താമരശ്ശേരി: താമരശേരി യിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം.മാനന്തവാടി തരുവണ സ്വദേശി യൂസഫിനാണ് പരുക്കേറ്റത്. ലോഡിനു മുകളിലെ ടാർപ്പായ കയർ ഉപയോഗിച്ച് കെട്ടുന്നതിനിടയിൽ അമിത വേഗതയിലെത്തിയ കാറിടിച്ചു ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു യൂസഫ്. ഗുരുതരമായി പരുക്കേറ്റ യൂസഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കോഴിക്കോട് ചലച്ചിത്രം
Thursday, July 31, 2025
മുക്കത്ത്പട്ടാപ്പകല്‍ മോഷണം, ജീവനക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി കടയില്‍ നിന്നും പണം കവര്‍ന്നു
മുക്കത്ത് പട്ടാപ്പകല്‍ കടയില്‍ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്.
കോടഞ്ചേരി യിൽ യുവതിയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
താമരശ്ശേരി:
കോടഞ്ചേരിയിൽ യുവതിയുടെ മാല പിടിച്ചു പറിച്ച കേസിൽ അടിവാരം സ്വദേശികളായ രണ്ടു പേർ
പിടിയിൽ.
കൈതപൊയിൽ, വേഞ്ചേരിയിൽ വ്യാപരസ്ഥാപനം നടത്തുന്ന സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിലെ പ്രതികളെയാണ് പോലീസ്' പിടികൂടിയത്.
അടിവാരം,പൊട്ടികൈ, കുഴിയഞ്ചേരി വീട്ടിൽ ഫാസിൽ(29), മാല വില്പന നടത്തിയ ഇയാളുടെ പിതൃ സഹോദരൻ കുഴിയഞ്ചേരി വീട്ടിൽ ജാസിർ (41) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കേസിൽ ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട് . ജൂലൈ 13-ന് രാത്രി 9.30 മണിയോടെയാണ് കൈതപൊയിൽ _കോടഞ്ചേരി റോഡിൽ വേഞ്ചേരിയിൽ കട നടത്തുന്ന സ്ത്രീയുടെ കഴുത്തിലണിഞ്ഞ രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടിയിൽ എത്തിയ ആൾ പിടിച്ച് പറിച്ച് ഓടി രക്ഷപ്പെട്ടത്.മാല പൊട്ടിച്ച് ഓടിയ പ്രതിയുടെ പുറകെ സ്ത്രീയും ഓടിയെങ്കിലും പ്രതി കടന്നു കളയുകയായിരുന്നു.
സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വന്ന ഫാസിൽ കടയുടെ സമീപം ഇറങ്ങി കടയിൽ മറ്റാരും ഇല്ലെന്നു മാസിലാക്കിയ ശേഷം മാല പൊട്ടിച്ചു രണ്ടു പേരും രണ്ടു ദിശയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പലപ്പോഴും രാത്രിയിൽഈ കടയിൽ സ്ത്രീ തനിച്ച് ഉണ്ടാകാറുണ്ടെന്നുള്ള കാര്യം മനസ്സിലാക്കിയ പ്രതികളായ ഫാസിലും സുഹൃത്ത് താമരശ്ശേരി കാരാടി സദേശിയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്.
പോലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ജാസിർ ആണ് പ്രതികൾ പൊട്ടിച്ച മാല താമരശ്ശേരിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയത്. ഫാസിൽ ബാംഗ്ലുരിൽ ജ്യൂസ് കടയിൽ ജോലിക്കാരനും , പിടിയിലാവാനുള്ള താമരശേരി സ്വദേശി ഗൾഫിൽ നിന്നും ഒരു മാസം മുമ്പു ലീവിന് നാട്ടിൽ വന്ന ആളുമാണ് . ഫാസിൽ മുമ്പ് ബാലുശ്ശേരിയിൽ ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായി ജയിലിൽ കിടന്നതാണ് .
കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ.ബൈജുവിൻ്റെ നേതൃത്വത്തിലുള്ള താമരശേരി ഡി.വൈ. എസ് .പി കെ.സുശീറിൻ്റെ കീഴിൽ പ്രത്യേക സംഘം രൂപികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കേസിൽ
കോടഞ്ചേരി ഇൻസ്പെക്ടർ കെ. ഒ പ്രദീപ് , സബ്ബ് ഇൻസ്പെക്ടർമാരായ ജിതേഷ്. കെ .എസ്,രാജീവ് ബാബു, ഷിബിൽ ജോസഫ്,എ.എസ്. ഐ മാരായ ബിനേഷ് എ.ബി, സിന്ധു എ.ടി, എസ്.സി.പി.ഒ മാരായ ഷനിൽ .കെ, മുനീർ.എൻ, കെ ,സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജയരാജ് എൻ. എം , നാൻസിത്. എം ,ജിനീഷ് പി.പി എന്നിവരുമുണ്ടായിരുന്നു.
അച്ചാര്‍ കുപ്പിയില്‍ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗള്‍ഫിലുള്ള സുഹൃത്തിനായി അയല്‍വാസി നല്‍കിയ കവറില്‍, മൂന്നുപേര്‍ പിടിയില്‍
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.
സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.
ബുധനാഴ്ച ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളില്‍ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതില്‍ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ലഹരി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതു പ്രകാരം അവരെത്തി പരിശോധന നടത്തി.
Wednesday, July 30, 2025
റാപ്പര്‍ വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറുടെ പരാതി
തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍
റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കേസ്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലിസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ മൊഴി പോലിസ് കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കര പോലീസ് ഐപിസി 376 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് വരുന്നതിന് മുമ്പാണ് കുറ്റകൃത്യം നടന്നു എന്നതുകൊണ്ടാണ് ഐപിസി പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ പറഞ്ഞു. 2021-2023 കാലത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് വേടനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.
ഇനി ചാകരയുടെ കാലം;ട്രോളിംഗ് നിരോധനം ഇന്ന് രാത്രി അവസാനിക്കും .
ഇനി ചാകരുടെ കാലം ,കഴിഞ്ഞ 52 ദിവസമായി നീണ്ടുനിന്ന കേരളതീരത്തെ മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് രാത്രി അവസാനിക്കും.ജൂൺ 9നാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചിരുന്നത്. മത്സ്യ തൊഴിലാളികൾ ബോട്ടുകളും, വലയുമായി പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ഇറങ്ങും. കേടുപാടുകൾ സംഭവിച്ച വലകളും ബോട്ടുകളിലെ അറ്റകുറ്റപണികളും പൂർത്തീകരിച്ച് കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികൾ.ട്രോളിംഗ് ആരംഭിച്ച ദിവസം ബോട്ടുകളിൽ നിന്ന് അഴിച്ചുമാറ്റിയ വലകൾ, ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ സാമഗ്രികളും ബോട്ടുകളിൽ ഘടിപ്പിച്ചു തുടങ്ങി. വോട്ടുകളിൽ ഐസും ഡീസലും മറ്റു ഭക്ഷണസാമഗ്രികളും റെഡിയാക്കി വെച്ചിരിക്കുകയാണ് തൊഴിലാളികൾ. കപ്പലപകടങ്ങളും ഇതേ തുടർന്നുണ്ടായ അവശിഷ്ടങ്ങളും കടലിൽ സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിലാണ് മത്സ്യബന്ധന മേഖല. കപ്പലുകളിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നർ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇനിയും കണ്ടുകിട്ടാൻ ബാക്കിയുണ്ട് .
വീടിന് ഭീക്ഷണിയായി കൂറ്റൻ പാറ അടർന്നു വീണു
താമരശ്ശേരി :*കൂറ്റൻ പാറ അടർന്നു വീണത് വീടിന് ഭീഷണി ആയിമാറി.കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ കൊളമല ഭാഗത്ത് ഗോപാലൻ കൊളമല യുടെ വീടിന് പുറകിൽ സ്ഥിതി ചെയ്യ്ത പാറ യാണ് വൻശബ്ദത്തോടെയും, പുകപടലത്തോടെയും ഇന്ന് ഉച്ചക്കുശേഷം മൂന്നരയോടെ അടർന്ന് വീണു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, വാർഡ് മെമ്പർ അനിൽജോർജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ കെ അബുബക്കർക്കുട്ടി, അഷറഫ് പൂലോട് എന്നിവർ സ്ഥലം സന്ദർശിച്ച.അടർന്ന് വീണ പാറയും, അവശേഷിക്കുന്ന പാറഭാഗങ്ങളും വീടിനും ജനങ്ങൾക്കും ഭീക്ഷണിയായി സ്ഥിതി ചെയ്യുന്നതിനാൽ പാറ അടിയന്തിരമായ മുറിച്ച് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
യുവാവ് ജിമ്മില്‍ വ്യായാമത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
കൊച്ചി: ജിമ്മിലെ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് ഏബ്രഹാമിന്റെയും ഗ്രേസിയുടെയും മകന്‍ രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. രാവിലെ 5 മണിയോടെ എത്തിയ രാജ് ജിം തുറന്ന് .......വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു മുമ്പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രാജിന്റെവിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന ലിജി യാണ് ഭാര്യ
എൻഐഎക്ക് വിടണമെന്ന ബജ്റംഗ്ദൾ ആവശ്യം സെഷൻസ് കോടതിഅംഗീകാരം;കന്യാസ്ത്രീകൾക്ക് ജാമ്യമില്ല
ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും.മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല.ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ കേസ് എപരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്ന് സെഷൻസ് കോടതി പറഞ്ഞു.കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്റംഗ്ദൾ കോടതിയിൽ വാദിച്ചു. .അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു
റായ്പൂർ അതിരൂപതയാണ് കോടതിയെ സമീപിച്ചത്.കോടതിക്ക് ജാമ്യം നൽകാൻ പരിമിതി ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു"
Tuesday, July 29, 2025
നിമിഷ പ്രിയ,തലാലിന്റെ മാതാപിതാക്കൾക്ക് എതിര്‍പ്പില്ല; എതിർപ്പ് സഹോദരനു മാത്രമെന്ന്.
യെമെനില്‍ ജയിലില്‍ക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ മാതാപിതാക്കൾക്ക് എതിർപ്പില്ലെന്ന് സൂചന. സഹോദരൻ അബ്ദുല്‍ ഫത്താഹ് മെഹ്ദിക്ക് മാത്രമാണ് എതിർപ്പുള്ളതെന്നും
വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നല്‍കുന്നവർ കാന്തപുരത്തിന്റെ ഓഫീസിനെ അറിയിച്ചു. .
യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മില്‍നടന്ന ചർച്ചയില്‍ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.
സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വധശിക്ഷ റദ്ദാക്കിയെന്ന വിവരം പൂർണമായി തെറ്റാണെന്നും തലാലിന്റെ സഹോദരൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഞങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയെന്ന് പറയുന്നവർ സംസാരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി പറയുന്നു. ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ശുഭപര്യവസാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വാഹന ഗാരേജിന്റെ മറവിൽ മയക്ക് മരുന്ന് നിർമ്മാണം,390 കോടിയുടെ മയക്കുമരുന്ന്;മൈസൂരുവിൽ വൻ ലഹരി വേട്ട
മൈസൂരുവികഴിഞ്ഞ ദിവസം മുംബൈ പൊലീസും മൈസൂരു പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ 390 കോടി രൂപ യുടെ മയക്ക് മരുന്ന് പിടിച്ചെടുത്തത് മയക്കുമരുന്ന്. ആകെ 192.53 കിലോ മെഫിഡ്രോൺ (എം.ഡി) ആണ് പിടിച്ചെടുത്തതെന്ന് മുംബൈ സോൺ 10 ഡി.സി.പി ദത്ത നൽവാഡെ മൈസൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുംബൈ പൊലീസിലെ സോൺ 10 സകിനാല പൊലീസ് സ്റ്റേഷനിലെ ആന്റിനാർകോട്ടിക്സ് സെല്ലാണ് റെയ്ഡിന് ചുക്കാൻ പിടിച്ചത്. കേസിൽ ഇതുവരെ ഏഴ് മുംബൈ സ്വദേശികളും ഒരു മൈസൂരു സ്വദേശിയും അറസ്റ്റിലായി. മൈസൂരുവിലെ ഒരു വാഹന ഗാരേജിന്റെ മറവിലാണ് ലഹരി നിർമാണം നടന്നിരുന്നത്. ഇവിടെ നിർമിച്ചിരുന്ന മയക്കുമരുന്ന് മുംബൈയിലേക്ക് കടത്തിയാണ് വിൽപന നടത്തിയിരുന്നത്. പ്രതികളിൽനിന്ന് 13 കിലോ എം.ഡി.എം.എയും നിർമാണം അവസാന ഘട്ടത്തിലായ 50 കിലോ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു
ഫ്രഷ്കട്ട് മാനേജ്മെന്റിന്റെ സമരക്കാർക്ക് നേരെയുള്ള ആക്രമണം അപലപനീയം.പ്രതികളെ അറസ്റ്റ് ചെയ്യണം.എസ്‌ഡിപിഐ
താമരശ്ശേരി :
പൊതു ജനാരോഗ്യത്തിനും ,ജന സമാധാനത്തിനും ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റിനെതിരായി ജനാധിപത്യ രീതിയിൽ സമരംചെയ്യുന്നവർക്കെതിൽ പ്ലാന്റ്മാനേജ്‌മെന്റ് ഗുണ്ടകളെ കൊണ്ട് വന്ന് ആക്രമണം നടത്തിയത് അപലനീയമാണെന്നും, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പാരിസ്ഥിതിക വകുപ്പ്, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകൾ രാഷ്ട്രീയ സമ്മങ്ങൾക്ക് വഴങ്ങി പ്രശ്നത്തിൽ ഇടപെടാതെ നിസംഗത തുടരുകയാണെന്ന് യോഗം ആരോപിച്ചു.ദുരിത ബാധിതരുടെ പ്രശ്നങ്ങൾ, നിയമസഭയിലും വകുപ്പ് മന്ദ്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിലും കൊണ്ട് വന്ന് പ്രശ്നത്തിന് അടിയന്തിര പരഹാരം ഉണ്ടാക്കുന്നതിന് എം എൽ എ ഔദ്യഗികമായി ഇടപെടണം .സംസ്ഥാന മലിനീകരണ ബോർഡിൽ നിന്ന് വേഗത്തിലുള്ള റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർച്ചയായി മലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുന്നതിന് നിയമപരമായി നടപടി സ്വീകരിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടിപി യുസുഫ് അധ്യക്ഷനായി. ഇ.പി.റസാഖ്, ആബിദ് പാലക്കുറ്റി, ഒ.എം സിദ്ധീഖ്, സിദ്ധീഖ് ഈർപ്പോണ, റസാഖ് മാസ്റ്റർ കൊന്തളത്ത്, ഇഖ്ബാൽ മാസ്റ്റർ, സലാം കാക്കേരി,ഹമീദലി കോളിക്കൽ ,ആർ സി സുബൈർ തുടങ്ങിയവർ സംസാരിച്ചു.
ഈ നമ്പറുകളിൽനിന്ന് കോളുകൾ വരുന്നുണ്ടോ, എടുക്കരുത്; മുന്നറിയിപ്പുമായി സർക്കാർ
ന്യൂഡൽഹി: വ്യാജ കോളുകളും എസ്.എം.എസുകളും തടയുന്നതിനായി കഴിഞ്ഞ വർഷം ട്രായ് (ടെലികോം റെഗുലോറ്ററി അതോറിറ്റി) പുതിയ നയം നടപ്പിലാക്കി. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനുവേണ്ടി പല ടെലികോം ഓപ്പറേറ്റർമാരും എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങളിലൂടെ എല്ലാ മാസവും ദശലക്ഷക്കണക്കിന് കോളുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നുണ്ടെന്നുള്ള ഡാറ്റ എയർടെൽ പുറത്തുവിട്ടിരുന്നു
ആളുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ ഒരു വലിയ വിഭാഗവും സൈബർ തട്ടിപ്പിന് ഇരകളാകുന്നത് തുടരുന്നു. വി.ഒ.ഐ.പി (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) അല്ലെങ്കിൽ ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ കോളുകൾ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്.
തായ്‌ലൻഡിലെ ടെലികോം റെഗുലേറ്ററി ബോഡിയായ എൻ.ബി.ടി.സി പ്രകാരം വി.ഒ.ഐ.പി കോളുകൾ +697, +698 എന്നീ നമ്പറുകളിലാണ് ആരംഭിക്കുന്നത്. അതിനാൽ ഈ നമ്പറിൽ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറിൽനിന്ന് കോൾ വന്നാൽ അവ അവഗണിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. വി.ഒ.ഐ.പി ഉപയോഗിച്ച് നടത്തുന്ന കോളുകൾ കണ്ടെത്തുന്നത് വളരെ പ്രയാസകരണ്. വി.പി.എൻ ഉപയോഗിക്കുന്നതിലൂടെ ഹാക്കർമാരുടെ ഉറവിടം കണ്ടെത്തുന്നതിന് കഴിയില്ല. ഓൺലൈൻ തട്ടിപ്പുകൾക്കോ മാർക്കറ്റിങ് ആവശ്യങ്ങൾക്കോ വേണ്ടിയാണ് ഇത്തരം കോളുകൾ ഉപയോഗിക്കുന്നത്. അതിനാൽ ഇത്തരം നമ്പറുകളിൽ നിന്ന് വരുന്ന നമ്പർ ബ്ലോക്ക് ചെയ്യാനും കോളിന് മറുപടി നൽകിയാൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും സർക്കാർ നിർദേശിക്കുന്നു.
ഇതിനെതിരെയുള്ള ബോധവൽക്കരണത്തിനായി സർക്കാർ ഒരു പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഉറവിടങ്ങളിൽ നിന്നോ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നോ വരുന്ന കോളുകൾ സംബന്ധിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സർക്കാരിന്റെ ചക്ഷു പോർട്ടൽ വഴിയോ ആപ്പ് വഴിയോ ഇത്തരം വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാം.
സമരസമിതി അക്രമിച്ചെന്ന് ആരോപണം; ഫ്രഷ്ക്കട്ട് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി:
ഫ്രഷ്‌കട്ട് വിരുദ്ധ സമരത്തിൻറെ മറവിൽ ചില സമൂഹ്യ വിരുദ്ധർ
ഫ്രഷ്കട്ട് കമ്പനി തൊഴിലാളികളെ കമ്പനിയിൽ
കയറി മാരകമായി അക്രമിച്ചെന്ന് ആരോപിച്ച്
ഫ്രഷ്‌കട്ട് തൊഴിലാളി യൂണിയൻ (CITU) അമ്പായത്തോട്ടിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.
ഗഫൂർ സ്വാഗതം പറഞ്ഞ പൊതുയോഗത്തിൽ
ശ്രീജിൻ
അധ്യക്ഷത വഹിച്ചു.
സിഐടിയു ഷോപ്പ് ആൻഡ് കൊമേഴ്സ് ജില്ലാസെക്രട്ടറി സജീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ശശികുമാർ സംസാരിച്ചു.
താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവുമായി ഫ്രഷ് ക്കട്ട് വിരുദ്ധ ജനകീയ സമര സമിതി
താമരശ്ശേരി :ഫ്രഷ്ക്കട്ട് വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് താമരശ്ശേരിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇന്നലെ വൈകിട്ടാണ് കമ്പനിയുടെ സമീപം വെച്ച് സമരസമിതി പ്രവർത്തകരും കമ്പനി ജീവനക്കാരും തമ്മിൽ കയ്യാങ്കളിയും സമരസമിതി അംഗങ്ങളെ ക്രൂരമായി മർദ്ധിച്ചതും രാത്രിയോ ടെയാണ് വൻ പോലീസ് സന്നാഹമെത്തി രംഗം ശാന്തമാക്കിയത്. ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം ജീവിതം പൊറുതിമുട്ടിയ പ്രദേശവാസികളാണ് മാസങ്ങളോളമായി സമരരംഗത്ത് ഉള്ളത്.താമരശ്ശേരി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ, കൺവീനർ പുഷ്പൻ ട്രഷറർ മുജീബ് , വി.കെ. ഇമ്പിച്ചി മോയി, വാർഡ് മെമ്പർമാർ , എന്നിവർ നേതൃത്വം നൽകി. ഫാക്ടറി മാനേജ്മെൻറും, സമരസമിതി പ്രതാക്കളുമായും താമരശേരി DYSP ഇപ്പോൾ ചർച്ച നടത്തി.
പോപുലര്‍ ഫ്രണ്ട് സെമിനാറിലും ശാരീരിക പരിശീലനത്തിലും പങ്കെടുത്തത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ല: ബോംബെ ഹൈക്കോടതി
ഔറംഗാബാദ്: പോപുലര്‍ ഫ്രണ്ട് സെമിനാറിലും കരാട്ടെ പോലുള്ള ശാരീരിക പരിശീലനത്തിലും പങ്കെടുത്തത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഘടനയുടെ സജീവപ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മൂന്നു പേര്‍ക്ക് ജാമ്യം നല്‍കിയ വിധിയിലാണ് ജസ്റ്റിസുമാരായ നിതിന്‍ സൂര്യവംശിയും സന്ദീപ്കുമാര്‍ മോറെയും ഇക്കാര്യം പറഞ്ഞത്. സയ്യദ് ഫൈസല്‍ സയ്യദ് ഖലീല്‍, അബ്ദുല്‍ ഹാദി അബ്ദുല്‍ റൗഫ് മുഅ്മിന്‍, ശെയ്ഖ് ഇര്‍ഫാന്‍ ശെയ്ഖ് സലിം എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2022 സെപ്റ്റംബര്‍ 21നാണ് മൂന്നുപേര്‍ക്കുമെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കേസെടുത്തത്. മുസ്‌ലിം യുവാക്കള്‍ക്ക് വേണ്ടി ശാരീരിക-സായുധ പരിശീലന ക്യാംപ് നടത്തിയെന്നായിരുന്നു ആരോപണം. ഈ പരിപാടികളില്‍ 'വിദ്വേഷ പ്രസംഗങ്ങള്‍' നടത്തിയതായും ഇന്ത്യയിലെ മുസ്‌ലിംകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും ഹിന്ദു സംഘടനകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം ജനതയെ ആക്രമിക്കുന്നുണ്ടെന്നും പറയുന്ന പ്രസംഗങ്ങള്‍ നടത്തിയതായും പോലിസ് വാദിച്ചു. വരാനിരിക്കുന്ന കാലം മുസ്‌ലിം സമുദായത്തിന് പ്രയാസകരമായിരിക്കുമെന്നതിനാല്‍ മുസ്‌ലിംകള്‍ പോപുലര്‍ ഫ്രണ്ടില്‍ ചേരണമെന്ന് പ്രഭാഷകര്‍ പ്രേരിപ്പിച്ചതായും പോലിസ് വാദിച്ചു. പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ഹിജാബ് നിരോധനം, മുത്തലാഖ് നിരോധനം എന്നിവയെ കുറിച്ചും പ്രഭാഷകര്‍ സംസാരിച്ചുവത്രെ. പിന്നീട് കേസിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
രജിസ്റ്റര്‍ ചെയ്ത് പോലിസ് 2022 സെപ്റ്റംബര്‍ 28ന് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പക്ഷേ, മൂന്നു പേര്‍ക്കുമെതിരായ കേസ് സെപ്റ്റംബര്‍ 21നാണ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ യോഗങ്ങളിലോ സെമിനാറുകളിലോ കരാട്ടെ പോലുള്ള പരിശീലനങ്ങളിലോ പങ്കെടുത്തുവെന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമാവില്ല. അതിനാല്‍, തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണ വിധേയരില്‍ നിന്നും വാളുകളും രാംപൂര്‍ കത്തികളും ബാബരി മസ്ജിദ് തകര്‍ക്കല്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവയുടെ വീഡിയോകളും കണ്ടെത്തിയെന്ന് എന്‍ഐഎ വാദിച്ചു. കോടതി തന്നെ ഇതിന് മറുപടിയും നല്‍കി. ''ഇര്‍ഫാനില്‍ നിന്നും വാളും രാംപൂര്‍ കത്തിയും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. പക്ഷേ, പ്രത്യക്ഷമായ തീവ്രവാദ പ്രവര്‍ത്തനമോ നിയമലംഘനമോ ഇല്ലെങ്കില്‍ അവയെ തീവ്രവാദമായി കാണാനാവില്ല. ഈ ആയുധങ്ങള്‍ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ സര്‍ക്കാരിനെ അട്ടിമറിക്കാനോ ഉപയോഗിച്ചതായി പോലിസ് തന്നെ പറയുന്നില്ല. വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസിലെ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നില്ല. കേസില്‍ 145 സാക്ഷികളാണുള്ളത്. എല്ലാ ദിവസവും വിചാരണ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഞ്ച് സാക്ഷികളെ മാത്രമേ വിസ്തരിക്കാനായിട്ടുള്ളൂ. നിലവില്‍ ആരോപണ വിധേയര്‍ രണ്ടു വര്‍ഷവും എട്ടുമാസവുമായി ജയിലിലാണ്. അതിനാല്‍ അവരെ ജാമ്യത്തില്‍ വിടുകയാണ്.''-കോടതി പറഞ്ഞു.
Monday, July 28, 2025
കോടതി വിധി മാനിക്കണം' കാന്തപുരം തന്നെ ബന്ധപ്പെട്ട ആ സംഘടന എന്തെന്ന് വ്യക്തമാക്കണം; ; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി തലാലിന്റെ സഹോദരൻ
സന: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന വാർത്തകള്‍ തെറ്റാണെന്ന് തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരണം. തങ്ങള്‍ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും കാന്തപുരം തന്നെ ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കുറിച്ചു. മലയാള മാധ്യമങ്ങളുടെ വാർത്തകള്‍ അടക്കം പങ്കുവച്ചാണ് ഇക്കാര്യം അബ്ദുല്‍ ഫത്താഹ് മഹ്ദി അറിയിച്ചത്.
ഞങ്ങള്‍ അത് തള്ളിക്കളയുന്നു. പ്രചാരകന്‍ കാന്തപുരം തന്നെ ബന്ധപ്പെട്ട ആ സംഘടന എന്തെന്ന് വ്യക്തമാക്കണം. ഇത്തരം കള്ളവാർത്തകള്‍ വീണ്ടും പ്രചരിപ്പിക്കരുത്. ഏത് ടെലിവിഷൻ ചാനലായാലും ഞങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നു, ഞങ്ങള്‍ സത്യം പറയും. അവരുടെ പകുതിയും പുറത്ത് വരും. നമ്മുടെ ഇസ്ലാം മതം, മനുഷ്യത്വം നഷ്ടപ്പെട്ട കൊലപാതകിയോട് ദയ കാണിക്കാനുള്ള വ്യാഖ്യാനങ്ങളെയും നീതികേടായ പരിതാപങ്ങളെയും തള്ളിപ്പറയുന്നു. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറയ്ക്കാനോ മതം പറയുന്നില്ല. അതുപോലെ തന്നെ, നമ്മുടെ യെമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും നീതിയുള്ള ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് കടമയാണ്, അതില്‍ അലംഭാവം കാണിക്കാനാകില്ല’- അദ്ദേഹം കുറിച്ചു.
പുതുപ്പാടിയിൽ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മകൻ റിമാൻഡിൽ
താമരശ്ശേരി: പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ ലഹരിക്കടിമയായ മകൻ ശ്രമിച്ചത് ഉമ്മയുടെ കഴുത്തിന് കുത്താൻ, കൈ കൊണ്ട് തടഞതിനാൽ രക്ഷപ്പെട്ടു.
മകൻ റനീസാണ് മാതാവിനെ കത്തി കൊണ്ട് കഴുത്തിന് കുത്താൻ ശ്രമിച്ചത്.
മാതാവ് റസിയ കൈ കൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രം കുത്തേറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഗൾഫിൽ വിസിറ്റിംഗ് വിസയിൽ ജോലിക്കായി പോയ റമീസിന് അവിടെ കാര്യമായ ജോലി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു വരികയും കൈയിൽ പണം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടിൽ എത്തി അവരുടെ സ്വർണം എടുത്ത് കൊണ്ടു പോകുകയും ചെയ്തു, വിവരം അറിഞ്ഞ് മാതാവും സഹോദരിയും അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിക്കുകയും ഈങ്ങാപ്പുഴയിൽ വിൽക്കാൻ കൊണ്ടുപോയ സ്വർണം പോലീസ് തിരിച്ചു വാങ്ങിക്കൊടുക്കുകയും ചെയ്തു.ഇതിൻ്റെ പ്രതികാരമായി വീട്ടിൽ എത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു.തുടർന്ന് വീട്ടിലെ ഫാൻ നശിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് മാതാവിനെ കുത്തുകയായിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി; കാന്തപുരത്തിന് അറിയിപ്പ് ലഭിച്ചു
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഉടൻ മോചിതയാകില്ല.
ശിക്ഷാ ഇളവിന്റെ കാര്യത്തില്‍ ചർച്ച തുടരും.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് നമിഷ പ്രിയയുടെ കേസില്‍ അടിയന്തര യോഗം ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. പിന്നീട് വധശിക്ഷ താല്‍ക്കാലികമായി മാറ്റിവച്ചിരുന്നു.
2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
കൂടത്തായി കേസ് : റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെ ; മൊഴി നല്‍കി ഫോറൻസിക് സര്‍ജൻ
കോഴിക്കോട്*:കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി.ഫോറൻസിക് സർജൻ ഡോ.കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്.റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടർന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടർ പ്രസന്നൻ നല്‍കിയിരിക്കുന്ന മൊഴി.2011 സെപ്റ്റംബറിൽ ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.കടലക്കറിയില്‍ സയനൈഡ് കലർത്തി നല്‍കിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നല്‍കിയിരിക്കുന്നത്.റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ.സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്.തുടർന്ന് നടത്തിയ രാസപരിശോധനയില്‍ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു എന്നാണ് ഡോ.പ്രസന്നൻ കോടതിയില്‍ നല്‍കിയ മൊഴി.
പുതുപ്പാടിയിൽ വീണ്ടും ലഹരിക്കടിമയായ മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു.
താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയിൽ മകൻ മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. താമരശ്ശേരി പുതുപ്പാടി മണൽവയലിലാണ് ഇരുപത്തൊന്നുകാരനായ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചത്. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്.
ആക്രമത്തിൽ കൈക്ക് പരുക്കേറ്റ സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സതേടി. റമീസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മുൻപ് രണ്ടു തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
സ്വകാര്യ തലയിലേക്ക് കടന്നു കയറ്റം;ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ നഗ്നചിത്രം പകര്‍ത്തി,യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗൂഗിളിനോട് കോടതി
സ്വകാര്യ തലയിലേക്ക് കടന്നു കയറി എന്നാരോപിച്ച് യുവാവ് ഗൂഗിൾ കമ്പനി ക്കെതിരെ നൽകിയ കേസിൽ യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.അര്‍ജന്റീനക്കാരനാണ്
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ തന്റെ നഗ്നചിത്രം പകര്‍ത്തിയതിനെതിരേ കോടതിയെ സമീപിച്ചത് .യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ ഉണ്ടാക്കിയ മാനക്കേടിനെതിരേ കോടതിയെ സമീപിച്ചത്. 6 അടിയിലേറെ ഉയരമുള്ള മതില്‍ക്കെട്ടിനകത്ത് നഗ്നനായി നിന്നപ്പോഴാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ തന്റെ ഫോട്ടോ പകര്‍ത്തിയതെന്നും ഇന്റര്‍നെറ്റിലെ ഈ ദൃശ്യം ഏവരും കണ്ടുവെന്നും യുവാവ് പറയുന്നു.തന്റെ വീട്ടുനമ്പരോ തെരുവിന്റെ പേരോ മറയ്ക്കാന്‍ ഗൂഗിള്‍ തയ്യാറായില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി. 2017ലായിരുന്നു ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2019ല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ട യുവാവ് ഗൂഗിളിനെതിരേ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി.
എന്നാല്‍ ഇതിനെതിരേ യുവാവ് നല്‍കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ എതിര്‍കക്ഷിയായ ഗൂഗിളിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ആറടിയിലേറെ ഉയരമുള്ള മതിനുള്ളില്‍ തന്റെ വീടിനു മുന്നിലാണ് യുവാവ് നഗ്നനായി നിന്നതെന്നും പൊതുസ്ഥലത്തായിരുന്നില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഗൂഗിളിന് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയത്. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് യുവാവിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ്;അരമനയില്‍ മാത്രം കയറിയിരുന്ന് പ്രാര്‍ഥിച്ചാല്‍ മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും മന്ത്രി ശിവൻകുട്ടി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ തിരുമേനിമാര്‍ ആരും പ്രതിഷേധിച്ച് പോലും കണ്ടില്ലെന്നും അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേയെന്നുംവിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി
ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാര്‍ക്ക് ബോധ്യപ്പെടേണ്ടേ? തിരുമേനിമാര്‍ ആരും പ്രതിഷേധിച്ച് പോലും കണ്ടില്ല. അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ.. ശിവന്‍കുട്ടി ചോദിച്ചു.
സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും, പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും അവരുടെ നിലപാടെന്നും ശിവന്‍കുട്ടി പറഞ്ഞു.
അരമനയില്‍ കയറിയിരുന്ന് പ്രാര്‍ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ? ക്രിസ്ത്യാനികളെയും, മുസ് ലിങ്ങളെയും പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പരാതി നല്‍കാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ സംഭവത്തില്‍ സഭാ നേതൃത്വത്തെ പരിഹസിച്ച് പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസും രംഗത്തെത്തി. എന്തിനാ പ്രതിഷേധിക്കുന്നത്, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കന്യാസ്ത്രീകളെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചാണ് മെത്രപ്പൊലീത്ത പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്.
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?' എന്നാണ് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. ക്രൈസ്തവ സഭകള്‍ ബിജെപിയുമായും കേന്ദ്ര സർക്കാരുമായും അടുക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി വിമർശിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുപ്പത്തിന് കിട്ടിയ തിരിച്ചടിയായാണ് സംഭവത്തെ അദ്ദേഹം കാണുന്നത്.
കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ച രണ്ടുപേര്‍ അറസ്റ്റില്‍
സേലം:കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ച രണ്ടുപേര്‍ അറസ്റ്റിൽ.സേലം ഒമല്ലൂര്‍ സ്വദേശികളായ കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പഴംതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്തതിനു ശേഷം ഭക്ഷണവിഭവമാക്കിയാണ് വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരും അറസ്റ്റിലാവുകയായിരുന്നു.ഇതിന് മുമ്പും ഇവർ കോഴി യിറച്ചി എന്ന് നിലയിൽ വവ്വാലുകളെ വിൽപ്പന നടത്തിയിരുന്ന തായി കണ്ടെത്തി യിട്ടുണ്ട്.
Sunday, July 27, 2025
ബസ് കൊക്കയിലേക്ക് മറിഞ്ഞ്നിരവധി യാത്രക്കാര്‍ക്ക് പരുക്ക്
കണ്ണൂര്‍ ചെറുപുഴ തിരുമേനിയില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപോര്‍ട്ടുള്‍. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് കാലത്തായിരുന്നു അപകടം
നിപ ബാധിച്ച് മൂന്നുപേര്‍ മരിച്ച കുടുംബത്തിലെ അംഗം; ജോലിനല്‍കാൻ നിര്‍വാഹമില്ലെന്ന്.
പേരാമ്പ്ര: നിപ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനല്‍കാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ.
നവകേരളസദസ്സില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്.
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ കുടുംബത്തിലെ മൂസ മുസ്ല്യാരും മക്കളായ സാലിഹും സാബിത്തും നിപ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തില്‍ നിപ ബാധിക്കാതെ രക്ഷപ്പെട്ടത്.
സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നല്‍കാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെകാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോള്‍ വായ്പയുടെകാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസ്സില്‍ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നല്‍കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നല്‍കിയത്. അതിനുള്ള മറുപടിയിലാണ് ജോലിനല്‍കാൻ നിർവാഹമില്ലെന്ന് സർക്കാർ അറിയിച്ചത്.
രാഷ്ട്രീയത്തിനുമുന്നില്‍ മനുഷ്യത്വവും അനുകനവകേരളസദസ്സില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്.
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ കുടുംബത്തിലെ മൂസ മുസ്ല്യാരും മക്കളായ സാലിഹും സാബിത്തും നിപ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തില്‍ നിപ ബാധിക്കാതെ രക്ഷപ്പെട്ടത്.
സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നല്‍കാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെകാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോള്‍ വായ്പയുടെകാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസ്സില്‍ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നല്‍കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നല്‍കിയത്. അതിനുള്ള മറുപടിയിലാണ് ജോലിനല്‍കാൻ നിർവാഹമില്ലെന്ന് സർക്കാർ അറിയിച്ചത്.
രാഷ്ട്രീയത്തിനുമുന്നില്‍ മനുഷ്യത്വവും അനുകമ്പയുംസൗഹൃദവും കുടുംബവും എല്ലാം സമമാണെന്നും രാഷ്ട്രീയനേട്ടങ്ങള്‍ക്കനുസരിച്ചിരിക്കും ലഭിക്കുന്ന പരിഗണനയെന്നും മുത്തലിബ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
വർഗീയ പരാമർശങ്ങൾ ; സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും : വിസ്ഡം
ബാലുശ്ശേരി : സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ ഒരു സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് വിസ്മരിക്കരുതെന്ന് ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.
വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല, ഇത്തരം പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമെന്നത് എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കണം.
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ഗൗരവമായ നീക്കങ്ങൾ നടത്തണം. പ്രഖ്യാപിത പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കുകയും, പരിഹാരമാകുന്നത് വരെ ദുരിതബാധിതരെ പുർണ്ണമായും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
വയനാട് പാക്കേജിനായി ലഭിച്ച ഫണ്ടിൽ നിന്നും ഇവർക്ക് സാമ്പത്തിക സഹായം തുടരാനും സർക്കാർ തയ്യാറാകണം.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം
ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാദ്ധ്യമാകു എന്നതും മുജാഹിദ് ജില്ലാ പ്രതിനിധി സംഗമം ഓർമ്മപ്പെടുത്തി.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജംഷീർ സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ, വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. വിസ്ഡം ജില്ലാ ഭാരവാഹികളായ സി.പി സാജിദ് കെ.പി. പി ഖലീലു റഹ്മാൻ, ഒ റഫീഖ് മാസ്റ്റർ,നൗഫൽ അഴിയൂർ, വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ ഷമീർ മൂടാടി, സി.പി സജീർ,ആശിക്ക് വടകര, വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികളായ മുനിസ് അൻസാരി, ഫാഇസ് പേരാമ്പ്ര, കെ ആദിൽ അമീൻ,വി.കെ ബാസിം നേതൃത്വം നൽകി.
വിസ്ഡം ജില്ലാ അസി. സെക്രട്ടറി കെ അബ്ദുൽ നാസർ മദനി സ്വാഗതവും വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.
മൂര്‍ഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയില്‍
ബിഹാറില്‍ വീടുനു സമീപം കളിച്ചുകൊണ്ടിരിക്കുന്ന ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്നു. വെസ്റ്റ് ചമ്ബാരൻ ജില്ലയിലെ ബെട്ടിയയിലാണ് വിചിത്രമായ സംഭവം നടന്നത്.പാമ്ബിനെ കടിച്ചതിനു പിന്നാലെ ബോധരഹിതനായ കുട്ടിയെ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച്, മജൗലിയ ബ്ലോക്കിനു കീഴിലുള്ള മൊഹച്ചി ബങ്കത്വ ഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ പാമ്ബിനെ കുട്ടി കടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
കുട്ടി തന്റെ കളിപ്പാട്ടം കൊണ്ട് പാമ്ബിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു എന്നാണ് വിവരം. മുത്തശ്ശിയാണ് കുട്ടിയുടെ സമീപത്തായി പാമ്ബിനെ കണ്ടത്. ഓടി അടുത്തേക്ക് വരുന്നതിനിടെ കുട്ടി പാമ്ബിനെ കടിക്കുകയും പാമ്ബ് ചാവുകയുമായിരുന്നു. പാമ്ബ് ചത്തതിനു പിന്നാലെ കുട്ടി ബോധരഹിതനായി.
Saturday, July 26, 2025
വിദ്യാർത്ഥി സംഘർഷത്തിൽ പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിമൊഴി :പുതുപ്പാടി യിൽ ഹോട്ടലും കാറും അടിച്ചുതകര്‍ത്തു,
പുതുപ്പാടി:വിദ്യാർത്ഥി സംഘർഷത്തിൽ പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിമൊഴി നൽകി എന്നാരോപിച്ച് പുതുപ്പാടി യിൽ ഹോട്ടലും കാറും അടിച്ചുതകര്‍ത്തു,
വെസ്റ്റ് കൈതപ്പൊയില്‍ ചെമ്രപറ്റയിലാണ് അക്രമിസംഘം ഹോട്ടലും കാറും അടിച്ച് തകർത്തത്. ചൊമ്രപറ്റയിലെ ഗ്രാൻ്റ് ഫാമിലി ഹോട്ടലില്‍ എത്തിയ 12 ഓളം പേർ ചേർന്ന് ഹോട്ടലിൻ്റെ കെട്ടിടത്തിന്റെ ചില്ലുകളും ഫ്രിഡ്ജ്, പാത്രങ്ങള്‍ എന്നിവയും അടിച്ചു തകർത്തു.ഭക്ഷണങ്ൾ വലിച്ചെറിഞ്ഞു.
പരാതി നല്‍കാനായി ഹോട്ടല്‍ ഉടമയും മകനും താമരശ്ശേരിയില്‍ എത്തിയപ്പോള്‍ റോഡരികിലെ നിർത്തിയ കാറിൻ്റെ പിൻഭാഗത്തെയും, ഒരു വശത്തേയും ഗ്ലാസും അക്രമി സംഘത്തില്‍പ്പെട്ട രണ്ടു പേർതകർത്തു. കാറിൽ ഇരിക്കുകയായിരുന്നു ഷംനാദിനെ ആക്രമിച്ചതോടെ ഇറങ്ങി ഓടി പോലീസിൽ അഭയം തേടുകയായിരുന്നു.കാർ തകർക്കുന്ന സംഭവംഅറിഞ്ഞ് കച്ചവടക്കാരും നാട്ടുകാരും എത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപെട്ടു.ഹോട്ടല്‍ ഉടമയേയും ഭാര്യയേയും മകനെയും മർദ്ദിച്ചതായും പരാതിയുണ്ട്.
പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘർഷത്തില്‍ എസ്.എഫ്.ഐപ്രവർത്തകർക്കെതിരെ ഹോട്ടല്‍ ഉടമ സാക്ഷിമൊഴി നല്‍കിയതായി ആരോപിച്ചിരുന്നു. ഇതാണ് ആക്രമത്തിന് കാരണമെന്ന് ഹോട്ടല്‍ ഉടമ അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദു റഹ്മാൻ്റെ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിസംഘത്തില്‍പ്പെട്ട ചിലർ മുമ്പും കടയില്‍ പ്രശ്നമുണ്ടാക്കുകയും റൈഹാനത്തുനാട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.
മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തു. റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർനിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയായിരുന്നു.
കന്യാസ്ത്രീകൾ ....
നടത്തുകയാണെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയായിരുന്നു.കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി.
തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കി.
എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ല.
തുടർന്നാണ് റെയിൽവേ പൊലീസ് അറസ്റ്റ്
യൂട്യൂബര്‍ ഷാലു കിങ് എന്ന മുഹമ്മദ് ഷാലി പോക്സോ കേസിൽ അറസ്റ്റിൽ.
കൊയിലാണ്ടി: .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച കേസിലാണ് യൂട്യൂബർ മുഹമ്മദ് സാലി (35) അറസ്റ്റിലായത്. വിദേശത്തുനിന്നും മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊയിലാണ്ടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കാസര്‍കോട് കുമ്പള കൊടിയമ്മ സ്വദേശിയാണ്.
വിവാഹവാഗ്‌ദാനം നൽകിയായിരുന്നു പീഡനം. ഒരാഴ്ച മുമ്പാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലുകളിലൂടെ ഹാസ്യപരമായ വീഡിയോകളിലൂടെയായിരുന്നു ‘ഷാലു കിങ്’ എന്നറിയപ്പെടുന്ന ഇയാൾ ശ്രദ്ധ നേടിയിരുന്നത്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ളോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കും
കട്ടിപ്പാറ : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
താഴ്‌വാരത്തെ 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട് . താമരശ്ശേരി തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം
Friday, July 25, 2025
എംഡിഎംഎ കേസ്; താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് ചാടിയ പ്രതി അറസ്റ്റിൽ
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. മലപ്പുറത്തെ ചെറുമുക്ക് നന്നമ്പ്ര സ്വദേശി ഷഫീഖ് ഇ യെയാണ് പോലീസ് ഇന്ന് രാവിലെ സാഹസികമായി കണ്ടെത്തിയത്. ഗോവിന്ദച്ചാമി രക്ഷപ്പെട്ടതറിഞ്ഞ് പോലീസ് പരിശോധനകൾ വ്യാപകമാക്കിയപ്പോഴാണ് ഷഫീഖ് കുടുങ്ങിയത്. കോഴിക്കോട് ഭാഗത്തുനിന്ന് കാറിൽ വന്ന യുവാവിനെ ലക്കിടി പ്രവേശന കവാടത്തിന് അടുത്ത് വെച്ചായിരുന്നു പൊലീസ് തടഞ്ഞത്.
ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വാഹനം തുറക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്, യുവാവ് പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി റോഡിന് കുറുകെ ഓടിയത്. തൊട്ടടുത്തുള്ള വ്യൂ പോയിൻ്റിൽ നിന്നാണ് ഇയാൾ താഴേക്ക് എടുത്തു ചാടിയത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്. കാറിൽ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എയുടെ അളവും ഉറവിടവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശക്തമായ കാറ്റും മഴയും; താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം
താമരശ്ശേരി:ഇന്ന് പുലർച്ചെ ഒന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം.ചോയിമഠം ഇബ്രാഹിയുടെ തെങ്ങ് റോഡിലേക്ക്പൊട്ടി വീണ് ഗതാഗത തടസം നേരിട്ടു .കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു
താമരശ്ശേരി കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന പൊട്ടി വീണ് വാഹനം തകർന്നു.കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.താമരശ്ശേരി വെണ്ടേക്ക് ഭാഗത്ത് നിരവധി മരങ്ങൾ നിലം പൊത്തി.വിവിധപ്രദേശങ്ങളിലുംവ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
എളേറ്റിൽ:പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനും എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുഹമ്മദ് സയാൻ (14) ആണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്,
മാതാവ് : മുനീറ
മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 12മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും
തടി കുറയ്ക്കാൻ,യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു
കന്യാകുമാരി:തടി കുറയ്ക്കാൻ യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ശക്തീശ്വരന്‍ ആണ് മരിച്ചത്. ഏതെങ്കിലും ഡോക്ടറെയോ ഡയറ്റീഷ്യനെയോ കാണാതെയായിരുന്നു ശക്തീശ്വരന്‍ വ്യായാമത്തിന്റെ ഭാഗമായി ഇത്തരമൊരു ഭക്ഷണക്രമീകരണം പിന്തുടര്‍ന്നത്.
ശ്വാസതടസ്സം അനുഭവപ്പെട്ട് കൗമാരക്കാരന്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഇതിനു പുറമേ ശക്തീശ്വരന്‍ എന്തൊക്കെയോ മരുന്നുകളും കഴിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച ശക്തീശ്വരന്റെ കുടുംബത്തില്‍ പൂജയുണ്ടായിരുന്നു. പൂജ കഴിഞ്ഞ് സാധാരണ ഭക്ഷണം കൗമാരക്കാരന്‍ കഴിക്കുകയും ഇതിനു പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയായിരുന്നു കുഴഞ്ഞുവീണതും മരിച്ചതും.
ചെറുപ്പകാലം മുതല്‍ തടി കൂടുന്നതില്‍ ശക്തീശ്വരന് ആശങ്കയുണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കമുള്ളവര്‍ പറയുന്നു. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ശക്തീശ്വരന് അഡ്മിഷന്‍ ലഭിച്ചിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിനായാണ് വ്യായാമം തുടങ്ങിയതും യുട്യൂബ് വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഡയറ്റിങ് ആരംഭിച്ചതും
എ ഐയുടെ സ്വാധീനം വ്യക്തം;മൈക്രോസോഫ്റ്റിൽപിരിച്ചുവിട്ടത് 15,000 ജീവനക്കാരെ .
15,000 ജീവനക്കാരെ പിരിച്ചുവിട്ടുആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ലോകത്തെ ഞെട്ടി ച്ചു.
നിർമിത ബുദ്ധി (എ.ഐ.) സാങ്കേതികവിദ്യക്ക് തങ്ങളുടെ പ്രവർത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്, കമ്ബനി ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനിടെയാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍ സംഭവിച്ചിരിക്കുന്നത്. ഈ നിർണായക പരിവർത്തന ഘട്ടത്തില്‍, മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോയില്‍, ഭാവിയില്‍ വിജയം നേടുന്നതിന് 'അഴിച്ചുപണിയും പുനർപഠനവും' എന്ന ദുഷ്കരമായ പ്രക്രിയ അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. എ.ഐ. അധിഷ്ഠിത സാങ്കേതികവിദ്യകളിലേക്കുള്ള ഈ മാറ്റം ചിലപ്പോള്‍ 'അലങ്കോലപ്പെട്ടതായി' തോന്നാമെങ്കിലും, കമ്ബനിയുടെ ദീർഘകാല വളർച്ചയ്ക്കും നിലനില്‍പ്പിനും ഈ തീരുമാനങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു..
കൂട്ടപ്പിരിച്ചുവിടലിന്റെ വ്യാപ്തിയും കാരണങ്ങളും
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗോള ടെക് വ്യവസായത്തില്‍ വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ നടന്നുവരികയാണ്. ഈ പ്രവണതയുടെ തുടർച്ചയായാണ് മൈക്രോസോഫ്റ്റും തങ്ങളുടെ ആഗോള ജീവനക്കാരില്‍ 15,000 പേരെ ഒഴിവാക്കാൻ തീരുമാനിച്ചത്. കമ്ബനിയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ഈ പിരിച്ചുവിടല്‍ ബാധകമായിട്ടുണ്ട്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എ.ഐ. സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി കമ്ബനിയുടെ പ്രവർത്തനങ്ങളെയും മുൻഗണനകളെയും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറുന്നതിനനുസരിച്ച് പഴയ ജോലികള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നതും ഈ പിരിച്ചുവിടലിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സത്യ നദെല്ലയുടെ സന്ദേശം: മാറ്റത്തെക്കുറിച്ചുള്ള ചിന്തകള്‍
ജീവനക്കാർക്ക് അയച്ച മെമ്മോയില്‍, മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യങ്ങളില്‍ കമ്ബനിയുടെ വിജയത്തിന് നിരന്തരമായ പഠനവും പഴയ ശീലങ്ങള്‍ ഉപേക്ഷിക്കാനുള്ള സന്നദ്ധതയും അനിവാര്യമാണെന്ന് സത്യ നദെല്ല ഊന്നിപ്പറഞ്ഞു. വിജയം നേടുന്നതിന് അഴിച്ചുപണിയും പുനർപഠനവും എന്ന ദുഷ്കരമായ പ്രക്രിയ ആവശ്യമാണ്, അദ്ദേഹം മെമ്മോയില്‍ കുറിച്ചു. നിലവില്‍ മൈക്രോസോഫ്റ്റ് നടത്തുന്ന എ.ഐ.യിലേക്കുള്ള മാറ്റം ചിലപ്പോള്‍ 'അലങ്കോലപ്പെട്ടതായി' തോന്നാമെന്നും, എന്നാല്‍ ഈ മാറ്റങ്ങള്‍ ഭാവി വളർച്ചയ്ക്ക് അനിവാര്യമാണെന്നും നദെല്ല വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, എന്നാല്‍ ഇത് കമ്ബനിയുടെ ദീർഘകാല ലക്ഷ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജീവനക്കാരുടെ കഴിവുകള്‍ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
എ.ഐ. കേന്ദ്രീകൃത ഭാവി: മൈക്രോസോഫ്റ്റിന്റെ തന്ത്രം
മൈക്രോസോഫ്റ്റ് തങ്ങളുടെ ഭാവി പൂർണ്ണമായും എ.ഐ. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗവേഷണത്തിലും വികസനത്തിലും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. എ.ഐ.യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്. ക്ലൗഡ് കമ്ബ്യൂട്ടിംഗിലും സോഫ്റ്റ്‌വെയർ വികസനത്തിലും എ.ഐ. സംയോജിപ്പിച്ച് പുതിയ തലങ്ങളിലേക്ക് എത്താനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലുള്ള ജീവനക്കാരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും പുതിയ എ.ഐ. വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും നദെല്ലയുടെ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കമ്ബനികള്‍ക്ക് നിലനില്‍ക്കാനും വളരാനും ഇത്തരം തന്ത്രപരമായ തീരുമാനങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് വിശ്വസിക്കുന്നു.
ടെക് വ്യവസായത്തിലെ പ്രവണതകളും വെല്ലുവിളികളും
മൈക്രോസോഫ്റ്റിന്റെ ഈ നടപടി ടെക് വ്യവസായത്തില്‍ നിലവിലുള്ള ഒരു വലിയ പ്രവണതയുടെ ഭാഗമാണ്. ഗൂഗിള്‍, ആമസോണ്‍, മെറ്റാ തുടങ്ങിയ മറ്റ് പ്രമുഖ ടെക് കമ്ബനികളും സമീപകാലത്ത് വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു. ആഗോള സാമ്ബത്തിക മാന്ദ്യവും നിർമിത ബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ചയും ഈ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. എ.ഐ. സാങ്കേതികവിദ്യയുടെ കടന്നുവരവ് പല ജോലികളെയും പുനർനിർവചിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നു നല്‍കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഈ മാറ്റങ്ങള്‍ നിലവിലുള്ള ജീവനക്കാർക്ക് വലിയ വെല്ലുവിളികള്‍ ഉയർത്തുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം സാങ്കേതിക ലോകത്ത് വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇത് ടെക് വ്യവസായത്തിന്റെ ഭാവി ദിശയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
ഫറോക്ക് പുതിയപാലത്തില്‍ കെഎസ്‌ആര്‍ടിസി ബസ് കാറുക ളിൽ ഇടിച്ചു ഒരാള്‍ മരിച്ചു
കോഴിക്കോട്: ഫറോക്ക് പുതിയപാലത്തില്‍ കെഎസ്‌ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം
കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര് സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്.ഇടിയില് വാഹനം പൂര്ണമായും തകര്ന്നു.ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില് കുടുങ്ങിയവരെ പുറത്തെടുത്തത്.തലക്ക് ഗുരുതരമായി പരിക്കേറ്റ് ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ബഷീര് മരിച്ചു.ഇവരടക്കം എട്ട് പേര് അപകടത്തില് പെട്ടു.
കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ എംഡിഎംഎ.ചാടിയത് തിരൂരങ്ങാടി സ്വദേശി ഷഫീഖ്
താമരശ്ശേരി : പൊലിസ് പരിശോധനയ്ക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ എംഡിഎംഎ.ചാടിയത് തിരൂരങ്ങാടി സ്വദേശി ഷഫീഖ് തിരൂരങ്ങാടി സ്വദേശിയുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നു.ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.
വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ചുരത്തിന് മുകളിൽ നിന്നും താഴെക്ക് ചാടി.
താമരശ്ശേരി :വൈത്തിരി പോലീസ്ചുരത്തിന് മുകളിൽ നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒമ്പതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു, മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന.
Thursday, July 24, 2025
ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിതളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്.
പത്താംക്ലാസുകാരി എട്ടാം മാസത്തിൽ പ്രസവിച്ചു; പോലിസ് അന്വേഷണം
കാഞ്ഞങ്ങാട് പത്താം ക്ലാസ് വിദ്യാര്‍ഥി എട്ടാം മാസത്തിൽ പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചായിരുന്നു പ്രസവം. ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പക്ഷേ, കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നില്ല. അതിനാല്‍, ഡിഎന്‍എ പരിശോധനയിലൂടെ തെളിവ് കണ്ടെത്താനാണ് പോലിസ് ശ്രമിക്കുന്നത്. രക്ഷിതാക്കളെ പോലിസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കും.പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്.
ഡോ: ശാന്താ റാം ചരമവാർഷികം
ശാന്താറാം
സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടിക്കാരുടെ
പ്രിയപ്പെട്ട ആതുരസേവകൻ
ഡോ:ശാന്താറാമിന്റെ
മൂന്നാം ചരമ വാർഷീകാചരണം
വിപുലമായ ഒരിപാടികളോടെ
നടത്തി
വെറുംകൈയോടെ എത്തുന്നപട്ടിണി പാവങ്ങളാ യരോഗികൾക്കും ചികിത്സ
ഉറപ്പാക്കുന്നതായിരുന്നു
ഡോക്ടറുടെ രീതി .
ഗ്രാമപ്പഞ്ചായത്ത്
കൈതപ്പൊയിൽ ആരോഗ്യ
കേന്ദ്രത്തിന് ഡോ ശാന്തറാം
സ്മാരക നാമകരണകർമ്മം
നജീബ് കാന്തപുരം എം
എൽ എ നിർവഹിച്ചു .
ഗ്രാമപഞ്ചായത്തിലെ
മുഴുവൻ ഹരിതകർമ
സേനാംഗങ്ങളേയും
ഉപഹാരം നൽകി ആദരിച്ചു.
ഇവർക്കുള്ള ഓണക്കോടിയും ഉപയോഗ
പാത്രങ്ങളുടെയും വിതരണം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
നജ്മുന്നിസ ഷെരീഫ് നിർവഹിച്ചു .
സൗഹൃദ വേദി കൺവീനർ
വി കെ ഹുസൈൻ കൂട്ടി
അദ്ധ്യക്ഷത വഹിച്ചു .
കോഡിനേറ്റർ കെ സിദ്ദിഖ്
സ്വാഗതം പറഞ്ഞു .
സി എ മുഹമ്മദ് അനുസ്മരണ പ്രഭാഷണം
നടത്തി .ഗ്രാമപഞ്ചാത്ത്
വൈസ് പ്രസിഡന്റ് ഷിജു
ഐസക് ഡോ :ജയകൃഷ്ണൻ
ഡോ :വിജിൻ ജോസ്
ബ്ളോക് പഞ്ചായത്ത്
മെമ്പർ ബുഷ്‌റഷാഫി
സ്റ്റാന്റിൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ റംല
അസീസ് ഗ്രാമപഞ്ചായത്ത്
അംഗങ്ങളായ പി എം ആയിഷബീവി ,കെ രാധടീച്ചർ ,വിവിധ സംഘടനാ പ്രതിനിധി
കളായ സി കെ മുഹമ്മദ്അലി,ഷാഫി വളഞ്ഞപാറ ,ടി കെ നാസർ ,എ പി
ബഷീർ ,കെ എ ഐസക്
കെ എം ഡി മുഹമ്മദ് ,മാക്കണ്ടി മുജീബ്
6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താൽക്കാലികമായി മരവിപ്പിക്കും
ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല. റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല. കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്. ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം. പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ച് മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാക്കണം
നടപ്പാതയിലും രക്ഷയില്ല, നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നാലാഞ്ചിറയിൽ ട്യൂഷന് പോവുന്ന പെണ്‍കുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെയാണ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Wednesday, July 23, 2025
കുഴിച്ചുമൂടിയവരില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികളും; ധര്‍മസ്ഥല കൂട്ടക്കൊലയില്‍ നടക്കുന്ന വെളിപ്പെടുത്തല്‍
ധർമസ്ഥലയിലെ കൂട്ടക്കൊലപാതകത്തില്‍ ശുചീകരണ തൊഴിലാളി നല്‍കിയത് ആരെയും നടക്കുന്ന വെളിപ്പെടുത്തലുകള്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
നിരവധി കൊലപാതകങ്ങള്‍ താൻ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു
കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വർഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതീ വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ മറച്ചുവെക്കുന്ന ജോലിയായിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടി വന്നു. കുഴിച്ചു മൂടിയതില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ ധർമസ്ഥല ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയില്‍ പറയുന്നു.
2026 ഹജ്ജ് : കഴിഞ്ഞവർഷത്തെ കാത്തിരിപ്പുകാർക്ക് പ്രത്യേക മുൻഗണന
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ വർഷം അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുകയും ഹജ്ജിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് 2026 വർഷത്തെ ഹജ്ജിന് മുൻഗണന നൽക്കുന്ന മാർഗ്ഗനിർദേശങ്ങൾ ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ഹജ്ജ് കാര്യമന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. 2026 വർഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഈ മാസം 31 വരെയാണ് . ഹജ്ജ് പരിശീലകലാകാൻ യോഗ്യരായവർക്കുള്ള കൂടിക്കാഴ്ച ഈ മാസം 30 ,31 തീയതികളിൽ കൊണ്ടോട്ടി ഹജ്ജ് ഹൗസിലും, ആഗസ്റ്റ് രണ്ടിന് കണ്ണൂരിലും , അഞ്ചിന് കൊച്ചി വഖഫ് ബോർഡ് ഓഫീസിലും നടക്കും.
ഇന്ന് കർക്കടക വാവ്; വിശ്വാസികർ പിതൃസ്മരണയിൽ ബലിതർപ്പണ കർമങ്ങൾ നടത്തുന്നു
കർക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികർ പിതൃസ്മരണയിൽ ബലിതർപ്പണ കർമങ്ങൾ നടത്തുന്നു. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ...
അയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്. ബലിതർപ്പണ ത്തിന് യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.മൺമറഞ്ഞ പൂർവികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികർമം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.
ഇവിടെ ഒരു ചായയും രണ്ടു പൊറോട്ട യും,; വിശന്നുവലഞ്ഞ് ഹോട്ടലിലെത്തിയ കുരങ്ങന് ടേബിളില്‍ ഭക്ഷണം വിളമ്പി ജീവനക്കാർ.
കർണാടകയിലെ ഒരു ഹോട്ടലില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. Pet Adoption Bangalore എന്ന അക്കൗണ്ടില്‍ നിന്നാണ് കൗതുകമുണർത്തുന്ന ഈ വീഡിയോ എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. കർണാടകയിലെ തിരക്കുള്ള ഒരു റെസ്റ്റോറന്റാണ് വീഡിയോയില്‍ കാണുന്നത്. ഈ ദിവസത്തിലെ ഏറ്റവും ക്യൂട്ടായിട്ടുള്ള അതിഥി എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വിശന്നുവലഞ്ഞ ഒരു കുരങ്ങൻ കർണാടകയിലെ ഹോട്ടലിലെത്തി. ഹോട്ടലിലെ ദയയുള്ള ജോലിക്കാർ അവനെ ഓടിക്കുന്നതിന് പകരം അവന് സ്നേഹത്തോടെ ഭക്ഷണം നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നു. അവൻ ശാന്തനായി അവന്റെ ഭക്ഷണം ആസ്വദിച്ചു, കുസൃതിയോ ബഹളമോ ഒന്നുമുണ്ടായില്ല, ആ കുഞ്ഞുകണ്ണുകളില്‍ വെറും നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പോസ്റ്റില്‍ കാണാം. ഹോട്ടല്‍ ജീവനക്കാർക്ക് സന്തോഷമായിരുന്നു, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ പുഞ്ചിരിച്ചു എന്നും കുരങ്ങൻ സന്തോഷവാനായിരുന്നു, ദയ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല എന്നും കാപ്ഷനില്‍ കാണാം.
കർക്കിടക വാവുബലി തർപ്പണം നാളെ,മലപുറം അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ
മലപുറം: അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി നാളെ (ജൂലായ് 24 വ്യാഴായ്ച രാവിലെ 5 മണി മുതൽ 10 മണി വരെ) നിരവധി ആളുകൾക്ക് ഒരേ സമയം ബലിതർപ്പണം നടത്താവുന്നതാണ് ആചാര്യൻ സുരേന്ദ്രൻ ഷൊർണ്ണൂർ നേതൃത്വം നൽകും
മൺ മറഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായുള്ള തിലഹോമ മുൾപ്പെടെ യുള്ള വഴിപാടുകൾക്ക് ക്ഷേത്രം മേൽശാന്തി പാക്കത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന ചമൽ തോടിന്റെ ക്ഷേത്ര കടവിൽ ബലിതർപ്പണവും തുടർന്ന്
Subscribe to:
Posts (Atom)
അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
താമരശേരി: താമരശ്ശേരിയിൽ അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...
-
സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
-
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍. സുഹൃ...