Saturday, February 28, 2026

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി എസ്ഡിപിഐ നേതൃത്വം സീറ്റ് ചര്‍ച്ച നടത്തി. 





ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കച്ചി, ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, മക്കള്‍ നീതി മയ്യം, മനിതനേയ മക്കള്‍ കച്ചി, സിപിഐ, സിപിഎം എന്നിവയാണ് ഡിഎംകെ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍.








സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക്, ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. ഡിഎംകെ നേതാക്കളായ കെ.എന്‍ നഹ്‌റു, തിരുച്ചി ശിവ, ടി.ആര്‍ ബാലു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്നും സംതൃപ്തരാണെന്നും നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.








കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയിലായിരുന്ന എസ്ഡിപിഐ ഒരു സീറ്റില്‍ മത്സരിച്ചിരുന്നു. ഡിണ്ടിഗല്‍ മണ്ഡലത്തില്‍ മത്സരിച്ച നെല്ലൈ മുബാറക് സിപിഎമ്മിന്റെ ആര്‍. സച്ചിദാനന്ദത്തോട് പരാജയപ്പെടുകയായിരുന്നു. എഐഎഡിഎംകെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എസ്ഡിപിഐ മുന്നണി വിട്ടു. പിന്നീടാണ് ഡിഎംകെക്കൊപ്പം ചേര്‍ന്നത്. നിലവില്‍, കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ അടക്കം തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐക്ക് പ്രാതിനിധ്യമുണ്ട്."
 

ഒമ്പതാം ക്ലാസുകാരനെ തല്ലിച്ചതച്ച്‌ പത്താക്ലാസുകാര്‍

മക്കരപ്പറമ്പ്:ഒമ്പതാം ക്ലാസുകാരനെ തല്ലിച്ചതച്ച്‌ പത്താക്ലാസുകാര്‍ സീനിയേഴ്സ് കൂട്ടം ചേർന്ന് ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നും മക്കരപ്പറമ്പില്‍ സീനിയേഴ്സിന്റെ മർദ്ദനത്തിനിരയായ ഒമ്പതാം ക്ലാസുകാരൻ ഷഹബാസ്

സുഹൃത്തിനോട് എന്തോ പ്രശ്നം സീനിയേഴ്സിന് ഉണ്ടായിരുന്നു.വെള്ളിയാഴ്ച പള്ളിയില്‍ പോകാൻ നേരം ആണ് പത്താം ക്ലാസുകാർ തല്ലിയത്.മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്‌എസ്‌എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മർദ്ദന വിവരം സ്കൂള്‍ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ഷഹബാസിന്റെ അമ്മ ആരോപിക്കുന്നത്. മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്. തല്ലു കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു.

സംഭവത്തില്‍ ഷഹബാസിന്റെ അമ്മ പൊലീസിലും സ്കൂള്‍ അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒമ്പതാംപത്ത് ക്ലാസിലെ വിദ്യാർത്ഥികള്‍ തമ്മില്‍ നേരത്തെ തർക്കം നിലനിന്നിരുന്നു. അഞ്ച് പേർക്ക് മർദനമേറ്റതായി വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്

ഇറാനിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിച്ചു

ഇറാൻ ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് തെൽ അവീവിലുള്ള ഇന്ത്യൻ എംബസി. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നുണ്ട് ."
 


ഇസ്രായേൽ നടത്തിയ ആക്രണതിൽ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്."
 ."ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരൻമാർ സൈന്യത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നൽകി.

വടക്കൻ ഇസ്രായേലിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയത്. ഇന്ന് രാവിലെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ഇരുപക്ഷത്തുമുള്ള നാശനഷ്ടങ്ങളോ ആളപായമോ പുറത്തുവന്നിട്ടില്ല."
 

Friday, February 27, 2026

ചൂഷണത്തിന്റെ പുതിയ വേർഷൻ,ഒരു പീസ് ട്യൂബ് വായില്‍ നിന്ന് നെഞ്ചത്തേക്ക് ഒട്ടിച്ചു വച്ചും, വികലാംഗനാണെന്നു നടിച്ചും പിരിവെടുക്കുന്ന വ്യാജ യാചകൻ പിടിയില്‍

കുണ്ടറ: ചൂഷണത്തിന്റെ പുതിയ വേർഷൻ തട്ടിപ്പു നടത്തിയ യുവാവ് പിടിയിൽ.ഒരു പീസ് ട്യൂബ് വായില്‍ നിന്ന് നെഞ്ചത്തേക്ക് ഒട്ടിച്ചു വച്ചും, വികലാംഗനാണെന്നു നടിച്ചും പിരിവെടുത്ത് വന്ന വ്യാജ യാചകൻ തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍, ബിസ്മില്ലാ ഹൗസില്‍ മുജീബ് (33) ആണ് പോലീസിന്റെപിടിയിലായത്.

കാൻസർ രോഗിയാണെന്ന വ്യാജേനെ ഒരു പീസ് ട്യൂബ് വായില്‍ നിന്ന് നെഞ്ചത്തേക്ക് ഒട്ടിച്ചു വച്ചും, വികലാംഗനാണെന്നു നടിച്ചും പിരിവെടുത്ത് വന്ന മുജീബിനെ ഇളമ്പള്ളൂർ മുസ് ലിം ജമാഅത്തില്‍ നോമ്പ് നിസ്കാരം കഴിഞിറങ്ങിയ വിശ്വാസികളില്‍ ചിലർക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് വ്യാജ യാചകനാണെന്നു കണ്ടെത്തുന്നത്.

പോലീസ് എത്തി വിശദമായി നടത്തിയ പരിശോധനയില്‍ വായില്‍ വച്ചിരിക്കുന്ന ട്യൂബ് തുണ്ട് മാത്രമാണെന്നും കാലിനു കുഴപ്പമുണ്ടെന്നത് അഭിനയം മാത്രമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് ബാഗ് പരിശോധിച്ചപ്പോള്‍ പതിനായിരത്തിലേറെ രൂപ ഉള്ളതായും ഗൂഗിള്‍ പേയില്‍ 12,000 ഓളം രൂപ ഉള്ളതായും കാണാൻ കഴിഞ്ഞു. ഗൂഗിള്‍ പേയില്‍ 50 മുതല്‍ 2000 രൂപ വരെ പലരും ഇട്ടിട്ടുള്ളതായും ട്രാൻസാക്ഷൻ ഹിസ്റ്ററിയില്‍ കണ്ടെത്തി.

കാൻസർ പേഷ്യന്റ് ആയ എന്നെ സഹായിക്കണമേ എന്ന് ഗൂഗിള്‍ പേ നമ്പർ ക്യൂ ആർ കോഡ് എന്നിവ എഴുതിയ ബോർഡ് നെഞ്ചത്ത് തൂക്കിയിട്ടാണ് ഇയാള്‍ യാചന നടത്തി വന്നിരുന്നത്.

കൂടുതല്‍ കാലപ്പഴക്കമില്ലാത്ത പുതിയ ബൈക്കിലെത്തിയാണ് ഇയാള്‍ ഭിക്ഷാടനം നടത്തി വന്നിരുന്നത്. ബൈക്കിന്റെ മുൻപിലും പിറകിലും ഞാൻ കാൻസർ രോഗിയാണ് എന്നെ ഉപദ്രവിക്കരുത് എന്ന സ്റ്റിക്കറും ഭിന്നശേഷിക്കാരുടെ ചിഹ്നവും പതിച്ചിട്ടുണ്ട്.

ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നതിനാല്‍ യാത്രക്കിടയില്‍ ചെക്കിംഗിലോ തിരക്കുകളിലോ ഒന്നും ആരും തടഞ്ഞു നടത്താറില്ലെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. രണ്ട് ദിവസം മുമ്പ് ഹെല്‍മെറ്റില്ലാത്തതിനാല്‍ എംവിഡി പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റിന് പിഴ കൊടുക്കാതെ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് കാശിട്ട് ആയിരത്തില്‍ അധികം രൂപയുടെ പുതിയ ഹെല്‍മെറ്റ് ഇയാള്‍ക്ക് വാങ്ങി നല്‍കിയതായും മുജീബ് പറഞ്ഞു.

കാൻസർ രോഗം ഉള്ളതായി ഒരു കുറിപ്പും ഇയാളുടെ കൈവശം ഇല്ല. എന്നാല്‍ മുന്തിയയിനം രണ്ട് ആൻഡ്രോയിഡ് ഫോണുകളും ഹെഡ്സെറ്റ് മുതലായവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫോണില്‍ കണ്ട കോണ്‍ടാക്‌ട് നമ്പറുകളില്‍ വളിച്ചപ്പോള്‍ ഉടൻ തന്നെ അവരെല്ലാം സ്വിച്ച്‌ ഓഫ് ചെയ്യുന്നത് പോലീസുകാരില്‍ സംശയം ജനിപ്പിച്ചു.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഇയാള്‍ ഇതേ തൊഴില്‍ ചെയ്തു വരുകയാണെന്നും പോലീസ് പറയുന്നു. സ്വന്തമായി നാല് ചക്ര വാഹനവും വീടും ഉള്ളതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

കോഴിക്കോട് നല്ലളത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാറിടിച്ച് കയറി; നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് മ.   രണം. നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫറൂഖ് കോളേജ് തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരി.     ച്ചത്. പന്തീരങ്കാവ് സ്വദേശി ദിജിൻ ആണ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്

മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

കുടവയറന്മാരുടെ എണ്ണത്തിലും നമ്പര്‍ വണ്‍'കേരളം

പത്തില്‍ ആറ്  പേർക്ക് കുടവയർ 




ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടവയറുള്ളവർ താമസിക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചും ഇന്ത്യ ഡയബെറ്റിസും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു.

പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 58.02 ശതമാനം ആളുകള്‍ക്കും കുടവയറുണ്ട്. അതായത് പത്തില്‍ ആറ് മലയാളികളും ഈ ഗണത്തില്‍പ്പെടുന്നു.

അമിതവണ്ണത്തിലും കേരളം പിന്നിലല്ല

അമിതവണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 43.6 ശതമാനം ആളുകള്‍ അമിതവണ്ണമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പാർലമെന്റില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. 45.9 ശതമാനവുമായി പുതുച്ചേരി മാത്രമാണ് ഈ പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്.

ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയർന്ന നിരക്കാണ് കേരളത്തിലേത് എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയിലെ കുടവയറിന്റെ ദേശീയ ശരാശരി 39.5 ശതമാനവും അമിതവണ്ണത്തിന്റേത് 28.6 ശതമാനവുമാണ്.

കുടവയർ അളക്കുന്നത് എങ്ങനെ?

പഠന റിപ്പോർട്ട് പ്രകാരം കുടവയർ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്.

പുരുഷന്മാർ: അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റിമീറ്ററില്‍ (35 ഇഞ്ച്) കൂടുതല്‍.

സ്ത്രീകള്‍: അരക്കെട്ടിന്റെ ചുറ്റളവ് 80 സെന്റിമീറ്ററില്‍ (31 ഇഞ്ച്) കൂടുതല്‍.

വിവാഹിതരായ ദമ്പതികളുടെ ഇടയിലെ അമിതവണ്ണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. സംസ്ഥാനത്തെ വിവാഹിതരില്‍ 51.3 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്.

വില്ലനാകുന്നത് മാറുന്ന ജീവിതശൈലി

അനാരോഗ്യകരമായ ഭക്ഷണരീതികള്‍, കഠിനമായ വ്യായാമത്തിന്റെ കുറവ്, മണിക്കൂറുകളോളം ഇരുന്നുള്ള ജോലി എന്നിവയാണ് മലയാളികളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു ശാരീരിക മാറ്റം എന്നതിലുപരി, അമിതവണ്ണത്തെ ഗൗരവകരമായ ഒരു രോഗാവസ്ഥയായാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. ഭാവിയില്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വർധിക്കാൻ ഇത് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം ; മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്

ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടന്ന സംഭവത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്.

മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും പോലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ട്.

ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആക്രമണ ദൃശ്യങ്ങള്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം മന്ത്രി വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് നടത്തും.

നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നില്ല. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇല്ല. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവര്‍ക്ക് ഇന്നലെ കെ.എസ്.യു. പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ആരോഗ്യമന്ത്രി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഇനിയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് കെ.എസ്.യു. വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരേയല്ല പ്രതിഷേധമെന്നും വീഴ്ച വരുത്തുന്ന ആരോഗ്യവകുപ്പിനെതിരേയാണെന്നും കെ.എസ്.യു. പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍...