Thursday, February 26, 2026

പള്ളിയില്‍ നിസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം നടത്തിയ യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് പള്ളിയില്‍ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീന്‍ ആണ് പിടിയിലായത്.


മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റില്‍ ഫോണ്‍ വില്‍ക്കാന്‍ എത്തിയപ്പോള്‍ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച വൈകീട്ടുള്ള നിസ്‌കാര സമയത്താണ് സംഭവം. തിരുനാവായ രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ നമസ്‌ക്കാരത്തിനിടെ പിറകില്‍ വച്ചിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കര്‍ എന്ന കുഞ്ഞുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്. ഈ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.

വീട്ടമ്മ ഒളിപ്പിച്ചു വച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തി,കരയുകയല്ലേ വേറെന്തു വഴി

ഗൈസ്, എന്റെ അമ്മ കരയുകയാണ്. എന്‍റെ അച്ഛനില്‍ നിന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ ഒളിപ്പിച്ചു വച്ചിരുന്നു. ബാങ്ക് ഈ നോട്ടുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് ചിന്തിച്ച്‌ അവര്‍ കരയുകയാണ്''





വീട്ടുചെലവ് കഴിഞ്ഞ് ബാക്കിവരുന്ന ചില്ലറകള്‍ അടുക്കളയിലുള്ള അരിപ്പാത്രങ്ങളിലും റാക്കിലുമൊക്കെ സൂക്ഷിക്കുന്നത് ഇന്ത്യയിലെ വീട്ടമ്മമാരുടെ ഒരു പതിവാണ്.

ചിലപ്പോള്‍ എവിടെയാണ് വച്ചിരിക്കുന്നത് പോലും അവര്‍ മറന്നുപോകും. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അവ കണ്ണില്‍ പെടുന്നത്. ഇങ്ങനെ മറന്നുവച്ച നോട്ടുകള്‍ കണ്ടെത്തിയിട്ട് ഒരു പ്രയോജനമില്ലാത്ത അവസ്ഥയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

ഇൻസ്റ്റഗ്രാമില്‍ (@ayushidixit___) എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് കാണാതെ ഒളിപ്പിച്ചുവച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ വീട്ടമ്മയുടെ അവസ്ഥയാണ് വീഡിയോയിലുള്ളത്. 2016ല്‍ നിരോധിച്ച നോട്ടുകളാണ് വീട്ടമ്മ സൂക്ഷിച്ചുവച്ചിരുന്നത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപ് സൂക്ഷിച്ചുവച്ച നോട്ടുകളായിരുന്നു ഇവ. അക്കാലത്തെ മറ്റു പലരെയും പോലെ, അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി നല്‍കാനോ നിക്ഷേപിക്കാനോ പൗരന്മാർക്ക് പരിമിതമായ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, സമയപരിധിക്കുള്ളില്‍ എല്ലാവർക്കും അത് ചെയ്യാൻ കഴിഞ്ഞില്ല.

നിരോധിച്ച നോട്ടുകള്‍ കണ്ട് സങ്കടപ്പെട്ടിരിക്കുന്ന വീട്ടമ്മയുടെ വീഡിയോ മകളാണ് പകര്‍ത്തിയത്. ''ഗൈസ്, എന്റെ അമ്മ കരയുകയാണ്. എന്‍റെ അച്ഛനില്‍ നിന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ ഒളിപ്പിച്ചു വച്ചിരുന്നു. ബാങ്ക് ഈ നോട്ടുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് ചിന്തിച്ച്‌ അവര്‍ കരയുകയാണ്'' മകള്‍ ചിരിച്ചുകൊണ്ട് വീഡിയോയില്‍ പറയുന്നുണ്ട്.

2016 നവംബര്‍ 8നാണ് 500, 1000 രൂപ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് പിൻവലിച്ചപ്പോള്‍, എല്ലാവർക്കും പഴയ കറൻസി യഥാസമയം മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. വർഷങ്ങള്‍ക്ക് ശേഷവും, വീട്ടില്‍ അലമാരകളിലോ ലോക്കറുകളിലോ മറന്നുപോയ പെട്ടികളിലോ ഒളിപ്പിച്ചുവെച്ച അസാധു നോട്ടുകളുടെ കെട്ടുകള്‍ ആളുകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള കഥകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.

പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള എല്ലാ ഔദ്യോഗിക സമയപരിധിയും റിസര്‍വ് ബാങ്ക് വർഷങ്ങള്‍ക്ക് മുമ്പേ അവസാനിപ്പിച്ചു. 2017 മാർച്ചിന് ശേഷം സാധാരണക്കാർക്ക് ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാൻ കഴിയില്ല. നിർഭാഗ്യവശാല്‍, ഈ നോട്ടുകള്‍ക്ക് ഇന്ന് സാമ്പത്തിക മൂല്യമില്ല.വളരെ വലിയ തുകയാണെങ്കില്‍, പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എന്നാല്‍ ഇതിനുള്ള വക്കീല്‍ ഫീസും നിയമനടപടികളും ആ തുകയേക്കാള്‍ വലുതാകാൻ സാധ്യതയുണ്ട്. നിയമം അനുവദിക്കുന്ന എണ്ണത്തില്‍ താഴെയാണെങ്കില്‍ ഇവ ഒരു പഴയകാല ഓർമയായി സൂക്ഷിക്കാം.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമര്‍ശവും പ്രതിഷേധവും വിളിച്ച്‌ വരുത്തിയ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. നോട്ട് നിരോധനത്തിന്‍റെ പിന്നില്‍ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തില്‍ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് അമ്പേ പാളുകയായിരുന്നു. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിരുന്നു നോട്ട് നിരോധനം.

പത്താം ക്ലാസ് പരീക്ഷക്കിടെ വിദ്യാർഥിനി സ്കൂൾ ശൗചാലയത്തിൽ പ്രസവിച്ചു ; വീട്ടുകാർ പോലും ഗർഭം അറിഞ്ഞ് പ്രസവശേഷം

ഭോപ്പാൽ: മധ്യപ്രദേശിലെ പിതാംപൂരിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ 1 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. പരീക്ഷ എഴുതിക്കൊണ്ടിരുന്ന പെൺകുട്ടിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽ പോയപ്പോൾ പ്രസവിക്കുകയുമായിരുന്നു."

വിവരമറിഞ്ഞ ഉടൻ സ്കൂൾ അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ആംബുലൻസ് എത്തിച്ച് അമ്മയെയും കുഞ്ഞിനെയും പിതാംപൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ സുരക്ഷിതരാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ധാർ എ.എസ്.പി പരുൾ ബെലാപുർക്കറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടി പരീക്ഷാ കേന്ദ്രത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്."
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ, പോക്സോ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീറോ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് തുടർനടപടികൾക്കായി ബെത്മ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കഴിഞ്ഞ രണ്ട് വർഷമായി താൻ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധത്തിലൂടെയാണ് ഗർഭിണിയായതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പ്രസവശേഷം ആശുപത്രിയിൽ വെച്ചാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്.

കുട്ടിയും അമ്മയും ആരോഗ്യവാന്മാരാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സബ് ഇൻസ്പെക്ടർ ചാന്ദ്‌നി സിങ്ങർ അറിയിച്ചു. കുട്ടിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നൽകാൻ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടിട്ടുണ്ട്."
 

Wednesday, February 25, 2026

വീണ ജോര്‍ജിനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വര്‍ണം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് എന്ന് പറയപ്പെടുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ പാരിതോഷികം നൽകുമെന്ന്  യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി.ഒരു പവൻ സ്വര്‍ണമാണ് സമ്മാനം നൽകുക. 

സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ വീണ ജോർജും ഷംസീറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്."
 ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോര്‍ജിന് പരിക്കേറ്റത്."
 പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ മന്ത്രി സമരക്കാരെ നേരിടാനുള്ള തരത്തിൽ ആണ് അവരുടെ പിന്നാലെ പോവുന്നതും വനിതാ പൊലീസ് അടക്കമുള്ള വർ അവരേ തടയുന്നതുമാണ് വെളിയിൽ വരുന്നത് 
 

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.യാത്രക്കാരന്‍റെ സമയോചിത ഇടപെടലില്‍ വൻഅപകടമൊഴിവായി

മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മ.  രിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ്  മരി.   ച്ചത്. പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഡ്രൈവര്‍ ബോധരഹിതനായതിനെത്തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു."
  ഇന്ന് രാവിലെയാണ് സംഭവം നടന്നത്."

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ.എസ്.യുക്കാരനും മന്ത്രിയു​ടെ അടുത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 ​പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു."
 കേരളത്തിൽ ഇപ്പോൾ എന്ത് നടന്നാലും തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതാണ് രീതി. ത​െന്റ പി.ആർ സംസ്ഥാനത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ് അതിൽ തനിക്ക് ഒരു വിരോധവുമില്ല. മന്ത്രിക്കെതിരായ കരി​ങ്കൊടി പ്രതിഷേധം തുടരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിലെ ആരോഗ്യ വകുപ്പ് ഇങ്ങനെ തകർന്നതിൽ തനിക്ക് ഉത്തരാവാദിത്തമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു."

വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ല': ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി"

കൊച്ചി: വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുത്. ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം കേള്‍ക്കും. മറ്റന്നാളാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്."

അതേസമയം, 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ നിർമ്മാതാവ് എതിർപ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി"പരിപാടി സംഘടിപ്പിച്ച് നിര്‍മാതാക്കള്‍ നാണംകെട്ടിരുന്നു. 'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു. പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെയാണ്. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.

പള്ളിയില്‍ നിസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം നടത്തിയ യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് പള്ളിയില്‍ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീന്‍ ...