Thursday, February 19, 2026

ഇങ്ങനെ യൊക്കെ ട്രോളാമോ,,,,,,നിനക്ക് ബീഫ് വേണ്ടേ? എന്നാൽ ഞാൻ കഴിച്ചോട്ടെ; കേരളാസ്റ്റോറി ട്രെയിലറിന് ട്രോൾമഴ

ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും,





കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ സിനിമയാണ് കേരളാസ്റ്റോറി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം വരെ സിനിമക്ക് ലഭിച്ചു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറിലെ രംഗങ്ങൾക്കെതിരെ വിമർശനവും ട്രോൾ മഴയുമാണ് സമൂഹമാധ്യമങ്ങൾ നിറയെ. പട്ടിണി കിടക്കേണ്ടി വന്നാലും ബീഫ് കഴിക്കില്ലെന്ന് പറയുന്ന പെൺകുട്ടിയെ പിടിച്ചുവച്ച് ബലാൽക്കാരമായി ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രംഗങ്ങളാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.




ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, നിനക്ക് ബീഫ് വേണ്ടേ എന്നാൽ ഞാൻ കഴിച്ചോട്ടെ..... ഇങ്ങനെ പോകുന്നു കമന്‍റുകളിലെയും ട്രോൾ പോസ്റ്റുകളിലെയും പരിഹാസം.

മലയാളികൾ ഇത് നിസാരമായി എടുക്കുമെങ്കിലും കേരളത്തെ പറ്റി അറിയാത്തവർ സിനിമ കാണുമ്പോൾ ഇതിലെ ഉള്ളടക്കം വിശ്വസിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേരളം വിട്ട് പുറത്തുപോകുന്ന മലയാളികൾ അതിക്രമങ്ങൾക്ക് ഇരയാകാൻ ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. സിനിമക്കെതിരെ നിരവധി മേഖലയിലെ പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.



കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. നുണകൾക്കെതിരെ സത്യം ജയിക്കണമെന്നും അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു."

കട്ടിപ്പാറയിൽ യുവാവിനെ ആക്രമിച്ച സംഭവം;ഒരാൾ പിടിയിൽ

താമരശ്ശേരി:കട്ടിപ്പാറ ടൗണിൽ വെച്ച് സംഘം ചേർന്ന് നടത്തിയ അക്രമണത്തിൽ യുവാവിന് പരുക്കേറ്റ സംഭവത്തിൽ ഒരാളെ താമരശേരി പൊലീസ് പിടികൂടി.കൊല്ലൊന്നുമ്മൽ  സൈനുൽ ഷാബിദ് (39) നെ സംഘം ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്ന ആളാണ് പിടിയിലായത് മുൻവൈരാഗ്യം മൂലമാണ് പ്രതികൾ അക്രമിച്ചതെന്ന് ഷാബിദ് നൽകിയ പരാതിയിൽ പറയുന്നു.

താമരശേരി ചുങ്കം സ്വദേശിയായ ഹമീദ്, കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്നയാളും, കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് അടിച്ചു വീഴ്ത്തിയ ശേഷം തൊട്ടടുത്ത കടയിൽ നിന്നും കത്തിയെടുത്ത് അക്രമികളിൽ ഒരാൾ ഷാബിദിനെ കുത്താൻ നോക്കുകയും കൈകൊണ്ട് തടുത്തതിനാൽ വലതു കൈ തണ്ടയിൽകുത്തുകൊണ്ട്മുറിവേൽക്കുകയും ചെയ്തു.പരുക്കേറ്റ ഷാബിദിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Wednesday, February 18, 2026

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ; വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല: മുഖ്യമന്ത്രി"

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഭാഗത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. കേരള സ്റ്റോറി എന്ന വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുക്കുന്നത് സംഘപരിവാറാണെന്നും വ്യാജപ്രചരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പല സിനിമകള്‍ക്കും പ്രദര്‍ശനാനുമതി കിട്ടാതിരിക്കുമ്പോള്‍ കേരള സ്റ്റോറിക്ക് കിട്ടുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു"പോസ്റ്റിന്റെ പൂര്‍ണരൂപം:

'കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയല്‍ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍."കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്."സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകള്‍ക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.'"
 
 
 
 

ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴുംസ്വതന്ത്രമാണ്,അല്ലാഹുവേ, ഞങ്ങള്‍ക്ക് എപ്പോഴാണ് സ്വതന്ത്രമായി നടക്കാന്‍ കഴിയുക?’: കേരള സന്ദര്‍ശനത്തിനിടെ വികാരാധീനനായി ഫാറൂഖ് അബ്ദുള്ള

തിരുവനന്തപുരം ‘ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴും സ്വതന്ത്രമാണ്. അത് എന്നും സ്വതന്ത്രമായിരിക്കുമെന്നും കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ശക്തി ലഭിക്കുന്നത്. നിങ്ങളെ നോക്കുമ്പോള്‍ ഞങ്ങള്‍ സ്വയം ചോദിക്കും; അല്ലാഹുവേ, ഞങ്ങള്‍ക്കും സ്വതന്ത്രമായി നടക്കാനും സംസാരിക്കാനും ചിന്തിക്കാനും സാധിക്കുന്ന ആ കാലം എപ്പോഴാണ് വരിക? അതായിരുന്നു ജനാധിപത്യം – ജനങ്ങളുടേതും, ജനങ്ങള്‍ക്കുള്ളതും, ജനങ്ങളാലുള്ളതും,’ കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഫാറൂഖ് അബ്ദുള്ള വൈകാരികമായി പറഞ്ഞു.


കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍ 2031: വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ’ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് സമ്മേളനം സമാപിച്ചത്.


‘തൊണ്ണൂറാം വയസ്സിലും ഞാന്‍ ഈ യാത്ര നടത്തിയത് ഞങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ നിങ്ങളോട് പറയാനാണ്. ഉത്തരേന്ത്യയില്‍ ഞങ്ങള്‍ നേരിടുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,’ അദ്ദേഹം പറഞ്ഞു.


‘ഹിറ്റ്ലറെപ്പോലെ ഫാസിസ്റ്റുകള്‍ മരിക്കും’
‘സത്യം സ്ഥാപിക്കുക പ്രയാസകരമാണ്, എന്നാല്‍ നുണകള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി തോന്നുമെന്ന് ഹിറ്റ്ലറുടെ കാലത്ത് പറഞ്ഞിരുന്നു. ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ നുണകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യം ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.’

5:53

സ്ഥാനാര്ഥി ശ്രീക്കുട്ടൻ

'ഫാസിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഹിറ്റ്ലർ മരിച്ചതുപോലെ അവരും മരിക്കും. പ്രപഞ്ചത്തിന്റെ അധിപനാകണമെന്ന അദ്ദേഹത്തിന്റെ്റെ മോഹങ്ങളെല്ലാം ഇല്ലാതായി.'

ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം

ഇന്ത്യയുടെ ഫെഡറൽ ഘടന നേരിടുന്ന വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് അവരുടേതായ അധികാരങ്ങളുള്ള ഫെഡറൽ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യുദ്ധത്തെ ഉപയോഗിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'ആർട്ടിക്കിൾ 370 ആണ് ഭീകരവാദം ഉണ്ടാക്കിയതെന്ന നുണ അവർ പ്രചരിപ്പിച്ചു. 2019 ഓഗസ്റ്റിന് ശേഷം ഭീകരവാദം ഇല്ലാതായോ? 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമയും പഹൽഗാമും നിങ്ങൾ മറന്നോ?'

ഞങ്ങൾ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും അഭിമാനികളായ ഇന്ത്യക്കാരാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കും ഭാഷാ വൈവിധ്യത്തിനും നേരെയുള്ള ആക്രമണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വടക്ക് മുതൽ തെക്ക് വരെ ഒരു ഭാഷ വേണമെന്ന് പറയുന്നത് ഇന്ത്യയുടെ വൈവിധ്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി നേറ്റിവിറ്റി കാര്‍ഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം





കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നല്‍കുക


കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച്‌ വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകള്‍ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസില്‍ദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമേ സർക്കാർ കാലാകാലങ്ങളില്‍ നിർദ്ദേശിക്കുന്ന വിവരങ്ങള്‍ നേറ്റിവിറ്റി കാർഡില്‍ ഉള്‍പ്പെടുത്തും.

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടർക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല.

ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസ്; ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലിസ് സ്റ്റേഷനില്‍ ഹാജരാകണം

എറണാകുളം:കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പോലിസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഷാജന്‍ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്. പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും കോടതി പറഞ്ഞു.

ഓർക്കുക,ഈ നാല് കാര്യങ്ങൾ, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മുന്നറിയിപ്പൊന്നും കൂടാതെ അനിശ്ചിതകാലത്തേക്ക് ബാന്‍ ചെയ്യപ്പെട്ടേക്കും"

സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് അക്കൗണ്ടിന് പെര്‍മനന്‍റ് ബാന്‍ ലഭിക്കുന്ന നാല് കാര്യങ്ങളിലേക്ക് എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയെത്തിയിട്ടുണ്ടോ? അധികപേരും ഇതുവരെയും അക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. എന്നാല്‍, ഈ നാല് കാര്യങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നതിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മുന്നറിയിപ്പൊന്നും കൂടാതെ അനിശ്ചിതകാലത്തേക്ക് ബാന്‍ ചെയ്യപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ടെക് വിദഗ്ദര്‍"

വാട്സ്ആപ്പിന്‍റെ ഔദ്യോഗിക ഹെല്‍പ്പ് സെന്ററിന്റെ നിര്‍ദേശപ്രകാരം, ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതോ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ അനിശ്ചിതകാലത്തേക്ക് നിങ്ങളുടെ വാട്സ്ആപ്പിന് ബാന്‍ ലഭിച്ചേക്കാം.

ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. അനൗദ്യോഗികവും മോഡിഫൈ ചെയ്തതുമായ വാട്സ്ആപ്പുകളുടെ ഉപയോഗം

ജിബി, യോ, വാട്സ്ആപ്പ് പ്ലസ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുമെങ്കിലും വാട്സ്ആപ്പ് അനിശ്ചിതകാലത്തേക്ക് നഷ്ടപ്പെടാനിടയാക്കിയേക്കും. ഈ ആപ്പുകള്‍ ഉപഭോക്താവിന്റെ സുരക്ഷ ദുര്‍ബലമാക്കുകയും ഫോണിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ മുന്നറിയിപ്പൊന്നും കൂടാതെ നഷ്ടപ്പെടാനിടയുണ്ട്."

2. ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ പോലെയുള്ള ബള്‍ക്ക് സന്ദേശങ്ങള്‍ തുടർച്ചയായി അയക്കുക

കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരോ അപരിചിതരുടെ ഗ്രൂപ്പില്‍ നിന്ന് തെരഞ്ഞുപിടിച്ച നമ്പറുകളിലേക്കോ വലിയ തോതില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ഉപകരണത്തെയും വാട്സ്ആപ്പിനെയും ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഒന്നിലധികം തവണ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ബാന്‍ കിട്ടാനുള്ള സാധ്യതയേറെയാണ്.

3. ആള്‍മാറാട്ടം, ഭീഷണി എന്നിവയ്ക്കായുള്ള സന്ദേശങ്ങള്‍

ആളുകള്‍ക്ക് പതിവായി ഉപദ്രവകരമായ രീതിയില്‍ സന്ദേശങ്ങളയക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്യുന്ന അക്കൗണ്ടുകളെ വാട്സ്ആപ്പ് പെര്‍മനന്റായി നിരോധിക്കാറുണ്ട്. വെറുപ്പ് ഉത്പാദിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രചരിപ്പിക്കുക, ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങള്‍, ഭീഷണി എന്നിവയടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചാലും പണികിട്ടും"

4. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടുള്ള ഉപയോഗം

ചില സന്ദർഭങ്ങളിൽ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായ മുന്നറിയിപ്പുകളൊക്കെ നല്‍കാറുണ്ട്. മുന്നറിയിപ്പ് ലഭിച്ചതിന് ശേഷവും അതേ പ്രവര്‍ത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ അനിശ്ചിതകാലത്തേക്ക് അക്കൗണ്ട് നിരോധിക്കപ്പെട്ടേക്കാമെന്നാണ് ടെക് ഭീമന്മാരുടെ നിരീക്ഷണം. തുടര്‍ച്ചയായ ലംഘനങ്ങളും വാട്സ്ആപ്പിന്റെ സുഗമമായ ഉപയോഗത്തിന് തലവേദനയാകും.

വാട്സ്ആപ്പിൽ സ്വാഭാവികമായുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാളേറെ ഉപഭോക്താവിനെ വലക്കുന്നതായിരിക്കും അനിശ്ചിതകാലത്തേക്കുള്ള ബാന്‍ പോലുള്ള നീക്കം. ഇതിലൂടെ, വാട്സ്ആപ്പിൽ നിങ്ങള്‍ നടത്തിയിരുന്ന ചാറ്റുകള്‍, ഇടപെട്ടുകൊണ്ടിരുന്ന ഗ്രൂപ്പുകള്‍, ബിസിനസ് കോണ്‍ടാക്ടുകള്‍, നമ്പറുമായി ലിങ്ക് ചെയ്തിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചുപോയേക്കാം. സുഗമമായ ഉപയോഗത്തിനായി വാട്സ്ആപ്പ് പലപ്പോഴായി നിഷ്‌കര്‍ഷിച്ച നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണ് മികച്ച നീക്കം."
 
  
 
 

ഇങ്ങനെ യൊക്കെ ട്രോളാമോ,,,,,,നിനക്ക് ബീഫ് വേണ്ടേ? എന്നാൽ ഞാൻ കഴിച്ചോട്ടെ; കേരളാസ്റ്റോറി ട്രെയിലറിന് ട്രോൾമഴ

ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ...