Monday, February 16, 2026

ആയിരങ്ങളെ ഉത്സവ ലഹരിയിൽ ആഴ്ത്തി സുരക്ഷാപാലീറ്റീവിന്റെ താമരശ്ശേരി ഫെസ്റ്റ് സമാപിച്ചു

താമരശ്ശേരി : ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ  താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  താമരശ്ശേരി ഫെസ്റ്റ് കൊടിയിറങ്ങി മലബാർ ഇവൻ്റ് ടീമിൻ്റെ വാണിജ്യ വ്യവസായ ശാസ്ത്ര വിജ്ഞാന മേളയും 21 ദിവസങ്ങളിൽ ജില്ലയിലേയും പുറത്തുമുള്ള വിവിധ കലാകാരന്മാരുടെ കലാ വിരുന്നും രാഷ്ട്രീയ- സാംസ്കാരിക ജനപ്രതിനിധികളെ ഉൾക്കൊണ്ടിട്ടുള്ള സാംസ്കാരിക പരിപാടിയും മേളയിൽ കൊഴുപ്പേകി '

ഫെസ്റ്റ്  പങ്കെടുക്കാൻ എത്തിയിട്ടുള്ള സുമനസ്സുകൾ കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ പൊതുപരിപാടിയിൽ ഏറ്റുവാങ്ങുന്ന ചടങ്ങുംമിക്ക ദിവസങ്ങളിലും  നടന്നു.
അവസാന ദിവസമായ ഫെബ്രുവരി 15 ഞായറാഴ്ച കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ഖദീജ സത്താർ,  രജിന

 വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് പിസി അസ്റഫ് , KVVESതച്ചംപൊയിൽ യൂണിറ്റ് പ്രസിഡണ്ട് വീറ്റോ മുഹമ്മദലി, പ്രധാന സ്പോൺസർ ആയ ഐശ്വര്യ ഫർണിച്ചർ മാനേജിംഗ് ഡയറക്ടർ സിദ്ദീഖ്,  ജീകാരുണ്യം പ്രവർത്തകൻ ഫയാസ് കോരങ്ങാട്,
തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സുരക്ഷാ സോണൽ കൺവീനർ പിഎം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ 'ഫസ്റ്റ് ചെയർമാൻ പി ബിജു അധ്യക്ഷനായി.പബ്ലിസിറ്റി കൺവീനർ  ഷംസീർ വമ്പൻ നന്ദിയും പ്രകാശിച്ചു. ഇന്ന് നൽകിയിട്ടുള്ള മെഡിക്കൽ
 ഉപകരണങ്ങളുടെ പണം
ഉദ്ഘാടകനായ വായോടി മുഹമ്മദ് മാസ്റ്റർ വേദിയിൽ വച്ച് ഉപകരണത്തിന്റെ പണം നൽകി.
കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ന് വേണ്ടി പി സി അഷ്റഫ്  
തച്ചം പോയിൽ യൂണിറ്റ് ന് വേണ്ടി ലോഡ്സ് മുഹമ്മദലി  പൊതുപ്രവർത്തകൻ ഫയാസ് കോരങ്ങാട് താമരശ്ശേരി കോപ്പറേറ്റീവ് ബാങ്ക് ന് വേണ്ടി ഹക്കിം മാസ്റ്റർ,ക്ലബ്ബ് 90 MD ജംഷി കോരങ്ങാട്,
ഹാൽ നെറ്റ് ഐസ്ക്രീം MDഷാജി കോരങ്ങാട്, എന്നിവരിൽ നിന്നും  ചടങ്ങിൽ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി
പരിപാടിക്ക് ശേഷം സ്റ്റേജിൽ ഷാഫി കൊല്ലം നയിച്ച ഗാനമേളയും നടന്നു.
വേദിയിൽ വച്ച് 2027 താമരശ്ശേരി ഫെസ്റ്റ്
ലോഗോ പ്രകാശനം വായോളി മുഹമ്മദ് മാസ്റ്റർ വാർഡ് മെമ്പറും ഫസ്റ്റ് കമ്മിറ്റി കൺവീനറുമായ പി കെ വിജിത്തിന് നൽകി പ്രകാശനം ചെയ്തുഫെസ്റ്റിന് ജനകീയമായി ജനങ്ങളിൽ എത്തിക്കുന്നതിന് എല്ലാ ദിവസവും പ്രവർത്തിച്ച 
ചാനൽ ടു ഫോട്ടോഗ്രാഫർക്ക് *ദിലീഷിന്* വേദിയിൽ അനുമോദനം നൽകി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം"

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക,വിദ്യാഭ്യാസ,വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ച ചെയ്തു. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു."മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്‌വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു."
 
 

മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം, മുപ്പതിനായിരത്തിൽ അധികം രൂപയടങ്ങിയ ഹാൻ്റ് ബാഗുമായി മോഷ്ടാവ് മുങ്ങി

താമരശ്ശേരിയിൽ മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം നടത്തിയ യുവാവ് മുപ്പതിനായിരത്തിലധികം രൂപയടങ്ങിയ ഹാൻ്റ് ബാഗുമായി  മോഷ്ടാവ് മുങ്ങി. 
 പുതിയ സ്റ്റാൻ്റിൽ  എടവണ്ണ സ്വദേശി ബീരാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു മോഷണം.

ഷർട്ട് ഇൻസൈഡ് ചെയ്ത് മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ ബീരാൻ കുട്ടി മാത്രമുള്ളപ്പോൾ കടയിൽ എത്തുകയും അൽപ നേരം ഇവിടെ കസേരയിൽ ഇരിക്കട്ടെയെന്ന് സമ്മതം ചോദിക്കുകയും ചെയ്തു. ശേഷം അര മണിക്കൂറോളം കടയിൽ ഇരുന്ന് പണം സൂക്ഷിക്കുന്ന സ്ഥലമെല്ലാം നിരീക്ഷിച്ച് ഞാൻ ഒരു ചായ കുടിക്കാൻ പോകുകയാണ് നിങ്ങൾക്ക് ചായ വേണോ എന്ന് ചോദിച്ചു. സ്നേഹപൂർവ്വം നിരസിച്ച ബീരാൻ കുട്ടി അൽപ്പനേരം കഴിഞ്ഞ് വെള്ളം കുടിക്കാനായി പുറത്തിറങ്ങി, ഈ തക്കം നോക്കി നേരത്തെ കടയിൽ ഇരുന്ന പ്രതി തിരികെയെത്തി പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു.ഇയാൾ കടയിലേക്ക് വരുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി പോലീസിൽ പരാതി നൽകി

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

തലശ്ശേരി:  കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. കതിരൂര്‍ മൂന്നാംമൈലിലാണ് സംഭവം.മല്‍സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി എന്‍ പ്രദീപനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മല്‍സ്യവുമെടുത്ത് പോകുന്നതിനിടെ, ഓട്ടോറിക്ഷക്കു കുറുകെ പന്നി ചാടുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തിനടിയില്‍പ്പെട്ട പ്രദീപനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Sunday, February 15, 2026

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു

*മുക്കം* :കാരശ്ശേരി വലിയപറമ്പിൽ ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച്‌ യുവാവ്. ഇന്നലെ രാവിലെയാണ് സംഭവം.
പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ്‌ ആണ് തീവച്ചത്. സംഭവത്തില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
വലിയപറമ്പ് തടത്തിലിലെ ജമീലയുടെ വീടാണ് കത്തി നശിച്ചത്. ജമീലയുടെ മകളും ഭർത്താവായ റഷീദും കൊടിയത്തൂരിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച്‌ നിരന്തരം ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു.ഇത് സഹിക്കവയ്യാതെ വീട്ടുകാർ മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ മകളെ ചികിത്സിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതോടെ റഷീദ് വീട്ടിലെത്തുകയും ബഹളം വയ്ക്കുകയും തീവയ്ക്കുകയുമായിരുന്നു. തീവെപ്പില്‍ വീടിന്റെ അടുക്കളഭാഗം പൂർണമായും കത്തിനശിച്ചു.ജമീലയും മകളും പേരക്കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം ഉടൻ തന്നെ ജമീല പൊലീസില്‍ അറിയിച്ചു. തുടർന്ന് മുക്കം പൊലീസ് നടത്തിയ തിരച്ചിലില്‍ കുന്ദമംഗലത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

പുതുപ്പാടി യിൽ ടൂറിസ്റ്റ് ബസ്  തടഞ്ഞു നിർത്തി  ആക്രമം,അഞ്ചു പേർ കസ്റ്റഡിയിൽ

പുതുപ്പാടി : വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം തടഞ്ഞു നിർത്തി ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഫോൺ കവർച്ച ചെയ്യുകയും ചെയ്ത സംഘത്തിലെ അഞ്ചു പേർ കസ്റ്റഡിയിൽ.കൈത പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ (26),ഷാജഹാൻ, (30),
 ആഷിഖ് (29) ,കൈതപ്പൊയിൽ ഉളിയാടൻ കുന്ന്   ആഷിഖ്, (25) എന്നിവരാണ് പിടിയിലായത്.

ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളുംസഞ്ചരിച്ച ടൂറിസ്റ്റ് ബസ്  ഒടുങ്ങാക്കാടിനു സമീപം  കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി  ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു 
എന്നാണ് പരാതി.

ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ്  മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും അപ്പോൾ തന്നെ പോകുകയും ചെയ്തിരുന്നു. ഈസമയം ചുരം കയറുകയായിരുന്ന കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയായിരുന്നു.കാറിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കുട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്.സംഭവത്തിൽ ബസ് യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുൽ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് അന്വേഷണത്തിൽ പരാതിക്കാരിയായ അശ്വനിയുടെ ഫോൺ പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ബസ് യാത്രക്കാരനായ ഒരാളുടെ ഉടുമുണ്ട് ഊരി അക്രമി കൈയിൽ വെച്ചതും ദൃശ്യത്തിൽ കാണാം പ്രതികളിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.

എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണം-താപ്‌സി പന്നുവിന്റെ മറുപടി വൈറൽ

വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് കമൻ്റുകൾ 

ന്യൂഡൽഹി: എനിക്ക് ഈ രാജ്യത്ത് ഇനിയുംജീവിക്കണം-ബോളിവുഡിലെ ജനപ്രിയ നായിക താപ്‌സി പന്നുവിന്റെപ്രതികരണംസമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.


 ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിനാണ് താപ്‌സി പന്നു നൽകിയ ഉത്തരവും ആ ഉത്തരം നൽകിയതിന് പിന്നിലെ വിശദീകരണവുമാണ് താരത്തെ വൈറലാക്കുന്നത്.

ടിവി9 ഡൽഹി എൻസിആർ എന്ന ചാനലിലെ ഒരു ഷോയ്ക്കിടെയാണ് താപ്സി പന്നുവിന്റെ വൈറല്‍ മറുപടി.

ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്നതായിരുന്നു അവതാരകന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മോദിയേയാണ് പന്നു ചൂണ്ടിക്കാട്ടുന്നത്. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അതിനുള്ള വിശദീകരണവും നൽകി, എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണം എന്നായിരുന്നു അത്. പന്നുവിന്റെ മറുപടി നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്."

ഇഷ്ടപ്പെട്ട നേതാവ് ആര് എന്നൊരു ലളിതമായ ചോദ്യത്തിന് പോലും താപ്സി പന്നുവിനെ പോലുള്ള സിനിമ താരങ്ങൾ മറുപടി പറയുമ്പോൾ, സൂക്ഷ്മമായ പരിഹാസം കലർത്തേണ്ടി വരുന്നത് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ പ്രതിഫലനമാണെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിക്കുന്നത്. താപ്സി, വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്നായിരുന്നു മറ്റൊരാള്‍ എക്സില്‍ കുറിച്ചത്.

താപ്‌സി പന്നുവിന്റെ മറുപടി നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്."

വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് കമൻ്റുകൾ 

ന്യൂഡൽഹി: എനിക്ക് ഈ രാജ്യത്ത് ഇനിയുംജീവിക്കണം-ബോളിവുഡിലെ ജനപ്രിയ നായിക താപ്‌സി പന്നുവിന്റെപ്രതികരണംസമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.


 ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിനാണ് താപ്‌സി പന്നു നൽകിയ ഉത്തരവും ആ ഉത്തരം നൽകിയതിന് പിന്നിലെ വിശദീകരണവുമാണ് താരത്തെ വൈറലാക്കുന്നത്.

ടിവി9 ഡൽഹി എൻസിആർ എന്ന ചാനലിലെ ഒരു ഷോയ്ക്കിടെയാണ് താപ്സി പന്നുവിന്റെ വൈറല്‍ മറുപടി.

ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്നതായിരുന്നു അവതാരകന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മോദിയേയാണ് പന്നു ചൂണ്ടിക്കാട്ടുന്നത്. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അതിനുള്ള വിശദീകരണവും നൽകി, എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണം എന്നായിരുന്നു അത്. പന്നുവിന്റെ മറുപടി നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്."

ഇഷ്ടപ്പെട്ട നേതാവ് ആര് എന്നൊരു ലളിതമായ ചോദ്യത്തിന് പോലും താപ്സി പന്നുവിനെ പോലുള്ള സിനിമ താരങ്ങൾ മറുപടി പറയുമ്പോൾ, സൂക്ഷ്മമായ പരിഹാസം കലർത്തേണ്ടി വരുന്നത് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ പ്രതിഫലനമാണെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിക്കുന്നത്. താപ്സി, വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്നായിരുന്നു മറ്റൊരാള്‍ എക്സില്‍ കുറിച്ചത്.

താപ്‌സി പന്നുവിന്റെ മറുപടി നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്."

https://x.com/mohitlaws/status/2022978336356806846?

ആയിരങ്ങളെ ഉത്സവ ലഹരിയിൽ ആഴ്ത്തി സുരക്ഷാപാലീറ്റീവിന്റെ താമരശ്ശേരി ഫെസ്റ്റ് സമാപിച്ചു

താമരശ്ശേരി : ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ  താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടി...