Sunday, February 22, 2026

ഇതാ മറ്റൊരു കേരള സ്റ്റോറി;താമരശേരി ക്കാരൻ പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടില്‍

തൃശ്ശൂർ: ഉത്സവാരവങ്ങള്‍ക്കിടയിലും മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ സന്ദേശം വിളിച്ചോതി പാവറട്ടിയില്‍ നിന്നൊരു ദൃശ്യം.

പാടൂർ പുതുകാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിച്ച ആനയുടെ കാല്‍ച്ചുവട്ടിലിരുന്ന് ഒന്നാം പാപ്പാൻ സൈനുദ്ധീൻ നോമ്പുതുറക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ഷേത്രക്കമ്മിറ്റിയുടെ കരുതലും സ്നേഹവുമാണ് ഈ നോമ്പുതുറയെ ഹൃദ്യമാക്കിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സൈനുദ്ധീൻ 'അക്കരമേല്‍ ശേഖരൻ' എന്ന ആനയുടെ ഒന്നാം പാപ്പാനായി 21 വർഷമായി രംഗത്തുണ്ട്. വെള്ളിയാഴ്ച നടന്ന പൂരത്തിന് എത്തിയപ്പോള്‍ സൈനുദ്ധീൻ നോമ്പിലാണെന്ന് അറിഞ്ഞ പാടൂർ ഗ്രാമിക എന്ന ക്ഷേത്രക്കമ്മിറ്റിക്കാർ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്ന് സൈനുദ്ധീൻ പറഞ്ഞിരുന്നെങ്കിലും, കൃത്യം വൈകീട്ട് 6.28-ന് നോമ്പുതുറ സമയമായപ്പോള്‍ കമ്മിറ്റിക്കാർ ഭക്ഷണവും വെള്ളവും ആനക്കരികില്‍ എത്തിച്ചു നല്‍കി.

ആനയുടെ അരികിലിരുന്ന് സൈനുദ്ധീൻ നോമ്പുതുറക്കുന്ന ദൃശ്യം ക്ഷേത്രക്കമ്മിറ്റിക്കാർ തന്നെയാണ് മൊബൈലില്‍ പകർത്തിയത്. ആനയുടെ മാനേജർ റിയാസും ഇവരോടൊപ്പം ഉണ്ടായിരിന്നു."പ്രതീക്ഷിക്കാതെയാണ് അവർ എനിക്ക് ഭക്ഷണം എത്തിച്ചു തന്നത്, ആ സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല" എന്ന് സൈനുദ്ധീൻ പറഞ്ഞു. രാത്രി കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് സ്നേഹത്തോടെ യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു പൂരത്തിന്റെ സംതൃപ്തിയിലായിരുന്നു സൈനുദ്ധീനും സംഘവും.

മോഷണക്കുറ്റത്തിനു ഭാര്യ യെ റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്"

കൊല്ലം∙ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്ത മനോവിഷമത്തിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല."

 പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്."
 ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽനിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിൽ നിന്നാണ് കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു സബീനയിൽ സംശയം തോന്നിയതിനാൽ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സബീന ഇതിനുമുൻപും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു."

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചു; പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, വീട്ടുകാർ ചികിത്സ യിൽ

കുറ്റിപ്പുറം എടച്ചലത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. 

ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. എടച്ചലം കരിമ്ബനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച്‌ കുഴഞ്ഞുവീണ് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീഴുന്നത്. ലസ്നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

Saturday, February 21, 2026

മോഷണക്കുറ്റം ആരോപണം; വിഡിയോ ചിത്രീകരിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു

ചോദ്യം ചെയ്യലിൽ ജസീലയുടെ പങ്ക് തെളിയിക്കാൻ കഴിയാത്തതിനാൽ വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് 

കാസർകോഡ്: മോഷണംക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് മനം നൊന്ത് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ്(24) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച യുവതി കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിരപരാധിയാണെന്ന് വിഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് സുഹൃത്തിന്‍റെ ബന്ധുക്കളും ഭർത്താവിന്‍റെ കുടുംബവും അപമാനിച്ചതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് വിഷം കഴിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്ന് യുവതി വിഡിയോയിൽ പറയുന്നു.സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഒമ്പതര പവൻ വരുന്ന സ്വർണം കാണാനില്ല എന്ന് കാണിച്ച് ആതൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ജസീലയെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ജസീലയുടെ പങ്ക് തെളിയിക്കാൻ കഴിയാത്തതിനാൽ വിട്ടയക്കുകയായിരുന്നു. കാണാതായ സ്വർണം എവിടെ എന്നതിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. 
 

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര്യ: ഫാത്തിമ ഹുദ (കൊടുവള്ളി ചുണ്ട പുറം കാരാട്ട് പൊയിൽ സക്കീറിന്റെ മകൾ). മകൾ: ഹല അസ് ലിൻ. സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 ന് ആരാമ്പ്രം വല്ലിയേരിയിൽ ജുമാ മസ്ജിദിൽ.

കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 9 ലക്ഷം പേര്‍ പുറത്ത്.

തിരുവനന്തപുരം:കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 9 ലക്ഷം പേര്‍ പുറത്ത്.കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2.69 കോടി പൗരന്മാര്‍ ഇടംപിടിച്ച പട്ടികയില്‍ നിന്നാണ് ഇത്രയും പേർ പുറത്ത് ആവുന്നത്.
അന്തിമ പട്ടികയുടെ പകര്‍പ്പ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി 2025 ഒക്‌ടോബറില്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയായിരുന്നു എസ് ഐ ആറിന്റെ ആദ്യഘട്ട നടപടികള്‍ ആരംഭിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 23 പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നുള്‍പ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ നിന്ന് 53,299 പേരെ ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍ എന്നീ കാരണങ്ങളാലാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 2.69 കോടി ജനങ്ങളില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. 227 ട്രാന്‍സ്‌ജെന്‍ഡര്‍, 2,23,558 പ്രവാസി വോട്ടര്‍മാര്‍, 54,110 സര്‍വീസ് വോട്ടര്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാന്‍ എന്ന ലിങ്കില്‍ കയറി പരിശോധിക്കാവുന്നതാണ്. അതേസമയം, ഒരേ വീട്ടിലുള്ളവര്‍ക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകള്‍ മാറിപ്പോയെന്ന ആക്ഷേപവും അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഉയരുന്നുണ്ട്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച്‌ പരാതികളും അതേപടി നിലനില്‍ക്കുന്നുണ്ട്.

വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവ് താമരശ്ശേരിയിൽ പിടിയിൽ

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റയ്ഞ്ചി  പരിധിയിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.30 മുതൽ താമരശ്ശേരി വനപാലകർ കാട്ടിൽ നടത്തിയ തിരച്ചിലിൽ നായാട്ടു സംഘത്തിൽപ്പെട്ട ഒരാളെ ഇവർ തോക്ക് ഉപയോഗിച്ച് വേട്ടയാടിയ മാനുകളുമായി പിടികൂടി.മലപ്പുറം കരുവാരക്കുണ്ട് ഇയ്യ മടത്തിൽ അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവർ വേട്ടക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു.

വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബദുസമദിനെ പിടികൂടുന്ന അവസരത്തിൽ ഇയാളുടെ കൈവശം വെച്ചും, മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ ഇവർ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മാണ് കണ്ടെത്തിയത്.പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് മൂന്നു പേർ രക്ഷപ്പെട്ടത് എന്നാണ് സംശയം.പുലർച്ചെ രണ്ടര മണിയോടെ കാടിനകത്ത് പ്രവേശിച്ച വനപാലക സംഘം കിടനകത്ത് വെളിച്ചം കണ്ടതിനെ തുടർന്ന് ആ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ആ സമയത്താണ് വെടിവെച്ച് കൊന്ന മാനുമായി സമദ് നിൽക്കുന്നത് കണ്ടത്.
നിലമ്പൂർ ഭാഗത്ത് നിന്നും നിരവധി നായാട്ടു സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായാട്ടിനായി എത്തിയതായ വിവരം തങ്ങൾക്ക് ലഭിച്ചതായി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

റയ്ഞ്ച് ഓഫീസർ പ്രേം ഷമീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ടി ബൈജു, ജി എസ് എഫ് ഒ എം.ടി സുധീഷ്, ബി എഫ് ഒമാരായ ഷനീഷ് വി എസ്, കെ അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ ലജുമോൻ പി ഡി, രവി പി ആർ, സജിത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഇതാ മറ്റൊരു കേരള സ്റ്റോറി;താമരശേരി ക്കാരൻ പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടില്‍

തൃശ്ശൂർ: ഉത്സവാരവങ്ങള്‍ക്കിടയിലും മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ സന്ദേശം വിളിച്ചോതി പാവറട്ടിയില്‍ നിന്നൊരു ദൃശ്യം. പാടൂർ പുതുകാവ് ക്ഷേത്രോത്സ...