Saturday, February 21, 2026

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര്യ: ഫാത്തിമ ഹുദ (കൊടുവള്ളി ചുണ്ട പുറം കാരാട്ട് പൊയിൽ സക്കീറിന്റെ മകൾ). മകൾ: ഹല അസ് ലിൻ. സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 ന് ആരാമ്പ്രം വല്ലിയേരിയിൽ ജുമാ മസ്ജിദിൽ.

കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 9 ലക്ഷം പേര്‍ പുറത്ത്.

തിരുവനന്തപുരം:കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 9 ലക്ഷം പേര്‍ പുറത്ത്.കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2.69 കോടി പൗരന്മാര്‍ ഇടംപിടിച്ച പട്ടികയില്‍ നിന്നാണ് ഇത്രയും പേർ പുറത്ത് ആവുന്നത്.
അന്തിമ പട്ടികയുടെ പകര്‍പ്പ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി 2025 ഒക്‌ടോബറില്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയായിരുന്നു എസ് ഐ ആറിന്റെ ആദ്യഘട്ട നടപടികള്‍ ആരംഭിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 23 പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നുള്‍പ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ നിന്ന് 53,299 പേരെ ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍ എന്നീ കാരണങ്ങളാലാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 2.69 കോടി ജനങ്ങളില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. 227 ട്രാന്‍സ്‌ജെന്‍ഡര്‍, 2,23,558 പ്രവാസി വോട്ടര്‍മാര്‍, 54,110 സര്‍വീസ് വോട്ടര്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാന്‍ എന്ന ലിങ്കില്‍ കയറി പരിശോധിക്കാവുന്നതാണ്. അതേസമയം, ഒരേ വീട്ടിലുള്ളവര്‍ക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകള്‍ മാറിപ്പോയെന്ന ആക്ഷേപവും അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഉയരുന്നുണ്ട്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച്‌ പരാതികളും അതേപടി നിലനില്‍ക്കുന്നുണ്ട്.

വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവ് താമരശ്ശേരിയിൽ പിടിയിൽ

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റയ്ഞ്ചി  പരിധിയിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.30 മുതൽ താമരശ്ശേരി വനപാലകർ കാട്ടിൽ നടത്തിയ തിരച്ചിലിൽ നായാട്ടു സംഘത്തിൽപ്പെട്ട ഒരാളെ ഇവർ തോക്ക് ഉപയോഗിച്ച് വേട്ടയാടിയ മാനുകളുമായി പിടികൂടി.മലപ്പുറം കരുവാരക്കുണ്ട് ഇയ്യ മടത്തിൽ അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവർ വേട്ടക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു.

വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബദുസമദിനെ പിടികൂടുന്ന അവസരത്തിൽ ഇയാളുടെ കൈവശം വെച്ചും, മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ ഇവർ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മാണ് കണ്ടെത്തിയത്.പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് മൂന്നു പേർ രക്ഷപ്പെട്ടത് എന്നാണ് സംശയം.പുലർച്ചെ രണ്ടര മണിയോടെ കാടിനകത്ത് പ്രവേശിച്ച വനപാലക സംഘം കിടനകത്ത് വെളിച്ചം കണ്ടതിനെ തുടർന്ന് ആ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ആ സമയത്താണ് വെടിവെച്ച് കൊന്ന മാനുമായി സമദ് നിൽക്കുന്നത് കണ്ടത്.
നിലമ്പൂർ ഭാഗത്ത് നിന്നും നിരവധി നായാട്ടു സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായാട്ടിനായി എത്തിയതായ വിവരം തങ്ങൾക്ക് ലഭിച്ചതായി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

റയ്ഞ്ച് ഓഫീസർ പ്രേം ഷമീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ടി ബൈജു, ജി എസ് എഫ് ഒ എം.ടി സുധീഷ്, ബി എഫ് ഒമാരായ ഷനീഷ് വി എസ്, കെ അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ ലജുമോൻ പി ഡി, രവി പി ആർ, സജിത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

സഹോദരിയുടെ മരണം,പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവ് പത്മരാജന് പരോൾ

കണ്ണൂർ: സഹോദരിയുടെ മരണത്തിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തി തലശ്ശേരി ഫാസ്റ്റ്​ട്രാക്ക്​ സ്​പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് പരോൾ. ഫ്രെബ്രുവരി മൂന്നിന് പത്മരാജന്‍റെ സഹോദരി മരിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ പരോൾ ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചു. എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്ന് കൂടുതൽ ദിവസത്തെ പരോൾ നൽകുകയായിരുന്നു.

ഈ മാസം മൂന്ന് മുതൽ ആണ് പത്മരാജൻ പുറത്തിറങ്ങിയത്. ബലാത്സംഗ കേസുകളിൽ സാധാരണ നീണ്ട പരോൾ അനുവദിക്കാറില്ല.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂരിലെ പാലത്തായിയിലുള്ള പത്തുവയസുകാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. പോക്‌സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ. തുടർന്ന് പത്മരാജനെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടിരുന്നു.

വിദ്യാർത്ഥി കടലിൽ ചാടിയത് ഗെയിം ടാസ്കിന്റെ ഭാഗമെന്ന് സംശയം

കൊച്ചി: എറണാകുളം ഞാറയ്‌ക്കലിൽ കടലിലേക്ക് ചാടി മരിച്ച പതിനേഴുകാരനായ വിദ്യാർത്ഥിയുടെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിക്ക് ഗെയിമിംഗിൻ്റെ ഭാഗമായി വിഷാദം ബാധിച്ചിരുന്നു എന്നും പോലീസ് സംശയിക്കുന്നു. കുട്ടി ഗെയിമിംഗിന് അടിമയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ ഗെയിമിലെ ടാസ്കിന്റെ ഭാഗമായാണോ കടലിലേക്ക് ചാടിയതെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
19 ന് വൈകുന്നേരം മൂന്നു മണിയോടെയാണ് അർജുൻ കുമാർ എന്ന 17 വയസുകാരൻ തൊട്ടടുത്തുള്ള ഫുട്‍ബോൾ ഗ്രൗണ്ടിൽ കളിയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. അന്ന് 
 രാത്രി 11 മണിയോടെ വീട്ടുകാർ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകി. പരാതിക്കൊപ്പം വീട്ടുകാരുടെ മൊഴി എടുത്തപ്പോൾ കുട്ടി ഫ്രീ ഫയർ എന്ന ഗെയിം കളിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. പിന്നീട് കുറ്റിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ 20ന് വൈകുന്നേരം എളങ്കുന്നപ്പുഴയിലെ ചാപ്പ ബീച്ചിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. ബീച്ചിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കുട്ടി ബീച്ചിന് സമീപത്തേക്ക്നടന്നുപോകുന്നതായി വ്യക്തമായിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ചത് മൊബൈൽ ഗെയിം അഡിക്ഷൻ ആണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്

കാരാടി മലഞ്ചരക്ക് കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ.

താമരശ്ശേരി: കാരാടി  മലഞ്ചരക്ക് കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ.കൊല്ലം കല്ലട ക്ലാച്ചത്തിൽ ജോൺസൺ വർഗ്ഗീസാണ് പോലീസിൻ്റെ പിടിയിലായത്.ഇക്കഴിഞ്ഞ ശനിയാഴ് വൈകുന്നേരമാണ് താമരശ്ശേരി കാരാടി പുതിയ സ്റ്റാൻ്റിലെ മലഞ്ചരക്ക് കടയിൽ നിന്നും 40,000 ത്തോളം രൂപയടങ്ങിയ ബാഗ് കവർന്നു മുങ്ങിയത്.പ്രതിയെ ബാലുശ്ശേരിയിൽ വെച്ച് താമരശ്ശേരി പോലീസും ക്രൈം സ്കോഡും ചേർന്ന് പിടികൂടുകയായിരുന്നു.

തട്ടിപ്പ് ആണേ, സൂക്ഷിക്കുക..സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി, 25,000 രൂപ ശമ്പളം? 'മഹിളാ വര്‍ക്ക് ഫ്രം ഹോം' പദ്ധതിയുടെ സത്യാവസ്ഥ

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആകർഷകമായ തൊഴില്‍ വാഗ്ദാനങ്ങളോ വരുമാന ഉറപ്പുകളോ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്പോഴൂം ഇതാ പുതിയ ഒരു തട്ടിപ്പ്, അതും കേന്ദ്ര സർക്കാരിൻ്റെ പേരിൽ...




വീട്ടിലിരുന്ന് ജോലി ചെയ്താല്‍ സ്ത്രീകള്‍ക്ക് മാസം 25,000 രൂപ ശമ്പളം നല്‍കുന്ന 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026', തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'ബേറോജ്ഗാരി ഭത്താ യോജന 2026' തുടങ്ങിയ പദ്ധതികള്‍ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ടോ?







കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ സ്ത്രീകള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് വരുമാനം നേടാൻ 'വർക്ക് ഫ്രം ഹോം' പദ്ധതിയും, തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നല്‍കുന്ന മറ്റൊരു പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നു. ഈ പദ്ധതികള്‍ യഥാർത്ഥത്തില്‍ നിലവിലുണ്ടോയെന്ന് പലർക്കും സംശയമുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടിയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി.







കേന്ദ്ര സർക്കാർ 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യല്‍ മീഡിയ ചാനലുകള്‍ ഈ പദ്ധതിക്ക് എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്‌ട്-ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.പിഐബി ഫാക്‌ട് ചെക്ക് അനുസരിച്ച്‌, 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലാണ് 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിലുള്ള വ്യാജ പ്രചാരണത്തിന് പിന്നില്‍. സർക്കാർ പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും സ്ഥിരവരുമാനം ലഭിക്കുമെന്ന നുണയാണ് ഈ ചാനല്‍ പ്രചരിപ്പിച്ചത്. ഈ വീഡിയോയും അതിലെ അവകാശവാദങ്ങളും പൂർണ്ണമായും വ്യാജമാണെന്നും സർക്കാരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.







തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന മറ്റൊരു വ്യാജ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 'ബേറോജ്ഗാരി ഭത്താ യോജന 2026' പ്രകാരം കേന്ദ്രം മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം നല്‍കുന്നുണ്ടെന്നും അർഹരായവർ അപേക്ഷിക്കണമെന്നുമാണ് പ്രചാരണം. ഇതും 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലിന്റെ പ്രചാരണമാണെന്ന് പിഐബി ഫാക്‌ട് ചെക്ക് കണ്ടെത്തി. ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി








സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആകർഷകമായ തൊഴില്‍ വാഗ്ദാനങ്ങളോ വരുമാന ഉറപ്പുകളോ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പുകാർ പലപ്പോഴും സർക്കാർ പേരുകളും ലോഗോകളും ഉപയോഗിച്ച്‌ ജനങ്ങളെ കബളിപ്പിക്കാറുണ്ട്. അതിനാല്‍, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. സംശയകരമായ വാർത്തകളോ വീഡിയോകളോ ശ്രദ്ധയില്‍പ്പെട്ടാല്‍, പിഐബി ഫാക്‌ട് ചെക്കിന് നേരിട്ട് അയക്കാം. വാട്സ്‌ആപ്പ് നമ്പറായ +91 8799711259 വഴിയോ factcheck@pib.gov.in എന്ന ഇ-മെയില്‍ വഴിയോ വിവരങ്ങള്‍ പരിശോധിപ്പിക്കാം. 








ഓണ്‍ലൈൻ തട്ടിപ്പുകള്‍ ഒഴിവാക്കാൻ ജാഗ്രത അത്യാവശ്യമാണെന്നും അധികൃതർ പറയുന്നു.ഈ വ്യാജ വർക്ക് ഫ്രം ഹോം, തൊഴിലില്ലായ്മ വേതന പദ്ധതികള്‍ തെറ്റായ വിവരങ്ങള്‍ എത്ര വേഗത്തില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ വിശ്വസിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുമ്പ്, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വസ്തുതകള്‍ പരിശോധിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിക്കുന്നു

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര...