Sunday, March 1, 2026

ഗൾഫ് സംഘർഷം ;ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗം

ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും ജീവിതവും നൽകി, സുരക്ഷിതത്വത്തിന്റെ പര്യായമായി നിലകൊള്ളുന്ന യുഎഇക്ക് മേൽ ഇറാൻ-ഇസ്രയേൽ സംഘർഷം വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു. വിസ്മയകരമായ വികസനം കൈവരിച്ച ഈ മരുഭൂമിയിലെ രാജ്യം, ഇപ്പോൾ മറ്റൊരു വലിയ പരീക്ഷണ ഘട്ടത്തിലാണ്. ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തൊരുമയോടെ കഴിയുന്ന, വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും പ്രധാന കേന്ദ്രമായ യുഎഇയെ ഈ പുതിയ സംഘർഷം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

ഈ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗത്തെയാണ്. വിമാന സർവീസുകൾ മുടങ്ങിയതോടെ റമസാൻ കാലയളവിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾ വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി. സംഘർഷം നീണ്ടുനിന്നാൽ പലർക്കും ജോലി നഷ്ടപ്പെടാനും വരുമാനം കുറയാനും സാധ്യതയുണ്ട്, ഇത് പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കും
പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിനെയും ഈ സാഹചര്യം ദോഷകരമായി ബാധിക്കും. ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്താൽ അത് കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി തളർത്തും. പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നത് കുറയുകയും ചെയ്യും.പ്രവാസികൾ സാമ്പത്തിക അച്ചടക്കം പാലിക്കണം
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, പ്രവാസികൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് അതീവ ജാഗ്രതയോടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യണം








ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം രാജ്യാന്തര വിപണിയിൽ സ്വർണവിലയും ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലും മധ്യപൂർവേഷ്യയിലുമുള്ള ഏഷ്യൻ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചേക്കും. യു.എ.ഇക്ക് പുറമെ ഖത്തർ, സൗദി, ബഹ്റൈൻ,ഒമാനടക്കമുളള രാജ്യങ്ങളിൽ ഉള്ള ലക്ഷക്കണക്കിന് മലയാളികൾ ഒരു തിരിച്ചു വരവ് നടത്തേണ്ട അവസ്ഥ യിലേക്ക് കാര്യങ്ങൾ എത്തുന്നത് കോവിഡ് കാലത്തേക്കാൾ ഭയനകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യു എസ് വിമാനവാഹിനിക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ ആക്രമിച്ചു

തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തില്‍ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് ഇതാദ്യമായി സ്ഥിരീകരിച്ച്‌ അമേരിക്ക.ഇറാൻ നടത്തിയ മിസൈല്‍ - ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗണ്‍) ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെൻട്രല്‍ കമാൻഡ് (CENTCOM) തള്ളി. ഇറാന്‍റെ മിസൈലുകള്‍ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പല്‍ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്




അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. ഓപ്പറേഷൻ ട്രൂ പ്രോമിസ് -4 എന്ന് പേരിട്ട ആക്രമണത്തില്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് കപ്പലിനെ തകർത്തതെന്നും അധിനിവേശക്കാരുടെ ശവപ്പറമ്പായി കടലും കരയും മാറുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. ജനുവരി അവസാനം മുതല്‍ അറേബ്യൻ കടലില്‍ നിലയുറപ്പിച്ചിട്ടുള്ള കപ്പലാണിത്. എന്നാല്‍ കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ അമേരിക്കൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ, ഇസ്റാഈലി ലക്ഷ്യങ്ങളില്‍ നേരത്തെ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതെന്ന് ഐ ആർ ജി സി പ്രസ്താവനയില്‍ പറയുന്നു. ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയയും സൈനിക കമ്മ്യൂണിക്കേഷനുകളും ഈ അവകാശവാദം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഷ്പക്ഷ സ്രോതസ്സുകളില്‍ നിന്നുള്ള സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.

അതേസമയം, ഇറാന്റെ തിരിച്ചടിയില്‍ ഇസ്റാഈലില്‍ മരണം ഒമ്പതായി ഉയർന്നു. ഇസ്റാഈലിലെ ബീത് ശമേഷ് (Beit Shemesh) നഗരത്തില്‍ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പതിച്ചാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. മഗൻ ഡേവിഡ് അദോം ആംബുലൻസ് സർവീസാണ് മരണം സ്ഥിരീകരിച്ചത്. വെസ്റ്റ് ജെറുസലേമിനും യാഫയ്ക്കും ഇടയിലുള്ള ഈ നഗരത്തില്‍ പഴയ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് മിസൈല്‍ പതിച്ചത്.

ആക്രമണ സമയത്ത് നഗരത്തില്‍ അപായ സൈറണുകള്‍ മുഴങ്ങാതിരുന്നത് ഇസ്റാഈലില്‍ വലിയ ആശങ്കയ്ക്കും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ മിസൈലുകളെ തടയാൻ ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നത് വലിയ സുരക്ഷാ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്.

ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്നു; പിന്നാലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയി,ൽ."

അഞ്ചൽ: സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എൻ. ചന്ദ്രബാബു ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സുജ ചന്ദ്രബാബു ഒരു മാസം മുൻപ് മുസ്‌ലിം ലീഗിൽ ചേർന്നതിന് പിന്നാലെയാണിത്.

മുപ്പത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുജ ചന്ദ്രബാബു കഴിഞ്ഞ മാസം മുസ്‌ലിം ലീഗിൽ ചേർന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സുജയുടെ മാറ്റം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ എൻ. ചന്ദ്രബാബു ബിജെപിയിൽ എത്തിയത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവർ പ്രതിനിധീകരിച്ച കുരുവിക്കോണം, പാറവിള വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. ഇരുവരുടെയും പ്രവർത്തനത്തിലെ പോരായ്മയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന് സി.പി.എം ജില്ലാ, ഏരിയ ഘടകങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പാർട്ടി വിടാൻ തീരുമാനിച്ചത്
 

ഇറാൻ തിരിച്ചടി,ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറ് കടന്നുനിരവധി കെട്ടിടങ്ങൾ തകർന്നു"

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇന്നലെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ രൂക്ഷമായ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും"
 പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍. ഇന്നലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്‌റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി."
 

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"ഏഐ

പട്ടാമ്പി: പട്ടാപകൽതുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"
 ഇന്ന് രാവിലെ 10.40നാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ നാല് പവൻ്റെ മാലയാണ് കവർന്നത്.വീടിന് പുറകിൽ തുണി അലക്കി കൊണ്ടിക്കുമ്പോഴാണ് സംഭവം.

ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു ഏഴു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു."
 

Saturday, February 28, 2026

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകളാണ് ദുരന്തബാധിതർക്കായി മുഖ്യമന്ത്രി കൈമാറിയത്. 'മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ-ചൂരല്‍മല അതിജീവനത്തിൽ കാണാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ കേരള മാതൃക ഒരിക്കല്‍ കൂടി ലോകം കണ്ടറിഞ്ഞു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാക്കി വീടുകളും ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും ആ വീടുകളും അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു."
 

ഏത് ആയുധമുപയോഗിച്ചാണ് മന്ത്രിയെ പരിക്കേൽപ്പിച്ചത് ? മൊഴിയെടുക്കണമെന്ന് പോലീസ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിക്കുകയും ചെയ്തെന്നാണ് കേസ്‌ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടഞ്ഞുവെച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. സംഭവസ്ഥലത്തിന് സമീപങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും അന്വേഷണസംഘത്തലവനായ കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ കോടതിയെ അറിയിച്ചു"

കേസിൽ അറസ്റ്റിലായ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), വി.വി. അക്ഷയ് (24), സി.എച്ച്. മുബാസ് (26), ബിതുൽ ബാലൻ (23) അഹമ്മദ് യാസിൻ (22) എന്നിവർ റിമാൻഡിലാണ്. ആക്രമിക്കുന്ന ദൃശ്യങ്ങളും മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുമില്ലാത്തതിനാൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായം പോലീസിൽത്തന്നെ ഉയർന്നിട്ടുണ്ട്."പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ ഹർജി നാളെ പരിഗണിക്കും 
 

ഗൾഫ് സംഘർഷം ;ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗം

ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും ജീവിതവും നൽകി, സുരക്ഷിതത്വത്തിന്റെ പര്യായമായി നിലകൊള്ളുന്ന യു...