Monday, March 2, 2026

കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീട്ടില്‍ മരി. ച്ച നിലയില്‍ കണ്ടെത്തി.

കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മ.  രിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിയില്‍ താമസക്കാരനായ മഹേഷാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് സങ്കേതം പരിശോധിക്കാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും, വീട്ടിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലും, വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിലും, കൂടാതെ മറ്റ് നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ്.







സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് മൃതദേഹം കണ്ടത്. മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂടുതല്‍ പരിശോധന ആവശ്യമുള്ളതിനാല്‍ നാളെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആയത്തുള്ള ഖമനെയിയുടെ പത്നി മൻസൂറ മരണപ്പെട്ടു

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനെയിയുടെ പത്നി മൻസൂറ ഖൊജസ്തേ അന്തരിച്ചു. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവാർത്തയും പുറത്തുവരുന്നത്. ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു.ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൻസൂറ ഖൊജസ്തേ. ഇറാന്റെ മുൻനിര നേതാക്കളും അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉ​ദ്യോ​ഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്. ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ നില മോശമായതിനാൽ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നു വെന്ന് പ്രതിഭാഗം കോടതിയിൽ

ചെറിയ ആയുധമാകാം പ്രതികൾ പ്രയോഗിച്ചതെന്ന് പ്രോസിക്യൂഷൻ 


കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദവാദം കേട്ടു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസിൽ ചുമത്തിയ വധശ്രമം നിലനിൽക്കെന്നും പ്രതിഭാഗം വാദിച്ചു. ആരോഗ്യ നില മോശമായതിനാൽ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ചെറിയ ആയുധമാകാം പ്രതികൾ പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മർദ്ദം കഴുത്തിൽ ഉണ്ടായെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യപേക്ഷയിൽ നാളെ വിധി പറയും.

മായാ കൊയ്നെ അന്തർദേശീയ പുരസ്‌കാരം കാരുണ്യതീരത്തിന്

പൂനൂർ: ഭിന്നശേഷി മേഖലയിലെ സമഗ്രവും സമർപ്പിതവുമായ സേവന പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യതീരത്തിന് 2026ലെ മായാ കൊയ്നെ അവാർഡ് ലഭിച്ചു. തമിഴ്നാട്ടിലെ മധുരൈയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്സ്പീരിയൻസിങ് സോഷ്യോ കൾച്ചറൽ ഇന്ററാക്ഷൻ (CESCI)യുടെ നേതൃത്വത്തിൽ മാർച്ച് 2,ന് സി.ഇ.എസ്.സി.ഐ ക്യാംപസിൽ പുരസ്കാര വിതരണം നടക്കും.






സാമൂഹ്യനീതി, സമാധാനം, മനുഷ്യാവകാശ സംരക്ഷണം, ദാരിദ്ര്യവും അസമത്വവും എതിർക്കുന്ന ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകരെയും സമാധാന പ്രവർത്തകരെയും ആദരിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് മായാ കൊയ്നെ അവാർഡ്. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

2000-ലാണ് അവാർഡ് സ്ഥാപിച്ചത്. സി.ഇ.എസ്.സി.ഐയുടെ സ്ഥാപകയായ  മായാ കൊയ്നെയുടെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യനീതിയോടും സാംസ്കാരിക സൗഹൃദത്തോടും അവർക്കുണ്ടായിരുന്ന അചഞ്ചല പ്രതിബദ്ധതയാണ് ഇന്നും അവാർഡിന്റെ ആത്മാവായി നിലനിൽക്കുന്നത്.






2010 മുതൽ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ  ഭിന്നശേഷി മേഖലയെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കാരുണ്യതീരം  ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരിമിതി, ബഹുവൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, ദീർഘകാല സംരക്ഷണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സേവന മാതൃകയാണ് നടപ്പിലാക്കുന്നത്. ‘കാരുണ്യതീരം’ സ്പെഷ്യൽ സ്കൂൾ, ‘പ്രതീക്ഷാഭവൻ’ പുനരധിവാസ കേന്ദ്രം, ഫാസ് കമ്മ്യൂണിറ്റി മാനസികാരോഗ്യ ക്ലിനിക്ക്, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സാമൂഹിക ബോധവൽക്കരണ ക്യാംപയിനുകൾ എന്നിവ മുഖേന നൂറുകണക്കിന് പേർക്ക് പ്രതിദിനം സേവനം ലഭ്യമാകുന്നു.








കുടുംബപിന്തുണയില്ലാത്ത ഭിന്നശേഷിക്കാർക്ക് 24 മണിക്കൂർ പരിപാലനവും സുരക്ഷിത താമസവും ഉറപ്പാക്കുന്ന ‘കാരുണ്യതീരം പ്രതീക്ഷാഭവൻ’ സംസ്ഥാനതലത്തിൽ ശ്രദ്ധേയ മാതൃകയായി വിലയിരുത്തപ്പെടുന്നു. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി തൊഴിൽപരിശീലനം, ജീവിതനൈപുണ്യ വികസനം, സാമൂഹിക പുനരധിവാസം എന്നിവയും ഫൗണ്ടേഷൻ സജീവമായി നടപ്പിലാക്കുന്നു.







25-ാമത് മായാ കൊയ്നെ അവാർഡ് ചടങ്ങ് മാർച്ച് 2ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും സാമൂഹിക-സമാധാന പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. സമാധാനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനും സഹകരണത്തിനും വേദിയൊരുക്കുന്നതാണ് ചടങ്ങിന്റെ പ്രധാന ലക്ഷ്യം.








ദീർഘകാല സമർപ്പിത സേവനത്തിനും ഭിന്നശേഷി മേഖലയിലെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്കും ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായാണ് കാരുണ്യതീരം ഈ പുരസ്കാരത്തെ വിലയിരുത്തുന്നത്.


വേരുകൾ ഇന്ത്യയിൽ,ഖുമൈനിയുടെ പൂർവിക ബന്ധം ;ഉത്തർപ്രദേശിലെ ഈ ഗ്രാമം

ഇസ്രയേൽ - യുഎസ് സംയുക്ത ഓപ്പറേഷനിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ, ഉത്തർപ്രദേശിലെ ഒരു ചെറിയ ഇന്ത്യൻ ഗ്രാമവും ആഗോള വാർത്തകളുടെ ഭാഗമാകുന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലുള്ള കിന്തൂർ എന്ന ഗ്രാമത്തിന് ഇറാന്റെ ഭരണകൂടവുമായി ആഴത്തിലുള്ള പൂർവിക ബന്ധമാണുള്ളത്."


ചരിത്രപരമായി ഷിയാ പണ്ഡിതന്മാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ ഗ്രാമം, 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ശിൽപിയും ഇസ്‌ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനുമായ ആയത്തുല്ല റൂഹുല്ല മുസവി ഖുമൈനിയുടെ തറവാടാണ്. ഖുമൈനിയുടെ മുത്തച്ഛനായ സയ്യിദ് അഹമ്മദ് മുസവി ജനിച്ചത് കിന്തൂരിലായിരുന്നു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച മുസവി, ഷിയാ പഠനത്തിന്റെ പ്രധാന കേന്ദ്രമായ ഇറാഖിലെ നജാഫിലേക്ക് പോവുകയും, തുടർന്ന് 1834ൽ ഇറാനിലെ ഖൊമേൻ എന്ന നഗരത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.ഇവിടെ വച്ചാണ് അദ്ദേഹത്തിന്റെ കുടുംബം ഇറാനിൽ വേരുകളുറപ്പിച്ചത്. തന്റെ ഇന്ത്യൻ വംശപരമ്പരയുടെ അടയാളമായി മുസവി തന്റെ പേരിനൊപ്പം ‘ഹിന്ദി’ എന്ന പദവി നിലനിർത്തിയിരുന്നു. ഖുമൈനിയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പൂർവികർക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് പണ്ഡിതന്മാർ1979ൽ മുഹമ്മദ് റെസ പഹ്‌ലവിയുടെ രാജഭരണം അട്ടിമറിച്ച ഇസ്‌ലാമിക വിപ്ലവത്തിനു നേതൃത്വം നൽകിയത് ആയത്തുല്ല ഖുമൈനിയായിരുന്നു. തുടർന്ന് ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി അദ്ദേഹം മാറി. രാജ്യത്തിന്റെ രാഷ്ട്രീയം, വിദേശനയം, മതപരമായ വ്യക്തിത്വം എന്നിവയെ അടിമുടി മാറ്റിമറിച്ചു. അനുകൂലികൾക്ക് അദ്ദേഹം വിദേശ ഇടപെടലുകൾക്കെതിരെ നിലകൊണ്ട ആത്മീയ നേതാവായിരുന്നുവെങ്കിൽ, വിമർശകർക്ക് അദ്ദേഹം കടുപ്പമേറിയ മതഭരണത്തിന്റെ ശിൽപിയായിരുന്നു"1989ൽ ഖുമൈനിയുടെ മരണശേഷം അധികാരം ഏറ്റെടുത്ത ആയത്തുല്ല അലി ഖമനയി, തന്റെ മുൻഗാമിയേക്കാൾ കൂടുതൽ കാലം ഭരണം നടത്തി. അദ്ദേഹം ഷിയാ മതപുരോഹിത വർഗത്തെ വിപുലീകരിക്കുകയും റവല്യൂഷണറി ഗാർഡിനെ തന്റെ ഭരണത്തിന്റെ നെടുംതൂണായി മാറ്റുകയും ചെയ്തു.

കടപ്പാട് -മനോരമ ഓൺലൈൻ 

 
 

Sunday, March 1, 2026

ഒരു യുദ്ധം നടക്കുകയാണ്, ആര് ജയിക്കും എന്ന് അറിയില്ല, മനുഷ്യര്‍ ജയിക്കണം എന്നാണ് ആഗ്രഹം': മമ്മൂട്ടി

ഇറാനുമേലുള്ള ഇസ്രായേല്‍- യുഎസ് ആക്രമണത്തില്‍ പ്രതികരിച്ച്‌ നടൻ മമ്മൂട്ടി. ഇപ്പോള്‍ ഒരു യുദ്ധം നടക്കുകയാണെന്നും ആര് ജയിക്കും എന്ന് അറിയില്ലെന്നും മനുഷ്യർ ജയ്ക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമ ചർച്ചകളിലും തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. ചിലർ ജയിക്കും ചിലപ്പോള്‍ 2 കൂട്ടരും തോല്‍ക്കും. ഇപ്പോഴും പുറത്ത് ഒരു യുദ്ധം നടക്കുകയാണ്. ആര് ജയിക്കും എന്ന് അറിയില്ല. മനുഷ്യർ ജയിക്കണം എന്നാണ് ആഗ്രഹം' മമ്മൂട്ടി കൂട്ടിചേർത്തു. ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി

ഗൾഫ് സംഘർഷം ;ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗം

ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും ജീവിതവും നൽകി, സുരക്ഷിതത്വത്തിന്റെ പര്യായമായി നിലകൊള്ളുന്ന യുഎഇക്ക് മേൽ ഇറാൻ-ഇസ്രയേൽ സംഘർഷം വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു. വിസ്മയകരമായ വികസനം കൈവരിച്ച ഈ മരുഭൂമിയിലെ രാജ്യം, ഇപ്പോൾ മറ്റൊരു വലിയ പരീക്ഷണ ഘട്ടത്തിലാണ്. ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തൊരുമയോടെ കഴിയുന്ന, വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും പ്രധാന കേന്ദ്രമായ യുഎഇയെ ഈ പുതിയ സംഘർഷം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

ഈ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഉപജീവനമാർഗത്തെയാണ്. വിമാന സർവീസുകൾ മുടങ്ങിയതോടെ റമസാൻ കാലയളവിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾ വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി. സംഘർഷം നീണ്ടുനിന്നാൽ പലർക്കും ജോലി നഷ്ടപ്പെടാനും വരുമാനം കുറയാനും സാധ്യതയുണ്ട്, ഇത് പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കും
പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിനെയും ഈ സാഹചര്യം ദോഷകരമായി ബാധിക്കും. ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്താൽ അത് കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി തളർത്തും. പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നത് കുറയുകയും ചെയ്യും.പ്രവാസികൾ സാമ്പത്തിക അച്ചടക്കം പാലിക്കണം
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, പ്രവാസികൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് അതീവ ജാഗ്രതയോടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യണം








ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം രാജ്യാന്തര വിപണിയിൽ സ്വർണവിലയും ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലും മധ്യപൂർവേഷ്യയിലുമുള്ള ഏഷ്യൻ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചേക്കും. യു.എ.ഇക്ക് പുറമെ ഖത്തർ, സൗദി, ബഹ്റൈൻ,ഒമാനടക്കമുളള രാജ്യങ്ങളിൽ ഉള്ള ലക്ഷക്കണക്കിന് മലയാളികൾ ഒരു തിരിച്ചു വരവ് നടത്തേണ്ട അവസ്ഥ യിലേക്ക് കാര്യങ്ങൾ എത്തുന്നത് കോവിഡ് കാലത്തേക്കാൾ ഭയനകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീട്ടില്‍ മരി. ച്ച നിലയില്‍ കണ്ടെത്തി.

കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മ.  രിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിയില്‍ താമസക്കാരനായ മഹേഷാ...