Saturday, February 14, 2026

ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം"

കോട്ടക്കൽ:സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടതെന്നും, വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും കാന്തപുരം .ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയ്യാറാണെന്നും കാന്തപുരം പറഞ്ഞു."സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം  വിഭാഗം  കോട്ടക്കലില്‍ ചേര്‍ന്ന   സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തായിരുന്നു നൂറാം വാർഷിക മഹാസമ്മേളനം കാസർകോട് സമാപിച്ചത്."
 

സമസ്ത നൂറാം വാര്‍ഷിക വിളംബര സമ്മേളനം തുടങ്ങി

കോട്ടക്കൽ:സമൂഹത്തെ സാംസ്‌കാരികമായി സമുദ്ധരിച്ച സമസ്തയുടെ ധന്യതയാർന്ന നൂറ് പ്രകാശ വർഷങ്ങളുടെ നിറവില്‍ കോട്ടക്കലില്‍ ഇന്ന് അത്യുജ്ജ്വല വിളംബര സമ്മേളനം

കർമവീഥിയില്‍ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ ആദർശപ്രസ്ഥാനത്തിന് നെടുനായകത്വം വഹിക്കുന്ന പണ്ഡിതസഭയുടെ പ്രഖ്യാപനങ്ങള്‍ക്ക് കാതോർക്കാൻ ബഹ്‌റുല്‍ ഉലൂം നഗരിയിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. നൂറ്റാണ്ടിന്റെ ധാർമിക സമരഭൂമിയില്‍ ആദർശം പണയം വെക്കാതെ അചഞ്ചലമായി മുന്നേറിയതിന്റെ കരുത്തോടെയാണ് നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നത്. സമസ്തയുടെ വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന മഹാവിളംബരമാകുമത്

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥനയോടെ സമ്മേളനം തുടങ്ങി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സമ്മേളന പ്രഖ്യാപനം നടത്തും

വിഷം കഴിച്ചത് രുചിയറിയാൻ ; റിസൽട്ട് വന്നു, പക്ഷേ 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

കഴിച്ചു നോക്കാം, ജീവിക്കുമോ മരിക്കുമോ എന്ന് നോക്കാം .....


ഔറംഗാബാദ്: ഔറംഗാബാദ് ജില്ലയിൽ രുചിയറിയാൻ പരീക്ഷണാർഥം വിഷം കഴിച്ച നാലു പെൺകുട്ടികൾക്ക്  ദാരുണാന്ത്യം. ജനുവരി 29 ന് മോത്തി ബിഗ ഗ്രാമത്തിലായിരുന്നു സംഭവം. ഹെറോണുകളെ കൊല്ലാൻ സാധാരണയായി ഉപയോഗിക്കുന്ന വിഷ പദാർഥമാണ് പെൺകുട്ടികൾ കഴിച്ചത്.

അഞ്ചുപേരടങ്ങിയ സംഘമാണ് വിഷം കഴിച്ചതെങ്കിലും കൂട്ടത്തിൽ ഒരു പെൺകുട്ടി മാത്രം രക്ഷപ്പെട്ടു. കഴിച്ചു നോക്കാം, ജീവിക്കുമോ മരിക്കുമോ എന്ന് നോക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു പെൺകുട്ടികൾ വിഷം കഴിച്ചതെന്ന് രക്ഷപ്പെട്ട പെൺകുട്ടി വെളിപ്പെടുത്തി. ഹെറോണുകളെ കൊല്ലാനുള്ള വിഷം അവർ വെള്ളത്തിൽ ചേർത്താണ് കുടിച്ചത്. താൻ വളരെ കുറച്ചു മാത്രമേ കുടിച്ചുള്ളുവെന്നും അത് ഉടൻ തന്നെ തുപ്പിക്കളഞ്ഞതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു.

12 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച പെൺകുട്ടികളെല്ലാം. നാല് സുഹൃത്തുക്കളും കൺമുന്നിൽ കുഴഞ്ഞു വീണ് മരിക്കുന്നതു കണ്ടു ഭയന്നു പോയ പെൺകുട്ടി ഉടൻ തന്നെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ ഛർദ്ദിക്കുവാനായി പെൺകുട്ടിയ്ക്ക് വേപ്പില ലായനി കുടിക്കാൻ നൽകുകയായിരുന്നു.

എന്നാൽ സരസ്വതി പൂജയുടെ വൈകുന്നേരം പെൺകുട്ടികളെ ചില ആൺകുട്ടികളോടൊപ്പം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ശകാരിച്ചതിലുള്ള കോപവും നാണക്കേടും കൊണ്ട് അഞ്ച് പെൺകുട്ടികളും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.

അതേസമയം, പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ വാദം നിഷേധിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക സമ്മർദ്ദവും കാരണം മറ്റ് ഒദ്യോഗിക നടപടികളൊന്നും പാലിക്കാതെ തന്നെ നാല് പെൺകുട്ടികളെയും ഒരുമിച്ച് ഒരു ചിതയിൽ ദഹിപ്പിക്കുകയും ചെയ്തു.

Friday, February 13, 2026

പപ്പട മാണ് താരം,പപ്പടത്തെ ചൊല്ലി വിവാഹ സത്കാരത്തിനിടെ തമ്മിലടി

വാഹസത്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി  കൂട്ടത്തല്ല് വൈറലാവുന്നു.കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. കഴിഞ്ഞ മാസം കോട്ടയം നാട്ടകത്തും പപ്പടത്തല്ല് നടന്നിരുന്നു.ഇതിന് പുറമെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് തമ്മിലടിച്ചത്.

ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നിറമണ്‍കരയിലാണ് സംഭവം

വിവാഹസത്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലർ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിവരം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. മുമ്പ് വിവാഹ സദ്യക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. കഴിഞ്ഞ മാസം കോട്ടയം നാട്ടകത്തും പപ്പടത്തല്ല് നടന്നിരുന്നു

അടിവാരത്ത് 73 ഗ്രാമിലധികം MDMA യുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

താമരശ്ശേരി:
73.3 ഗ്രാം MDMA യുമായി ബാലുശ്ശേരി സ്വദേശികളായ മൂന്ന് പേരെ അടിവാരത്ത് വെച്ച് താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്ന് പിടികൂടി.

 ബാലുശ്ശേരികിനാലൂർ വെളളച്ചിയിൽ റഹ് നസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ   അമർജിഹാദ് (29),ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട്   മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ്  ഇന്ന് പുലർച്ചെ പിടികൂടിയത്.ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിൽ എടുത്തു.

വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയിൽ

താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം നടത്തിയ യുവാവ് അറസ്സിൽ.റോഡരികിൽ നിർത്തിയിട്ട കാർ, പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർക്കുകയും വെളിച്ചെണ്ണ മില്ലിൽ തീയിടുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ അബ്‌ദുൾ റാസിഖിനെയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ എടുത്താണ് അബ്ദുൾ റാസിഖ് പരാക്രമം കാട്ടിയത്. വെളിമണ്ണയിൽ സ്വന്തം വീടിന് മുന്നിൽ റോഡ് സൈഡിൽ നിർത്തി ഇട്ടിരുന്ന കാർ ആദ്യം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. പിന്നീട് അക്രമാസക്തനായ പ്രതി റാസിഖ് മേലേടത്ത് ജബ്ബാറിൻ്റെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതിനാൽ തീ ആളി പടരാതെ അണക്കാനായി. വെളിച്ചെണ്ണ മിൽ ഉടമയുടെ മറ്റൊരു സ്ഥാപനത്തിൽ അബ്ദു‌ൾ റാസിഖ് മുൻപ് ജോലി ചെയ്തിരുന്നു.

മില്ലിന് സമീപത്തുണ്ടായിരുന്ന ആംബുലൻസിൻ്റെ ടയറും കത്തി നശിച്ചു. പിക്കപ്പ് വാനിൻ്റെ ടയർ പഞ്ചർ ആയതോടെ ഓമശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തി മറ്റൊരു പിക്കപ്പ് വാനുമായി ഇയാൾ കടന്നു കളഞ്ഞു. പെട്രോൾ പമ്പിലെ 



എത്തി മറ്റൊരു പിക്കപ്പ് വാനുമായി ഇയാൾ കടന്നു കളഞ്ഞു. പെട്രോൾ പമ്പിലെ CCTV ദൃശ്യങ്ങളിൽ ആണ് അബ്‌ദുൾ റാസിഖ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പെട്രോൾ പമ്പിൽ നിന്ന് എടുത്ത വാഹനവുമായി ഇയാൾ നേരെ സ്വന്തം വീട്ടിലേക്ക് ആണ് പോയത്. വീടിന് മുന്നിൽ വാഹനം നിർത്താൻ ആകില്ലെന്ന് പറഞ്ഞു തർക്കിച്ച പിതാവിനെയും അബ്ദുൾ റസാഖ് മർദിച്ചു. പെട്രോൾ പമ്പിലെ CCTVയിൽ നിന്നും വീട്ടുകാർ ആണ് റാസിഖിനെ തിരിച്ചറിഞ്ഞത്

സേവാ തീര്‍ഥ്;പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ഥ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതല്‍ സെന്‍ട്രല്‍ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും.  സൗത്ത് ബ്ലോക്കിലെ നിലവിലെ ഓഫീസില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിനോടൊപ്പം സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സ്വാതന്ത്ര്യം നേടിയതു മുതല്‍ സൗത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് സേവാ തീര്‍ഥ് എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. വൈകുന്നേരം ആറിനായിരുന്നു സേവാ തീര്‍ഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളുടേയും ഉദ്ഘാടനം. സേവാ തീര്‍ത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും ഇതേ മന്ദിരത്തില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യാ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോര്‍പറേറ്റ്, വിദ്യാഭ്യാസം, സാംസ്‌കാരികം, നിയമം, വാര്‍ത്താ വിതരണം പ്രക്ഷേപണം, കൃഷി, രാസവസ്തു-വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുക. മാറ്റത്തിന് മുന്നോടിയായി സൗത്ത് ബ്ലോക്കില്‍ ചേരുന്ന അവസാന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം പുതിയ ഓഫീസിലേക്ക് പ്രവേശിക്കുക. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. 9 കെട്ടിട സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ആദ്യം പൂര്‍ത്തിയായ കര്‍ത്തവ്യ ഭവന്‍ 3 കഴിഞ്ഞ ആഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയംപ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.

ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം"

കോട്ടക്കൽ:സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടതെന്നും, വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇട...