Friday, February 20, 2026

പടനിലം അപകടം;മരിച്ചത് മാനിപുരം സ്വദേശി

കുന്ദമംഗലം താമരശ്ശേരി റോഡിൽ പടനിലത്ത്ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാജിത്ത് (49)ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബസും താമരശ്ശേരി ഭാഗത്തേക്ക്
മത്സ്യവുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ വാനിനുള്ളിൽ കുടുങ്ങിപ്പോയി.തുടർന്ന്നാട്ടുകാരും പോലീസും ഫയർ യൂണിറ്റും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടകാരണം വ്യക്തമല്ല.
അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരുടെ പരിക്ക് സാരമുള്ളതല്ല.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

അന്നത്തെ ഭക്ഷണം മറക്കാനായില്ല; ജയിൽ ഭക്ഷണം കഴിക്കാൻ കൊതിച്ച് കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലീസിനെ പ്രതീക്ഷിച്ച് പ്രതി വീടിനു മുന്നിൽ, പക്ഷെ....*

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ സന്ദേശം നൽകിയ മയ്യനാട് സ്വദേശി പ്രമോദ് ജോണിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു. ജയിലിലെ ‘ഭക്ഷണം’ ലക്ഷ്യമിട്ടാണ് യുവാവ് ഇത്തരമൊരു കടുംകൈ ചെയ്തത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൊലീസിന്റെ 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കോൾ എത്തിയത്. 50 മിനിറ്റിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സ്വന്തം ഫോണിൽ നിന്നാണ് വിളിച്ചതെന്നതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് മിനിറ്റുകൾക്കുള്ളിൽ പ്രതിയുടെ വീട്ടിലെത്തി. തന്നെ പിടിക്കാൻ പൊലീസ് എത്തുമെന്ന് പ്രതീക്ഷിച്ച് വീടിന് മുന്നിൽ തന്നെ നിൽക്കുകയായിരുന്നു പ്രമോദ്. മുമ്പ് ഒരു കേസിൽ 15 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ അവിടെ കൃത്യസമയത്ത് ലഭിച്ചിരുന്ന ഭക്ഷണത്തോടുള്ള താല്പര്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പ്രമോദ് മൊഴി നൽകി.

ആദ്യം തീവ്രവാദ ബന്ധം സംശയിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിനും പ്രാദേശിക അന്വേഷണത്തിനും ശേഷം യുവാവിന്റെ വിചിത്രമായ വാദം പൊലീസ് വിശ്വസിച്ചു. നിലവിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഭീഷണിയെത്തുടർന്ന് ബോംബ് സ്ക്വാഡ് കലക്ടറേറ്റിൽ പരിശോധന നടത്തിയിരുന്നു.

Thursday, February 19, 2026

ഇങ്ങനെ യൊക്കെ ട്രോളാമോ,,,,,,നിനക്ക് ബീഫ് വേണ്ടേ? എന്നാൽ ഞാൻ കഴിച്ചോട്ടെ; കേരളാസ്റ്റോറി ട്രെയിലറിന് ട്രോൾമഴ

ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും,





കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ സിനിമയാണ് കേരളാസ്റ്റോറി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം വരെ സിനിമക്ക് ലഭിച്ചു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറിലെ രംഗങ്ങൾക്കെതിരെ വിമർശനവും ട്രോൾ മഴയുമാണ് സമൂഹമാധ്യമങ്ങൾ നിറയെ. പട്ടിണി കിടക്കേണ്ടി വന്നാലും ബീഫ് കഴിക്കില്ലെന്ന് പറയുന്ന പെൺകുട്ടിയെ പിടിച്ചുവച്ച് ബലാൽക്കാരമായി ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രംഗങ്ങളാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.




ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, നിനക്ക് ബീഫ് വേണ്ടേ എന്നാൽ ഞാൻ കഴിച്ചോട്ടെ..... ഇങ്ങനെ പോകുന്നു കമന്‍റുകളിലെയും ട്രോൾ പോസ്റ്റുകളിലെയും പരിഹാസം.

മലയാളികൾ ഇത് നിസാരമായി എടുക്കുമെങ്കിലും കേരളത്തെ പറ്റി അറിയാത്തവർ സിനിമ കാണുമ്പോൾ ഇതിലെ ഉള്ളടക്കം വിശ്വസിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേരളം വിട്ട് പുറത്തുപോകുന്ന മലയാളികൾ അതിക്രമങ്ങൾക്ക് ഇരയാകാൻ ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. സിനിമക്കെതിരെ നിരവധി മേഖലയിലെ പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.



കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. നുണകൾക്കെതിരെ സത്യം ജയിക്കണമെന്നും അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു."

കട്ടിപ്പാറയിൽ യുവാവിനെ ആക്രമിച്ച സംഭവം;ഒരാൾ പിടിയിൽ

താമരശ്ശേരി:കട്ടിപ്പാറ ടൗണിൽ വെച്ച് സംഘം ചേർന്ന് നടത്തിയ അക്രമണത്തിൽ യുവാവിന് പരുക്കേറ്റ സംഭവത്തിൽ ഒരാളെ താമരശേരി പൊലീസ് പിടികൂടി.കൊല്ലൊന്നുമ്മൽ  സൈനുൽ ഷാബിദ് (39) നെ സംഘം ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്ന ആളാണ് പിടിയിലായത് മുൻവൈരാഗ്യം മൂലമാണ് പ്രതികൾ അക്രമിച്ചതെന്ന് ഷാബിദ് നൽകിയ പരാതിയിൽ പറയുന്നു.

താമരശേരി ചുങ്കം സ്വദേശിയായ ഹമീദ്, കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്നയാളും, കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് അടിച്ചു വീഴ്ത്തിയ ശേഷം തൊട്ടടുത്ത കടയിൽ നിന്നും കത്തിയെടുത്ത് അക്രമികളിൽ ഒരാൾ ഷാബിദിനെ കുത്താൻ നോക്കുകയും കൈകൊണ്ട് തടുത്തതിനാൽ വലതു കൈ തണ്ടയിൽകുത്തുകൊണ്ട്മുറിവേൽക്കുകയും ചെയ്തു.പരുക്കേറ്റ ഷാബിദിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Wednesday, February 18, 2026

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ; വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല: മുഖ്യമന്ത്രി"

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഭാഗത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. കേരള സ്റ്റോറി എന്ന വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുക്കുന്നത് സംഘപരിവാറാണെന്നും വ്യാജപ്രചരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പല സിനിമകള്‍ക്കും പ്രദര്‍ശനാനുമതി കിട്ടാതിരിക്കുമ്പോള്‍ കേരള സ്റ്റോറിക്ക് കിട്ടുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു"പോസ്റ്റിന്റെ പൂര്‍ണരൂപം:

'കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയല്‍ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍."കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്."സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകള്‍ക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.'"
 
 
 
 

ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴുംസ്വതന്ത്രമാണ്,അല്ലാഹുവേ, ഞങ്ങള്‍ക്ക് എപ്പോഴാണ് സ്വതന്ത്രമായി നടക്കാന്‍ കഴിയുക?’: കേരള സന്ദര്‍ശനത്തിനിടെ വികാരാധീനനായി ഫാറൂഖ് അബ്ദുള്ള

തിരുവനന്തപുരം ‘ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴും സ്വതന്ത്രമാണ്. അത് എന്നും സ്വതന്ത്രമായിരിക്കുമെന്നും കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ശക്തി ലഭിക്കുന്നത്. നിങ്ങളെ നോക്കുമ്പോള്‍ ഞങ്ങള്‍ സ്വയം ചോദിക്കും; അല്ലാഹുവേ, ഞങ്ങള്‍ക്കും സ്വതന്ത്രമായി നടക്കാനും സംസാരിക്കാനും ചിന്തിക്കാനും സാധിക്കുന്ന ആ കാലം എപ്പോഴാണ് വരിക? അതായിരുന്നു ജനാധിപത്യം – ജനങ്ങളുടേതും, ജനങ്ങള്‍ക്കുള്ളതും, ജനങ്ങളാലുള്ളതും,’ കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഫാറൂഖ് അബ്ദുള്ള വൈകാരികമായി പറഞ്ഞു.


കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍ 2031: വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ’ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് സമ്മേളനം സമാപിച്ചത്.


‘തൊണ്ണൂറാം വയസ്സിലും ഞാന്‍ ഈ യാത്ര നടത്തിയത് ഞങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ നിങ്ങളോട് പറയാനാണ്. ഉത്തരേന്ത്യയില്‍ ഞങ്ങള്‍ നേരിടുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,’ അദ്ദേഹം പറഞ്ഞു.


‘ഹിറ്റ്ലറെപ്പോലെ ഫാസിസ്റ്റുകള്‍ മരിക്കും’
‘സത്യം സ്ഥാപിക്കുക പ്രയാസകരമാണ്, എന്നാല്‍ നുണകള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി തോന്നുമെന്ന് ഹിറ്റ്ലറുടെ കാലത്ത് പറഞ്ഞിരുന്നു. ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ നുണകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യം ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.’

5:53

സ്ഥാനാര്ഥി ശ്രീക്കുട്ടൻ

'ഫാസിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഹിറ്റ്ലർ മരിച്ചതുപോലെ അവരും മരിക്കും. പ്രപഞ്ചത്തിന്റെ അധിപനാകണമെന്ന അദ്ദേഹത്തിന്റെ്റെ മോഹങ്ങളെല്ലാം ഇല്ലാതായി.'

ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം

ഇന്ത്യയുടെ ഫെഡറൽ ഘടന നേരിടുന്ന വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് അവരുടേതായ അധികാരങ്ങളുള്ള ഫെഡറൽ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യുദ്ധത്തെ ഉപയോഗിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'ആർട്ടിക്കിൾ 370 ആണ് ഭീകരവാദം ഉണ്ടാക്കിയതെന്ന നുണ അവർ പ്രചരിപ്പിച്ചു. 2019 ഓഗസ്റ്റിന് ശേഷം ഭീകരവാദം ഇല്ലാതായോ? 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമയും പഹൽഗാമും നിങ്ങൾ മറന്നോ?'

ഞങ്ങൾ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും അഭിമാനികളായ ഇന്ത്യക്കാരാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കും ഭാഷാ വൈവിധ്യത്തിനും നേരെയുള്ള ആക്രമണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വടക്ക് മുതൽ തെക്ക് വരെ ഒരു ഭാഷ വേണമെന്ന് പറയുന്നത് ഇന്ത്യയുടെ വൈവിധ്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി നേറ്റിവിറ്റി കാര്‍ഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം





കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നല്‍കുക


കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച്‌ വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകള്‍ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസില്‍ദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമേ സർക്കാർ കാലാകാലങ്ങളില്‍ നിർദ്ദേശിക്കുന്ന വിവരങ്ങള്‍ നേറ്റിവിറ്റി കാർഡില്‍ ഉള്‍പ്പെടുത്തും.

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടർക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല.

പടനിലം അപകടം;മരിച്ചത് മാനിപുരം സ്വദേശി

കുന്ദമംഗലം താമരശ്ശേരി റോഡിൽ പടനിലത്ത്ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാ...