Tuesday, February 3, 2026

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കാസർകോട് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ ജനുവരി ആദ്യ വാരം മുതലാണ് ജനകീയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും, സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ആരിക്കാടിയിലെ ബൂത്ത് പൂട്ടാൻ ഗതാഗത മന്ത്രലായം നിർദേശം നൽകിയത്.



രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ടായിരുന്നു ആരിക്കാടിയിലെ ടോൾ പിരിവ്. ഇതിനെതിരെ, പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയുടെ ഹരജി കോടതി പരിഗണനയിൽ നിൽക്കെയായിരുന്നു ടോൾ പിരിവ്.

ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്രത്തിന്റെ നിർദേശമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥

പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ  മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ (56) ആണ് ട്രെയിൻ തട്ടി മരിച്ചത്. തിങ്കളാഴ്ച രാത്രി ഷോർണൂർ–നിലമ്പൂർ റെയിൽവേ ലൈനിലാണ് ട്രെയിൻ തട്ടിയത്.

ജനുവരി 24നാണ് ഇബ്രാഹിമിന്റെ പിതാവും ‘സൈദ് ബീഡി’ കമ്പനി ഉടമയുമായ രാമപുരത്തെ സൈത് നിര്യാതനായത്. അങ്ങാടിപ്പുറം പരിയാപുരത്താണ് ഇബ്രാഹിം താമസിച്ചിരുന്നത്. ഉപ്പയുടെ മരണത്തിന് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മകന്റെ ദാരുണ മരണം. വിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി .

നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും അർപ്പിച്ചു കുരുവട്ടുർ ശൈഖുന.

തിരുവനന്തപുരം:പ്രധാനമന്ത്രി മോദിക്ക് പ്രശംസയുമായി സാവിയത്തു സൂഫിയ പ്രതിനിധികൾ ബി.ജെ.പി ആസ്ഥാനത്ത് സന്ദർശനം നടത്തി. കോഴിക്കോട് കുരുവട്ടുർ ആസ്ഥാനമായ സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനികൾ കൂടികാഴ്ചനടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും നേരാനാണ് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ എത്തിയത്. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സാവിയത്തു സൂഫിയ്യ പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ചകൾ നടത്തിയത്"മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു."
 
 

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിനും ടോൾ.

കോഴിക്കോട്:വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഇടാക്കിയതായി പരാതി . കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്നാണ് ടോൾ ഇടാക്കിയത്. അര മണിക്കൂറിനിടെ ഇരുവശത്തേക്കും സഞ്ചരിച്ച കാറിന് മൂന്നുതവണയാണ് ടോൾ ഈടക്കിയത്. മൂന്നാം തവണ ടോൾ ഈടാക്കിയ സമയത്ത് കാർ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്ത് കിടക്കുന്നതിന്റെ സിസിടിവി ദൃശ്യം ഉൾപ്പെടെ ഹാജരാക്കി കാറുടമ പരാതി നൽകി. പരാതി പറയാനായി എത്തിയപ്പോഴും ടോൾ ഇടാക്കിയിരുന്നു. കാര്യം വ്യക്തമായതോടെ സങ്കേതിക പിഴവാണെന്ന് പറഞ്ഞ് ടോൾ ജീവനക്കാർ പണം തിരികെ നൽകി. പരാതി പറയാനായി എത്തിയപ്പോൾ ടോൾ ഇടാക്കിയ പണമവും തിരികെ കൊടുത്തു.   ഫാസ്റ്റ്ടാഗിൽ നിന്ന് ഒന്നിൽ കൂടുതൽ തവണ പണം ഡെബിറ്റായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. മൂന്ന തവണയായി കറുടമയിൽ നിന്ന് പണം നഷ്ടമായിരുന്നു. ഇത്തരതിലുള്ള ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികൾക്ക് 1033 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുക

കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികൾ- ജസ്റ്റിസ് ബി.വി നാഗരത്‌ന

ന്യുഡൽഹി: ലഹരി ഉപയോഗിച്ചു കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന.കുട്ടികൾക്ക് മേൽ നിയന്ത്രണമില്ലാത്തതിന് അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തണമെന്നും,അവർക്ക് പണം നൽകുന്ന, വാഹനങ്ങൾ നൽകുന്ന, ആഘോഷിക്കാൻ എടിഎം കാർഡുകൾ നൽകുന്ന എന്നാൽ, മക്കളുമായി സംസാരിക്കാനോ അവർക്കൊപ്പം സമയം ചിലവഴിക്കാനോ മാതാപിതാക്കൾക്ക് സംശയമില്ലെന്നും 
 ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വണ്ടി ഓടിച്ച് കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് നാഗരത്‌ന. പുനെ പോർഷെ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ പ്രതികരണം.

മക്കൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലാതെ വിലകൂടിയ കാറുകളും പണവും കൈമാറുന്ന മാതാപിതാക്കളാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് കോടതി പറഞ്ഞു. 'മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് നിരപരാധികളെ കൊല്ലുന്നതിനെ 'ആഘോഷം' എന്ന് വിളിക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി കുട്ടികളുടെ രക്തസാമ്പിളുകൾ മാറ്റാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ആശിഷ് സതീഷ് മിത്തൽ, ആദിത്യ അവിനാഷ് സൂദ്, അമർ സന്തോഷ് ഗെയ്ക് വാദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു."2024 മെയ് മാസത്തിലാണ് അപകടമുണ്ടായത്. 17- കാരൻ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയർമാർ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.

കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കി. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കിൽ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ മുന്നോട്ടുവെച്ചാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നൽകിയത്. ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്."
 
 

Monday, February 2, 2026

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ചുമാറില്ല. കളമശ്ശേരി, ഗുരുവായൂര്‍, തിരുവമ്പാടി എന്നീ മൂന്ന് സീറ്റുകള്‍ വെച്ചുമാറാനായിരുന്നു നേരത്തെ യുള്ള നീക്കം. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇതില്‍ നിന്നുള്ള പിന്മാറ്റമെന്ന് വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്.

ലീഗും കോണ്‍ഗ്രസും സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകള്‍ ഘടകക്ഷികളുമായി വെച്ചുമാറിയാല്‍ വിജയസാധ്യതയുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്ന് ഇരുപാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും സീറ്റുകള്‍ വെച്ചുമാറാനുള്ള ചര്‍ച്ചകള്‍ നടന്നത്. തിരുവമ്പാടി, ഗുരുവായൂര്‍, കളമശ്ശേരി സീറ്റുകളായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. കളമശ്ശേരിക്ക് പകരം കൊച്ചി സീറ്റ്, ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ്, തിരുവമ്പാടിക്ക് പകരം തവനൂര്‍ സീറ്റ് എന്നിങ്ങനെ വെച്ചുമാറാനാകുമോയെന്ന ചര്‍ച്ചയാണ് നടന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം."
 

സിജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത;മരണ മൊഴിയെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ സ്ഥിരീകരിക്കാതെ എസ്‌ഐടി. അന്വേഷണത്തില്‍ സാക്ഷികള്‍ നല്‍കിയ മൊഴികളിലും വൈരുധ്യം.


നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപോര്‍ട്ടുകളിലുള്ളത്. എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് മാത്രമാണ് എസ്‌ഐടി ഇതേക്കുറിച്ച് പറയുന്നത്. അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കില്‍ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചാലോ മാത്രമേ ഞങ്ങള്‍ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ അതു പരിഗണിക്കില്ല എന്നും മുതിര്‍ന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...