Monday, February 23, 2026

ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ പിടിയിൽ

താമരശ്ശേരി:പുതുപ്പാടി യിൽ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെപിസ്റ്റൾ ഉപയോഗിച്ച് തലക്കടിച്ചും മർദ്ദിക്കുയും ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരയോടെ കണ്ണപ്പൻക്കുണ്ട് ചേലോട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന  വെസ്റ്റ് പുതുപ്പാടി കക്കാട് പുല്ലോറ്റക്കുന്ന് മുഹമ്മദ് ഹാഷിർ (24)നെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും, പിസ്റ്റൾ ക്കൊണ്ട് തലക്ക് അടിച്ച് പരുക്കേൽപ്പിച്ച ശേഷം കൈയ്യിലുണ്ടായിയിരുന്ന മൊബൈൽ ഫോണും, 2200 രൂപയും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് പുതുപ്പാടി കക്കാട് പുത്തൻപുരയിൽ പി ആർ രജ്ഞത്ത് (39)കൺ ചേലോട് പൊയ്യക്കൽ ആഷബിൻ എന്ന പപ്പൻ (31), കക്കാട് പുത്തൻപുരയിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.കേസിലെ മറ്റു രണ്ടു പ്രതികളായ ബാലൻ, ശ്യാം എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അമ്മായി അമ്മയെ അങ് വിളിക്കണേ,,,,കാണിക്കവഞ്ചി തുറന്നപ്പോള്‍ 100 രൂപയ്ക്കൊപ്പം ഒരു കത്തും; ഉള്ളടക്കം വായിച്ച്‌ അമ്പരന്ന് നാട്ടുക്കാര്‍ !

ബെളഗാവി: കാണിക്കവഞ്ചിയില്‍ പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിക്കുന്നത് പതിവാണെങ്കിലും കർണാടകയിലെ മുഗലകോട് ടൗണിന് സമീപമുള്ള ഖനദാലയില്‍ ലഭിച്ച ഒരു കുറിപ്പ് കണ്ട് ക്ഷേത്ര ഭാരവാഹികള്‍ വരെ അമ്പരന്നിരിക്കുകയാണ്.


അമ്മായിയമ്മയുടെ ശല്യം സഹിക്കവയ്യാതെ അവരെ ഭൂമിയില്‍ നിന്ന് 'തിരിച്ചുവിളിക്കണം' എന്ന വിചിത്രമായ ആവശ്യമാണ് ഒരു മരുമകള്‍ (അല്ലെങ്കില്‍ മരുമകൻ) കുറിപ്പിലൂടെ ദൈവത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവം ഇങ്ങനെ:

ഖനദാലയിലെ പ്രസിദ്ധമായ ഹുലികാന്തേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നപ്പോഴാണ് പണത്തിനൊപ്പം ഈ കുറിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫെബ്രുവരി 13 മുതല്‍ 17 വരെയായിരുന്നു ഇവിടെ ഉത്സവം നടന്നത്."അടുത്ത വർഷത്തെ ഉത്സവത്തിന് മുൻപെങ്കിലും എന്റെ കഷ്ടപ്പാടുകള്‍ തീർത്ത് അമ്മായിയമ്മയെ അങ്ങ് തിരിച്ചുവിളിക്കണേ" എന്നായിരുന്നു വെള്ളക്കടലാസില്‍ എഴുതിയ പ്രാർത്ഥന.കത്തിന്റെ കൂടെ 100 രൂപയുടെ നോട്ടുമായിരുന്നു ഉണ്ടായിരുന്നത്.ക്ഷേത്രത്തിലെ രണ്ട് വ്യത്യസ്ത കാണിക്കവഞ്ചികളില്‍ നിന്നും സമാനമായ കുറിപ്പുകള്‍ ലഭിച്ചു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

നാട്ടുകാരും ഭാരവാഹികളും ആശങ്കയില്‍

വർഷങ്ങളായി ഉത്സവം നടക്കാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് ക്ഷേത്ര കമ്മിറ്റി അംഗം ശങ്കർ സുതാർ പറഞ്ഞു. പഴയകാലത്ത് കുടുംബാംഗങ്ങള്‍ക്കെല്ലാം ആയുരാരോഗ്യ സൗഖ്യം നേർന്നിരുന്ന സ്ഥാനത്ത്, ഇന്ന് സ്വന്തം വീട്ടിലുള്ളവർ മരിക്കണമെന്ന് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതില്‍ നാട്ടുകാർക്കിടയില്‍ വലിയ ചർച്ചകള്‍ നടക്കുന്നുണ്ട്.

മുതിർന്നവരോടുള്ള ബഹുമാനമില്ലായ്മയാണോ അതോ അത്രത്തോളം വലിയ പീഡനങ്ങള്‍ ആ വ്യക്തി അനുഭവിക്കുന്നുണ്ടോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ആരാണ് ഈ കുറിപ്പിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വലിയങ്ങാടി അപകടം;ഒരാൾ കൂടി മരിച്ചു, 😥മരണം 4 ആയി.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ എണ്ണം നാലായി. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്. സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. സംഭവത്തിൽ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

രാവിലെ 11.45 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. ചുമട്ടിറക്കി കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിർദ്ദേശം ചില വ്യാപാരികൾ അവഗണിച്ചുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

അവധിക്ക്​ നാട്ടിലേക്ക്​ വരാനുള്ള  ഒരുക്കങ്ങൾക്കിടെ പ്രവാസി യുവാവ്​ ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്​. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു.വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​."

വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം"😥

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. മരിച്ച ഇരുവരും ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം.  ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. 

Sunday, February 22, 2026

നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ അമ്പായത്തോട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടിച്ചു

താമരശ്ശേരി:നിരവധി ക്രിമിനല്‍  കേസുകളിൽ പ്രതിയായ  താമരശ്ശേരി അമ്പായത്തോട് മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെ (39)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് താമരശ്ശേരി, വളപ്പട്ടണം, കണ്ണൂര്‍, കോഴിക്കോട് ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കല്‍, അസഭ്യം പറയൽ, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരെ അതിക്രമം നടത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതിക്കെതിരെ കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിൽ കോഴിക്കോട് ജില്ലാ കളക്‌ടർ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് ഇടുകയായിരുന്നു.

നവീന അബ്ദുള്ള കുട്ടി മാസ്റ്റർ

ഇയ്യാട്:നവീന ആയുർവേദിക് ഫാർമസി ഉടമയും, ഇയ്യാട് MIUP സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) നിര്യാതനായി.


ഭാര്യ: ഉമ്മിണികുന്നുമ്മൽ ആമിന (പൂനൂർ). മക്കൾ: അനീസ അധ്യാപിക( MJHSS Elettil), ഹസ്‌നബീഗം (നരിക്കുനി),  അസ്ലം ഷാഹിദ് (നവീന), അജ്മിലത് പുല്ലാളൂർ (അധ്യാപിക -  ഹസനിയ  മുട്ടാഞ്ചേരി). മരുമക്കൾ: ഡോ.അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പൻപൊയിൽ ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). 

സഹോദരങ്ങൾ: പാത്തുമ്മ (കാരക്കുന്നത്), പരേതയായ ആയിഷക്കുട്ടി പാലക്കൽ , മറിയ ( പൂന്നൂർ), നഫീസ നെല്ലിയാറ്റിൽ ,മുഹമ്മദ് ( കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (എളേറ്റിൽ വട്ടോളി), അബ്ദുൽ മജീദ്  ( CM stores ഇയ്യാട് ).

മയ്യിത്ത് നിസ്കാരം ഇന്ന് ( തിങ്കൾ) രാവിലെ 9:30ന് ഇയ്യാട് ജുമാ മസ്ജിദിൽ.

ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ പിടിയിൽ

താമരശ്ശേരി:പുതുപ്പാടി യിൽ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെപിസ്റ്റൾ ഉപയോഗിച്ച് തലക്കടിച്ചും മർദ്ദിക്കുയും ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ. കഴ...