Wednesday, February 25, 2026

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ.എസ്.യുക്കാരനും മന്ത്രിയു​ടെ അടുത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 ​പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു."
 കേരളത്തിൽ ഇപ്പോൾ എന്ത് നടന്നാലും തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതാണ് രീതി. ത​െന്റ പി.ആർ സംസ്ഥാനത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ് അതിൽ തനിക്ക് ഒരു വിരോധവുമില്ല. മന്ത്രിക്കെതിരായ കരി​ങ്കൊടി പ്രതിഷേധം തുടരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിലെ ആരോഗ്യ വകുപ്പ് ഇങ്ങനെ തകർന്നതിൽ തനിക്ക് ഉത്തരാവാദിത്തമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു."

വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ല': ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി"

കൊച്ചി: വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുത്. ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം കേള്‍ക്കും. മറ്റന്നാളാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്."

അതേസമയം, 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ നിർമ്മാതാവ് എതിർപ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി"പരിപാടി സംഘടിപ്പിച്ച് നിര്‍മാതാക്കള്‍ നാണംകെട്ടിരുന്നു. 'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു. പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെയാണ്. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ കയ്യേറ്റം; മന്ത്രി വീണ ജോർജിന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെ കയ്യേറ്റം ചെയ്ത് കെ എസ് യു പ്രവർത്തകർ. കെ എസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കയ്യേറ്റമുണ്ടായത്. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിൽ കയറാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് അടുത്ത് വെച്ചാണ് കെ എസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചത്. പോലീസ് വലയം ഭേദിച്ചാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. മന്ത്രിക്കൊപ്പം സംഭവം നടക്കുമ്പോൾ സ്പീക്കർ എഎൻ ഷംസീറും ഉണ്ടായിരുന്നുകണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രി എത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന രീതിയിലേക്ക് പ്രതിഷേധം വഴിമാറിയത്.

അശ്രദ്ധ കൊണ്ടുണ്ടാകുന്നത് വലിയ നഷ്ടം; വീടുകളിലെ കറണ്ട് ഉപഭോഗം കുറയ്ക്കാന്‍ ഇതാ എളുപ്പവഴികള്‍

മാസാവസാനം കറണ്ട് ബില്ല് വരുമ്പോൾ നെഞ്ചിടിപ്പ് കൂടുക യും, ഇത്രയും എന്ന് നെറ്റി ചുളിക്കാത്തവർ ചുരുക്കമാണ്.കറണ്ട് ബില്ല് പകുതിയാക്കാൻ വഴി തേടുകയാണോ നിങ്ങൽ?അശ്രദ്ധ കൊണ്ടുണ്ടാകുന്നത് വലിയ നഷ്ടം എങ്ങനെ കുറയ്ക്കാം,വീടുകളിലെ കറണ്ട് ഉപഭോഗം കുറയ്ക്കാന്‍ വഴികളുണ്ടോ?
ഇതാ എളുപ്പവഴികള്‍ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കരണ്ട് തരുന്നവർ തന്നെ പറയുന്നു.അശ്രദ്ധമായ ചില ശീലങ്ങളും ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് പലപ്പോഴും ബില്ല് ഉയരാന് പ്രധാന കാരണം. എന്നാല് ദൈനംദിന ജീവിതത്തില് ചില ചെറിയ മാറ്റങ്ങള് വരുത്തിയാല് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാന് സാധിക്കും.

ഉപയോഗം കഴിഞ്ഞാല് ലൈറ്റും ഫാനും ഓഫ് ചെയ്യുക എന്നത് പ്രാഥമികമായ കാര്യമാണെങ്കിലും പലരും ശ്രദ്ധിക്കാത്ത ഒന്നാണ് പ്ലഗ്ഗുകള് ഊരിയിടുക എന്നത്. ടിവി, മൈക്രോവേവ് ഓവന്, ചാര്ജറുകള് തുടങ്ങിയവ സ്വിച്ച്‌ ഓഫ് ചെയ്താലും പ്ലഗ് പോയിന്റില് കണക്‌ട് ചെയ്തിരുന്നാല് ചെറിയ അളവില് വൈദ്യുതി ഉപയോഗിക്കാറുണ്ട് (Standby power). അതിനാല് ഉപയോഗ ശേഷം പ്ലഗ് പൂര്ണമായും നീക്കം ചെയ്യുന്നത് ശീലമാക്കുക. വീടിനുള്ളിലെ പഴയ ഇന്കാന്ഡസെന്റ് ബള്ബുകള് മാറ്റി എല്ഇഡി ബള്ബുകള് ഉപയോഗിക്കുന്നതും വലിയ ലാഭമുണ്ടാക്കും. സാധാരണ ബള്ബുകളെ അപേക്ഷിച്ച്‌ നാലിലൊന്ന് ഊര്ജ്ജം മാത്രമേ ഇവയ്ക്ക് ആവശ്യമായി വരുന്നുള്ളൂ
പഴക്കം ചെന്ന റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ പുതിയ മോഡലുകളെ അപേക്ഷിച്ച്‌ കൂടുതല് വൈദ്യുതി വലിച്ചെടുക്കുന്നവയാണ്. ഇത്തരം പഴയ ഉപകരണങ്ങള് മാറ്റി പുതിയ സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങള് വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണ്. കൂടാതെ, വീട്ടിലെ വയറിങിലുണ്ടാകുന്ന തകരാറുകളും എർത്ത് ലീക്കേജും അനാവശ്യമായി വൈദ്യുതി നഷ്ടപ്പെടാൻ കാരണമാകും.

കൃത്യമായ ഇടവേളകളിൽ വയറിങും മീറ്ററും പരിശോധിക്കുന്നത് സുരക്ഷിതത്വത്തിനും ബില്ല് കുറയ്ക്കാനും സഹായിക്കും. വീടിനുള്ളിലെ ഇൻസുലേഷന് മെച്ചപ്പെടുത്തുന്നതും എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കും. ഈ ലളിതമായ ശീലങ്ങൾ പാലിക്കുന്നതിലൂടെ സാമ്പത്തിക ലാഭത്തിനൊപ്പം ഊര്ജ്ജ സംരക്ഷണത്തിലും നമുക്ക് പങ്കാളികളാകാം.

പരേതൻ ഹാജറുണ്ടോ...ഹാജറുണ്ടോ?മരിച്ച ആളോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

തൃശ്ശൂർ:ഒരു കൊല്ലം മുമ്പ് മരിച്ചുപോയ ആളോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. അഞ്ച് വർഷം മുമ്പ് വയറ്റില്‍ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ജോസഫ് പോള്‍ കഴിഞ്ഞ വർഷം മരിച്ചിരുന്നു.

2020 ല്‍ തൃശൂ‍ർ മെഡിക്കല്‍ കോളജില്‍ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറില്‍ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പില്‍ നിന്ന് ഫെബ്രുവരി 16 ന് ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

*നിങ്ങൾക്ക് അക്ഷയ സംരഭകനാവാൻ താൽപര്യം ഉണ്ടോ? എങ്കിൽ ഇതാ സുവർണാവസരം; സംസ്ഥാനത്ത് 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ കൂടി.

സ്വന്തം നാട്ടിൽ അന്തസ്സുള്ള ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതി, സംസ്ഥാനത്തുടനീളം പുതിയ സംരംഭകരെ ക്ഷണിക്കുന്നു. 14 ജില്ലകളിലായി 1037 സ്ഥലങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

*ഒഴിവുകൾ ഇങ്ങനെ:*

* പൊതുവിഭാഗം: *880*
* പട്ടികജാതി വിഭാഗം: *103**
* പട്ടിക വർഗ വിഭാഗം: *54*

മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

*യോഗ്യതയും മാനദണ്ഡങ്ങളും*

* *പ്രായപരിധി:* 01/01/2026-ൽ 18 വയസ്സ് പൂർത്തിയായവരും 50 വയസ്സ് കവിയാത്തവരും ആയിരിക്കണം.
* **വിദ്യാഭ്യാസം:** പ്ലസ് ടു / പ്രീഡിഗ്രി വിജയിച്ചിരിക്കണം.
* **മുൻഗണന (Weightage):**
* കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. (സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പി.ജി/ ഡിഗ്രി/ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ).
* ബിരുദം, പി.ജി, പ്രൊഫഷണൽ ഡിഗ്രി തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും.
* വനിതകൾ, എസ്.സി/എസ്.ടി വിഭാഗക്കാർ എന്നിവർക്ക് പ്രത്യേക വെയിറ്റേജ്.
* സ്വന്തമായോ വാടകയ്ക്കോ കെട്ടിട സൗകര്യമുള്ളവർക്കും, അപേക്ഷിക്കുന്ന തദ്ദേശ സ്ഥാപന പരിധിയിലുള്ളവർക്കും വെയിറ്റേജ് ലഭിക്കും.
* അംഗീകൃത ഏജൻസികളിൽ നിന്ന് Entrepreneur Development Programme (EDP) പൂർത്തിയാക്കിയവർക്കും അധിക മാർക്കുണ്ട്.

*അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ*

> അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക:

1. *മൊബൈൽ നമ്പർ:* സ്ഥിരമായി ഉപയോഗിക്കുന്ന (Active) മൊബൈൽ നമ്പർ മാത്രം നൽകുക. എല്ലാ അറിയിപ്പുകളും ഇതിലേക്ക് വരും.
2. *രജിസ്ട്രേഷൻ:* പ്രാഥമിക രജിസ്ട്രേഷൻ കഴിഞ്ഞാൽ ലഭിക്കുന്ന Registration ID-യും Site Access Key-യും സൂക്ഷിച്ചു വെക്കുക. ലോഗിൻ ചെയ്യാൻ ഇത് നിർബന്ധമാണ്.
3. *ഫോട്ടോ & ഒപ്പ്:* 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയും ഒപ്പും JPG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം (ഫയൽ സൈസ് 40 KB-യിൽ താഴെ).
4. *രേഖകൾ:* സർട്ടിഫിക്കറ്റുകൾ (വിദ്യാഭ്യാസം, നേറ്റിവിറ്റി, റെസിഡൻസ്, കെട്ടിടം തുടങ്ങിയവ) PDF/JPG ഫോർമാറ്റിൽ ആയിരിക്കണം (ഫയൽ സൈസ് 200 KB-യിൽ താഴെ).
5. *ലൊക്കേഷൻ:* ഒരാൾക്ക് പരമാവധി 3 ലൊക്കേഷനുകൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. നിലവിൽ അക്ഷയ കേന്ദ്രം നടത്തുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
6. *തുല്യതാ സർട്ടിഫിക്കറ്റ്:* ഓപ്പൺ യൂണിവേഴ്സിറ്റി വഴിയോ കേരളത്തിന് പുറത്തുനിന്നോ യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് (Equivalency Certificate) കൂടി യോഗ്യതാ സർട്ടിഫിക്കറ്റിനൊപ്പം ഒറ്റ PDF ആയി അപ്‌ലോഡ് ചെയ്യണം.

*അപേക്ഷിക്കേണ്ട വിധം*

എൽ.ബി.എസ് (LBS) സെന്റർ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

* *വെബ്സൈറ്റ്:* (https://lbsedp.lbscentre.in/akshaya26/)
* *അപേക്ഷാ ഫീസ്:* 750 രൂപ (തിരികെ ലഭിക്കില്ല).
* *അവസാന തീയതി:* 2026 മാർച്ച് 7.

അപേക്ഷകർക്ക് കേരളത്തിലെ ഏത് ജില്ലയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് വെബ്സൈറ്റിലെ വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.

> *സംശയങ്ങൾക്ക് ബന്ധപ്പെടാം:*
ഫോൺ: 0471 2560311, 2560312, 9400923669
ഇ-മെയിൽ: lbscentre@gmail.com
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

Tuesday, February 24, 2026

കൊടുവള്ളി; ലീഗ് പ്രാദേശിക നേതാക്കളെസ്ഥാനാര്‍ഥിയാക്കണമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്ത്"

ഷാജിയോ ഫിറോസോ വേണ്ടെന്ന്

 കൊടുവള്ളി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് കൊടുവള്ളി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി. മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

മണ്ഡലത്തിന് പുറത്തുള്ള കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

കോഴിക്കോട്ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരാണ് മണ്ഡലത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍. ഇതിനിടെ സംസ്ഥാന സമിതി അംഗം സൈനുൽ ആബിദീൻതങ്ങളെ പരിഗണിക്കണമെന്ന് ഒരു വിഭാഗം രംഗത്ത് ഉണ്ട്.എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎല്‍എ.

ലീഗിനെ സംബന്ധിച്ച് വിഭാഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാഗീയതയാണ്. എം.കെ മുനീര്‍  കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരിഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പ...