Sunday, February 8, 2026

ജനസാഗരമായി സമസ്‌ത ; നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം

വിട്ടുപോയ സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ


കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ):
ദേശീയ,അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്. കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്ന് വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി. സമസ്‌തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു.ഇന്ന് വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർഥനയും ആമുഖഭാഷണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണവും നടത്തി, സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദു‌ല്ല മുസ് ലിയാർ സ്വാഗതപ്രഭാഷണം നടത്തി.

ക്ഷേത്രം നമ്മുടെ വീടാണ്;കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കട്ടിപ്പാറ : ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. വർഷങ്ങളായി പ്രദേശവാസികളുടെ ആത്മീയ–സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായ ഈ ഉത്സവം മതപരമായ ചടങ്ങുകളോടൊപ്പം സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ ഉദാഹരണമായി മാറുകയാണ്.


ക്ഷേത്ര മേൽശാന്തി ജയദേവൻ തിരുമേനിയുടെ കർമികത്വത്തിൽ ഉത്സവ കമ്മിറ്റി പ്രസിഡന്റ് പി.കെ. ദിനശൻ കൊടിയുയർത്തി. ക്ഷേത്ര പ്രസിഡന്റ് ചന്ദ്രബോസ്, ഉപദേശക സമിതി പ്രസിഡന്റ് എൻ.കെ. സാമിക്കുട്ടി, പ്രവർത്തക സമിതി വൈസ് പ്രസിഡന്റ് ഷാജി പി, മാതൃസമിതി പ്രസിഡന്റ് മാളു കുമാരൻ, യുവജന സമിതി പ്രസിഡന്റ് പി.എം. രമേശ്, ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി.എസ്,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇരുന്നുറോളം ഭക്തർ കൊടിയേറ്റ ചടങ്ങിൽ സാന്നിധ്യമരുളി.

ഉത്സവത്തിന്റെ മുന്നോടിയായി വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ദേശത്തിന്റെ കൂട്ടായ്മയുടെ പ്രതീകമായി. ക്ഷേത്രത്തിലെ നിത്യാനുഷ്ഠാനങ്ങൾക്കും ഉത്സവച്ചടങ്ങുകൾക്കും ആവശ്യമായ വിഭവങ്ങൾ ഭക്തജനങ്ങൾ സ്വമേധയാ സമർപ്പിച്ചു. നെല്ലും അരിയും പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ കൊണ്ടുവന്ന ഭക്തജനങ്ങൾ, “ക്ഷേത്രം നമ്മുടെ വീടാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു. ഗ്രാമവഴികളിലൂടെ നീങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഒരുപോലെ പങ്കെടുത്തത് ഉത്സവത്തിന് ദേശത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്ന് തെളിയിച്ചു.

ഹൈബ്രിഡ് കഞ്ചാവും ചരസുമായി കിഴക്കോത്ത് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

വയനാട്:പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു പേരെ പിടികൂടി.

മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജൂനി സ്വദേശി കൃഷ്ണനിവാസിൽ നവീൻ യെരിസ്വാമി (27), കൊടുവള്ളി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുറൈഫ് (24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണുകളെ കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നു എക്സൈസ്.   റിസോർട്ടുകളിലും ഹോംസ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിലും മറ്റും തുടർന്നും റെയ്ഡുകളും പരിശോധനകളും നടത്തുകയും ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും പാർട്ടികളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും ചെയ്യുന്നു നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും , ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് അറിയിച്ചു.   റിസോർട്ടുകളും മറ്റും വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്ന അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതായും എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റ് സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരിയും മയക്കുമരുന്ന് ഉപയോഗവും വിൽപനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.കൽപറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻറി നാർക്കോട്ടിക്ക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശും സംഘവും, കൽപറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംയുക്തമായി പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്.

സൗദിയിലെ ഉന്നത ജോലി ഉപേക്ഷിച്ചു; നാലു ശസ്ത്രക്രിയകള്‍ക്കിടെ സിവില്‍ സര്‍വീസ് അഭിമുഖം; ഇത് രണ്ട് മക്കളുടെ ഉമ്മ ബുഷ്‌റ ബാനു ഐപിഎസ്

ഓരോ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കരുത്തുണ്ടാകുമെന്ന് സാധാരണ പറയാറുണ്ട്, എന്നാല്‍ ബുഷ്‌റ ബാനുവിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. തന്റെ പങ്കാളിയുടെ സ്വപ്നങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആ ഭര്‍ത്താവ് മടിച്ചില്ല; ഇന്ന് ബുഷ്‌റ ഒരു ഐപിഎസ് ഓഫീസറാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ചും, രണ്ട് കുട്ടികളെ വളര്‍ത്തിയും, സമൂഹത്തിന്റെ മുന്‍വിധികളെ അവഗണിച്ചും അവര്‍ നേടിയ ഈ വിജയം അവരുടെ പോരാട്ടവീര്യത്തിന്റെ തെളിവാണ്. സ്വന്തം ധൈര്യം കൊണ്ട് വിധി മാറ്റിയെഴുതിയ ഒരു സ്ത്രീയുടെ കഥയാണിത്. മാതൃത്വത്തിന് ശേഷം സ്വപ്നങ്ങള്‍ അപൂര്‍ണ്ണമായി തീരുമെന്ന് കരുതി ജീവിതത്തോട് ഒത്തുതീര്‍പ്പ് നടത്തുന്ന ഓരോ പെണ്‍കുട്ടിക്കും ശബ്ദവും കരുത്തും നല്‍കുന്ന ഒരു ഉദാഹരണം.

കനൗജിലെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് ആകാശത്തോളം ഉയരാന്‍ ബുഷ്‌റ തീരുമാനിച്ചപ്പോള്‍ പലരും പറഞ്ഞു, ‘നീ ഇപ്പോള്‍ ഒരു അമ്മയായിക്കഴിഞ്ഞു, ഇനി സ്വപ്നങ്ങള്‍ പിന്നിലാകും.’ എന്നാല്‍ അവള്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. സൗദി അറേബ്യയിലെ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനോടൊപ്പം ബുഷ്‌റ ഇന്ത്യയിലേക്ക് മടങ്ങി. കാരണം മറ്റൊന്നുമല്ല യുപിഎസ്സി (UPSC) എന്ന അപൂര്‍ണ്ണമായ സ്വപ്നം. ഓരോ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കൈയുണ്ടെന്ന് പറയാറുണ്ടെങ്കിലും ബുഷ്‌റയുടെ കാര്യത്തില്‍ ആ ചൊല്ല് തിരുത്തപ്പെട്ടു. തന്റെ പങ്കാളിയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി 2016-ല്‍ ആ ഭര്‍ത്താവും ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.

2016-ല്‍ ഇരുവരും ഒരു ചെറിയ പട്ടണത്തിലേക്ക് താമസം മാറി. കുട്ടിയുടെ സംരക്ഷണം, പഠനത്തിന്റെ സമ്മര്‍ദ്ദം, സമൂഹത്തിന്റെ പ്രതീക്ഷകള്‍ ഇതെല്ലാം ഒരേസമയം അവര്‍ക്ക് നേരിടേണ്ടി വന്നു. അപ്പോഴേക്കും ബുഷ്‌റ ഒരു അമ്മയായി മാറിയിരുന്നു.2018-ല്‍ ബുഷ്‌റ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ ആളുകള്‍ പറഞ്ഞു, ‘ഇനി ഇത് തീര്‍ത്തും അസാധ്യമാണ്.’ എന്നാല്‍ അതേ വര്‍ഷം തന്നെ 277-ാം റാങ്കോടെ അവര്‍ ആദ്യമായി യുപിഎസ്സി വിജയിച്ചു. രണ്ട് കുട്ടികളുടെ അമ്മ, കരിയറില്‍ നിന്നുള്ള ഇടവേള, ഒരു തവണ ലഭിച്ച വിജയം ഇതിനൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല. ബുഷ്‌റ വീണ്ടും പഠിച്ചു, ഒരിക്കല്‍ കൂടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. ഇത്തവണ 234-ാം റാങ്കോടെ അവര്‍ യുപിഎസ്സി വീണ്ടും കീഴടക്കി. ഇന്ന് അവര്‍ അഭിമാനപൂര്‍വ്വം ഒരു ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.എട്ടുമാസം ഗര്‍ഭിണിയായിരിക്കെയും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശേഷവുമാണ് അവര്‍ സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പങ്കെടുത്തത്. രണ്ട് കുട്ടികളുടെ അമ്മയായ ബുഷ്‌റ, സിസേറിയന്‍ ഉള്‍പ്പെടെയുള്ള നാല് പ്രധാന ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട്. എങ്കിലും തന്റെ പഠനത്തിലും ലക്ഷ്യത്തിലും അവര്‍ വിട്ടുവീഴ്ച ചെയ്തില്ല.

കുട്ടിക്കാലം
നാലാം വയസ്സില്‍ രണ്ടാം ക്ലാസില്‍ പഠനം ആരംഭിച്ച ബുഷ്‌റ എന്നും പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഗണിതശാസ്ത്രത്തില്‍ ബി.എസ്സി പൂര്‍ത്തിയാക്കിയ ശേഷം 20 വയസ്സ് തികയും മുന്‍പേ എംബിഎ പാസായി.


അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ (AMU) നിന്ന് വെറും രണ്ട് വര്‍ഷവും ഏതാനും മാസങ്ങളും കൊണ്ട് മാനേജ്മെന്റില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി.

സൗദി അറേബ്യയിലെ ജസാന്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചു. ഭര്‍ത്താവ് അസ്മര്‍ ഹുസൈനും അവിടെ അധ്യാപകനായിരുന്നു.

വിജയഗാഥ
2018-ല്‍ തന്റെ രണ്ടാമത്തെ കണ്‍മണിയെ ഗര്‍ഭം ധരിച്ചിരിക്കെയാണ് ബുഷ്‌റ യുപിഎസ്സിയുടെയും യുപി പിസിഎസിന്റെയും (PCS) മെയിന്‍ പരീക്ഷകള്‍ പാസായത്.

അഭിമുഖ സമയത്ത് അവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
യുപിഎസ്സിയില്‍ 277-ാം റാങ്ക് ലഭിച്ചു (IRTS ലഭിച്ചു). പിസിഎസില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍/എസ്ഡിഎം സ്ഥാനത്തേക്ക് യോഗ്യത നേടി. തുടര്‍ന്ന് 2020-ല്‍ ഫിറോസാബാദ് സദര്‍ എസ്ഡിഎം ആയി ചുമതലയേറ്റു.

നിലപാടുകളിലെ ധീരത
ഫിറോസാബാദിലെ അനധികൃത ഖനനത്തിനെതിരെ കര്‍ശന നിലപാട് എടുത്ത എസ്ഡിഎം എന്ന നിലയില്‍ ബുഷ്‌റ പ്രശസ്തയാണ്. ഓഫീസില്‍ ഹിജാബ് ധരിച്ചെത്തുന്ന തന്നെക്കുറിച്ച് തുടക്കത്തില്‍ ചിലര്‍ക്ക് സംശയങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെല്ലാവരും തന്നെ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്ന് അവര്‍ പറഞ്ഞു.

‘യുവാക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരാന്‍ കുടുംബം പിന്തുണ നല്‍കണം. ആ പിന്തുണയാണ് എന്റെ വിജയത്തിന് പിന്നില്‍,’ ബുഷ്‌റ ബാനോ വ്യക്തമാക്കി.

റമദാൻ മാസത്തിൽ ഉത്തരേന്ത്യയിൽനിന്നു യാചക വേഷത്തിൽ ക്രിമിനലുകൾ എത്തിയോ? കേരള പൊലീസിന്റെ പേരിലുള്ള പ്രചാരണം വ്യാജം

ഉത്തരേന്ത്യയില്‍നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള യാചകര്‍ റമദാൻ മാസത്തിൽ കേരളത്തിലേക്കു വരുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ പേരില്‍ ഒരു അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യമറിയാൻപ്രമുഖ ഓൺലൈൻ  ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക് (+91 81291 00164) സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. വാസ്തവമെന്തെന്ന് പരിശോധിക്കാം.

∙ അന്വേഷണം

പൊലീസിന്റെ പേരിലുള്ള ഒരു അറിയിപ്പിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒരു ലോഗോയും സർക്കിൾ ഇൻസ്പെക്ടർ എന്നെഴുതിയ സീലിന്റെ പകുതിയും ഇതിൽ കാണാം. ‘കേരള പൊലീസ് അറിയിപ്പ്: പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവര്‍ക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ ഇവര്‍ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടുക...’ എന്നാണ് അറിയിപ്പ് ആരംഭിക്കുന്നത്.

പരിശോധിച്ചപ്പോൾ, മുൻ വർഷങ്ങളിലും ഇതേ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. സാധാരണ ഇത്തരത്തിലുള്ള അറിയിപ്പുകൾ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകൾ വഴി അവർ പോസ്റ്റ് ചെയ്യാറുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടുള്ളതായി കണ്ടെത്തിയില്ല. മാത്രമല്ല, പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന ഒറു പോസ്റ്റ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽനിന്നു ലഭിക്കുകയും ചെയ്തു"
 ഇതിൽനിന്ന് റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തുമെന്ന തരത്തിലുള്ള സന്ദേശം കേരള പൊലീസ്  നൽകിയിട്ടില്ലെന്ന് വ്യക്തമായി. ഇത്തരം വ്യാജ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക എന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

മുൻപും ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്.

∙ 

റമദാന്‍ കാലത്ത് ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തില്‍ എത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്."
 
കടപ്പാട് -മനോരമ ഓൺലൈൻ 
"
 

Saturday, February 7, 2026

സമസ്ത നൂറാം വാർഷിക സമ്മേളന സമാപനം ഇന്ന്

കാസര്‍കോഡ്: സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് കാസർകോട് കുണിയയില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖർ പങ്കെടുക്കും.


അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഉൾപ്പെടെ സമസ്ത നേതാക്കളും പൊതു സമ്മേളനത്തിൽ സംസാരിക്കും"
 

എന്‍ പി ചെക്കുട്ടിക്കെതിരേ സിപിഎം പ്രതിനിധി നടത്തിയ വംശീയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തര്‍.

ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിക്കെതിരേ സിപിഎം പ്രതിനിധി നടത്തിയ വംശീയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തര്‍. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് നയിച്ച റിപോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ മറ്റു പാനലിസ്റ്റുകള്‍ക്കൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയും പങ്കെടുത്തിരുന്നു. ഡോ. ഗോപനാണ് സിപിഎം പ്രതിനിധിയായി പാനലിലുണ്ടായിരുന്നത്. ഒരു കോണ്‍ഗ്രസ് പ്രതിനിധിയും ഒരു വിഎച്ച്പി പ്രതിനിധിയുമായിരുന്നു ഇതര പാനലിസ്റ്റുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
ചര്‍ച്ചയ്ക്കിടയില്‍ ഡോ. ഗോപന്‍ പാനലില്‍ അഞ്ചുപേരില്‍ ഒരാള്‍ ഇസ്ലാം തീവ്രവാദിയാണ് എന്നു പറഞ്ഞു. എന്‍ പി ചെക്കുട്ടിയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സാഹചര്യം കൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹത്തെയാണെന്നത് വ്യക്തമായിരുന്നു. ഇത് സ്മൃതി പരുത്തിക്കാട് ചോദ്യം ചെയ്തു. സ്വാഭാവികമായും ചര്‍ച്ച വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. താനൊരു തിയ്യന്റെയും തിയ്യത്തിയുടെയുടെയും മകനാണെന്നും പാകിസ്താനിലേക്ക് അയക്കരുതെന്നുമായിരുന്നു എന്‍ പി ചെക്കുട്ടിയുടെ മറുപടി.


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഇസ്ലാമോഫോബിക് വംശീയത എത്രമാത്രം ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഡോ. ഗോപന്റെ പ്രതികരണം. ഈ രീതിയില്‍ എന്‍ പി ചെക്കുട്ടി മുന്‍കാലങ്ങളിലും ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം മാനേജ്‌മെന്റ് പത്രമായ തേജസില്‍ എഡിറ്ററായി ജോലി ചെയ്തുവെന്നതാണ് അദ്ദേഹത്തെ ആക്രമിക്കുന്നതിന് വംശീയവാദികള്‍ കാരണമായി പറഞ്ഞിരുന്നത്. വംശീയത മുസ്ലിംകളെ മാത്രമല്ല മുസ്ലിംകളോട് ചേര്‍ന്നുനില്‍ക്കുന്നവരെയും ഇരകളാക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. തീവ്രവാദി, ഭീകരവാദി, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് തുടങ്ങിയ പദങ്ങള്‍ ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരകരുടെ കൈയിലെ സ്ഥിരം ആയുധങ്ങളാണ്.


എന്‍ പി ചെക്കുട്ടി കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. തേജസിനു പുറമെ ദേശാഭിമാനി, കൈരളി ടി വി, ഇന്ത്യന്‍ എക്സ്പ്രസ്, മാധ്യമം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ചരിത്രകാരനാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിലവില്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം ദേശീയ നേതാവുമാണ്. വിദ്യാര്‍ത്ഥി കാലത്ത് എസ് എഫ് ഐ നേതാവാണെന്നതിനു പുറമെ കോഴിക്കോട് സര്‍വകലാശാല യൂണിയന്റെ നേതൃപദവിയും അലങ്കരിച്ചിരുന്നു. ഇത്തരമൊരാള്‍ക്കെതിരെ നടന്ന ഇസ്ലാമോഫോബിക് വംശീയ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. കീഴാള വിരുദ്ധമായ ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് പ്രധാനമാണെന്നും ഞങ്ങള്‍ കരുതുന്നു.പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

കെ ജി എസ്,
കല്‍പ്പറ്റ നാരായണന്‍,
സണ്ണി എം കപിക്കാട്
ഡോ ജെ ദേവിക,
ഉമേഷ് ബാബു കെ സി,
ആര്‍ രാജഗോപാല്‍ (സീനിയര്‍ ജേണലിസ്റ്റ്)
കെ രാജഗോപാല്‍ (സീനിയര്‍ ജേണലിസ്റ്റ്)
സന്തോഷ് കുമാര്‍ (സീനിയര്‍ ജേണലിസ്റ്റ്)
ജമാല്‍കൊച്ചങ്ങാടി (സീനയര്‍ ജേണലിസ്റ്റ്)
സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് (സീനിയര്‍ ജേണലിസ്റ്റ്)
കുന്നത്തൂര്‍ രാധാകൃഷ്ണന്‍ (സീനിയര്‍ ജേണലിസ്റ്റ്)
ഗൗരീദാസന്‍നായര്‍ (സീനിയര്‍ ജേണലിസ്റ്റ്)
പി അഹമ്മദ് ശരീഫ് (സീനിയര്‍ ജേണലിസ്റ്റ്)
പി എ എം ഹാരിസ്
ദാമോദര്‍ പ്രസാദ്,
പി ഐ നൗഷാദ്,
കെ മുരളി,
സി ആര്‍ നീലകണ്ഠന്‍,
ഡോ. ആസാദ്,
ഡോ വി എസ് അനില്‍കുമാര്‍,
കെ പി നൗഷാദലി
അഡ്വ. ജലജ മാധവന്‍,
ഡോ. എം എം ഖാന്‍,
ജോഷി ജോസഫ് (സിനിമാ പ്രവര്‍ത്തകന്‍)
ഡോ. കെ എന്‍ അജോയ് കുമാര്‍
കെ എസ് ഹരിഹരന്‍,
കെ പി പ്രകാശന്‍,
കെ എച്ച് നാസര്‍,
സിദ്ദിഖ് കാപ്പന്‍,
സുദേഷ് എം രഘു,
എം പി ബാലറാം,
അഷ്റഫ് തങ്ങള്‍,
എം പി പ്രശാന്ത് (സംവിധായകന്‍)
ഫെലിക്സ് ജെ പുല്ലൂഡന്‍,
സി എം ശരീഫ്,
നൗഷാദ് സി എ,
ഐ ഗോപിനാഥ്,
വി കെ സുരേഷ്,
പ്രഭാകരന്‍ വരപ്രത്ത്,
ആറ്റക്കോയ തങ്ങള്‍,
പി ടി കുഞ്ഞാലി,
സമദ് കുന്നക്കാവ്,
റെനി ഐലിന്‍,
അബ്ദുല്‍ ജബ്ബാര്‍,
വി എ ഫായിസ,
ബി പ്രതീഷ്,
എന്‍ എം സിദ്ദിഖ്,
കണ്ണന്‍ കാര്‍ത്തികേയന്‍,
ഷഹീര്‍ മുഹമ്മദ് ആര്‍,
മുഹമ്മദ് സബാഹ്,
അഖില്‍ എസ് കുമാര്‍,
അശ്ഖര്‍ മാളിയേക്കല്‍,
റഷാദ് ടി പി,
മുഹമ്മദ് ശമീം,
തശ്കീര്‍ അഹ്‌മദ്,
കെ എന്‍ നവാസ് അലി,
കെ എം കബീര്‍,
എ കെ സഫീര്‍,
ഫൈസല്‍ പാളോലി,
ഹാമിദ് ടി പി,
വി എ മുഹമ്മദ് അഷ്റഫ്,
വേണുഗോപാല്‍ കുനിയില്‍,
ഡോ. സീന പനോളി,
റെയ്ഹാനത്ത് സിദ്ദിഖ്,
ഫൗസിയ ആരിഫ്,
അരുണ്‍ ജി എം,
സാമിദാസ്,
ഖാദര്‍ പാലാഴി,
ആഷിക് സി കെ,
അഡ്വ. കെ എ നിസാര്‍,
അബ്ദുല്ല ബാസില്‍ സി പി,
മുഹ്‌മ്മദ് മുസ്തഫ കെ പി,
ഷെബിന്‍ മുഹമ്മദ്,
ഹനീന്‍ ഫൈസല്‍,
വസീം ആര്‍ എസ്,
ഷെരീഫ് പൊന്നാനി,
ആഷിഫ് അസീസ്,
നസീബ് പത്തനാപുരം,
ബാബുരാജ് ഭഗവതി,
അംബിക പി.
പി.കെ.സി മുഹമ്മദ് 

ജനസാഗരമായി സമസ്‌ത ; നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം

വിട്ടുപോയ സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ): ദേശീയ,അന...