Wednesday, April 30, 2025

പൈലറ്റ് അമാൻ ഇസ്മായിലിനെ റിയാദ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.

താമരശ്ശേരി :കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ തച്ചംപൊയിൽ പുതിയാറമ്പത്ത് അമാൻ ഇസ്മായിലിനെ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് റിയാദ് താമരശ്ശേരി പഞ്ചായത്ത് കെ.എം. സി. സി കമ്മറ്റി ആദരവ് നടത്തി. റിയാദ് താമരശ്ശേരി പഞ്ചായത്ത് കെ.എം.സി.സി പ്രസിസണ്ട്
സൈദലവി ഹാജി അവേലം മൊമൻ്റോ നൽകി. പഞ്ചായത്ത് കെ.എം. സി. സി എക്സിക്യൂട്ടീവ് അംഗം നാസിർ ചാലക്കര ഷാളണിയിച്ചു. റിയാദ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി ട്രഷറർ ജംഷീദ് താമരശ്ശേരി, എക്സിക്യൂട്ടീവ് അംഗം നാസർ  പൂനൂർ , സീനിയർ നേതാവ് ബഷീർ കോരങ്ങാട് , മുൻ കെ.എം.സി.സി പ്രസിഡണ്ട് ഫസൽ തച്ചംപൊയിൽ,  കെടി അബൂബക്കർ, ഇസ്മായിൽ പുതിയാറമ്പത്ത്  സംബന്ധിച്ചു 

പഴുത്തതും ദ്വാരമുള്ളതും വേണ്ടാട്ടോ... റിട്ട ഉന്നത ഉദ്യോഗസ്ഥന് പച്ചക്കറി വാങ്ങാൻ ഭാര്യയുടെ മാർഗനിർദേശം വൈറൽ

പച്ചക്കറി കടകളിൽ നിന്നും മറ്റും നല്ല സാധനങ്ങൾ തെരഞ്ഞെടുക്കുക എന്നത് പലരെ സംബന്ധിച്ചും ഏറെ ക്ലേശകരമായ കാര്യമാണ് . പലപ്പോഴും ഇത്തരക്കാർ കച്ചവടക്കാരിൽ നിന്നും പലപ്പോഴും പറ്റിക്കപ്പെടാറുമുണ്ട്,എന്നാൽ ഇങ്ങനെ പറ്റിക്കപ്പെടരുതെന്ന് തന്റെ ഭർത്താവിന് മാർഗനിർദേശം നൽകുന്ന ഭാര്യ യാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്.ഭർത്താവ് ചില്ലറക്കാരനല്ല, ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച വിശ്രമജീവിതം നയിക്കുന്ന ആളാണ് കെട്ടോ.നല്ല പച്ചക്കറികൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി നൽകി യ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ ഉണ്ടാക്കിക്കൊടുത്താണ് ഈ പ്രശ്നത്തെ മറികടന്നിരിക്കുകയാണ്.

വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ മോഹൻ പർഗൈനാണ് തൻ്റെ ഭാര്യ തനിക്ക് വേണ്ടി തയ്യാറാക്കിയ, പച്ചക്കറി വാങ്ങുമ്ബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെ വിശദമായി കൈ കൊണ്ട് എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

ഒരു ഗൈഡിന് സമാനമായ രീതിയിൽ എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പിൽ പച്ചക്കറികൾ എങ്ങനെ തെരഞ്ഞെടുക്കണം, അവയുടെ അളവ്, ഗുണനിലവാരം, ബ്രാൻഡ്, എന്നിവയെ കുറിച്ച് എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. കുറുപ്പിൽ തക്കാളി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമായി പറയുന്നത് മഞ്ഞയും ചുവപ്പും കലർന്ന തക്കാളി തെരഞ്ഞെടുക്കണമെന്നും പഴുത്ത്
പോയതും ദ്വാരങ്ങൾ ഉള്ളതുമായ തക്കാളികൾ തെരഞ്ഞെടുക്കരുതെന്നും ആവശ്യപ്പെടുന്നു.

ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് വേണം തെരഞ്ഞെടാനെന്നും ഈ കുറിപ്പിൽ പറയുന്നു. കൂടാതെ മുളക്, ചീര, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ശരിയായ ആകൃതിയും വലുപ്പവും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ഡ്രോയിംഗുകളും ഭാര്യയുടെ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യങ്ങളിൽ കുറിപ്പ് വളരെ വേഗത്തിലാണ് വൈറലായത്. വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തിയതിനും രസകരമായ സൂക്ഷ്‌മ പരിശോധനയ്ക്കും ഓഫീസറുടെ ഭാര്യയെ നിരവധി പേർ പ്രശംസിച്ചു.

ഭാവിയിലേക്ക് ഉപയോഗിക്കുന്നതിനായി ഈ കുറിപ്പ്, ബുക്ക് മാർക്ക് ചെയ്യുന്നുവെന്നും സമ്ബൂർണ ഗൈഡിനായി കാത്തിരിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ സാധനങ്ങൾ വാങ്ങാൻ ഭർത്താവിന് കഴിഞ്ഞില്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്നും ചിലർ തമാശയായി പറയുന്നു, ഏതായാലും നമുക്ക് ഈ നിർദ്ദേശങ്ങൾ ഒന്ന് പ്രാവർത്തികമാക്കി നോക്കാം അല്ലെ 

വല്ലാത്തൊരു പെടൽ,ഭണ്ഡാരപ്പെട്ടിയില്‍ കൈയിട്ട് കുടുങ്ങിയ കള്ളൻ നാട്ടുകാരോട് ആവശ്യപ്പെട്ടത്ഫയര്‍ഫോഴ്‌സിനെ വിളിക്കാൻ

ചെന്നൈ: ഭണ്ഡാരപ്പെട്ടിയില്‍നിന്ന് പണം കവരാന്‍ കൈയിട്ട കള്ളന്റെ കൈ ഉള്ളില്‍ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കൈ തിരികെ എടുക്കാന്‍ സാധിക്കാതായതോടെ നേരം പുലരാന്‍ കാക്കുകയും പിന്നീട് ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ സേഷ്യപെട്ടി ഗ്രാമത്തിലെ പെരിയാണ്ടിയച്ചി അമ്മന്‍ കോവിലില്‍ രാത്രിയാണ് സംഭവം. നല്ലമ്പള്ളി സ്വദേശി തങ്കരാജ് ആണ് ഭണ്ഡാരപ്പെട്ടിയില്‍ കൈയിട്ട് കുടുങ്ങിയത്.


ഭണ്ഡാരപ്പെട്ടി തകര്‍ത്ത് പണമെടുത്ത് മുങ്ങാനായിരുന്നു പദ്ധതി. ഇരുമ്പ് കൊണ്ടുള്ള ഭണ്ഡാരപ്പെട്ടി തകര്‍ക്കാനാകാതെ വന്നതോടെ ദ്വാരത്തിലൂടെ കൈ അകത്തേക്ക് ഇട്ടു. ഒന്നും കിട്ടാത്തതിനെതുടര്‍ന്ന് കൈ തിരികെ എടുക്കാന്‍ നോക്കിയപ്പോഴാണ് സാധിക്കുന്നില്ലെന്ന് മനസ്സിലായത്.


ഇതോടെ മറ്റുമാര്‍ഗങ്ങളില്ലാതെ രാവിലെ വരെ അവിടെ തന്നെ നിന്നു. രാവിലെ നാട്ടുകാര്‍ സംഭവം കണ്ടതോടെ ചോദ്യം ചെയ്യലായി. ഫയര്‍ഫോഴ്‌സിനെ വിളിച്ച് കൈ എടുക്കാന്‍ സഹായകിക്കണമെന്നായിരുന്നു തങ്കരാജിന്റെ അപേക്ഷ.


ഒടുവില്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തി കൈ പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭണ്ഡാരപ്പെട്ടിയില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു.

പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബീഹാര്‍ സ്വദേശി കുമാർ അറസ്റ്റില്‍

അമൃത്‌സര്‍: പാകിസ്താന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. പഞ്ചാബിലെ ബത്തിന്ദ കന്റോണ്‍മെന്റിന് സമീപം ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന സുനില്‍ കുമാര്‍ റാം (26) ആണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളെ പോലിസിന് കൈമാറി. 2017 മുതല്‍ പ്രദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ക്ക് സൈനിക കാംപിന് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താനിലെ ഒരു നമ്പറിലേക്ക് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് അനുമാനം. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയാണ്.

Tuesday, April 29, 2025

ഉരുള്‍പൊട്ടലിന് ഇരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ഇന്‍സ്റ്റഗ്രാമിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദി(28)നെയാണ് വയനാട് സൈബര്‍ ക്രൈം പോലിസ് പിടികൂടിയത്.
കഴിഞ്ഞവര്‍ഷം ജൂലായ് 30ന് നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാള്‍ ലൈംഗികപരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്‍പ്പറ്റയില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചത്.

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പില്‍ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് പരാതി കൊടുക്കുകയായിരുന്നു. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനായ യുവാവിനൊപ്പം മാര്‍ക്കറ്റിങ് ബിസിനസില്‍ ഉണ്ടായിരുന്ന ആളായിരുന്നു ബാഷിദ്. എന്നാല്‍, സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ബാഷിദിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്കുനേരേ അതിക്രമം നടത്താന്‍ കാരണമെന്ന് പോലിസ് പറയുന്നു

മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ; കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു: പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളി യുവാവ്. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫാണ് മരിച്ചത്. മൃതദേഹം തിരിച്ചറിയാൻ സഹോദരൻ മംഗളൂരുവിലേക്ക് എത്തും. മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, വലപ്പോഴും മാത്രമേ ഇയാൾ വീട്ടിലേക്ക് വന്നിരുന്നുള്ളു.

കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആൾക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിൽ 25 പേരെങ്കിലും പങ്കാളികളായെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കുൽശേഖർ നിവാസിയായ ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ധേതന്തി (35), (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഹിന്ദുത്വ സംഘടന പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു 

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലേക്ക് കുഡുപ്പുവിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. പ്രാദേശിക പൊലീസും മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും ഉടൻതന്നെ സംഭവസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കാണാത്തതിനാൽ മരണകാരണം നിർണയിക്കാൻ ഫോറൻസിക് വിദഗ്ധർ പോസ്റ്റ്‌മോർട്ടം നടത്താൻ ശിപാർശ ചെയ്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിനു സമീപം നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം.മരിച്ചയാളെ ഒരു കൂട്ടം ആളുകൾ കൈകൾ, വടികൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചവിട്ടുകയും ചെയ്തെന്ന് അന്വേഷണത്തിൽ വ്യക്തമായി. സമീപത്തുണ്ടായിരുന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും, സംഘം ആക്രമണം തുടർന്നു.

ഇത്  മരണത്തിൽ കലാശിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് മരണകാരണം ആന്തരിക രക്തസ്രാവവും പിറകിൽ ഒന്നിലധികം തവണ മൂർച്ചയുള്ള ബലപ്രയോഗത്തിലൂടെയുണ്ടായ ആഘാതവും വൈദ്യസഹായത്തിന്റെ അഭാവവുമാണെന്ന് മനസ്സിലായി.

ഇതര സമുദായക്കാരനായ യുവാവുമായി വാക്കേറ്റമുണ്ടാവുകയും ഇതു മർദനത്തിൽ കലാശിക്കുകയുമായിരുന്നെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സാമുദായിക സൗഹാർദം തകർക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സാമൂഹിക സൗഹാർദം നിലനിർത്തണമെന്നും ഊഹപ്രചാരണങ്ങൾക്കിരയാവരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

‘സംഭവങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യണമെന്നും കൊല്ലപ്പെട്ടയാൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ പൊലീസിൽ ഏൽപിക്കുകയാണ് വേണ്ടിയിരുന്നതെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു.

താമരശ്ശേരി ചുരത്തിൽ ബസ് കുടുങ്ങി,ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ഏഴാം വളവിൽ ടൂറിസ്റ്റ്  ബസ്സ്‌ തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ചുരം രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.

വലിയ ഭാരമേറിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസപ്പെടുകയാണ്.പോലീസും, സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി 

ഹജ്ജ് വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചു.

താമരശേരി:ഈ വർഷത്തെ ഹജ്ജ് യാത്രക്കാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് താമരശേരി താലൂക്ക് ആശുപത്രിയിൽ  ഡോ:എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊടുവള്ളി,തിരുവമ്പാടി,ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 920 പേർക്കാണ് കുത്തി വെപ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം അഷ്റഫ് അധ്യക്ഷനായി.കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ അതിഥിയായിരുന്നു.മുൻ എം.എൽ. എ  വി.എം ഉമ്മർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാ ബീവി,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ മഞ്ജിത കുറ്റ്യാക്കിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുമാ രാജേഷ്, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ: ഫെന്നി കെ പോൾ,ലുഖ്മാൻ ഹാജി,കെ.കെ.എ ഖാദർ,യൂസുഫ് ഹാജി,കെ.സി ബഷീർ,ഹാരിസ് അമ്പായത്തോട്,പി.എസ് മുഹമ്മദലി,പി.പി ഹാഫിസുറഹ്മാൻ,സലീം പുല്ലടി,ആർ.കെ  മൊയ്തീൻ കോയ,റാഷി താമരശേരി,നവാസ് ഈർപോണ,നാസിമുദ്ദീൻ,മുഹമ്മദലി ,പി.പി അബദുൽ ഗഫൂർ,സെയ്തലവി കാരാടി,ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗിരീഷ് ,ഏ.കെ കൗസർ ,നൗഫൽ പനന്തോട്ടത്തിൽ , സിദ്ദിഖ് ഈർപോണ,അലി കാരാടി, നൗഫൽ വാടിക്കൽ സംബന്ധിച്ചു 

എന്‍ഐഎ എതിര്‍പ്പ് തള്ളി,മകളുടെ മരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒഎംഎ സലാമിന് മൂന്ന് ദിവസത്തെ പരോൾ

ഡൽഹി: എന്‍.ഐ.എ എതിര്‍പ്പ് തള്ളി,മകളുടെ മരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒഎംഎ സലാമിന് മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചു ഡൽഹി കോടതി.വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്കിയയുടെ ആദ്യ ആണ്ടിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ പങ്കെടുക്കാനായി മുൻ പോപുലർഫ്രണ്ട് ചെയർമാൻ മഞ്ചേരി സ്വദേശി ഒഎംഎ സലാമിന് മൂന്ന് ദിവസത്തേക്ക് പരോൾ നൽകി യത് 

സലാമിന്റെ ആവശ്യം പരിഗണിച്ച്‌ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര ദുഡേജയുടെ ബെഞ്ചാണ് എൻ.ഐ.എയുടെ എതിർപ്പ് തള്ളി സലാമിന് മൂന്ന് ദിവസത്തെ കസ്റ്റഡി പരോള് അനുവദിച്ചത്. ഓരോദിവസവും ആറുമണിക്കൂര് സമയം മാത്രമാകും സലാമിന് വീട്ടില് കഴിയാൻ അവസരം ലഭിക്കുക. യാത്രയുടെയും അനുഗമിക്കുന്ന പൊലിസിന്റെയും ചെലവും സലാം വഹിക്കണം. പരോള് സമയത്ത് കുടുംബാംഗങ്ങളോട് മാത്രമേ സലാമിന് ഇടപഴകാന് അനുവാദമുള്ളൂ.

മരണവാർഷികത്തോടനുബന്ധിച്ച്‌ പരിപാടികളൊന്നും ഇല്ലെന്ന് എൻ.ഐ.എ വാദിച്ചെങ്കിലും, പ്രതിക്ക് ആചാരം നടത്താന് താല്പ്പര്യമുണ്ടെങ്കില് അവര്ക്ക് അതിന് അനുവാദം നല്കണമെന്ന് വ്യക്കതമാക്കിയാണ് കോടതി ഹരജിക്കാരന് അനുകൂലമായി നിലപാടെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്തിമ തസ്കിയ(24) കഴിഞ്ഞവർഷം ഏപ്രിലിൽ കൽപറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് നേരത്തെ പരോള് ലഭിച്ചിരുന്നു. പോപുലര് ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് സലാമിനെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാർ ജയിലില് അടച്ചത്

ഉളള്യേരിയിൽ വീതി കുറഞ്ഞ റോഡില്‍ ബൈക്കിന് സൈഡ് നല്‍കുന്നതിനിടെ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു

ഉളള്യേരിയിൽ വീതി കുറഞ്ഞ റോഡില്‍ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിനാലൂര്‍ രാരോത്ത്മുക്ക് സ്വദേശികളായ റഫീഖ്, വിജയന്‍ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ നിന്നും കൂനഞ്ചേരി ഭാഗത്തേക്ക് മരം കയറ്റാനായി പോവുകയായിരുന്നും ഇരുവരും. വീതി കുറഞ്ഞ റോഡില്‍ എതിര്‍ ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍ ലോറി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 15 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഡോർ തുറക്കാൻ സാധിച്ചതിനാൽ വെള്ളത്തിൽ മുങ്ങി പോവാതെ രക്ഷപ്പെട്ടു.നാട്ടുകാർ ഇരുവരേയും കനാലിൽ നിന്നും കരക്കെത്തിച്ചു.

ജിന്നാ സ്ട്രീറ്റ് വേണ്ട',പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട'; നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി.

പാലക്കാട്: നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവുമായി ബിജെപി. രംഗത്ത് വന്നിരിക്കുന്നത് 

മുഹമ്മദലി ജിന്നയുടെ പേര് നഗരത്തിൽ അംഗീകരിക്കാൻ ആവില്ലെന്നും പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ടെന്നും നോട്ടീസിൽ പറയുന്നു. ''പെഹൽഗാം ഉൾപ്പെടെ രാജ്യത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചതിന് കാരണായത്  മുഹമ്മദലി ജിന്നയാണ്.രാജ്യത്തെ മതത്തിൻറെ പേരിൽ വെട്ടി മുറിച്ച മുഹമ്മദലി ജിന്നയുടെ പേര് നീക്കി,പകരം ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്ന പേര് നൽകണമെന്നും ബിജെപി അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.  

Monday, April 28, 2025

*നന്മയുടെ ഫലം നന്മ തന്നെ*

മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാൾ  രാത്രിയിൽ ഒരു വീടിനു പുറത്ത് ജനാലക്കരികിൽ പതുങ്ങി നിൽക്കുകയായിരുന്നു.
ജനാലയിൽക്കൂടി അയാൾ ഒളിഞ്ഞു നോക്കുമ്പോൾ കാണുന്നത് വൃദ്ധയും അവശയുമായ ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നതാണ്. ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടിരുന്ന അവർ തന്റെ കട്ടിലിനോട് ചേർന്ന്  ഇട്ടിരുന്ന മേശപ്പുറത്തു വെച്ചിരുന്ന inhaler കൈയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവർക്ക് അത് കൈനീട്ടി എടുക്കാനായില്ല. അലിവ് തോന്നിയ മോഷ്ടാവ് ജനാലയിലൂടെ കൈയ്യിട്ട് ആ inhaler അവർക്ക് എടുത്തു കൊടുത്തു.

പുറത്ത് നിൽക്കുന്നത് ഒരു മോഷ്ടാവ് ആണെന്ന്  മനസ്സിലായെങ്കിലും ആ സ്ത്രീ അയാളെ അകത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു:

"ഞാൻ ഒരു കള്ളനെ ആദ്യമായിട്ട് കാണുകയാണ്. നിനക്ക് എന്താണ് വേണ്ടത്?"

അത് കേട്ടപ്പോൾ അയാൾ നിരാശയോടെ പറഞ്ഞു:

"ഞാനൊരു പതിവ് മോഷ്ടാവൊന്നുമല്ല. നാളെ എന്റെ അമ്മക്ക് ഒരു ഓപ്പറേഷൻ ആണ്. അതിനുള്ള പണം കണ്ടെത്താൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണ്....."

ആ സ്ത്രീ വളരെ പ്രയാസപ്പെട്ട് ഒരു ഊന്നുവടിയുടെ സഹായത്താൽ കട്ടിലിൽ നിന്ന് ഇറങ്ങി നടന്ന് അലമാരയിൽനിന്ന് രണ്ട് സ്വർണ വളകൾ എടുത്ത് അയാൾക്ക് നൽകി. അത് കണ്ടപ്പോൾ അയാൾ വികാരാധീനനായി അവരെ തൊഴുതുപോയി. അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവർ പറഞ്ഞു:

"നീ ഇപ്പോൾ ഇവിടെ വന്നതുകൊണ്ട് രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്...എന്റെയും നിന്റെയും.... നിനക്ക് എന്നെ നിന്റെ സ്വന്തം അമ്മയെപ്പോലെ കരുതാം."

ജന്മം കൊണ്ട് മാത്രം ആരും ആരുടേയും സഹോദങ്ങളോ മാതാപിതാക്കളോ ഒന്നും ആയി മാറുന്നില്ല.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ചിലർ ആരുടെയെങ്കിലും ഒക്കെ വേണ്ടപ്പെട്ടവരായി മാറുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ആരും കാണാതെ കിടക്കുന്ന ചില നന്മകൾ എല്ലാവരിലും ഉണ്ടെന്നുതന്നെയാണ്.

സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകട വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരുനാൾ തിരിച്ചറിവിനുള്ള സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാൽ അപ്പോൾ തന്നെ അവിടെ നിന്നു തിരിച്ചു നടക്കാനുള്ള ഒരു മനസ്സുണ്ടാവണം. അതല്ലെങ്കിൽ ഒരു കാലത്തും നന്മയിലേക്ക് നടന്നു കയറാൻ സാധിച്ചെന്നു വരില്ല.*

പ്രവാസി കൾ ശ്രദ്ധിക്കുക,നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്; ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപ വരെയാക്കി

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡൻ്റ് ഐ.ഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വദ്ധിപ്പിച്ചു 
ഇനി മുതൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മെഡിക്കൽ കോഴ്സുകളിലേക്ക് എൻ.ആർ.ഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ഐഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡൻ്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന വിധം പുതുക്കി. പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജി.എസ്.ടി ഉൾപ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതമായിരുന്നു). പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജി.എസ്.ടി ഉൾപ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപയായിരുന്നു). 2025 ഏപ്രിൽ ഒന്നു മുതൽ ഐ.ഡി കാർഡ്/ എൻ.പി.ആർ.ഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.

എസിപിക്ക് എന്നോട് കാലങ്ങളായി പ്രത്യേക സ്നേഹം’ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി.-ശോഭ സുരേന്ദ്രൻ

വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്. ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.


കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടിസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.  മാലപ്പടക്കമല്ല. എന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിനു മുന്നിൽ പൊട്ടിയിട്ടില്ല.  മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്ത് പൊട്ടിക്കാമായിരുന്നു. അയൽക്കാർ പറഞ്ഞിട്ടാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന നടന്നു’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.  

മുസ്ലിം യൂത്ത് ലീഗ് നേതാവ് ബിജെപിയില്‍

മലപ്പുറം:  എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് ബിജെപിയിലേക്ക് .എം.എസ്.എഫ് മണ്ഡലം നേതാവും എ.ആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹിയുമായ അദ്‌നാന്‍ ഒസിയാണ് ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായി സംസ്ഥാന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പികെ കൃഷ്ണ ദാസ്, വേങ്ങര മണ്ഡലം ബിജെപി പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ അദ്‌നാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചില തീരുമാനങ്ങള്‍ നല്ലതിന് എന്ന തലക്കെട്ടോട് കൂടിയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

സ്വര്‍ണ കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് അദ്‌നാന്‍. സംസ്ഥാന യൂത്ത് ലീഗ് നേതാവ്, വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് അറിയുന്നത്. ഒരു ബിജെപി കുടുബത്തിനും വന്‍ തുക നഷ്ടപ്പെട്ടിട്ടുണ്ട്..അതേസമയം, അദ്‌നാന്‍ ഒസി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുവാന്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഐക്യകണ്ടേന മേല്‍ഘടകത്തോട് ശുപാര്‍ശ ചെയതതായി ഇരുമ്പുചോല പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അറിയിച്ചു.

ചുരത്തിൽ കൂറ്റൻപാറ റോഡിലേക്ക് അടർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പുതുപ്പാടി :താമരശ്ശേരി ചുരത്തിൽ കൂറ്റൻപാറ റോഡിലേക്ക് അടർന്നുവീണു,ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ചുരം ഒമ്പതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ വീഴുകയായിരുന്നു..റൊഡിന് വീതികുറഞ്ഞ സ്ഥലമായതിനാൽ വാഹന ഗതാ ഗതം ഭാഗികമായി തടസപ്പെട്ടു .വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത്  അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി.ഇനിയും പാറകൾ അടർന്നു വീഴുമെന്ന ആശങ്ക യിലാണ് യാത്ര ക്കാർ.

Sunday, April 27, 2025

ഇൻസ്റ്റഗ്രാംപ്രണയം, കാമുകനെ തേടി പത്തനംതിട്ട യിൽ നിന്നും 13കാരി എത്തി യത് കാസർകോട്.

കാസർകോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിലെ അടൂരിൽ നിന്നും ഒറ്റക്ക് ട്രെയിനിൽ യാത്ര ചെയ്ത് 13 വയസ്സുകാരിയെ കാസർകോട്ട് റെയിൽവേ പോലീസ് പിടികൂടി.കാമുകനെ കാണാനും മായില്ല അവസാനം പോലീസ് പിടിയിലുമായി.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സസ്പ്രസ്സിൽ കാസർകോട്ടെത്തിയ പെൺകുട്ടിയെ ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പ്രകാശൻ എം വിയും സംഘവും പിടികൂടിയത്.

പൊയിനാച്ചി സ്വദേശിയായ 21 വയസ്സുകാരന്റെ അടുത്തേക്ക് പോകാനാണ് പെൺകുട്ടി ഒറ്റയ്ക്ക് യാത്ര തിരിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ കാസർകോട്ട് കണ്ടെത്തിയത്.

ഡല്‍ഹിയില്‍ വൻ അഗ്നിബാധ; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു, ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു.

ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലെചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തി അധികം കുടിലുകൾ ചാമ്പലായി.പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. "മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കൊടുവള്ളി യിൽ കല്യാണസംഘത്തിന്റെ ബസിനു നേരെ സ്ഫോടനക വസ്തുക്കൾ എറിഞ്ഞു, വീണത് പെട്രോൾ പമ്പിൽ; ആട് ഷമീർ കസ്റ്റഡിയിൽ

കൊടുവള്ളി: കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ സ്ഫോടനക വസ്തുക്കൾ ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്."

"ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും സ്ഫോടക വസ്തുക്കൾ  എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഷമീറിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്"
 






 

ഹംസാക്ക പാകിസ്‌താനിലേക്ക് പോകേണ്ട: രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പൊലീസ് പിൻവലിച്ചു

കോ ഴിക്കോട്: രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന മൂന്ന് പാകിസ്‌താൻ പൗരന്മാർക്ക് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പോലീസ്.പിൻവലിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. കൊയിലാണ്ടി സ്വദേശി ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, സഹോദരി അസ്മ എന്നിവർക്ക് ശനിയാഴ്‌ച വൈകീട്ടോടെ നൽകിയ നോട്ടീസാണ് രാത്രിയോടെ പിൻവലിച്ചത്.
മൂന്ന് പേരും ദീർഘകാല വിസയ്ക്ക് (ലോങ് ടേം വിസ) അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യൻ പൗരത്വത്തിനായി നേരത്തെ അപേക്ഷ നൽകിയിട്ടുണ്ടെന്നതും പരിഗണിച്ചാണ് നോട്ടീസ് പിൻവലിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഏപ്രിൽ 27 - നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസായിരുന്നു ഇവർക്ക് ലഭിച്ചത്.

ഖമറുന്നിസയുടെ കുടുംബം 1993-ൽ കറാച്ചിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി, പിന്നീട് 2022-ൽ വടകരയിലേക്ക് താമസം മാറ്റി. അസ്മ വിവാഹ ശേഷം ചൊക്ലിയിലാണ് താമസിക്കുന്നത്. 2024 - ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. കൊയിലാണ്ടി സ്വദേശിയായ ഹംസ ജനിച്ചത് കേരളത്തിലാണെങ്കിലും 1965 ൽ ജോലി തേടി അന്നത്തെ കിഴക്കൻ പാകിസ്‌താനിലെത്തി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിക്കേണ്ടി വന്നത്.

2007ൽ കച്ചവടം അവസാനിപ്പിച്ച് കേരളത്തിൽ എത്തിയ ഹംസ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്നുള്ള മറുപടി ലഭിച്ചത് അല്ലാതെ വേറെ നടപടിക്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്രം പാകിസ്താൻ പൗരന്മാരുടെ വിസകൾ റദ്ദാക്കുകയും രാജ്യം വിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച നടപടികൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകുകയും ചെയ്‌തിരുന്നു.

കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും, മൂന്ന് പേർക്ക് മാത്രമാണ് നോട്ടീസ് ലഭിച്ചത്. ഹംസയ്ക്ക് നൽകിയ നോട്ടീസ് ഇതിനോടകം പിൻവലിച്ചു. പോലീസ് കണക്കനുസരിച്ച്, കേരളത്തിൽ 104 പാകിസ്‌താൻ പൗരന്മാർ താമസിക്കുന്നുണ്ട്, ഇതിൽ 45 പേർക്ക് ദീർഘകാല വിസയുണ്ട്. നോട്ടീസ് ലഭിച്ചവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നോട്ടീസ് പിൻവലിക്കുന്നത്.

Saturday, April 26, 2025

വഖഫ് ഭേദഗതി: ന്യൂനപക്ഷ മോർച്ച നേതാവിനെ ബി.ജെ.പി പുറത്താക്കി

ബെംഗളൂരു: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. പുറത്താക്കിയത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡൻ്റായ കച്ചേരിവാല കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് മുസ്ലിം നേതാക്കൾക്കൊപ്പം ചേർന്ന് അടുത്തിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബിജെപി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് റൗഫുദ്ദീൻ മറുപടി നൽകിയിരുന്നില്ല.

പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്നും ലിംഗരാജ് വ്യക്തമാക്കി

ഹജ്ജ് യാത്ര:കേരളത്തിൽ നിന്നും 81 സർവിസുകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ.  കരിപ്പൂരിൽ നിന്ന് 31, കണ്ണൂരിൽ നിന്ന് 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

കരിപ്പൂർ കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സപ്രസും, കൊച്ചിയിൽ നിന്ന് സഊദി എയർലൈൻസുമാണ് സർവിസ് നടത്തുന്നത്. വിമാന  ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി. കരിപ്പൂരിൽ നിന്ന് മെയ് 10ന് പുലർച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30നും പുറപ്പെടും. 11, 12, 13, 14 , 15, 20 തിയതികളിൽ മൂന്ന് വിമാനങ്ങളും,16,17,18,19,21 തിയതികളിൽ രണ്ടും 22 ന് ഒരു വിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.  കണ്ണൂരിൽ നിന്നും ആകെ 29 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ആദ്യ വിമാനം മെയ് 11 ന് പുലർച്ച 4 നും രണ്ടാമത്തെ വിമാനം രാവിലെ 7.30 നും പുറപ്പെടും. 

12 , 13, 14, 15, 23 24, 25,26,27, 29 തിയതികളിൽ രണ്ടു വിമാനങ്ങളും, 16, 17, 18, 19, 28 തിയതികളിൽ ഒരു വിമാനവുമാണ് സർവിസ് നടത്തുക. 20 ന് വിമാനങ്ങളില്ല.    കൊച്ചിയിൽ നിന്ന് മെയ് 16 ന് വൈകിട്ട് 5.55 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം രാത്രി 8.20 ന പുറപ്പെടും. 

17, 19,20, 23 , 24, 25 26, 27 28 തിയതികളിൽ ഓരോ വിമാനവും 23 ന് മൂന്ന് വിമാനങ്ങളും 18, 22, 29 തിയതികളിൽ രണ്ട് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ വിമാന സമയവും, ഓരോ വിമാനത്തിലും യാത്രയാകുന്ന  ഹജ്ജ് വളൻ്റിയർമാരുടെ പേരുവിവരവും പുറത്തിറക്കിയിട്ടുണ്ട്.

മായനാട് യുവാവ് മർദനത്തിൽ മരണപ്പെട്ടു

കോഴിക്കോട്: മായനാട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പാലക്കോട്ട് വയല്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു സൂരജിനെ പിതാവും രണ്ടുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 
 പ്രതികൾ ചേവായൂർ പൊലീസിന്‍റെ പിടിയിലെന്നാണ് സൂചന. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

എം ഡി എം എ യുമായി നാൽവർ സംഘം പിടിയിൽ.

താമരശേരി : ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാൽവർ സംഘം പിടിയിൽ.പുതുപ്പാടിഅടിവാരത്ത് വെച്ച്  കോഴിക്കോട് റൂറൽ എസ്.പി കെ. ഇ.ബൈജു ഐ.പി. എസ് ൻ്റെ കീഴിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.
    കൊടുവള്ളി , കരുവം പോയിൽ,കരുമ്പാരു കുഴിയിൽ, ജുനൈദ് എന്ന ടോം (30), കരുവം പൊയിൽ, വട്ടക്കണ്ടി വീട്ടിൽ,ഷഫീഖ് എന്ന പീക്കു (32) ,,കരുവം പൊയിൽ,  പൊൻപാ റക്കൽ,മുഹമ്മദ് യാസീൻ, (24),,പുത്തൂർ എടവനകുന്നത്, ഷക്കീൽ ഇ.കെ എന്ന ചിമ്മിണി (25) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടോ അടിവാരത്ത് വെച്ച് പോലീസ് പിടികൂടുന്നത്. 11.32 ഗ്രാം എം ഡി എം എ യും,,4.73ഗ്രാം എം ഡി എം എ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും  കസ്റ്റഡിയിൽ എടുത്തു . സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും വാങ്ങി കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികൾ. ഷഫീക് ഗൾഫിൽ നിന്നും അടുത്ത് നട്ടിൽ എത്തിയതാണ്.പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു.  ബാംഗ്ലൂരിലെ  ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നാർകോട്ടിക് സെൽ ഡി.വൈ. എസ്.പി പ്രകാശൻ പടന്നയിൽ, താമരശേരി ഡി.വൈ. എസ്.പി കെ.സുശീർ ,ഇൻസ്പെക്ടർ എ. സയൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പെട്ട  സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ . രാജീവ്ബാബു,, താമരശേരി  എസ്.ഐഎ.അൻവർഷാ,അഡിഷനൽ എസ്. ഐ മാരായ എസ്.നൗഫൽ,, നിരഞ്ചന എസ് ലാൽ,,സീനിയർ സി.പി.ഓ മാരായ എൻ.എം ജയരാജൻ, എൻ.എം ഷാഫി,കെ.ലിനീഷ്.എം.നാൻസിത്,കെ.കെ.ലിജു,,പി.കെ.ലിനീഷ്,,എം.ജംഷീന, ബി.അതുൽ ,ബി.എസ്. ശ്യാംജിത്ത്,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

വേനലവധി; ഗ്രാമങ്ങളിൽ കുട്ടിക്കടകൾ സജീവം

പുതുപ്പാടി: മധ്യവേനലവധിക്ക് സ്കൂൾ പൂട്ടിയതോടെ  ഗ്രാമങ്ങളിലും വഴിയോരങ്ങളിലും കുട്ടിക്കടകൾ സജീവമായി.
 കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന അച്ചാർ മുതൽ വിവിധയിനം ഫ്രൂട്സുകൾ ഉപ്പിലിട്ടതുവരെ ഇവിടങ്ങളിൽ ലഭിക്കും.
 പടക്കങ്ങളും നറുക്കുകളും  ഉൾപ്പെടെ  വിവിധയിനം വ്യത്യസ്തങ്ങളായ രുചിക്കൂട്ടാണ് ആവശ്യക്കാരെയും കാത്തിരിക്കുന്നത്.
 തുടർച്ചയായി പെയ്യുന്ന മഴ  കുട്ടി കച്ചവടക്കാരെ  അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
 ഒറ്റക്കും  കൂട്ടമായുമാണ് പലരും കച്ചവടം നടത്തുന്നത്.
ചെറിയ കുട്ടികൾ ഇത്തരം കടകളിൽ ഇരിക്കുന്നതും കച്ചവടം നടത്തുന്നതും കാണാൻ നല്ല രസമാണ്
 വീട്ടുകാരുടെ പരിപൂർണ്ണ പ്രോത്സാഹനവും പിന്തുണയും സഹായവും ഇവർക്കുണ്ട്.
 കഴിഞ്ഞ റംസാനിനും പെരുന്നാളിനും ഈ കഴിഞ്ഞ ഈസ്റ്ററിനും വിഷുവിനും കിട്ടിയ തുക സ്വരൂപിച്ചു കൊണ്ടാണ് പലരും കച്ചവടം നടത്തുന്നത്.
പഴയ സാരികൊണ്ടും  കവുങ്ങിൻ ചീള കൊണ്ടും മറിച്ച ഈ കുട്ടി കടകൾ പ്രഭാത സമയം മുതൽ നേരം ഇരുട്ടുന്നത് വരെ സജീവമാണ്.ജില്ലയിൽ  വിവിധ  ഗ്രാമങ്ങളിലും ഇത്തരത്തിൽ നിരവധി കുട്ടി കച്ചവടം കാണാൻ കഴിയും.
 ആധുനിക സംവിധാനത്തിൽ  ഗൂഗിൾപേ, ഫോൺപേ സൗകര്യവും ചിലയിടങ്ങളിലുണ്ട്. 
 ഈ കുട്ടി കച്ചവടക്കാർക്ക് പലർക്കും ഈ കച്ചവടത്തിന് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ട്.
 കച്ചവടത്തിൽ നിന്നും ലഭിക്കുന്ന ലാഭം ഉപയോഗിച്ച് തുടർ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ  ചിലർ ചില കുട്ടികൾ ശ്രമിക്കുമ്പോൾ പോക്കറ്റ് മണിക്ക് വീട്ടുകാരെ ആശ്രയിക്കാതെ കഴിയാനാണ് മറ്റു ചില കച്ചവടക്കാർ ഇറങ്ങിയത്.
 അതേസമയം കച്ചവടത്തിൽ നിന്നും കിട്ടുന്ന ഒരു തുക ഏതെങ്കിലും പൊതു ആവശ്യത്തിനും ചാരിറ്റിക്കും വേണ്ടി ചെലവഴിക്കണമെന്ന് ഉദ്ദേശത്തോടെ കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്.
 കച്ചവടക്കാർ കുട്ടികളാണെങ്കിലും വലിയ കച്ചവടക്കാരെ പോലും വെല്ലുന്ന വിധത്തിലുള്ള കച്ചവട തന്ത്രമാണ് ഈ കുട്ടി കച്ചവടക്കാർ നടത്തുന്നത്.
ഇത്തരം കുട്ടി കച്ചവടത്തിലൂടെ സാമ്പത്തിക ലാഭത്തിന് പുറമെ കുട്ടികളുടെ ഭാവി ജീവിതം കൂടി ഉണ്ടാക്കാൻ സാധിക്കുമെന്നും മൊബൈൽ ഫോണിനും മറ്റും അടിമപ്പെടാതെ കുട്ടികളുടെ ഒഴിവു സമയം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു.ചിലകുട്ടികൾ സഹോദരൻ മാരുടെയും രക്ഷിതാക്കളുടെയും ഗൂഗിൾ പേ,ഫോൺപേ അക്കൗണ്ടുകൾ പ്രയോജനപ്പെടുത്തി യും കച്ചവടം സജീവമാക്കുന്ന കാഴ്ചകളും ഏറെയാണ്.മദ്രസ പഠനം കഴിഞ്ഞ ശേഷമാണ് പലരും കച്ചവടം നടത്തുന്നത്

റോഡിൽ നിറയെ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചു, ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: പഹൽഗാമിലെ ഭീക്രരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടകയിൽ റോഡിൽ നിറയെ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചു വർഗ്ഗീയ കലാപത്തിന് പദ്ധതിയിട്ട കേസിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗിയിലെ ജഗത് സർക്കിൾ, സാത്ത് ഗുംബാദ് എന്നിവയുൾപ്പെടെ നിരവധി ജംഗ്ഷനുകളിലെ റോഡുകളിൽ ആണ് പാകിസ്ഥാൻ പതാകയുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വെള്ളിയാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. ആക്രമണത്തിൽ സന്തിഷിച്ചു പ്രദേശത്തെ മുസ്ലിംകൾ ആണ് പാക് പതാക സ്ഥാപിച്ചത് എന്നാണ് ആദ്യം ആരോപണം ഉയർന്നത്. എന്നാല്പിന്നീട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആണ് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ആറ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവരാണ് പതാക വച്ചതെന്നു വ്യക്തമായതോടെ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി.

സ്റ്റിക്കറുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ഈ പ്രവൃത്തി നഗരത്തിലെ വർഗീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്ന ആശങ്കയോടെ പ്രാദേശിക അധികാരികൾ പെട്ടെന്ന് നടപടി എടുക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ ആണ് പതാക റോഡിൽ പതിച്ചത് എന്നാണ് ബജ്റംഗ്ദൾ പറയുന്നത്.

വിദേശ രാജ്യത്തിന്റെ പ്രതീകങ്ങൾ ഉൾപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ നഗരത്തിലെ സമാധാനവും ഐക്യവും തകർക്കുമെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പൊതുക്രമത്തിൽ അവരുടെ പ്രവർത്തനങ്ങൾ ചെലുത്തുന്ന സ്വാധീനവും അന്വേഷിക്കുകയാണ്.

ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്ന് പൊലീസ്"

സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി

"ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ വീടിനു മുമ്പിൽ പടക്കം പൊട്ടിച്ചതിന് ദുരൂഹതയില്ലെന്ന് പൊലീസ്. നാട്ടുകാരായ മൂന്നു യുവാക്കളാണ് പടക്കം പൊട്ടിച്ചത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. സുഹൃത്തുക്കളായ മൂന്നു യുവാക്കളോടും പടക്കം പൊട്ടിച്ചതിൻ്റെ കഥ വിവരിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നു.

സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിടും."
 

Friday, April 25, 2025

കാമുകനൊപ്പം സുഖജീവിതം നയിക്കുന്ന ഭാര്യയെ ‘കൊന്ന’തിന് ഭർത്താവ് ജയിലിൽ കിടന്നത് അഞ്ച് വർഷം

*മല്ലികയുടെ അമ്മയ്ക്കൊപ്പം എത്തി അത് തന്റെ ഭാര്യയാണെന്ന ധാരണയിൽ ആ അസ്ഥികൂടെ സുരേഷ് തിരിച്ചറിഞ്ഞു. ഹൃദയവേദനയോടെ അദ്ദേഹം അവളുടെ അന്ത്യകർമങ്ങളും നടത്തി......., പക്ഷെ, ഭാര്യ മറ്റൊരാളുമായി സുഖ ജീവിതം നയിക്കുകയായിരുന്നു.....*

കുടക്: ചിലപ്പോഴൊക്കെ ഭാവനകളേക്കാൾ എത്രയോ മടങ്ങ് ട്വിസ്റ്റുകൾ നിറഞ്ഞതാണ് യഥാർത്ഥ ജീവിതം എന്ന് പറയാറുണ്ട്. അങ്ങനെ ചില ജീവിക്കുന്ന ഉദാഹരണങ്ങളും നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇവിടെയും മറിച്ചല്ല അനുഭവം. അഞ്ച് വർഷത്തോളം ജയിലറയിലെ ഇരുട്ടിൽ കഴിയേണ്ടി വന്ന നിരപരാധിയായ, നിസഹായനായ ഒരു യുവാവിന്റെ കഥയാണ് പറഞ്ഞു വരുന്നത്. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

2019 വരെ ഏറെ സന്തോഷത്തിൽ ഭാര്യ മല്ലികയ്ക്കൊപ്പം ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു സുരേഷ്. കുട്ടികൾക്കൊപ്പമുള്ള ആ കുടുംബ ജീവിതം ഒരു സുപ്രഭാതത്തിൽ മാറിമറിഞ്ഞു. ഭാര്യ മല്ലികയെ കാണാനില്ല. എവിടെയെന്ന് ഒരു തുമ്പുമില്ല. ഒടുവിൽ തന്റെ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് സുരേഷ് തിരിച്ചറിഞ്ഞു. പൊള്ളുന്ന വേദനയിലും കുട്ടികൾക്ക് വേണ്ടി അയാൾ അവളെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. എന്നാൽ ഒന്നും കേൾക്കാൻ മല്ലിക തയ്യാറായിരുന്നില്ല.

ഒടുവിൽ എന്ത് ചെയ്യണമെന്നറിയാതെ 2021ൽ പൊലീസ് സ്റ്റേഷനിൽ ഒരു മിസിങ് കേസ് ഫയൽ ചെയ്തു. . പിന്നീടങ്ങോട്ട് സുരേഷിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു ദുസ്വ‌പ്നമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകുന്ന കാര്യങ്ങളായിരുന്നു. വിധിയുടെ ക്രൂരമായ ട്വിസ്റ്റുകൾ സുരേഷിൻ്റെ ജീവിതത്തിൽ പെയ്തിറങ്ങി. 2022-ൽ, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുരയ്ക്ക് സമീപം ഭാര്യയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പൊലീസ് സുരേഷിനെ വിളിച്ചുവരുത്തി. മല്ലികയുടെ അമ്മയ്ക്കൊപ്പം എത്തി അത് തന്റെ ഭാര്യയാണെന്ന ധാരണയിൽ ആ അസ്ഥികൂടെ സുരേഷ് തിരിച്ചറിഞ്ഞു. ഹൃദയവേദനയോടെ അദ്ദേഹം അവളുടെ അന്ത്യകർമങ്ങളും നടത്തി.

ഇത് കഴിഞ്ഞതിന് പിന്നാലെയാണ് പൊലീസ് സുരേഷിന് നേരെ തിരിഞ്ഞത്. ആരോപണം ഉന്നയിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. താൻ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. മൃതദേഹത്തിൻ്റെ ഡിഎൻഎ ഫലം പോലും നോക്കാതെ സുരേഷിനെ പ്രതിയാക്കി. ഈ മാസം ആദ്യം മല്ലിയെ കാമുകനൊപ്പം സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടു. സന്തോഷപൂർവം ജീവിക്കുന്ന മല്ലികയുടെ ദൃശ്യങ്ങൾ പകർത്തി അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാക്കി. തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് സുരേഷ് കോടതിയിൽ പറഞ്ഞു. ഇതിനോടകം അഞ്ച് വർഷം ഇരുട്ടറയിൽ സുരേഷ്
ജീവിതം തള്ളിനീക്കിയിരുന്നു. ഒടുവിൽ കോടതി ഉത്തരവോടെ സുരേഷ് ജയിൽ ജീവിതത്തിൽ നിന്നും മുക്തനായി.


പാക്ക് വ്യോമമേഖല അടച്ചു; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത, ടിക്കറ്റ് നിരക്ക് വർധിച്ചേക്കും"

ദുബായ്∙ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ. ഇതോടെ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നിന് തടസ്സമുണ്ടാകുമെന്ന ആശങ്ക ഈ നീക്കം ഉയർത്തിയിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾ ഏറ്റവും അടുത്ത റൂട്ടിനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയെയാണ് ആശ്രയിക്കുന്നത്.
 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്."
 ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശിച്ചു."ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രധാനം
നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷം വർധിച്ചതാണ് വ്യോമാതിർത്തി നിരോധനത്തിന് കാരണം.

ഉന്നത നിലവാരമുള്ള 500ന്റെ കള്ളനോട്ടുകൾ നാട്ടിൽ വ്യാപകം, തിരിച്ചറിയാൻ വഴി ഈ ഒരേയൊരു അക്ഷരം മാത്രം

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്.

നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകൾ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്‌

മുൻ വൈരാഗ്യം,പത്താം ക്ലാസുകാരനെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമർദ്ദിച്ചു

മലപ്പുറം: മുൻ വൈരാഗ്യം തീർക്കാൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമർദ്ദിച്ചു പരുക്കേൽപിച്ചു. മലപ്പുറം മൂർക്കനാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീനെയാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരുക്കേറ്റ മുബീൻ  പറഞ്ഞു.

മുബീനെ ആക്രമിച്ചതിനു ശേഷം വിദ്യാർത്ഥികൾ തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . മുബീന്റെ കണ്ണ് അടിച്ചു പൊളിച്ചിട്ടുണ്ടന്ന് ഓഡിയോ സന്ദേശത്തിൽ വിദ്യാർഥികൾ പറയുന്നു."
 

പഹല്‍ഗ്രാം ഭീകരാക്രമണം; ഫേസ്ബുക്ക് പോസ്റ്റിട്ട ലീഗ് നേതാവിനെതിരേ കേസ്

കാസര്‍ഗോഡ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്.  കാസര്‍കോഡ് ജില്ലാ മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിന് എതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ കലാപമുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎന്‍എസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കുറ്റം മുസ്ലിംകളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സംഭവത്തിന് പിന്നില്‍ നിഗൂഡത മണക്കുന്നുവെന്നും ഇതിന് പിന്നില്‍ സംഘപരിവാരമാണെന്നുമായിരുന്നു ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് ആരോപണം. എന്നാല്‍, നിലവില്‍ ഈ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമല്ല.

Thursday, April 24, 2025

ഷഹബാസ് കൊലക്കേസ്:കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തളളി

താമരശേരി: ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമപ്രധാനപ്രശ്നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്.

കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ജുവനൈൽ ഹോമിലാണ് നിലവില്‍ കഴിയുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററിലെ തര്‍ക്കത്തിന് പിന്നാലെയാണ് നെഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷഹബാസ് കൊല്ലപ്പെട്ടത്"
 

പശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍

മണ്ണാര്‍ക്കാട്: പശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പശുവിനെ കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
രാത്രിയില്‍ തൊഴുത്തില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തല്‍. മറ്റ് ശരീരാവശിഷ്ടങ്ങള്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിയിരുന്നു. കുന്തംപോലെയുള്ള ആയുധം കൊണ്ട് പശുവിനെ കുത്തികൊന്നശേഷമാണ് കാലുകള്‍ മുറിച്ചെടുത്തതെന്ന് കണ്ടെത്തിയിരുന്നു.

കാട്ടാന ആക്രമണത്തിൽവയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു"

വയനാട്: എരുമക്കൊല്ലിയിൽ  കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ ആണ് മരിച്ചത്. ഇന്ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വനംവകുപ്പ് സ്ഥലത്തെത്തി.
 

പഹൽഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'

പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
له .

സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്ന് കേന്ദ്ര സർക്കാർ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജമ്മു കശ്‌മീർ സുരക്ഷ നോക്കുന്നത് ഏറ്റവും മികച്ച സെക്യൂരിറ്റി എക്സ്പേർട്ട്സ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവൈ പറഞ്ഞു


വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും നടത്തുന്നത് പ്രീണന ശ്രമങ്ങളാണ്. സിപിഐഎമ്മിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെയും മറുപടി കണ്ടു. അവർ പാകിസ്ഥാൻ ഭീകരവാദികളെ പിന്തുണയ്ക്കുകയാണോ എന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ ഇത്തരം സമയങ്ങളിൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ നടത്തരുതെന്നും പറഞ്ഞു.
ജമ്മു കശ്മീരിൽ സുരക്ഷ നോക്കുന്നത് ഏറ്റവും കഴിവുള്ള ആർമിക്കാരും ജമ്മു കശ്മീർ പൊലീസും ബിഎസ്എഫും സിഐഎസ്എഫും സിആർപിഎഫുമൊക്കെയാണ്. ഇവിടെ ഇരുന്ന് വി.ഡി. സതീശനും റോബർട്ട് വാദ്രയും എം.എ. ബേബിയും ഒക്കെ പ്രതികരിക്കുന്നു. അത്ര സുരക്ഷാ വിദഗ്‌ധരാണെങ്കിൽ അവിടെ പോകട്ടെ. യൂണിഫോം കൊടുക്കാൻ ഞാൻ തയ്യാറാണ്. ഇവിടെ എസി റൂമിലിരുന്ന് വിദഗ്‌ധരാകാൻ ശ്രമിക്കരുത്. അവിടെ ഉള്ള പട്ടാളക്കാരെയും പൊലീസുകാരെയും അംഗീകരിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുക.

ഭീകരാവദത്തിനെതിരെ ഒരുമിച്ച് നിൽക്കുക എന്നതാണ് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്യാനാവുന്നത്,' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഈ സമയത്ത് റോബർട്ട് വാദ്ര ആർട്ടിക്കിൾ 370നെ സംബന്ധിച്ചുള്ള വിദഗ്ധനാവുക, എംഎ ബേബി കൗണ്ടർ ടെററിസത്തിന്റെ വക്താവാകുക, വി.ഡി. സതീശൻ ഇതെല്ലാം മുസ്ലീങ്ങൾക്ക് എതിരാണെന്ന് പറയുക, ഇതൊന്നും വേണ്ടെന്നാണ് താൻ പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. പാകിസ്ഥാന് ഇന്ത്യ മറുപടി കൊടുക്കണം. ഇതിൽ പ്രീണന രാഷ്ട്രീയം കൊണ്ടു വരാൻ പാടില്ല. സിപിഐഎമ്മും കോൺഗ്രസും ഇത് മനസിലാക്കി ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെ പിന്തുണക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാധാരണക്കാരെ കൊല്ലുന്നതൊന്നും അങ്ങനെ വെറുതെവിടാൻ പാടില്ല.


കശ്മ‌ീരിൽ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ'; നടന്നത് വിശദീകരിച്ച് ആരതി

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്സാക്ഷിയായ കൊച്ചി സ്വദേശി ആരതി.

ഭീകരാക്രമണത്തിൽ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താൻ നേരിൽ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്‌മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികൾ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു

'മിനി സ്വിറ്റ്സർലാൻ്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങൾ. നിറയെ വിദേശികൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗൺ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേൾക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോൾ തന്നെ മനസ്സിലായി. ഞാൻ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാൻ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എൻ്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എൻ്റെ മുന്നിൽവെച്ച് വെടിവെച്ചു. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കൾ 'അമ്മാ ലെറ്റ്സ് മൂവ്' എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എൻ്റെ തലയിൽ ഒന്ന്
കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കൾ കരഞ്ഞപ്പോൾ അയാൾ പോയി. എന്റെ അടുത്ത് വന്നയാൾ സൈനിക വേഷത്തിൽ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് സിഗ്നൽ കിട്ടിയത്. തുടർന്ന് ഞാൻ എൻ്റെ കശ്‌മീരി ഡ്രൈവർ മുസാഫിറിനെ ഫോണിൽ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.
പ്രദേശവാസികൾ എല്ലാവരെയും സഹായിച്ചു. അവിടുത്തെ സർക്കാരായാലും കേരള സർക്കാരായാലും കേന്ദ്രസർക്കാരായാലും വലിയ പിന്തുണ നൽകി. അവിടുത്തെ പ്രദേശവാസികൾ വലിയ സഹായം ആയിരുന്നു. താമസം ഒരുക്കി. പണമൊന്നും വാങ്ങിയില്ല. പാവം കശ്‌മീരി ഡ്രൈവർമാരായ മുസാഫിറും സമീറും അനിയത്തിയെപ്പോലെ കൊണ്ടുനടന്നത്. എനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ ഞാൻ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്ന് ആശംസിച്ചാണ് പിരിഞ്ഞത്', ആരതി സംഭവിച്ചത് വിശദീകരിച്ചു.

കടപ്പാട് 

ലോകത്ത് ഏറ്റവുമധികം വിറ്റഴിച്ച സാധാരണക്കാരന്റെ സ്വന്തം കസേര

കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം' എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകമാകെ കയ്യടക്കുകയായിരുന്നു. കോർണർ സോഫകളും ബീൻ ബാഗുകളും കുഷ്യൻ കസേരകളും എത്തുന്നതിന് മുൻപ് സ്കൂളുകളിലും ആശുപത്രികളിലും റസ്റ്ററന്റുകളിലും ഏതൊരു വരാന്തയിലും പുൽത്തകിടിയിലും ഇടം പിടിച്ചിരുന്ന ഈ ഭാരം കുറഞ്ഞ ഇരിപ്പിടങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ കഥ പറയും.
ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര'  എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. കൂടുതലായും വെള്ള നിറത്തിൽ നിർമിക്കപ്പെട്ടിരുന്നതിനാൽ വെള്ളക്കസേരയെന്ന് വിളിപ്പേരുണ്ടെങ്കിലും ഇവ പൊതുവേ അറിയപ്പെടുന്നത് 'മോണോബ്ലോക്ക് ചെയർ' എന്ന പേരിലാണ്. ഒറ്റ പ്ലാസ്റ്റിക് കഷണത്തിൽ നിന്നും നിർമ്മിക്കപ്പെടുന്നു എന്നതിനാലാണ് ഈ പേര് ലഭിച്ചത്.

സാധാരണ കസേരകളുടെ നിർമാണത്തിൽ നിന്നും വ്യത്യസ്തമായി പോളിപ്രൊപ്പലിൻ എന്ന റെസീൻ നിശ്ചിത താപനിലയിലുള്ള മോൾഡിലേക്ക്  ഒഴിച്ചാണ് ഇവ തയാറാക്കുന്നത്. മിനിറ്റുകൾ കൊണ്ട് നിർമിച്ചെടുക്കുന്ന ഇവ ജനകീയമായതിന്റെ കാരണങ്ങൾ പലതാണ്.

വിലയാണ് അതിൽ ഒന്നാമത്. ഒരു കസേരയുടെ നിർമാണ ചെലവ് 300 രൂപയിൽ താഴെയാണ്. 1000 രൂപയ്ക്കടുത്ത് മാത്രമാണ് വിപണിവില. ഭാരക്കുറവാണ് രണ്ടാമത്തെ കാരണം. തടിയിൽ നിർമിച്ച ഇരിപ്പിടങ്ങളെ അപേക്ഷിച്ച് വീടിനകത്തും പുറത്തും എളുപ്പത്തിൽ എടുത്തു കൊണ്ട് പോകാനാവും. ഒന്നിലധികം കസേരകൾ ആവശ്യാനുസരണം ഒറ്റക്കസേരയുടെ സ്ഥാനത്ത് അടുക്കുകളായി വയ്ക്കാം എന്നതായിരുന്നു മറ്റൊരു മേന്മ. 
1946 ൽ കനേഡിയൻ ഡിസൈനറായ ഡി സി സിംപ്സണാണ് ആദ്യമായി മോണോബ്ലോക്ക് കസേരകൾക്ക് രൂപം നൽകിയത്. എന്നാൽ അക്കാലത്ത് വൻതോതിലുള്ള ഉൽപാദനം സാധ്യമായിരുന്നില്ല. 1960 കൾ എത്തിയതോടെയാണ് ഈ തടസ്സങ്ങളെ മറികടന്ന് പ്ലാസ്റ്റിക് കസേരകൾ നിർമിക്കപ്പെട്ടു തുടങ്ങി. ഒറ്റ പ്ലാസ്റ്റിക് ബ്ലോക്ക് ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ബോഫിംഗർ ചെയർ, പാൻ്റോൺ ചെയർ തുടങ്ങിയവയായിരുന്നു അക്കാലത്ത് നിർമിക്കപ്പെട്ടത്. എന്നാൽ ഇന്ന് കാണുന്ന തരത്തിൽ സാർവത്രികമായ രൂപകൽപനയിൽ പ്ലാസ്റ്റിക് കസേരകൾ പുറത്തിറങ്ങിയത് 1983ലായിരുന്നു.ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവും സൗകര്യപ്രദവും വിലക്കുറവുമുള്ള കസേരകൾ കണ്ണടച്ചു തുറക്കു മുൻപ് ലോകത്തിന്റെ എല്ലാ കോണിലും ഇടംപിടിച്ചു. 
കടപ്പാട് -മനോരമ ഓൺലൈൻ 

Wednesday, April 23, 2025

ഐ എസ് എം യൂത്ത് വൈബ് വെള്ളിയാഴ്ച താമരശ്ശേരിയയിൽ

താമരശ്ശേരി : " നാശമാണ് ലഹരി അടുക്കരുത് അടുപ്പിക്കരുത്" എന്ന പ്രമേയത്തിലുള്ള കാമ്പയിനിൻ്റെ ഭാഗമായി ഐ എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് വൈബ് ഏപ്രിൽ 25 ന് വെള്ളി വൈകു:4.30 ന് താമരശ്ശേരിയിൽ നടക്കും. വർധിച്ചു വരുന്ന ലഹരിയുടെയും അരാജകത്വ പ്രവണതകളുടെയും വ്യാപനത്തിനെതിരെ കൗമാര യൗവനത്തെ ബോധവൽക്കരിക്കുകയും സജ്ജരാക്കുകയുമാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 

ഈ കഴിഞ്ഞ ചെറിയ പെരുന്നാൾ,,,,,
സുദിനത്തിലാണ് ശാഖാ തലങ്ങളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചത്. നാട്ടുകൂട്ടം, സന്ദേശ യാത്ര, എക്‌സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ്, വിചിന്തനം മീറ്റ്, കിക്കോ ഫ് തുടങ്ങിയ പരിപാടികൾ നടന്നു വരുന്നു. യൂത്ത് വൈബ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ: ഹുസൈൻ മടവൂർ, പി ടി എ റഹീം എം എൽ എ, നജീബ് കാന്തപുരം എം എൽ എ, സ്വാമി നരസിംഹാനന്ദ, ഫാദർ മാർ റെമിജിയോസ്, റിജിൽ മാക്കുറ്റി, അഡ്വ : പി ഗവാസ്, ദീപു തിരുവമ്പാടി, വി എം ഉമ്മർ മാസ്റ്റർ, എ അരവിന്ദൻ, ശുക്കൂർ സ്വലാഹി, മുസ്ത‌ഫാ തൻവീർ,ജലീൽ മാമാങ്കര എന്നിവർ പ്രസംഗിക്കും.യൂത്ത് വൈബിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഷാജി മണ്ണിൽ കടവ് ചെയർമാനും, റഹ്മത്തുല്ല സ്വലാഹി കൺവീനുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു

കരുവമ്പൊയിലിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു.

കൊടുവള്ളി: വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

താമരശേരി ചുരം എട്ടാം വളവിന് സമീപത്തു നിന്നും യുവാവ് കൊക്കയിലേക്ക് വീണ് സാരമായി പരുക്കേറ്റു

താമരശേരി: ചുരം എട്ടാം വളവിന് സമീപത്തു നിന്നും യുവാവ് കൊക്കയിലേക്ക് വീണ് സാരമായി പരുക്കേറ്റു.. മലപ്പുറം മക്കരപ്പറമ്പ സ്വദേശി ഫായിസ് (32) ആണ് കൊക്കയിലേക്ക് വീണത്.ഇന്നലെ 
വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം കാക്കവയലിൽ പോകുകയായിരുന്ന 6 അംഗ സംഘത്തിൽപ്പെട്ട ഫായിസ് മൂത്രമൊഴിക്കാനായി ഇറങ്ങി സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ഫയർഫോഴ്സും, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി യ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഫായിസിൻ്റെ തലക്ക് സാരമായ പരുക്കുണ്ട് .

കൊല്ലപ്പെട്ടവരിൽ ഭീകരനെ ധീരമായി നേരിട്ട കുതിരക്കാരനും; കുടുംബത്തിന്‍റെ ഏക ആശ്രയം നഷ്ടപ്പെട്ടു

പഹൽഗാമിൽ  കൊല്ലപ്പെട്ടവരിൽ ഭീകരരെ ധൈര്യപൂർവ്വം നേരിട്ട കുതിരക്കാരനും. അപ്രതീക്ഷിത ആക്രമണത്തിൽ വിനോദ സഞ്ചാരികൾ പകച്ചു നിന്നപ്പോൾ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന കുതിരക്കാരൻ ഭീകരന്‍റെ റൈഫിൾ തട്ടിമാറ്റാൻ ശ്രമിച്ചു. തുടർന്ന് വെടിയേറ്റ് മരിച്ച ആ യുവാവ് കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. 

പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് ഓടിയൊളിക്കാൻ പോലും കഴിയാത്ത സമതലത്തിലേക്ക് ഇരച്ചെത്തിയ ഭീകരർ വെടിയുതിർത്തത്. സയ്യിദ് ആദിൽ ഹുസൈൻ ഷാ തന്നാൽ കഴിയും വിധം ഒരു ഭീകരനെ നേരിട്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഭീകരൻ ഷായ്ക്ക് നേരെ വെടിയുതിർത്തു കഴിഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- "ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന്  അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം"- താവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- "കുതിരയെ മേച്ച് അവൻ കുടുംബത്തിനെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല"- ഷായുടെ മാതാവ് പറഞ്ഞു.

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

താമരശ്ശേരി: ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ആലിക്കോയ മാതൃകയായി.

ഇന്നലെ രാത്രിയോടെ തൻ്റെ ഓട്ടോ കഴുകി വൃത്തിയാക്കുമ്പോഴാണ് സീറ്റിനടിയിലായി പേഴ്സ് കണ്ടെത്തിയത്.പേഴ്സിൽ നിന്നും ലഭിച്ച വിവിധ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷമാണ് ഉടമയെ കണ്ടെത്തിയത്.
തുടർന്ന് താമരശ്ശേരി ട്രാഫിക് എസ് ഐ രാധാകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിൽ ഉടമയായ ഈങ്ങാപ്പുഴ എലോക്കര സ്വദേശിനി ലില്ലിക്കുട്ടി പേഴ്സ് ഏറ്റുവാങ്ങി

Tuesday, April 22, 2025

ഹജ്ജ് ; യാത്ര അനിശ്ചിതത്വത്തിലായവർക്ക് അടുത്ത വർഷം മുൻഗണന നൽകണം

കോഴിക്കോട് :യാത്ര അനിശ്ചിതത്വത്തിലായവർക്ക് അടുത്ത വർഷം മുൻഗണന നൽകണമെന്ന്  സ്വകാര്യഗ്രൂപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. ഈ വർഷത്തെ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.

ഈ വർഷം പൂർണമായോ ഭാഗികമായോ പണമടച്ച് അവസരം ലഭിക്കാത്തവർക്ക് അടുത്ത വർഷം മുൻഗണന നൽകണം. സഊദി ക്വാട്ട വെട്ടിക്കുറച്ചതിനെ തുടർന്ന് ഇപ്രാവശ്യം ഹജ്ജിന് പോകാൻ കഴിയാത്തവരെ ഉൾപ്പെടുത്തിയ ശേഷം മാത്രമേ അടുത്ത വർഷം പുതിയ അപേക്ഷ സ്വീകരിക്കാവൂ. ഈ വർഷത്തേത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സി എച്ച് ജി ഒ (കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്‌സ്)കൾ ആവശ്യമായ ഫണ്ട് നേരത്തേ തന്നെ കരുതണം. ഇതിന് അപേക്ഷകരായ ഹാജിമാരെ കാത്തുനിൽക്കരുത്. സോൺ ബുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്രാവശ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയിരുന്നെങ്കിലും അത് അടുത്ത വർഷം ഉണ്ടാകില്ല. സർവീസ് പ്രൊവൈഡർ, അക്കമഡേഷൻ, ട്രാസ്പോർട്ടേഷൻ കോൺട്രാക്ടുകൾ ഉൾപ്പെടെയുള്ളവക്ക് പണമടക്കൽ സി എച്ച് ജിഒകൾ നേരത്തേ തന്നെ നടത്തണം. 2025ലെ ഹജ്ജിന് യോഗ്യത നേടിയ മുഴുവൻ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും 2026ലെ ഹജ്ജിന് പരിഗണിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ഈ പ്രാവശ്യം സഊദി വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനവട്ട നീക്കങ്ങൾ വിജയിച്ചാൽ സ്വകാര്യ ഗ്രൂപ്പുകളിൽ അപേക്ഷിച്ച ഹാജിമാർക്ക് ഹജ്ജിന് പോകാൻ കഴിയും. നുസുക് പ്ലാറ്റ്ഫോം വഴിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞ് ക്വാട്ട തടഞ്ഞുവെച്ചതിനെ തുടർന്നാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള യാത്ര അനിശ്ചിതത്വത്തിലായത്.

ഇന്ത്യയിൽ രൂപവത്കരിച്ച 26 സി എച്ച് ജി ഒകൾ വഴിയാണ് സഊദിയിലെ താമസ, ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള കരാറുകൾ പൂർത്തീകരിക്കേണ്ടതും പണമടക്കേണ്ടതും. ഇവ പൂർത്തീകരിക്കാൻ പ്രത്യേക സമയവും സഊദി നിർദേശിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിക്കാൻ കഴിയാതിരിക്കുകയും പണമടക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹാജിമാരുടെ യാത്ര സഊദി തടഞ്ഞുവെച്ചത്.പിന്നീട് 10,000 സീറ്റുകൾ അനുവദിച്ചിരുന്നു. 

ഇരട്ടക്കൊലപാതകം: പ്രതി അമിത് ഉറങ്ങ് പിടിയിൽ"

കോട്ടയം∙ തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂര്‍ മാളയിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലർച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അൽപസമയത്തിനകം പ്രതിയെ കോട്ടയത്തെത്തിക്കും. ഇതിനുശേഷം ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10നു ശേഷമാണു കൊലപാതകമെന്നാണു നിഗമനം. വീടിന്റെ മതിൽ ചാടി എത്തിയ അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ടു വിടവുണ്ടാക്കി. ആദ്യം ജനൽ തുറന്നു. തുടർന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്."
 

ഭീകരാക്രമണം,ജമ്മു കശ്മീരിൽ 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്."ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന."

പഠിക്കാതെ രക്ഷയില്ലമക്കളേ; മിനിമം മാർക്ക് സമ്ബ്രദായം ഇനി അഞ്ചാം ക്ലാസ് മുതൽ; 30 ശതമാനം മാർക്കില്ലെങ്കിൽ പുനഃപരീക്ഷ

പഠിപ്പിക്കാൻ ഉഴപ്പിയാൽ പ്രമോഷൻ കടുപ്പം എന്ന് മുന്നറിയിപ്പു മായി വിദ്യാഭ്യാസ വകുപ്പ്.സം സ്ഥാനത്ത് മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

പുതിയ അധ്യയന വർഷത്തിൽ 5, 6 ക്ലാസുകളിലാണ് മിനിമം മാർക്ക് രീതി ഏർപ്പെടുത്തുന്നത്. അടുത്ത വർഷം ഇത് ഏഴാം ക്ലാസിലും നടപ്പാക്കും. എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സമ്ബ്രദായം ആദ്യം ആരംഭിച്ചത്. ഇത് ഒമ്ബത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 5, 6, 7 ക്ലാസുകളിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചത്. അതായത്, 2026-27 അധ്യയന വർഷം മുതൽ എല്ലാ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലും മിനിമം മാർക്ക് സമ്ബ്രദായം പ്രാവർത്തികമാകും.

30 ശതമാനം മാർക്ക് വേണം നിലവിൽ എട്ടാം ക്ലാസിലാണ് ഇത് നടപ്പിലാക്കിയത്. വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്ത വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുന്നതാണ് രീതി. അവധിക്കാലത്ത് പ്രത്യേക പഠന പിന്തുണ പരിപാടികൾ നടപ്പിലാക്കിയതിന് ശേഷമാകും പുനഃപരീക്ഷ നടത്തുന്നത്. ഈ മാസം 25 മുതൽ 28 വരെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടത്തുന്നത്. എന്നാൽ 30 ശതമാനം മാർക്ക് നേടിയില്ലെങ്കിലും ഒമ്പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല.
 പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന മിനിമം മാർക്ക് സമ്പ്രദായത്തിന്റെ ഭാഗമായി പഠന പിന്തുണ പരിപാടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇപ്പോൾ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും പഠിക്കുന്ന സാഹചര്യമുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്ക് ഇത് വ്യാപിപ്പിക്കും.

നമ്മുടെ വിദ്യാലയങ്ങളിലെ ഓരോ കുട്ടികളും അടിസ്ഥാന ശേഷി നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ പരിഷ്കരണ പ്രവർത്തനങ്ങളാണ് അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കാൻ ആലോചിക്കുന്നത്. ഇതൊരു തുടക്കമാണ്. എന്തെങ്കിലും കുറവുകൾ പല ഭാഗങ്ങളിലും കണ്ടെന്നുവരും. എന്നാലും പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

താഴേതട്ടിലുള്ള ക്ലാസുകളിലും ഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികൾഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികൾ ഓരോ പരീക്ഷ കഴിയുന്പോഴും നടപ്പിലാക്കണമെന്നുള്ളതാണ് ഈ പ്രവർത്തനത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കൂടിയാലോചിച്ച് അടുത്ത അധ്യയന വർഷത്തിൽ സമഗ്രമായ പഠന പിന്തുണ പരിപാടികൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇനി ആവർത്തിക്കില്ലെന്ന്,'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവ്"

ന്യൂഡൽഹി:നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം'- ഡൽഹി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന്  ബാബാ രാംദേവ്. വീഡിയോ നീക്കം ചെയ്യുകയോ ഉചിതമായ രീതിയിൽ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് രാംദേവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. രാംദേവിന്റെ വിദ്വേഷ പരാമർശ വീഡിയോ പതഞ്ജലി പ്രൊഡക്ട്സ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

ഈ മാസം ആദ്യം ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം'- എന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം."ഇതിനെതിരെ കോടതി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.ഇതിനെ തുടർന്നാണ് കോടതിയിൽ മാപ്പപേക്ഷ യുമായി എത്തിയത് 
 

യുവതി പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ഒത്താശ ചെയ്തത് ഭർത്താവ്; മുപ്പതുകാരി അറസ്റ്റിൽ

മലപ്പുറം: ഭർത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യയാണ് സത്യഭാമ. സാബിക്കിന്റെ അറിവോടെയാണ് യുവതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കഴിഞ്ഞ മൂന്നുവർഷമായി ലൈംഗികപീഡനത്തിന് ഇരയാക്കിയത്. യുവതി പതിനഞ്ചുകാരനെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു.
  ഇയാൾ ഇപ്പോൾ ഒളിവിലാണ്. പീഡന ദൃശ്യങ്ങൾ പകർത്തി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും റിപ്പോർട്ടുണ്ട്. പീഡനത്തിനിരയായ പതിനഞ്ചുകാരന് ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പതിനഞ്ചുകാരന്റെ പരാതിയിൽ തിരൂർ പോലീസാണ് കേസെടുത്തത്. യുവതിയുടെ ഭർത്താവ് സാബിക്കിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...