പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
له .
സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്ന് കേന്ദ്ര സർക്കാർ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജമ്മു കശ്‌മീർ സുരക്ഷ നോക്കുന്നത് ഏറ്റവും മികച്ച സെക്യൂരിറ്റി എക്സ്പേർട്ട്സ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവൈ പറഞ്ഞു
വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും നടത്തുന്നത് പ്രീണന ശ്രമങ്ങളാണ്. സിപിഐഎമ്മിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെയും മറുപടി കണ്ടു. അവർ പാകിസ്ഥാൻ ഭീകരവാദികളെ പിന്തുണയ്ക്കുകയാണോ എന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ ഇത്തരം സമയങ്ങളിൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ നടത്തരുതെന്നും പറഞ്ഞു.
ജമ്മു കശ്മീരിൽ സുരക്ഷ നോക്കുന്നത് ഏറ്റവും കഴിവുള്ള ആർമിക്കാരും ജമ്മു കശ്മീർ പൊലീസും ബിഎസ്എഫും സിഐഎസ്എഫും സിആർപിഎഫുമൊക്കെയാണ്. ഇവിടെ ഇരുന്ന് വി.ഡി. സതീശനും റോബർട്ട് വാദ്രയും എം.എ. ബേബിയും ഒക്കെ പ്രതികരിക്കുന്നു. അത്ര സുരക്ഷാ വിദഗ്‌ധരാണെങ്കിൽ അവിടെ പോകട്ടെ. യൂണിഫോം കൊടുക്കാൻ ഞാൻ തയ്യാറാണ്. ഇവിടെ എസി റൂമിലിരുന്ന് വിദഗ്‌ധരാകാൻ ശ്രമിക്കരുത്. അവിടെ ഉള്ള പട്ടാളക്കാരെയും പൊലീസുകാരെയും അംഗീകരിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുക.
ഭീകരാവദത്തിനെതിരെ ഒരുമിച്ച് നിൽക്കുക എന്നതാണ് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്യാനാവുന്നത്,' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഈ സമയത്ത് റോബർട്ട് വാദ്ര ആർട്ടിക്കിൾ 370നെ സംബന്ധിച്ചുള്ള വിദഗ്ധനാവുക, എംഎ ബേബി കൗണ്ടർ ടെററിസത്തിന്റെ വക്താവാകുക, വി.ഡി. സതീശൻ ഇതെല്ലാം മുസ്ലീങ്ങൾക്ക് എതിരാണെന്ന് പറയുക, ഇതൊന്നും വേണ്ടെന്നാണ് താൻ പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. പാകിസ്ഥാന് ഇന്ത്യ മറുപടി കൊടുക്കണം. ഇതിൽ പ്രീണന രാഷ്ട്രീയം കൊണ്ടു വരാൻ പാടില്ല. സിപിഐഎമ്മും കോൺഗ്രസും ഇത് മനസിലാക്കി ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെ പിന്തുണക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാധാരണക്കാരെ കൊല്ലുന്നതൊന്നും അങ്ങനെ വെറുതെവിടാൻ പാടില്ല.
No comments:
Post a Comment