Sunday, August 31, 2025

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികൾപിടിയില്‍

മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
രക്ഷപ്പെട്ട ഇവരെ  ബെംഗളുരുവിൽ വെച്ചാണ് പോലീസ് പിടികൂടുന്നത്. അതേ സമയം ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച്‌ അഞ്ചംഗ സംഘം ആക്രമിച്ചത്.

ജില്ലയിൽ ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നാളെ തുടക്കമാകും

ജില്ലാതല ഉദ്ഘാടനം  താമരശ്ശേരി പരപ്പൻപൊയിലിൽ

 കോഴിക്കോട്  : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് കോഴിക്കോട് ജില്ലയിൽ നാളെ തുടക്കമാകും . പഠന ക്ലാസ്സുകളുടെ
 ജില്ലാതല ഉദ്ഘാടനം  ( നാളെ ) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാന്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിക്കും. ചടങ്ങിൽ ഡോ: എം കെ മുനീർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, അഡ്വ: പിടിഎ റഹീം എംഎൽഎ, ഹജ്ജ് കമ്മിറ്റി മെമ്പർ ഉമ്മർ ഫൈസി മുക്കം തുടങ്ങി ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി ഒഫീഷ്യൽസും പങ്കെടുക്കും. ക്ലാസുകൾക്ക് സ്റ്റേറ്റ് ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ പി കെ ബാപ്പു ഹാജി, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട്, മാസ്റ്റർ ട്രെയിനർ യു.പി അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകും.
 കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിൽ നിന്നും 2026 വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും കാത്തിരിപ്പ് പട്ടികയിൽ 1 മുതൽ 6000 വരെയുള്ളവരു മാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്.
 തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാങ്കേതിക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.

 കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ മണ്ഡലം ട്രെയിനിങ് ഓർഗനൈസർമാരുമായി ബന്ധപ്പെടാം.
ബേപ്പൂർ : പി വി ശാഹുൽ ഹമീദ് - 9447539585
 കോഴിക്കോട് നോർത്ത് , സൗത്ത് : ടി അബ്ദുൽ സലീം - 9847144843, എലത്തൂർ : ഇബ്രാഹിം - 9961848082, കുന്നമംഗലം : ടി.വി അബ്ദുറഹിമാൻ - 7558930263, കൊടുവള്ളി: എൻ. പി സൈതലവി - 9495858962, തിരുവമ്പാടി : അബു ഹാജി മയൂരി - 9495636426, ബാലുശ്ശേരി : ഇ. അഹമ്മദ്‌ - 9495050706, കൊയിലാണ്ടി : പി സി നൗഫൽ - 9447274882
പേരാമ്പ്ര : ഇബ്രാഹിം കുട്ടി - 8606128142, കുറ്റ്യാടി : എൻ. മുഹമ്മദലി - 9020710010, നാദാപുരം : കെ സി മുഹമ്മദലി - 8547580616, വടകര : സി എച്ച് ഹാഷിം - 9745903090

ഇന്ന് മുതൽ ഈ 5 കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറക്കരുത് .ക്രെഡിറ്റ് കാർഡ്, എൽ.പി.ജി, സ്പെഷ്യൽ എഫ്.ഡി അടക്കമുള്ള കാര്യങ്ങൾ

ഇന്ന് 01-09-25 മുതൽ ബാങ്കിങ്, ഫിനാൻസ് അടക്കമുള്ള മേഖലകളിൽ നടക്കുന്ന, നമ്മുടെ പോക്കറ്റിനെ നേരിട്ടോ, പരോക്ഷമായോ ബാധിക്കുന്ന   5 തരം മാറ്റങ്ങളെക്കുറിച്ചറിയാം....

1-*എൽ.പി.ജി സിലിണ്ടർ* വില
എല്ലാ മാസവും ഒന്നാം തിയ്യതി ഓയിൽ കമ്പനികൾ എൽ.പി.ജി വില റിവ്യൂ ചെയ്യാറുണ്ട്. ഇത്തരത്തിൽ സെപ്തംബർ ഒന്നാം തിയ്യതി മുതൽ ഗാർഹിക, എൽ.പി.ജി സിലിണ്ടറുകൾക്ക് പുതിയ വില നിലവിൽ വരികയോ, ഇപ്പോഴത്തെ നിരക്കുകൾ തുടരുകയോ ചെയ്യാം.


ആഗോള ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ചാണ് എണ്ണക്കമ്പനികൾ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. സമീപകാലത്തായി, പൊതുവെ ഇടയ്ക്കിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം ഉണ്ടാകാറുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകളിൽ വല്ലപ്പോഴും മാത്രമേ കയറ്റിറക്കങ്ങൾ ഉണ്ടായ പതിവുള്ളൂ

2- *എസ്.ബി.ഐ കാർഡ്*
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർഡ് ഉടമകൾ പുതിയ മാറ്റങ്ങൾ അറി‍ഞ്ഞിരിക്കേണ്ടതാണ്. ഓട്ടോ ഡെബിറ്റ് പരാജയപ്പെട്ടാൽ 2% പിഴയാണ് നൽകേണ്ടി വരിക. അന്താരാഷ്ട്ര വിനിമയങ്ങൾക്ക് അധിക ഫീസും ബാധകമായേക്കും. ഫ്യുവൽ പർച്ചേസ്, ഓൺലൈൻ ഷോപ്പിങ് എന്നിവയ്ക്കും നിരക്കുകൾ ഉയരും. റിവാർഡ് പോയിന്റുകളുടെ മൂല്യം കുറയും. ഉപയോക്താക്കൾ തങ്ങളുടെ ചിലവഴിക്കൽ രീതിയിൽ ജാഗ്രത പുലർത്തേണ്ടത് ഇവിടെ ആവശ്യമാണ്.


3-*സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്*
തങ്ങളുടെ സേവിങ്സിൽ നിന്ന് പരമാവധി നേട്ടം ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ എഫ്.ഡി സ്കീമുകൾ അവസരങ്ങളാക്കി മാറ്റാം. ഇന്ത്യൻ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയവ നിലവിൽ ലിമിറ്റഡ് ടൈം എഫ്.ഡി സ്കീമുകൾ പ്രദാനം ചെയ്യുന്നുണ്ട്. ആകർഷകമായ പലിശ നിരക്കുകളുള്ള ഇത്തരം സ്കീമുകളിൽ ചേരുന്നതിനുള്ള സമയപരിധി സെപ്തംബറിൽ അവസാനിക്കും.

4-. *ഐ.ടി.ആർ ഫയലിങ്*
സെപ്തംബർ മാസത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തിയ്യതിയാണ് 15. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണിത്. ആദ്യം ജൂലൈ 31 ആയിരുന്നു ഡെഡ്ലൈനായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 46 ദിവസം ദീർഘിപ്പിക്കുകയായിരുന്നു. അവസാന നിമിഷത്തിലെ സാങ്കേതികമായതടക്കമുള്ള സങ്കീർണതകൾ ഒഴിവാക്കാനും, ഡെഡ്ലൈനിന് ശേഷമുള്ള പിഴ നൽകാതിരിക്കാനും, സമയപരിധിക്ക് മുമ്പേ റിട്ടേൺ ഫയൽ ചെയ്യാൻ ശ്രദ്ധിക്കാം.

5-*ജൻധൻ ഇ-കെവൈസി*
നിങ്ങളുടെ ജൻ-ധൻ അക്കൗണ്ട് സ്മൂത്തായി മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ re-KYC ചെയ്യേണ്ടതാണ്. ഇതിനായി ബ്രാഞ്ചുകൾ സന്ദർശിക്കുകയോ, ഓൺലൈൻ re-KYC ഓപ്ഷനുകൾ പരിഗണിക്കുകയോ ചെയ്യാം. 2025 സെപ്തംബർ 30 വരെ പൊതുമേഖലാബാങ്കുകൾ re-KYC ക്യാമ്പുകൾ പഞ്ചായത്ത് തലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്

എട്ടാം വളവിൽ ലോറി തകരാറിൽ:ഗതാഗത തടസം

താമരശ്ശേരി : ചുരം എട്ടാം വളവിൽ ചരക്ക് ലോറി ആക്സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്.

നിലവിൽ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.
ചിലപ്പോൾ ലോറിയുടെ തകരാർ പരിഹരിക്കാൻ സമയമെടുക്കാൻ സാധ്യതയുണ്ട്. 

ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി

ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടില്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.

കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ യുവതി ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു.

വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ വീടിനകത്ത് കയറിയത്. ഉടൻ തന്നെ യുവതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

യുവതിയുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കുടുംബങ്ങള്‍ക്ക് കൈമാറി. ഇസ്പെക്ടർ ദിനേശ് ടി പി, എ എസ് ഐ സുജാത, സീനിയർ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജെംഷീർ, അനൂപ് എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ സാധിച്ചത്

ചുരത്തിൽ മൾട്ടിആക്‌സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി

താമരശ്ശേരി:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു

നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും കലക്ടർ അറിയിച്ചു.    

=

സഹപ്രവര്‍ത്തക കണ്ണുരുട്ടി പേടിപ്പിച്ചു; നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കണ്ണുരുട്ടി പേടിപ്പിക്കുമ്പോൾ സൂക്ഷിക്കുക,സഹപ്രവര്‍ത്തകയായ മലയാളി കണ്ണുരുട്ടി പേടിപ്പിച്ചുവെന്ന പരാതിയില്‍ നഴ്സിന് നഷ്ടപ്പെട്ടത് 30 ലക്ഷം രൂപ .ലണ്ടനിലെ തൊഴില്‍ ട്രൈബ്യൂണലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്

 ഒരു സഹപ്രവര്‍ത്തകയില്‍ നിന്ന് നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടലും നേരിട്ട ഡെന്റല്‍ നഴ്‌സ് മോറിന്‍ ഹോവിസണിനാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കണ്ണുരുട്ടല്‍ പോലുള്ള വാക്കേതര പ്രവര്‍ത്തികളും ജോലിസ്ഥലത്തെ പീഡനമായി കണക്കാക്കുമെന്ന് തൊഴില്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണല്‍ വിധിച്ചു.


40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ളവരാണ് 64 വയസ്സുകാരിയായ മോറിന്‍ ഹോവിസണ്‍. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ കേന്ദ്രത്തില്‍വച്ച് ഏറ്റവും പരുഷവും ഭീഷണിപ്പെടുത്തുന്നതും വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റമാണ് സഹപ്രവര്‍ത്തകയില്‍ നിന്ന് നഴ്‌സ് നേരിട്ടതെന്ന് എഡിന്‍ബര്‍ഗ് ട്രൈബ്യൂണല്‍ അന്വേഷണത്തില്‍ കണ്ടെത്തി.

കേന്ദ്രത്തില്‍ പുതിയ ഡെന്റല്‍ തെറാപ്പിസ്റ്റായി മലയാളിയായ ജിസ്ന ഇക്ബാലിനെ നിയമിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ദന്തഡോക്ടറായിരുന്നെങ്കിലും യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ജിസ്നയ്ക്ക്
യോഗ്യതയുണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ലിനിക്കില്‍ ഹോവിസണ്‍ വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികള്‍ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു.


തന്റെ സഹപ്രവര്‍ത്തക ജിസ്ന തന്നെ ആവര്‍ത്തിച്ച് അവഗണിക്കുകയും സംസാരിക്കുമ്പോള്‍ കണ്ണുരുട്ടുകയും ചെയ്തു എന്നതായിരുന്നു ഹോവിസണിന്റെ പരാതി. ജോലിസ്ഥലത്തുവച്ച് കരയുന്ന സ്ഥിതി വരെ ഉണ്ടായി. തുടര്‍ന്ന് കാര്യങ്ങള്‍ ക്ലിനിക്ക് ഉടമ ഡോ. ഫാരി ജോണ്‍സണ്‍ വിതയത്തിനെ അറിയിച്ചു. പിന്നീടാണ് കാര്യങ്ങള്‍ നിയമത്തിന്റെ വഴിയ്ക്ക് പോയത്.

ചുരത്തിൽ കണ്ടയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് തൂങ്ങി യ നിലയിൽ

താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് തൂങ്ങി നിൽക്കുന്ന നിലയിൽ , അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തലനാരിഴക്കാണ് വലിയ 
 ദുരന്തം ഒഴിവായത്

Saturday, August 30, 2025

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം ഇന്ന് നാലിന്

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.   വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് നിര്‍ദ്ദിഷ്ട തുരങ്കപാത. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ എന്നിവ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത് മാറും. പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മലയോര ഹൈവേയുമായും തുരങ്കപാതയില്‍ നിന്നുള്ള റോഡിനെ ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ രണ്ടുവരിപ്പാതയും തുടര്‍ന്ന് നാലുവരിപ്പാതയുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട് ജില്ലയില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കൈമാറിയിട്ടുണ്ട്.

ഷാജൻ സ്‌കറിയക്ക് മർദനമേറ്റു

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണം. ഇടുക്കിയിലാണ് സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടാനായിരുന്നു ശ്രമം. മറ്റൊരു വാഹനം കാറില്‍ ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു.

അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഷാജന്‍ സ്‌കറിയയുടെ വാഹനത്തെ മറിച്ചിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് ആരോപണം. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മങ്ങാട്ട് കവലയില്‍ വച്ചായിരുന്നു ആക്രമണം. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജന്‍ സ്‌കറിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കാറില്‍ അതിവേഗതയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചു നിര്‍ത്തുകയായിരുന്നു. കല്യാണത്തിന് പങ്കെടുത്ത വിവരം അറിഞ്ഞ് ബോധപൂര്‍വ്വം ഇവര്‍ ഷാജന്‍ സ്‌കറിയയുടെ കാറിനെ പിന്തുടരുകയായിരുന്നു. ആക്രമണത്തില്‍ ഷാജന്‍ സ്‌കറിയയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്റ്റിയറിംഗില്‍ മുഖം ഇടിച്ചാണ് മുഖത്ത് പരിക്കുണ്ടായത്.

കരിങ്കൊടി ക്ക് മറുപടി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ചോക്ലേറ്റ് നല്‍കി രാഹുല്‍ ഗാന്ധി

വോട്ടർ അധികാർ യാത്ര'ക്കിടെ  നരേന്ദ്ര മോദിയേയും മാതാവിനെയും അപമാനിച്ചു എന്നാരോപിച്ചകരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ അടുത്തേക്ക് വിളിച്ച്‌ ചോക്ലേറ്റ് നല്‍കി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വാഹനം നിർത്തി പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച രാഹുല്‍ ഗാന്ധി അവർക്ക് ചോക്ലേറ്റ് നല്‍കുകയായിരുന്നു.വോട്ടർ അധികാർ യാത്രക്കിടെ ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവിന്റെ പരാതിയില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവായ കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയില്‍ പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

രോഗികളെ പരിശോധിക്കുന്നതിനിടെ ഹൃദ് രോഗവിദഗ്ദനായ യുവ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്ന് യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാർഡിയാക് സർജനായ ഡോ.ഗ്രാഡ്ലിൻ റോയ് ആണ് രോഗികളെപരിശോധനക്കുന്നിടെ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസ്സം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഇത്തരം മരണങ്ങള്‍ക്ക് ഒരു പ്രധാന കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുള്‍പ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. 

പരസ്യത്തില്‍ ക്ലിക്ക് ചെയ്തു, ആദ്യം 50,000 തിരികെ കിട്ടി, തുടരെത്തുടരെ പണമിട്ടു, ഡോക്റുടെ 73 ലക്ഷം രൂപ സ്വാഹ*. ബംഗളൂരു: പരസ്യത്തിൽ ക്ലിക്ക് ചെയ്ത70 -കാരിയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ. ഇവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാർ പണം തട്ടിച്ചത്.വ്യാജനിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ്. തന്റെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് താൻ ചതിയില്‍ പെട്ടതായും പണം നഷ്ടപ്പെട്ടതായും മനസിലാവുന്നത്.ഹൊറമാവ് നിവാസിയായ ഡോക്ടർ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈൻ പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് പിന്നാലെ ജൂലൈ 12 -ന് സൈബർ കുറ്റവാളികള്‍ അവരെ എഴുപതോളം അംഗങ്ങളുള്ള VIP-65 ഫെയർ PE സ്ട്രാറ്റജി റൂം എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേർത്തു. തുടക്കത്തില്‍, അഡ്മിനിസ്ട്രേറ്റർമാരായ റാം മനോഹർ എം , വംശി രമണ എന്നിവരും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പോസ്റ്റ് ചെയ്യുന്ന മെസ്സേജുകള്‍ നിരീക്ഷിക്കുക മാത്രമാണ് ഡോക്ടർ ചെയ്തത്.എങ്ങനെയാണ് പണം നിക്ഷേപിക്കുക എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങളാണ് അഡ്മിനിസ്ട്രേറ്റർമാർ നല്‌‍കിയത്. പിന്നാലെ ചിലർ പണം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു. ഇതൊക്കെയായപ്പോള്‍ തനിക്കും പണം നിക്ഷേപിക്കാൻ താല്പര്യമുണ്ട് എന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ആദ്യം അവർക്ക് 50,000 രൂപ തിരികെ കിട്ടുകയും ചെയ്തു. ഇതോടെ ഡോക്ടർക്ക് ഇതിലുള്ള വിശ്വാസം വർധിച്ചു.രണ്ട് തരം നിക്ഷേപമുണ്ട്, ഒന്ന് ഇന്ന് നിക്ഷേപിച്ച്‌ നാളെ വില്‍ക്കുന്ന രീതിയാണ്. രണ്ടാമത്തേത് ഏറെ കാലത്തേക്കുള്ള നിക്ഷേപമാണ് എന്നും തട്ടിപ്പുകാർ ഡോക്ടറെ വിശ്വസിപ്പിച്ചു. അങ്ങനെ 'FaerPE' എന്ന ആപ്പിലൂടെ ഡോക്ടർ പണം നിക്ഷേപിച്ച്‌ തുടങ്ങി. സ്വന്തം അക്കൗണ്ടില്‍ നിന്നും രണ്ട് ബന്ധുക്കളുടെ അക്കൗണ്ടില്‍ നിന്നും അവർ പണം നിക്ഷേപിച്ചു. തട്ടിപ്പുകാർ അവരോട് 73 ലക്ഷത്തിന് 1.7 കോടി ലഭിച്ചതായി പറയുകയും ചെയ്തു.പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ടാക്സ് ചാർജ്ജ് തുടങ്ങി പല കാരണങ്ങളും പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ത്രീ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഒടുവില്‍, തട്ടിപ്പുകാരൊരുക്കിയ കെണി ആയിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു

ബംഗളൂരു: പരസ്യത്തിൽ ക്ലിക്ക് ചെയ്ത70 -കാരിയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ. ഇവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാർ പണം തട്ടിച്ചത്.വ്യാജനിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ്. തന്റെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് താൻ ചതിയില്‍ പെട്ടതായും പണം നഷ്ടപ്പെട്ടതായും മനസിലാവുന്നത്.ഹൊറമാവ് നിവാസിയായ ഡോക്ടർ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈൻ പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് പിന്നാലെ ജൂലൈ 12 -ന് സൈബർ കുറ്റവാളികള്‍ അവരെ എഴുപതോളം അംഗങ്ങളുള്ള VIP-65 ഫെയർ PE സ്ട്രാറ്റജി റൂം എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേർത്തു. തുടക്കത്തില്‍, അഡ്മിനിസ്ട്രേറ്റർമാരായ റാം മനോഹർ എം , വംശി രമണ എന്നിവരും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പോസ്റ്റ് ചെയ്യുന്ന മെസ്സേജുകള്‍ നിരീക്ഷിക്കുക മാത്രമാണ് ഡോക്ടർ ചെയ്തത്.എങ്ങനെയാണ് പണം നിക്ഷേപിക്കുക എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങളാണ് അഡ്മിനിസ്ട്രേറ്റർമാർ നല്‌‍കിയത്. പിന്നാലെ ചിലർ പണം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു. ഇതൊക്കെയായപ്പോള്‍ തനിക്കും പണം നിക്ഷേപിക്കാൻ താല്പര്യമുണ്ട് എന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ആദ്യം അവർക്ക് 50,000 രൂപ തിരികെ കിട്ടുകയും ചെയ്തു. ഇതോടെ ഡോക്ടർക്ക് ഇതിലുള്ള വിശ്വാസം വർധിച്ചു.രണ്ട് തരം നിക്ഷേപമുണ്ട്, ഒന്ന് ഇന്ന് നിക്ഷേപിച്ച്‌ നാളെ വില്‍ക്കുന്ന രീതിയാണ്. രണ്ടാമത്തേത് ഏറെ കാലത്തേക്കുള്ള നിക്ഷേപമാണ് എന്നും തട്ടിപ്പുകാർ ഡോക്ടറെ വിശ്വസിപ്പിച്ചു. അങ്ങനെ 'FaerPE' എന്ന ആപ്പിലൂടെ ഡോക്ടർ പണം നിക്ഷേപിച്ച്‌ തുടങ്ങി. സ്വന്തം അക്കൗണ്ടില്‍ നിന്നും രണ്ട് ബന്ധുക്കളുടെ അക്കൗണ്ടില്‍ നിന്നും അവർ പണം നിക്ഷേപിച്ചു. തട്ടിപ്പുകാർ അവരോട് 73 ലക്ഷത്തിന് 1.7 കോടി ലഭിച്ചതായി പറയുകയും ചെയ്തു.പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ടാക്സ് ചാർജ്ജ് തുടങ്ങി പല കാരണങ്ങളും പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ത്രീ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഒടുവില്‍, തട്ടിപ്പുകാരൊരുക്കിയ കെണി ആയിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു

Friday, August 29, 2025

കണ്ണൂരില്‍ വീടിനുള്ളില്‍ സ്‌ഫോടനം; മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയില്‍

കണ്ണപുരം കീഴറയില്‍ ബോംബ് നിര്‍മ്മാണത്തിനിടെവീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വീട്. ഒരാളുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്‌ഫോടനം.


കൂടുതൽ പേർ അപകടത്തിൽ പെട്ടോ എന്ന് പരിശോധിക്കുന്നു. പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌ഫോടനം നടന്നത്. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നി ചിതറിയ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്"
 

ഭാഷയാണോ ബംഗാളി തൊഴിലാളികളെ തടങ്കലിലാക്കാന്‍ കാരണം ?'' കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി

ഭാഷയാണോ ബംഗാളി തൊഴിലാളികളെ തടങ്കലിലാക്കാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രിംകോടതി. വിഷയത്തില്‍ ഒരു ആഴ്ച്ചക്കുള്ളില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മാല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പൗരത്വം തെളിയിക്കുന്നതിന് മുമ്പ് ആളുകളെ പിടികൂടി രാജ്യത്ത് നിന്നും പുറത്താക്കുന്നതിനെ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗുജറാത്തിലും രാജസ്ഥാനിലും പോലിസ് നിരവധി പേരെ പിടികൂടി ബംഗ്ലാദേശിലേക്ക് തള്ളിയിട്ടതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് സുനാലി ബീബി എന്ന യുവതിയെ ബംഗ്ലാദേശിലേക്ക് വിട്ടു. എന്നാല്‍, അവര്‍ വിദേശിയാണോ അല്ലേ എന്ന് ആര്‍ക്കുമറിയില്ല.

ഒരാള്‍ വിദേശിയാണെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണലുകളും കോടതികളും നിശ്ചയിക്കണം. കൂടാതെ മറുവശത്തുള്ള രാജ്യം അവരെ സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ചതിന് സുനാലി ബീബിയെ ബംഗ്ലാദേശ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ അതിര്‍ത്തിയില്‍ കൊണ്ടിട്ട് തോക്കുചൂണ്ടിയാണ് ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുന്നതെന്നും അവര്‍ വാദിച്ചു. രാജ്യത്തേക്ക് നിയമവിരുദ്ധമായി കടക്കുന്നവരെ തോക്കുചൂണ്ടി പിന്‍തിരിപ്പിക്കാമെന്നും എന്നാല്‍, പറഞ്ഞയക്കുന്നവരോട് അങ്ങനെ ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസ്

താമരശേരി: നരിക്കുനി ഭാഗത്തുള്ള 
വയലിൽ നിന്ന്  കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു.

 നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ്കൂട്ടിലടച്ചുവളർത്തുകയായിരുന്നു തത്തയെ താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും  സംഘവും കസ്റ്റഡിയിലെടുത്തത്.വീട്ടുടമയുടെ മകൻ വി പി റഹീസ് ഒളിവിലാണ്

 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ്  റെയ്ഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ
 കെ കെ സജീവ് കുമാർ, ബീറ്റ്ഫോറസ്റ്റ്ഓഫീസർമാരായകെ.എസ്  നിധിൻ,നീതു എസ് തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.
 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2
 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും

*മറ്റ് വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും*

*ജില്ല കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു*

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. 

വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിനില്‍ക്കുന്നില്ല. എന്നാല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു. 

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങള്‍ തുടരുമെന്നും യോഗം തീരുമാനിച്ചു.  
 
റൂറല്‍ എസ് കെ ഇ ബൈജു, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ രേഖ, ജിയോളജിസ്റ്റ് ഡോ. മഞ്ജു മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

താമരശേരി യിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മോഷണം; ഒരു ലക്ഷം രൂപയും ഏഴ് പവനും കവർന്നു.

താമരശേരി: ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ  വീട്ടിൽ മോഷണം, ഒരു ലക്ഷംരൂപയും,ഏഴ്പവനുംകവർന്നു.പരപ്പൻ പൊയിൽ കതിരോട് ഓടർ പൊയിൽ വൽസല (65) യുടെ വീട്ടിലാണ് മോഷണം.കുന്നിൻ മുകളിലാണ് ഇവർ ഒറ്റക്ക് താമസിക്കുന്നത്.
 
ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കി  മോഷ്ടാവ്  മുഖത്ത് തുണിയിട്ട് മൂടി വൽസലയെ നിലത്ത് തള്ളിയിടുകയും, കാലിലെ പാദസരം കൈക്കലാക്കിയശേഷംഅലമാരയിൽ സൂക്ഷിച്ച മൂന്നു വള, രണ്ടു മോതിരം, ഒരു ലക്ഷം രൂപയും കൈക്കലാക്കി. പിന്നീട് വീടിന് പിന്നിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
മോഷ്ടാവ് രക്ഷപ്പെട്ട ശേഷം വൽസലഫോണിൽവിവരമറിയിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല, തുടർന്ന് താമരശേരി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.രാവിലെ ഡോഗ് സ്‌കോഡും,ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിൻ്റെ ഏകദേശം നുറു മീറ്റർ ചുറ്റളവിൽ മറ്റ് വീടുകൾ ഇല്ല.

Thursday, August 28, 2025

മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീ പുത്രിയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.

മകൻ വിദേശത്ത് നിന്നും എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് 

വളപട്ടണം:മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീ പുത്രിയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വളപട്ടണം അലവിലാണ് സംഭവം. മന്ത്രിയുടെ സഹോദരി പുത്രി ശ്രീലേഖയെയും ഭര്‍ത്താവ് പ്രേമരാജനെയുമാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.


മക്കള്‍ വിദേശത്തായതിനാല്‍ വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 

ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരും; ഒറ്റവരിയായി ചെറുവാഹനങ്ങൾ കടത്തി വിടും,ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല"

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരും.മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ മാത്രംകടത്തിവിടാനാണ് തീരുമാനം.ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു."

ചുരത്തി ന്റെ ഇരു പുറങ്ങളിലും ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടർ നിര്‍ദ്ദേശം നല്‍കി..വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു."
 
 

 

വീട്ട് വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

മട്ടന്നൂർ: വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നു ഷോക്കേറ്റ് കോളാരിയിൽ അഞ്ചു വയസുകാരൻ മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.  മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; റോഡിന് താഴെ വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം,വലിയ വാഹനങ്ങൾ കടത്തിവിടില്ല ; മന്ത്രി കെ രാജൻ

താമരശ്ശേരി ചുരത്തിൽ നാളെ രാവിലെയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്.അതിനാൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങൾ റിസ്‌ക്കെടുത്ത് ഇപ്പോൾ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിൻറെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ ആയി നടന്ന യോഗത്തിൽ പങ്കെടുത്തു.

ചുരത്തിൽ ഉച്ചയോടെ വീണ്ടും പൊട്ടൽ ഉണ്ടായി എന്നാണ് വിവരം. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പിൽ ഇപ്പോൾ പ്രശ്നമില്ല. മഴ നീങ്ങിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ പൊട്ടൽ ഉൾപ്പെടെ GPS വഴി കണ്ടെത്താൻ കഴിയും. സംഭവത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ നേരിട്ട് പോയിട്ടില്ല എന്നത് ഈ സമയത്ത് പ്രശ്നമാക്കണ്ട ആവശ്യമില്ല എല്ലാ കാര്യങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു

ബലാത്സംഗ ശ്രമം;ബിജെപി പ്രവര്‍ത്തകയുടെ പരാതിയിൽ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍

ബലാത്സംഗ ശ്രമം നടത്തി യെന്ന  പരാതിയില്‍ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ മലപ്പുറം കൂരാട് സ്വദേശിയായ സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ബിജെപി പ്രവര്‍ത്തനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മലപ്പുറംജില്ലയിലെ തന്നെ മുസ്ലിം സ്ത്രീയെക്കുറിച്ച് സുബൈര്‍ ബാപ്പു യൂടൂബില്‍ വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോയില്‍ പറയുന്ന സ്ത്രീയാണ് സുബൈര്‍ ബാപ്പുവിനെതിരെ പരാതിപ്പെട്ടത് എന്നാണറിയുന്നത്.സോഷ്യല്‍മീഡിയയില്‍ ബിജെപിയെയും നരേന്ദ്രമോദിയെയും പതിവായി പുകഴ്ത്തി പോസ്റ്റിടാറുള്ള സുബൈര്‍ ബാപ്പുവിനെ നേരത്തെ പാര്‍ട്ടി സ്വഭാവദൂഷ്യത്തിന് പുറത്താക്കിയതായും പറയുന്നുണ്ട്

പ്രതികൂല കാലാവസ്ഥ: വയനാട് ചുരം അടച്ചിടാൻ തീരുമാനം

മഴ ശക്തമായി പെയ്യുന്നത് കാരണം ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ.ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം.

മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ അല്ലാത്തത് കൊണ്ടും ദുരന്ത മേഖലയിൽ നിന്നും രക്ഷാ ദൗത്യസംഘം തിരിച്ചു പോയതായി റിപ്പോർട്ട്. ചുരം എപ്പോൾ തുറക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ലക്കിടയിലും അടിവാരത്തും നിൽക്കുന്ന വാഹന യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കാൻ ശ്രമിക്കണം.

കനത്ത മഴ: ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍

താമരശ്ശേരി: കനത്ത മഴയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു  ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്തതോടെ വലിയ തോതിലുള്ള പ്രതിസന്ധിയാണ് സന്നദ്ധ പ്രവർത്തകർക്കും പൊലീസ്, അഗ്നി ശമന സേന വിഭവങ്ങൾക്കുംഉണ്ടായികൊണ്ടിരിക്കുകയാണ്. നിലവില്‍ മലവെള്ളം ഒലിച്ചുവരികയാണ്. മലവെള്ള കുത്തൊഴുക്ക് കാരണം റോഡിലേക്ക് പതിച്ച കല്ലും മണ്ണും എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി - മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പ്രദേശത്തുനിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.റോഡിലെ മണ്ണും പാറയും മറ്റും നീക്കം ചെയ്യുന്ന പ്രവർത്തി തൽക്കാലം നിർത്തി വെക്കേണ്ട അവസ്ഥ യിലേക്ക് കാര്യങ്ങൾ പോവുമോ എന്ന ആശങ്കയിലാണ് അധികൃതർ.

മൗലീദ് പാരായണത്തിനിടെ പള്ളി യിൽ കയറി ഇമാമിന് നേരെ ആക്രമണം.

കാസർകോട്: ചെർക്കളയിൽ മൗലീദ് പാരായണം നടത്തുന്നതിനിടെ പള്ളി യിൽ  കയറി മുജാഹിദ് പ്രവർത്തകൻ ഇമാമിന്റെ കൈ തല്ലിയൊടിച്ചു. ഇടനീർ കോറിക്കാർമൂല പള്ളി  ഇമാം ചർലട്ക്കയിലെ സുലൈമാൻ മുസ്‌ലിയാർ (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മഗ് രിബ് നിസ്ക്‌കാര ശേഷം ഇമാമിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തുന്നതിനിടെ ഇ.കെ നസീർ എന്ന മുജാഹിദ് പ്രവർത്തകൻ മസ്‌ജിദിൽ കയറി മൗലിദ് പാരായണത്തിനെതിരേ ചോദ്യം ചെയ്‌ത്‌ കസേര എടുത്ത് അടിക്കുകയായിരുന്നു.

കൈ കൊണ്ട് തടഞ്ഞപ്പോൾ അടിയുടെ ആഘാതത്തിൽ ഇടത് കൈയുടെ എല്ല് പൊട്ടി. സുലൈമാൻ മുസ്‌ലിയാർ ചെർക്കള സി.എം ആശുപത്രിയിൽ ചികിത്സതേടി. 

മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയുമൊത്ത് കറങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി:മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയുമൊത്ത് കറങ്ങുന്നതിനിടെ യുവാവ് പിടിയിൽ.

കോഴിക്കോട് സ്വദേശി ജസീലാണ് പൊലീസിന്റെ പിടിയിലായത്. റോയൽ എൻഫീൽഡിന്റെ ഹിമാലയൻ മോഡൽ ബുള്ളറ്റ് മാത്രം മോഷ്ടിക്കുകയാണ് ജസീലിൻ്റെ ഹോബിയെന്ന് പൊലീസ് പറയുന്നു. എറണാകുളം സെൻട്രൽ സ്ക്വയർ മാൾ പരിസരത്ത് നിന്നും മൂന്ന് മാസം മുൻപ് ലോക്ക് പൊളിച്ചാണ് ജസീൽ ബുള്ളറ്റ് കടത്തിയത്. പിന്നാലെ കൊച്ചിയിൽ നിന്ന് സ്ഥലം വിടുകയും ചെയ്തു.

മുംബൈയിൽ ജ്യൂസ് കടയിലാണ് ജസീൽ ജോലി ചെയ്തിരുന്നത്. മോഷണത്തിന് പിന്നാലെ മുംബൈയിലേക്കും മടങ്ങി. പൊലീസ് അന്വേഷിച്ച് മുംബൈയിലെത്തിയതോടെ ജസീൽ നാട്ടിലേക്ക് മടങ്ങി. ജസീൽ ബുള്ളറ്റിൽ കറങ്ങി നടക്കുന്നത് തൃശൂർ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഫൊട്ടോ എറണാകുളം പൊലീസിന് കൈമാറി. ജസീലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് വല വിരിച്ചു. ഇതിനിടെയാണ് കാമുകിയുമായി നഗരത്തിൽ ജസീൽ കറങ്ങാനിറങ്ങിയത്.

മോഷ്ടിച്ച ബൈക്ക് സ്വന്തമെന്ന് കാമുകിയെ വിശ്വസിപ്പിച്ചായിരുന്നു ജസീലിൻ്റെ കറക്കം. മുമ്പ് എറണാകുളം നോർത്ത് സ്റ്റേഷൻ പരിസരത്ത് നിന്നും ജസീൽ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നു.ചെയ്ത‌തോടെയാണ് താൻ ഹിമാലയൻ മോഡൽ മാത്രമേ മോഷ്ടടിക്കുകയുള്ളൂവെന്നും മറ്റ് മോഡലുകളോട് താൽപര്യമില്ലെന്നും ഇയാൾ വെളിപ്പെടുത്തിയത്.

Wednesday, August 27, 2025

അപകടസാധ്യത,താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത.

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

 കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതല്‍ മണ്ണും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച  നടക്കുന്ന പരിശോധനകള്‍ക്കു ശേഷമേ നിരോധനത്തില്‍ അയവു വരുത്തൂവെന്നും കളക്ടര്‍ അറിയിച്ചു.

ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.

മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും പൂര്‍ണമായി മാറ്റിയശേഷം രാത്രി 8.45-ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങള്‍ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങള്‍ മുകളിലേക്കും കയറ്റിവിട്ടതിനു ശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകീട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

ബുധനാഴ്ച രാവിലെ ഏഴു മുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധനനടത്തി. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടര്‍ന്നത്. വലിയ പാറക്കല്ലുകള്‍ സ്റ്റോണ്‍ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡില്‍നിന്നുമാറ്റിയത്. മരങ്ങള്‍ നീക്കി റോഡിലേക്കിട്ടശേഷം മെഷീന്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി. കല്ലും മണ്ണുമെല്ലാം ടിപ്പറുകളിലാക്കി ചങ്ങലമരത്തിന് സമീപത്തെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഒന്‍പതാം വളവിനും തകരപ്പാടിക്കുമിടയ്ക്കുള്ള സ്ഥലത്തുമെല്ലാമായി തള്ളി.

ഇതിനിടെ അടിഭാഗത്തുനിന്ന് മണ്ണെടുക്കുന്ന പ്രവൃത്തിക്കിടെ വൈകീട്ട് നാലുമണിയോടെ മുകള്‍ഭാഗത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തി യിരുന്നു. കല്ലാണോ, മണ്ണാണോ ഇടിഞ്ഞതെന്നറിയാനായി അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്തു പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കി പ്രവൃത്തി തുടരുകയായിരുന്നു.


നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച്‌ പോകില്ല'; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, നാടകീയ രംഗങ്ങള്‍

വടകരയില്‍ എംപി ഷാഫി പറമ്പിലി നെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയില്‍ പ്രതിഷേധിച്ചു. പേടിച്ച്‌ പോകാന്‍ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്ബില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.

'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച്‌ പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച്‌ പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച്‌ പോകാന്‍ ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച്‌ വാഹനത്തില്‍ കയറ്റുകയായിരുന്നു.

ആരേയും അവഗണിക്കരുത്, അവസാനംരക്ഷാപ്രവർത്തനങ്ങൾക്ക് അവർ തന്നെ വേണ്ടി വന്നു*

താമരശ്ശേരി: ശീതീകരിച്ച മുറിയിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവ് പലപ്പോഴും ജലരേഖയായി മാറുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് താമരശേരി ചുരത്തിൽ,  ഇനി മുതൽ സന്നദ്ധ പ്രവർത്തകരുടെ ആവശ്യമില്ല, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഏൽപ്പെടുത്തും, അതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി " എന്ന് ഒരു വർഷം മുമ്പ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവ്.പിന്നെ ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചോ എന്ന് മാത്രം ചോദിക്കരുത് . ഒരു രൂപ പോലും പ്രതിഫലം പറ്റാതെ തങ്ങളാൽ കഴിയുന്ന തിലുമധികം സേവനം ചെയ്യുന്നവരുടെനെഞ്ചിലേക്കായിരുന്നു ഭരണാധികാരി കളുടെ ചാട്ടുളി തറച്ചത്.വലിയ വായിൽ ഉത്തരവ് ഇറക്കി അവർക്ക് അത് പ്രാവർത്തികമാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാനായില്ലെന്നത് അവരെ നാട്ടിൽ പരിഹാസപാത്രങ്ങളായി മാറ്റി എന്നത് മാത്രമാണ് മിച്ചം....

ജില്ലാ ഭരണകൂടത്തിൻ്റെ പ്രഖ്യാപനത്തോടെ
 ചുരത്തിൽ സജീവമായിരുന്ന ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സജീവമല്ലാതെയായി.എന്നാൽ ചുരത്തിൽ ഏതൊരു ആപത്തു വന്നാലും ആദ്യം ഓടി എത്തുക ഇവർ തന്നെയാണ് എന്നത് യാത്ര ക്കാരും നാട്ടുകാരും സാക്ഷി.

ഇന്നലെയും അപകടമുണ്ടായപ്പോൾ റോഡിൽ നിന്നും മണ്ണും, മരവും, പാറയും നീക്കം ചെയ്യാൻ അർദ്ധരാത്രി വരെ ഫയർ, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൈ - മെയ് മറന്ന് ചുരത്തിൻ്റെ മക്കൾ ഉണ്ടായിരുന്നു, ഇന്നും സജീവമായി ഇവർ തന്നെയാണ് രംഗത്തുള്ളത്.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനും, രക്ഷാപ്രവർത്തനം നടത്താനും ഇവർ തന്നെയാണ് കൂടെയുണ്ടായിരുന്നത്.
സേവന സന്നദ്ധരായ ഇവർ ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി..
തടസ്സങ്ങൾ നീക്കാൻ എത്ര സമയം വേണ്ടി വരുമായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ..? ഇവർക്കും ഭാര്യ യും കുട്ടികളും കുടുംബവും ഉണ്ട്.... പണിക്ക് പോയാൽ മാത്രമേ ഇവരുടെ അടുപ്പുകൾ തീ കത്തുകയുളളൂ എന്നറിഞ്ഞിട്ടും,രാവെന്നോ പകലെന്നോ ഒരുവിത്യാസവുമില്ലാതെ
ചുരത്തിൽകുടുങ്ങിപ്പോവുന്നവർക്കായി അഹോരാത്രം പ്രവർത്തിക്കുന്നു..... ആരേയും ബോധിക്കാനല്ല, സഹജീവികളോടു ള്ള ഉള്ളിലെ അടങ്ങാത്ത കാരുണ്യമായി മാറാൻ വേണ്ടി മാത്രം... നിങ്ങളാണ് ശരിയെന്ന് ലോകം സാക്ഷ്യം വഹിക്കുന്നു...... ഇവരോടൊപ്പം താമരശേരി, അടിവാരം ഔട്ട് പോസ്റ്റ് പൊലീസിൻ്റെയും നിർലോഭമായ സഹകരണവും ചുരം യാത്ര ക്ലേശരഹിത മാക്കുന്നു 🙏

ഉരുൾ പൊട്ടുന്നു...വണ്ടി മുന്നോട്ടെടുക്കല്ലേ..., ...കാര്‍യാത്രക്കാരിയുടെ കരച്ചിൽ ഒഴിവായത് ചുരത്തിലെ വലിയ ദുരന്തം

താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്.

അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന കാറിലുണ്ടായിരുന്ന സ്ത്രീ ഉരുള്‍പൊട്ടുന്നുണ്ട് അവിടേക്കുേപാവരുതേ... എന്ന് കരഞ്ഞുപറഞ്ഞു. ഇതോടെ തങ്ങള്‍ റോഡരികിലേക്ക് ബസ് ഒതുക്കിനിര്‍ത്തുകയായിരുന്നെന്ന് കണ്ടക്ടര്‍ നരിക്കുനി സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു.

പിന്നീട് റഫീഖും ഡ്രൈവര്‍ ശ്രീനിവാസനും സ്ഥലത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് റോഡൊന്നാകെ പാറക്കല്ലും മണ്ണും മരങ്ങളും വന്ന് മൂടിക്കിടക്കുന്നതാണ്. ആ യാത്രക്കാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ മറ്റൊന്നായി മാറുമായിരുന്നെന്ന് റഫീഖ് പറഞ്ഞു.  45 ജീവനാണ് അവർ രക്ഷിച്ചത്.

പുറകെവരുന്ന വാഹനങ്ങളെല്ലാം തങ്ങൾ തടഞ്ഞുനിർത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവൻരക്ഷിച്ച, പേരും നാടുമൊന്നുമറിയാത്ത ആ കാർയാത്രക്കാരിയോട് നന്ദിപറയുകയാണ് റഫീഖും ശ്രീനിവാസനും

Tuesday, August 26, 2025

ഓണം നമ്മളോ മക്കളോ പങ്കെടുക്കരുത്, പ്രോത്സാഹിപ്പിക്കരുത്...’ -രക്ഷിതാൾക്കളോട് അധ്യാപിക; കേസെടുത്തു പൊലീസ്

തൃശൂർ:ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപികക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് കുന്നംകുളം പൊലീസാണ് കേസെടുത്തത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയ നിർദേശം. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ ഒരു തരത്തിലും പങ്കുകൊള്ളാൻ പാടില്ല. സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം...’ -പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു.

ഇന്നലെയാണ് ഓഡിയോ സന്ദേശം അയച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ, ഓണാഘോഷ പരിപാടികളിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാടസ്ആപ്പിൽ സന്ദേശമയച്ചുവെന്ന് പരാതിയിൽ പറയുന്നു."
 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി. പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നൽകിയത്.


പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. ആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലൻകുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനൽകുക മാത്രമാണുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ മുൻപന്തിയിൽ നിൽക്കാനുള്ള അർഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു

യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകി.

ചുരത്തിലെമണ്ണിടിച്ചിൽ;ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാൻ സാധ്യത*

താമരശ്ശേരി ചുരത്തിൽ ഇടിഞ്ഞു വീണ പാറകൾ നീക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു ..
മുകളിൽ ഇടിഞ്ഞ സ്ഥലത്ത് വീണ്ടും പെട്ടെന്ന് ഇടിയാനുള്ള സാധ്യതയില്ലെന്ന് ഡ്രോൺ നിരീക്ഷണത്തിലൂടെ പ്രാഥമിക വിലയിരുത്തൽ. അതിനാൽ ഒരു പക്ഷേ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചേക്കുമെന്ന് സൂചന.പൊട്ടിച്ച പാറകളും, മണ്ണും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചു വരികയാണ്.

നാളെ ചുരം യാത്ര അനുവദിക്കില്ല

താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വഴിയുള്ളയാത്രഒരറിയിപ്പുണ്ടാവുന്നത് വരെ താൽക്കാലിക മായി അടച്ചു.
ഇതോടൊപ്പംരാത്രിയാത്രനിരോധിച്ചതായും  വയനാട് കളക്ടർ അറിയിച്ചു.

റോഡിലേക്ക് വീണ മണ്ണും മരവും ജെ.സി.ബിയും, മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് മണിക്കൂറുകളുടെ കഠിന പ്രയത്നം കൊണ്ട് പൊലീസും, അഗ്നി ശമന സേന യും, സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്യുകയും, ഏകദേശം മൂന്ന് മണിക്കൂറാളം ചുരത്തിൽ കുടുങ്ങി കിടന്ന വാഹനങ്ങൾ വൺവെ ആയി കടത്തി വിടുകയും ചെയ്തു.
കുടുങ്ങി കിടന്ന വാഹനങ്ങൾ ചുരം കടന്ന് പോയതോടെ  അടച്ചു 
 അപകട മേഖല ഉദ്യോഗസ്ഥർ സന്ദർശിച്ച്, വിശദമായ പരിശോധകൾ ചെയ്ത ശേഷം മാത്രമേ വാഹന ഗതാഗതം പുനരാരംഭിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. 
താമരശേരി ചുരം വഴി ഗതാഗതം പൂർണമായും നിലച്ചതോടെ കുറ്റ്യാടി, നാടുകാണി ചുരം വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്.

കൊണ്ടുവെച്ചതിനെക്കാള്‍ അര സെന്റിമീറ്ററോളം പ്രവാചക കേശം വലുതായി-കാന്തപുരം ഉസ്താദ്*

നോളജ് സിറ്റി: പ്രവാചക കേശം(ശഅ്‌റ് മുബാറക്) നമ്മൾ കൊണ്ടുവെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന് കാന്തപുരം ഉസ്താദ്.മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'' പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെനിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്''- 

ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായിൽ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും''- കാന്തപുരം പറഞ്ഞു. ഖലീൽ ബുഖാരി തങ്ങൾ, ഹകീം അസ്ഹരി സംസാരിച്ചു.

ALERT -*മണ്ണിടിച്ചിൽ: താമരശ്ശേരി ചുരം പാത പൂർണമായും അടച്ചു*

താമരശ്ശേരി: ചുരം വ്യൂ പോയിന്റിനു സമീപം  മണ്ണിടിച്ചിൽ ഉണ്ടായത് കാരണം ചുരം വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി പൂർണമായും നിരോധിച്ചിരിക്കുന്നു.

മണ്ണിടിച്ചിലിന്റെ വ്യാപ്തി വളരെ വലുതാണ്.  നാളെ പകൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റിയാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര തുടരുക. 

ചുരത്തിൽ മണ്ണും മരവും റോഡിലേക്ക്‌ പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു*

താമരശ്ശേരി: ചുരം ഒമ്പതാം 
വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു ഗതാഗതം തടസപ്പെട്ടു. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.

പോക്സോ കേസിൽ മുക്തനായി അധ്യാപകൻ; അഞ്ച് വർഷം അനുഭവിച്ചത് ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ

പീഡന,പോക്സോ കേസുകൾ സംശയത്തിൻ്റെ നിഴലിൽ 


ബാലുശ്ശേരി: വിരോധമുളളആരെ വേണമെങ്കിലും പീഡിപ്പിക്കുന്നതിനുളള കേസുകളായി മാറുന്നുവോ നമ്മുടെ നാട്ടിൽ പോക്സോ,പീഢന കേസുകളെന്ന സംശയം ബലപ്പെടുത്തി ഒരു കേസ് കൂടി പുറത്ത്.ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ അവഹേളനങ്ങൾ അപമാനം നിറഞ്ഞ വേദനകൾ, 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ അഗ്നിശുദ്ധി വരുത്തി അധ്യാപകൻ. വീടിനു സമീപമുള്ള ബാലുശ്ശേരി വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്ക്‌കൂളിൽ സ്ഥലം മാറി എത്തിയതിന്റെ ആശ്വാസത്തിൽ അധ്യാപന ജോലി ചെയ്തുതു വരുമ്പോഴാണു പനങ്ങാട് കരയത്തൊടി ഇയ്യനാട്ട് ഇ.പ്രബീഷ് 2020ൽ പോക്സോ കേസിൽ പ്രതിയാകുന്നത്.

സ്കൂ‌ളിൽ നിന്നു വിദ്യാർഥികളുമായി കുടക്, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കു നടത്തിയ വിനോദയാത്രയ്ക്കിടെ സഹ അധ്യാപകൻ വിദ്യാർഥികളോട് മോശമായി പെരുമാറിയാതായും ഒരു വിദ്യാർഥിയുടെ ഫോണിലേക്ക് മോശം സന്ദേശം അയച്ചതായും വിദ്യാർഥികളുടെ ഭാഗത്തു നിന്നു പരാതി ഉയർന്നിരുന്നു.ഇതോടെ അധ്യാപകൻ ലീവെടുത്ത് സ്‌കൂളിലേക്കു വരാതായി. കുറേയേറെ നാളുകൾക്കു ശേഷം അധ്യാപകൻ വന്നത് അറിഞ്ഞാണു പരാതി നൽകിയ വിദ്യാർഥിയുടെ ബന്ധുക്കൾ സ്‌കൂളിൽ എത്തിയത്.

അപ്പോഴേക്കും ആരോപണ വിധേയനായ അധ്യാപകൻ സ്‌കൂളിൽ നിന്നു പോയിരുന്നു. എന്നാൽ പരാതി നേരിടുന്ന അധ്യാപകനെ സഹായിച്ചതെന്നാരോപിച്ചു ഒരു സംഘം പ്രബീഷിനെ ആക്രമിച്ചു പ്രബീഷിൻ്റെ തോൾഎല്ലിനും കാൽമുട്ടിനും ഗുരുതരമായി പരുക്കേറ്റു. തുടർന്ന് തന്നെ ആക്രമിച്ചവർക്കെതിരെ പ്രബീഷ് പൊലീസിൽ കേസ് നൽകിയതോടെയാണു ചിത്രം മാറിയത്. ഈ പരാതി പിൻവലിച്ചില്ലെങ്കിൽ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി.

വിദ്യാർഥികൾ നേരിട്ട ദുരനുഭവം പ്രബീഷിനോടു പറഞ്ഞെങ്കിലും മറച്ചുവച്ചതായി ഒരു വിദ്യാർഥി വ്യാജ പരാതി നൽകി. ഇവർക്ക് അനുകൂലമായി പൊലീസും നിയമവിരുദ്ധമായ നടപടികൾ സ്വീകരിച്ചതോടെ ആ മുറിയുടെ പരിസരത്തു പോലും ഇല്ലാതിരുന്ന പ്രബീഷ് പോക്സോ കേസിൽ പ്രതിയായി. അപ്പോൾ പ്രബീഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേ ഉണ്ടായിരുന്നുള്ളൂ. മരുമകൻ പ്രതിയായ വാർത്തയറിഞ്ഞ ഭാര്യാപിതാവ് കണ്ണൂർ പാതിരിയാട് അഞ്ചരക്കണ്ടി സരീനയിൽ രത്നനാഥൻ 53-ാം വയസ്സിൽ 2020 ഒക്ടോബർ 29ന് ഹൃദയാഘാതത്തിൽ മരിച്ചു.

കേരള ഗ്രാമീൺ തലശ്ശേരി റീജനൽ ഓഫിസിൽ മാനേജരായിരുന്നു അദ്ദേഹം. വിദ്യാർഥി സംഘടനയുടെ മാർച്ച്, പ്രതിഷേധം, ഫോട്ടോ പതിച്ചുള്ള പ്രചാരണം തുടങ്ങിയവ ഉണ്ടായി. ഒടുവിൽ നിയമപരമായി തന്നെ നിരപരാധിത്വം തെളിയിക്കാൻ പ്രബീഷ് പോരാട്ടം തുടങ്ങി.അന്ന് മുറിയിൽ ഉണ്ടായിരുന്ന 5 വിദ്യാർഥികളിൽ 4 പേരും വിചാരണ വേളയിൽ കോടതിയിൽഹാജരായി സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു.
തങ്ങൾ പൊലീസിനു നൽകിയ മൊഴി അല്ല രേഖപ്പെടുത്തി ഹാജരാക്കിയതെന്നും കോടതിയെ അറിയിച്ചു.കോടതിക്ക് കാര്യങ്ങൾ മനസ്സിലായെന്നു വ്യാജ പരാതി നൽകിയവർക്ക് ബോധ്യപ്പെട്ടതോടെ പരാതി ഒത്തു തീർപ്പാക്കാനായി ശ്രമം. ഇതിനായി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു‌. എന്നാൽ പണമല്ല അഭിമാനമാണ് വലുതെന്ന് പറഞ്ഞ പ്രബീഷ് കോടതി വിധിക്കായി വീണ്ടും നിയമ നടപടികളിലൂടെ മുന്നോട്ടു പോയി. ഒടുവിൽ കോടതി പ്രബീഷ് നിരപരാധിയാണെന്ന് വിധിച്ചു.

തെറ്റാണെന്നറിഞ്ഞിട്ടും പൊലീസ് ഈ കേസുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായതെന്ന് അന്ന് വിനോദയാത്രയിൽ പങ്കെടുത്ത ഒരു വിദ്യാർഥി പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കി അപമാനിച്ച അന്നത്തെ ബാലുശ്ശേരി എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരെ പൊലീസ് കംപ്ളെയിന്റ്സ് അതോറിറ്റിയെ സമീപിക്കുമെന്ന് പ്രബീഷ് പറഞ്ഞു. 

Monday, August 25, 2025

ചുരം അപകടം;ലോറിയുടെ വരവുകണ്ട് കാർ നിർത്തിയോടി, വന്നുമറിഞ്ഞത് കാറിനുമേലെ; യാത്ര ക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താമരശേരി:ഇന്നലെ വൈകുന്നേരം ചുരത്തി ലുണ്ടായ അപകടത്തിൽ കാർ യാത്ര ക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
വയനാട് ഭാഗത്തുനിന്ന് പാർസൽസാധനങ്ങളുമായി വരുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരമിറങ്ങാൻ വരിയിൽ നിർത്തിയിട്ടിരുന്ന വാഹനനിരയിലേക്കാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറിയത്. മറ്റുവാഹനങ്ങളിലിടിച്ചശേഷം ഒരു കാറിനുമുകളിലേക്ക് ലോറി മറിഞ്ഞു."

ഈ കാർ പൂർണമായി തകർന്നു. ലോറിയുടെ വരവുകണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനലാണ് തലനാരിഴയ്ക്ക് ആളപായം ഒഴിവായത്.

താമരശ്ശേരി, ഹൈവേ പോലീസും എഎസ്‌ഐ വി. സൂരജിന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും യാത്രക്കാരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരംസംരക്ഷണസമിതിയംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പള്ളിക്കൽ ബസാർ കുണ്ടിൽഹൗസ് അബൂബക്കർ (56), തച്ചംപൊയിൽ താനിക്കൽ അഷ്‌റഫ് (57) എന്നിവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എട്ടുപേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാൾ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. നേരത്തേ, ഏഴാംവളവിൽ ഒരു മരലോറി യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയതും ഗതാഗതതടസ്സം രൂക്ഷമാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയ്ൻ എത്തിച്ച് രാത്രി ഏഴരമണിയോടെ റോഡരികിലേക്ക് മാറ്റി. അതുവരെ ഒറ്റവരിയായിമാത്രമായാണ് വാഹനങ്ങൾ കടത്തി വിട്ടത്.എട്ടാം വളവിനു ഇരു പുറങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് രൂപ പ്പെട്ടത് . രാത്രി ഏറെ വൈകിയാണ് വാഹനത്തിരക്ക് കുറഞ്ഞത് .
 

മയക്കുമരുന്നുമായി താമരശേരി യിൽ രണ്ടു യുവാക്കൾ പിടിയിൽ*

താമരശ്ശേരി: മയക്കുമരുന്നുമായി താമരശേരി യിൽ രണ്ടു യുവാക്കൾ  പിടിയിൽ. അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്ത് താമരശ്ശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ്  55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി 10 മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻറിന് സമീപം വെച്ച് പോലീസ് പിടികൂടിയത്.  മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 57 Z 1457 ഐ 20 കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

അൽ ഷാജ് നിരവധി മയക്കുമരുന്ന് കേസിൽ  പ്രതിയാണ്. ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. താമരശ്ശേരി ഇൻസ്പെപെക്ടർ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ പിടികൂടി യത്.

നരിക്കുനി യിൽ ലഹരി മരുന്ന് വാങ്ങാൻ 17കാരൻ കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി

നരിക്കുനി:ലഹരി മരുന്ന് വാങ്ങാനായി പ്ലസ് ടു വിദ്യാര്‍ത്ഥി സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ തായി  പരാതി.

.

വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും പ്രൈമറി ക്ലാസില്‍ ഒന്നിച്ച്‌ പഠിച്ചതാണ്. വീട്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്.

പെണ്‍കുട്ടിയില്‍ പിന്നീട് പഠിക്കാന്‍ താല്‍പ്പര്യമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും ഉറക്കക്കുറവും ശ്രദ്ധയില്‍പ്പെട്ടു. ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണം നഷ്ടമായത് സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ വീണു പോയതാണെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. വിശദമായി ചോദിച്ചപ്പോള്‍ നരിക്കുനിയിലെ ഒരു ജ്വല്ലറിയില്‍ വിറ്റുവെന്നും തന്റെ സുഹൃത്തിന് നല്‍കാനാണെന്നും തുറന്നു പറയുകയായിരുന്നു.സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഭൂരിപക്ഷമാണ് ശരിയെങ്കില്‍ മയിലിന് പകരം കാക്കയെ ദേശീയപക്ഷിയായും കടുവക്ക് പകരം പശുവിനെ ദേശീയ മൃഗമായും കാണേണ്ടി വരും ; പ്രകാശ് രാജ്

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്ന് നടൻ പ്രകാശ് രാജ്. ഭൂരിപക്ഷമാണ് ശരിയെങ്കില്‍ മയിലിന് പകരം കാക്കയെ ദേശീയപക്ഷിയായും കടുവക്ക് പകരം പശുവിനെ ദേശീയ മൃഗമായും കാണേണ്ടി വരുമെന്നും പ്രകാശ് രാജ് പറഞ്ഞു.മുസോളിനി, ഹിറ്റ്ലർ എന്നിവരെ പോലെ നരേന്ദ്ര മോദിയും ആർ.എസ്.എസും ഫോബിയയെ ഉപയോഗിക്കുകയാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. തിരൂർ തുഞ്ചൻ പറമ്ബില്‍ സംഘടിപ്പിച്ച ദേശീയ മാനവിക വേദി വാർഷികാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പും കേന്ദ്ര സർക്കാറിനും മോദിക്കും ബോളിവുഡ് താരങ്ങള്‍ക്കും എതിരെ പ്രകാശ് രാജ് വിമർശനം ഉയർത്തിയിരുന്നു. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തിയുള്ള സർക്കാറുകള്‍ക്ക് അഭിപ്രായ പ്രകടനങ്ങളെ തടയാനാകും. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈയിടെ തന്റെയൊരു സുഹൃത്ത് പ്രകാശ് നിങ്ങള്‍ക്ക് അഭിപ്രായം പറയാൻ ധൈര്യമുണ്ടെന്നും തനിക്കതില്ലെന്നും പറഞ്ഞു. ചരിത്രം എഴുതുമ്പോള് ‍ കുറ്റങ്ങള്‍ ചെയ്തവരെ വിട്ടുകളഞ്ഞേക്കും. എന്നാല്‍, നിശബ്ദത പാലിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡിലെ പലർക്കും തന്നോടൊപ്പം സിനിമയില്‍ പ്രവർത്തിച്ചാല്‍ അർഹതപ്പെട്ടത് ലഭിക്കില്ലെന്ന ആശങ്കയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. സർക്കാറിനെതിരെ സംസാരിച്ചാല്‍ അവസരം നഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് മുമ്പ് ലഭിച്ചത്രയും അവസരങ്ങള്‍ ലഭിക്കില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരം ഫവാദ് ഖാനും വാണി കപൂറും അഭിനയിച്ച 'അബിർ ഗുലാല്‍' സിനിമയുടെ പ്രദർശനം നിരോധിച്ചതിനെതിരെ നടൻ പ്രകാശ് രാജ്. അതിർത്തികള്‍ക്കതീതമായി ചിന്തിക്കാനും നല്ല ചിത്രങ്ങളെ സ്വീകരിക്കാനും പ്രേക്ഷകർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കല ആളുകളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല. ബാല പീഡനം, അശ്ലീലം പോലുള്ളവയുണ്ടെങ്കിലൊഴികെ വിവാദ ഉള്ളടക്കങ്ങളുള്ള സിനിമകള്‍ നിരോധിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. സിനിമ കാണാനും അഭിപ്രായം രൂപവത്കരിക്കാനുമുള്ള അവസരം പ്രേക്ഷകർക്കുണ്ടാകണം. സിനിമകളെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം ഭയം സൃഷ്ടിക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമാണ്. 'പഠാൻ' സിനിമയിലെ ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലുണ്ടായ ഭീഷണി അദ്ദേഹം ചൂണ്ടിക്കാട്ടി.

Sunday, August 24, 2025

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു"

രാഹുൽ മാങ്കൂട്ടത്തിലെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ്‌ ചെയ്തത്. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്നാണ് പാര്‍ട്ടിയെടുത്ത തീരുമാനം.


ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.

കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയായിരുന്നു രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടത്. ചില നേതാക്കൾ കേസും കോടതിവിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് ചർച്ചകളിലേക്ക് എത്തിയത്."
 

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സപ്തംബര്‍ അഞ്ചിന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമെന്നും വിവിധ ഖാദിമാര്‍ അറിയിച്ചു.



യുഎഇയിലും ഒമാനിലും നബിദിനം അന്നു തന്നെയാണ്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റയ്ന്‍, കുവൈത്ത് രാജ്യങ്ങളില്‍ സപ്തംബര്‍ നാലിനായിരിക്കും നബിദിനം

മരണം വരുന്ന വഴി,മിനിലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴേക്ക് വീണുവസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

തലശ്ശേരി: മരണം ഏതെല്ലാം രൂപത്തിൽ വരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ല്ലോ, അത്തരത്തിൽ ഒരു മരണമാണ് തലശ്ശേരി ചൊക്ലി യിൽ ഉണ്ടായത്  . മിനിലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴേക്ക് വീണാണ് സ്ത്രീ ദാരുണമായ മരിച്ചത്.വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം . കുണ്ടൻചാലില്‍ ഹൗസില്‍ ജാനു (85)ആണ് മരിച്ചത് .

ഒളവിലം നോർത്ത് യുപി സ്കൂളിന് സമീപത്തായാണ് അപകടം . റോഡിന് സമീപത്ത് നിർത്തിയിട്ട് വാടക സാധനങ്ങള്‍ ഇറക്കുകയായിരുന്ന ഗുഡ്സ് മിനിലോറി ബ്രേക്കില്‍ നിന്ന് മാറി താഴേക്ക് നീങ്ങി  വീട്ടിനു മുന്നിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് വീട്ടിലെ മുന്നില്‍ നിന്നും തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണ് വാഹനം വീണത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലുംവഴിമധ്യേമരണപ്പെടുകയായിരുന്നു. 

അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കി, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി'; ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിന്‍റെ പരാതി

ആലപ്പുഴ തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തില്‍ അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി അബൂബക്കറിന്‍റെ കുടുംബം.

റിമാന്‍റിലുള്ള അബൂബക്കറല്ല യഥാർത്ഥ കുറ്റവാളി എന്ന് പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. അബൂബക്കറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാൻ പൊലിസ് ശ്രമിച്ചെന്നും അബൂബക്കറിന്‍റെ മകൻ മുഹമ്മദ് റാഷിൻ പറഞ്ഞു. അബൂബക്കറിനെ കൊലപാതകിയാക്കിയതില്‍ വലിയ ദുഖത്തിലാണ് കുടുംബം. മുൻവിധിയോടെയുള്ള പൊലീസ് നടപടിയാണ് അബൂബക്കറിനെ കൊലപാതകിയാക്കിയതെന്നും കൃത്രിമ തെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടപ്പള്ളി ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്ക‍ർ സംഭവ ദിവസം ഈ വീട്ടില്‍ എത്തിയിരുന്നതായി കണ്ടെത്തിയ പൊലീസ് ഇയാളെ കസ്റ്റ‍‍ഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ 60 കാരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും അസുഖ ബാധിതയായ ഇവർ ഇതിനിടെ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് അബൂബക്കറിനെതിരെ കൊലപാതകകുറ്റവും ബലാത്സംഗ കുറ്റവും ചുമത്തി. തുടര്‍ന്ന് കോടതി അബൂബക്കറിനെ റിമാന്‍റ് ചെയ്തു.

തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കൊല്ലത്ത് മറ്റൊരു സിം ഇട്ട് പ്രവർത്തിപ്പിക്കുന്നതായി പൊലീസിന് മനസിലായി. തുട‍ർന്നുള്ള അന്വേഷണത്തിലാണ് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി സൈനുലാബ്ദീനും ഭാര്യ അനീഷയും പിടിയിലാകുന്നത്. യഥാർത്ഥത്തില്‍ കൊലപാതകം നടത്തിയത് ഇവരായിരുന്നു.മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. എന്നാല്‍ ആദ്യം അറസ്റ്റിലായ അബൂബക്കർ ഇപ്പോഴും റിമാന്‍റില്‍ തുടരുകയാണ്. അബൂബക്കറിനെതിരെ കൊലക്കുറ്റം ഒഴിവായാലും ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നാണ് പൊലീസ് വാദം.

മോശമായ പരാമർശങ്ങള്‍ നടത്തി പൊലീസ് മാധ്യമങ്ങളില്‍ വാർത്തനല്‍കിയത് ഉള്‍പ്പടെ ചൂണ്ടികാണിച്ച്‌ കുറ്റം ചെയ്യാത്ത അബൂബക്കറിനെ ജയില്‍ മോചിതനാക്കണമെന്നും കേസ് ക്രൈബ്രാഞ്ചിന് കൈമാറി ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അപകീർത്തികരമായ വർത്തപ്രചരിച്ചതോടെ കുടുംബം തീവ്ര ദുഃഖത്തിലാണെന്നും യഥാർത്ഥ പ്രതികള്‍ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടും അബൂബക്കറിനെ കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ഐപിഎസ് ഉദ്യോഗസ്ഥന്‍ വനിതാ എസ്‌ഐമാര്‍ക്ക് അശ്ലീല സന്ദേശമയച്ചതായി പരാതി

എസ്പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയക്കുന്നു എന്നാണ് പരാതി.രണ്ട് വനിത എസ്‌ഐമാരാണ് തിരുവനന്തപുരം റെയിഞ്ച് ഡിഐജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

എസ്പി ആയിരിക്കെ മറ്റ് ആരോപണങ്ങളും നേരിട്ടതിനെത്തുടർന്ന് ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നിർദ്ദേശിച്ച്‌ ഡിജിപിക്ക് റിപ്പോർട്ട് നല്‍കി. തുടർ അന്വേഷണത്തിനായി മെറിൻ ജോസഫിനെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഏന്നാൽ തനിക്കു എതിരെ ഗൂഢാലോചന നടത്തിയത് അന്വേഷണം നടത്തണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡി.ജി.പിക്ക് പരാതി നൽകി യിട്ടുണ്ട്

Saturday, August 23, 2025

ഇത് വ്യാജ നല്ല, ഒറിജിനൽ,വാഹന ഉടമകള്‍ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബര്‍ പരിവാഹൻ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ഡ്രൈവിങ് ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് ഈ അടുത്താണ്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് വാഹന ഉടമകള്‍ക്കും ലൈസൻസ് ഉടമകള്‍ക്കും വ്യാപകമായി സന്ദേശമെത്തുന്നത്. അതേസമയം മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന ഈ സന്ദേശം തട്ടിപ്പാണോ എന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാല്‍, ഈ സന്ദേശം വ്യാജമല്ലെന്നും ഔദ്യോഗികമാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

വാഹന ഉടമകളും ലൈസൻസ് ഉടമകളും തങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ പരിവാഹൻ പോർട്ടലില്‍ (parivahan.gov.in) അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഈ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ മൊബൈല്‍ നമ്ബർ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കൂ. പോർട്ടലില്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാണ്.

ഡീസല്‍ ചെലവ് ലാഭിക്കാം: 6 വർഷം അല്ലെങ്കില്‍ 1.50 ലക്ഷം കി.മീ വാറണ്ടി; വരുന്നു ടിവിഎസിന്റെ ഇലക്‌ട്രിക് കാർഗോ ഓട്ടോറിക്ഷ

എന്നാല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ വിവരങ്ങള്‍ കൈമാറാവൂ എന്നത് ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അനൗദ്യോഗിക സന്ദേശങ്ങളോ ലിങ്കുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: യഥാര്‍ഥ പ്രതി അബ്ദുള്ളയല്ല.

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. ചെമ്ബകപ്പള്ളി ഹംലത്താണ്(62) കൊല്ലപ്പെട്ടത്.

കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഹംലത്തിന്റെ പരിചയക്കാരനായിരുന്ന പ്രദേശവാസി അബൂബക്കറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

എന്നാല്‍ അബൂബക്കർ അല്ല യഥാർഥ പ്രതിയെന്ന് ഇപ്പോള്‍ തെളിയുകയാണ്. കേസുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ പോലീസ് പിടിയിലായി. മോഷണക്കേസുകളിലെ പ്രതിയായ ഒരാളും ഭാര്യയുമാണ് പിടിയിലായത്. ഇവർ നേരത്തെ ഹംലത്തിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

17നാണ് ഹംലത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ റിമാൻഡിലായ അബൂബക്കർ ഹംലത്തിന്റെ വീട്ടില്‍ വന്നിരുന്നുവെങ്കിലും ഇയാള്‍ മടങ്ങിയ ശേഷമാണ് കൊലാപതാകം നടന്നത്. രാത്രി 11 മണിയോടെ അബൂബക്കർ ഈ വീട്ടില്‍ നിന്ന് പോകുന്നത്.

അർധരാത്രി കഴിഞ്ഞതോടെയാണ് മോഷ്ടാവും ഭാര്യയും ഇവിടേക്ക് എത്തുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അടുക്കള വാതില്‍ തകർത്ത് അകത്തു കടന്നു. ശബ്ദം കേട്ടുണർന്ന ഹംലത്ത് ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ഭാര്യ കാലുകളില്‍ ബലമായി പിടിച്ച്‌ ഭർത്താവിനെ സഹായിച്ചു

ഇരുട്ടായിരുന്നതിനാല്‍ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രതികള്‍ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന ഹംലത്തിന്റെ കമ്മലും മൊബൈല്‍ ഫോണും കവർന്ന് വീട്ടില്‍ മുളകുപൊടി വിതറി ഇവർ കടന്നുകളയുകയായിരുന്നു. ഹംലത്തിന്റെ ഫോണ്‍ മറ്റൊരു സിം കാർഡ് ഇട്ട് ഉപയോഗിച്ചതോടെയാണ് യഥാർഥ പ്രതികളിലേക്ക് പോലീസ് എത്തിയത്.

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...