Tuesday, September 30, 2025

തുഷാരിഗിരി പാലത്തിൽ കഴുത്തറ്റ് തൂങ്ങിയ നിലയിൽ കണ്ടെത്തി യ ആളെ തിരിച്ചറിഞ്ഞില്ല

കോടഞ്ചേരി: തുഷാരഗിരി പാലത്തിൽ തല മാത്രം കയറിൽ തൂങ്ങി കിടക്കുന്ന രൂപത്തിൽ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.

 പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ച് പുഴയിലേക്കു തൂങ്ങി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം. കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ച നിലയിലാണ്. 

ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്.


മരിച്ചയാളുടെ ചെരുപ്പും, ഇരുചക്രവാഹനവും പരിസരത്ത് കണ്ടെത്തി. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കേരളത്തില്‍ കാസാ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്'-മുഖ്യമന്ത്രി

കേരളത്തില്‍ കാസാ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും കര്‍ശന നിരീക്ഷണവും നടപടിയും വേണമെന്നും മുഖ്യമന്ത്രി. പോലിസ് ഉന്നതതല യോഗത്തിലാണ് നിര്‍ദേശം.പോലിസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. മൂന്നാം മുറയും അഴിമതിയും കണ്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

പോക്‌സോ കേസ് വരെ പോലിസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട എസ്പിയായിരിക്കെ വി ജി വിനോദ് കുമാര്‍ പോക്‌സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല കണ്ടെത്തല്‍. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി"
 

ജോലി കഴിഞ്ഞ് തിരിച്ചെത്തിയില്ല, അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മുക്കം സ്വദേശി ഷോക്കേറ്റ് മരിച്ചെന്ന്

സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ്‌ മുശൈത്തില്‍ ജോലിക്കിടെ ഷോക്കേറ്റ്  മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലി (36) മരണപ്പെട്ടു.

ദീർഘകാലമായി ഖമീസ്‌ മുശൈത്തില്‍ ഇലക്‌ട്രിക്കല്‍ ജോലിചെയ്‌തു വന്നിരുന്ന മുഹമ്മദലി വ്യാഴാഴ്‌ചയാണ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഖമീസില്‍ താമസിച്ചിരുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജോലിസ്ഥലത്ത് മരിച്ച വിവരം അറിയുന്നത്. സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന മുഹമ്മദലി ഐ.സി.എഫ് ഖമീസ് മുശൈത്ത് റീജിയൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി ആയിരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ട രിഫാഈ കെയർ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമായുള്ള പ്രവർത്തങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ ജുമാന, മകള്‍: ഫാത്തിമാ ഹബീബ
ഖമീസ് മുശൈത്ത് ബിൻ ഹസാൻ ആല്‍ മനീഅ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നകറാമ മഖ്ബറയിൽ ഖബറടക്കി 

Monday, September 29, 2025

എൽപിജി ഗ്യാസ് കണക്ഷൻ ഇനി ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറ്റാം"

സിം കാർഡ് നമുക്ക് ഇഷ്ടമുള്ള കമ്പനിയിലേക്ക് പോർട്ട് ചെയ്തവരാവാം നമ്മിൽ പലരും,എന്നാൽ എൽ.പി ജി ഇങ്ങനെ പോർട്ട് ചെയ്യാൻ സാധിച്ചാലോ?എന്നാൽ ഇത്തരം ഒരു സംവിധാനം ആണ് നമ്മുടെ മുന്നിൽ...
"ഗ്യാസ് ബുക്ക് ചെയ്താൽ കൃത്യ സമയത്ത് കിട്ടാറുണ്ടോ? കാലതാമസം വരാറുണ്ടോ? നിലവിലുള്ള കമ്പനിയിൽ തൃപ്തിയില്ലെങ്കിൽ പുതിയ കമ്പനി നിങ്ങൾക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിൽ, ഉപഭോക്താക്കൾക്ക് ഇനി എൽപിജി ഗ്യാസ് കണക്ഷൻ ഇഷ്ടമുള്ള വിതരണ കമ്പനിയിലേക്ക് മാറ്റാൻ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട ചട്ടക്കൂടിനായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. തുടര്‍ന്ന് പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും."
 2013-ൽ യുപിഎ സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിരുന്നു. 2014 മുതൽ തന്നെ എൽപിജി ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനിയെ മാറ്റുന്നതിന് പകരം അവരുടെ ഡീലർമാരെ മാത്രം മാറ്റാനുള്ള പരിമിതമായ ഓപ്ഷനുകൾ അനുവദിച്ചിരുന്നു.ഉദാഹരണത്തിന്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നുള്ള ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താവിന് സമീപത്തുള്ള ഇൻഡെയ്ൻ ഗ്യാസ് ഡീലർമാരിൽ നിന്ന് ഗ്യാസ് വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു.എന്നാൽ, ആ സമയത്ത് ഇന്റർകമ്പനി പോർട്ടബിലിറ്റി നിയമപരമായി സാധ്യമല്ലാത്തതിനാൽ, ഉപഭോക്താവിന് ഭാരത് പെട്രോളിയത്തിന്‍റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ എച്ച്പിഗ്യാസിലേക്കോ മാറാൻ കഴിഞ്ഞില്ല"
 

രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി; താമരശേരി യിൽ പ്രതി ഷേധ പ്രകടനം നടത്തി

താമരശേരി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സി.പി.എം-ബി.ജെ.പികൂട്ടുകെട്ടിനെതിരെതാമരശേരിബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. .സി സി.ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.ഗിരീഷ്കുമാർഅധ്യക്ഷനായി.എം.സി നാസിമുദ്ദീൻ, ഒ.എംശ്രീനിവാസൻ, നവാസ് ഈർപ്പോണ, .അഹമ്മദ് കുട്ടി  കൂടത്തായി, പി.കെ.ഗംഗാധരൻ, കെ.സരസ്വതി, ജ്യോതി ഗംഗാധരൻ, അബൂബക്കർ കൊടശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.  സത്താർ പളളിപ്പുറം, സണ്ണി കൊഴമ്പാല, ബാബു അബ്രഹാം, സി.മുഹ്സിൻ,ചിന്നമ്മ ജോർജ് വി.കെ.കബീർ, ഖദീജ സത്താർ,  ഷമീർ ഓമശ്ശേരി, അനീഷ് റഹ്മാൻ ഓമശ്ശേരി, കെ.പി കൃഷ്ണൻ,, പി.കെ.സി.മുഹമ്മദ് രാജേഷ് കോരങ്ങാട്, യു.ആർ ഗിരീഷ്, ഓമി ജാഫർ, മുഹമ്മദ് കോടശ്ശേരി നേതൃത്വം നൽകി.

വാട്സാപ്പിന്റെ അന്തകനായി ഇന്ത്യ യുടെ അറട്ടൈ

ചെന്നൈ: വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ പിന്തള്ളി ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ'. തദ്ദേശീയമായി നിര്‍മിച്ച ഈ ആപ്പ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായി മാറിയിരിക്കുകയാണ്. ആപ്പ് സ്റ്റോറുകളിൽ ഒന്നാമതാണ് അറട്ടൈ.

തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ആപ്പ് വികസിപ്പിത്. 2021ലാണ് പുറത്തിറക്കിയതെങ്കിലും അറട്ടൈയുടെ സമയം തെളിഞ്ഞത് ഇപ്പോഴാണ്. ചാറ്റ് എന്നാണ് അറട്ടൈ എന്ന തമിഴ് വാക്കിന്‍റെ അര്‍ഥം. സ്പൈവെയർ രഹിത മെസഞ്ചർ ആപ്പാണ് ഇത്.






ടെക്സ്റ്റ്, വോയിസ് ചാറ്റിങ്ങിനുള്ള സൗകര്യം, വ്യക്തിഗത, ഗ്രൂപ്പ് വീഡിയോ, ഓഡിയോ കോളുകൾ, മീഡിയ ഷെയറിങ് തുടങ്ങിയവ അറട്ടൈ പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ ഗ്രൂപ്പ് ചാറ്റുകൾക്കും കൂടുതൽ ആളുകളിലേക്ക് വിവരം എത്തിക്കാനും ചാനലുകൾ ഉപയോഗിക്കാം.ഉപയോക്താക്കളുടെ ഡാറ്റ പരസ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുകയില്ലെന്ന് സോഹോ ഉറപ്പ് നൽകുന്നുണ്ട്.

സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, ഡെസ്‌ക്‌ടോപ്പ്, ആൻഡ്രോയിഡ് ടിവി എന്നിവയിലൂടെയും ആക്‌സസ് ചെയ്യാൻ കഴിയുന്ന ആപ്പ് ആണിത്. കുറഞ്ഞ ഇന്‍റര്‍നെറ്റ് വേഗതയിലും പഴയ സ്മാർട്ട്‌ഫോണുകളിലും പോലും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. അറട്ടൈയിയെ ഒരു പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്ഫോമിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ശിപാര്‍ശ ചെയ്തതോടെ ആപ്പ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ 'വാട്സാപ്പ് ഘാതകൻ' എന്നാണ് അറട്ടൈയിയെ സാങ്കേതിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. വാട്സാപ്പിന് നിലവിൽ ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്."
 

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

മേപ്പയ്യൂർ: കോണ്‍ഗ്രസ് ഓഫീസ് മുറിയില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ സ്വദേശിയായ രാജനാണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാവിലെ ചായക്കടയിലേക്ക് പോകുന്നതിനിടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. നാട്ടില്‍ പത്രവിതരണം ചെയ്തുവരികയായിരുന്നു രാജന്‍. മകന്റെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രാജനെ അലട്ടിയിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്നാണ് കരുതുന്നത്. 

ഇത് ഒരു റോഡാണ്,കൊല്ലപ്പടി ചാമോറ വേനപ്പാറ റോഡ് പൊട്ടിപോളിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കൊല്ലപ്പടി ചാമോറ വേനപ്പാറ റോഡ് പൊട്ടിപൊളിഞ്ഞു കാൽനട യാത്രക്കാർ വരെ ദുരിതത്തിൽ. 85 വർഷത്തെ പഴക്കമുള്ള 8 മീറ്റർ വീതിയുള്ള മലയോര മേഖലയിലെ ആദ്യത്തെ റോഡായിട്ടും  തിരിഞ്ഞു നോക്കാതെ അധികാരികൾ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഉള്ളത്.. മുൻപ് ആറോളം സ്വകാര്യ ബസ്സുകളും ഒരു കെഎസ്ആർടിസി ബസ്സും ഈ പ്രദേശത്തുകൂടെ ഓടിയിരുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദുരിതാവസ്ഥയിൽ ഇപ്പോൾ നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥയിൽ ആ ബസ്സും നിലയ്ക്കാൻ പോകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. നിലവിൽ ഇരുപതോളം സ്കൂൾ ബസ്സുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. കൂടാതെ നിരവധി ആരാധനാലയങ്ങൾ, 3 സ്കൂളുകൾ എന്നിവ ഈ  പ്രദേശത്തുണ്ട് എന്നിട്ടും പഞ്ചായത്ത് അധികാരികളോ ജനപ്രതിനിധികളോ Attempt യാതൊരുവിധ ഇടപെടലും നടത്താതെ ജനങ്ങൾക്ക് ദുരിത യാത്ര ചെയ്യുകയാണ്. 8 മീറ്റർ വീതിയിയുള്ള നാലര കിലോമീറ്റർ ദൂരത്തിലാണ് ഈ പൊട്ടിപ്പൊളിഞ്ഞ റോഡുള്ളത്. മുൻ വർഷങ്ങളിൽ എല്ലാം പല നിവേദനങ്ങളും അപേക്ഷകളും സ്ഥലം എംഎൽഎ, എം.പി,  പ്രാദേശിക ഭരണകൂട ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർക്കെല്ലാം കൊടുത്തിട്ടും യാതൊരുവിധ പരിഗണനയും ഈ റോഡിൽ ലഭിച്ചിട്ടില്ല.. കാൽനട യാത്ര പോലും അതീവ ദുഷ്കരമാണ്. രോഗികളെ പോലും ആശുപത്രി കൊണ്ടുപോവാൻ ജനങ്ങൾ നന്നേ പ്രയാസപ്പെടുന്നു..  റോഡിനോടുള്ള അധികാരികളുടെ അവഗണനയിൽ ജനകീയ കൂട്ടായ്മയിൽ പ്രതിഷേധത്തിന്  തയ്യാറെടുക്കുകയാണ് നാട്ടുകാർ

Sunday, September 28, 2025

നാളെ 30 ന് കേരളത്തില്‍ പൊതുഅവധി: അടുത്ത ആഴ്ച 5 ദിവസം സ്കൂളില്ല കുട്ടി കളേ...

തുടർച്ചയായി മൂന്ന് ദിവസം (30, 1, 2) സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും.


സെപ്തംബർ 30 ന് സംസ്ഥാനത്ത് പൊതു അവധി. -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.30 ന് കൂടെ അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായി മൂന്ന് ദിവസം (30, 1, 2) സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും.

ആ പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ടത്രെ!! 24 വര്‍ഷം ഗള്‍ഫില്‍ കുടുംബത്തിന് വേണ്ടി ജീവിച്ചു'

പ്രവാസികളുടെ ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വച്ചതാണ് എന്ന് പറയാറുണ്ട്. കുടുംബത്തിന്റെ മാന്യമായ ജീവിതത്തിന് വേണ്ടി എല്ലാം മാറ്റിവച്ച്‌ വിദേശത്ത് കഴിയുന്നവനാണ് പ്രവാസി

വലിയ ശമ്പളമുള്ള ജോലി ചെയ്യുന്നവര്‍ ഇക്കൂട്ടത്തില്‍ തുലോം കുറവാണ്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം വിദേശത്ത് താമസിക്കേണ്ടി വരികയും ചെയ്യുന്നു.



ഒന്നിന് പിറകെ ഒന്നായി കുടുംബത്തിന് ആവശ്യങ്ങള്‍ വരുമ്പോള് ‍ പ്രവാസിയുടെ അകലങ്ങളിലെ ജീവിതം നീളും. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഉള്ളുലയ്ക്കുന്നതാണ്. ഗള്‍ഫില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലുള്ള കുടുംബം വേണ്ടന്ന് പറഞ്ഞുവത്രെ. അതുകൊണ്ടുതന്നെ 9 ദിവസം ഏറ്റുവാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായി.

അഷ്‌റഫ് താമരശേരി പങ്കുവച്ച കുറിപ്പ് വായിക്കാം: -

ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളില്‍ ഒരു മൃതദേഹം മരിച്ചിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടാണ് കയറ്റി വിട്ടത് കാരണം നാട്ടില്‍ വീട്ടുകാര്‍ക്ക് വേണ്ടത്രേ, ബന്ധുക്കളില്‍ ചിലര്‍ പറയും കൊണ്ടുവരണ്ട വേറെ ചിലര്‍ പറയും കൊണ്ടുവരാന്‍, അങ്ങനെ സ്വന്തം കുടുംബക്കാരുടെ ഇടയിലുള്ള അനാദരവ് കാരണം ഈ മൃതദേഹം ഒമ്പത് ദിവസമായി ഏറ്റുവാങ്ങാന്‍ ആളില്ലാതെയുള്ള അവസ്ഥയായിരുന്നു.


എന്തിനാ മക്കളേ ഇങ്ങിനെയൊക്കെയുള്ള വാശിയും വെറുപ്പും വിദ്വേഷവും വയ്ക്കുന്നത്. നാളെ ഓരോരുത്തര്‍ക്കും ഈ ലോകം വിട്ട് പോകേണ്ടിവരും എന്ന് ഇടയ്ക്കിടെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും ട്ടോ. ഇദ്ദേഹം നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങളായി ഈ പ്രവാസലോകത്ത് സ്വന്തം ശരീരം പോലും നോക്കാതെ തന്റെ കുടുംബം നല്ലരീതിയില്‍ പോകണം, തന്റെ ബന്ധുക്കള്‍ സുഖമായിരിക്കണം എന്ന ഉദ്ദേശത്തോടെ കഠിനാധ്വാനം ചെയ്തു കുടുംബത്തെയും ബന്ധുക്കളെയും നന്നായി നോക്കി വന്നിരുന്ന വ്യക്തിയാണ്.

പെട്ടെന്നൊരു ഹൃദയാഘാതം മൂലം ഇവിടെവച്ച്‌മരണപ്പെടുകയാണുണ്ടായത്. എന്നിട്ടോ വിവരം അറിഞ്ഞ കുടുംബക്കാര്‍ പറയുകയാണ് ഇനി ആ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ടപോലും. ഇനിയൊരിക്കലും അദ്ദേഹത്തിന്റെ കയ്യില്‍നിന്നും പണമോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ കിട്ടില്ലല്ലോ. ഇതാണ് ഇന്നത്തെ ലോകം.

നമ്മള്‍ പ്രവാസികള്‍ക്കുള്ള ഒരു കുഴപ്പം ഇതാണ്, താന്‍ സമയത്തിന് ഭക്ഷണം കഴിച്ചില്ലേലും തന്റെ കുടുംബം പട്ടിണിയാവരുത്, താന്‍ നല്ലൊരു വസ്ത്രം ധരിച്ചില്ലേലും തന്റെ മക്കള്‍ നന്നായിരിക്കണം, തന്റെ ബന്ധുക്കള്‍ നന്നായി ജീവിക്കണം അതിനുവേണ്ടി അവര്‍ക്കൊക്കെ തന്നെക്കൊണ്ടാകുംവിധം സാമ്പത്തിക സഹായം ചെയ്യണം ഇതൊക്കെയാണ് ഓരോ പ്രവാസികളും. എന്നിട്ടെന്താണ് അവസാനം നേടുന്നത്?. എല്ലാവരുമാലുള്ള അവഗണനകള്‍ മാത്രം.



എല്ലാം ഊറ്റികുടിച്ച്‌ അവസാനം കരിമ്ബിന്‍ചണ്ടി പോലാകുമ്ബോ ദൂരെ വലിച്ചെറിയും ഇതല്ലേ പ്രവാസിയുടെ അവസ്ഥ. ഇനിയെങ്കിലും പ്രവാസികളും പ്രവാസികളുടെ കുടുംബവും മാറി ചിന്തിക്കേണ്ട സമയം വൈകിയിട്ടൊന്നുമില്ല. കാരുണ്യവാനായ നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുക നിന്ദിക്കരുത്. ഈ ക്ഷണികമാം ദുനിയാവില് നാളെ ആരൊക്കെ എന്തായിത്തീരുമെന്ന് ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക,,,?

അഷ്റഫ് താമരശ്ശേരി

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

പുതുപ്പാടി: സ്വത്തിന് വേണ്ടി അമ്മയെ  കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷാണ് പിടിയിലായത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 9.30ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നാവശ്യപ്പെട്ട് മാതാവിനെ മർദിച്ച ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരുക്കേറ്റ മേരി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.തുടർന്ന്  പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    


കൊല്ലും'ബിജെപി പ്രതിനിധിക്കെതിരെ പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെടി വെച്ച് കൊല്ലുമെന്ന് ബി.ജെ.പി നേതാവ്. ചാനല്‍ ചർച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച്‌ ബിജെപി പ്രതിനിധി പ്രിന്‍റു പ്രസാദിനെ തിരെ
ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിൻ മാമ്മൻ ആണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്.

സ്വകാര്യ ചാനല്‍ ചർച്ചയില്‍ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി ) പ്രതിനിധീകരിച്ചു ചർച്ചയില്‍ പങ്കെടുത്ത പ്രിന്‍റു പ്രസാദ് എന്ന വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന് പല ആവർത്തി ഭീഷണി മുഴക്കിയത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായി മനസിലാക്കുന്നുവെന്നാണ് ബിപിൻ മാമ്മൻ നല്‍കിയ പരാതയില്‍ പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സമാനമായ ഭീഷണിക്ക് ശേഷം കൊലപ്പെടുത്തിയത് കൂടുതല്‍ ഉത്കണ്ഠ ഉണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയെ വധിക്കാനും രാജ്യത്ത് കലാപത്തിനും ശ്രമിച്ച പ്രിന്‍റു പ്രസാദിനെതിരെ വധശ്രമ ഗൂഢാലോചനയ്ക്കും കലാപ ആഹ്വാനത്തിനും കേസെടുക്കണം. എല്ലാത്തിനും ഉപരി രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ വധിക്കും എന്ന ഭീഷണി രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. ഭീകര പ്രവർത്തനവുമായി കണക്കാക്കി ഇതിന്‍റെ ഗൂഢാലോചന സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയെ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും ബിപിൻ മാമ്മൻ ആവശ്യപ്പെട്ടു.

മുൻ ഡിജിപി ജേക്കബ് തോമസ് മുഴുസമയം ആർഎസ്എസ് പ്രവർത്തനത്തിന്

വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ്ണ ഗണവേഷത്തിൽ പങ്കെടുക്കും


മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ പൂർണ്ണസമയ പ്രവർത്തകനാകുന്നു. ഇതിൻ്റെ ഭാഗമായി, വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ്ണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി"
 
ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം അവരുടെ സ്ഥാപക ദിനമായി കണക്കാക്കുന്ന, വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് വിജയദശമി ദിനാചരണം. ഈ പരിപാടിയിൽ ജേക്കബ് തോമസ്, ആർഎസ്എസിൻ്റെ വെള്ള ഷർട്ടും ബ്രൗണ്‍ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ചാണ് പങ്കെടുക്കുക"2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്."
 
 

Saturday, September 27, 2025

നെഞ്ചുതകർന്ന് തമിഴകം

കരൂരിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായത്. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെ വൻ ദുരന്തമുണ്ടായി. സംഭവത്തിൽ വിജയ്ക്കെതിരേ കേസെടുത്തേക്കും.

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 33 മരണം; മരിച്ചവരിൽ 6കുട്ടികളും

മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക"
 
ചെന്നൈ ∙ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചു. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു. കരൂരി‍ൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. 

അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക"

സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല"; രാഹുല്‍-പ്രിയങ്ക ക്കുമെതിരെ ബിജെപി നേതാക്കള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള അടുപ്പത്തെ വിമർശിച്ച്‌ ബിജെപി നേതാക്കള്‍.

മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗീയ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ വൻ വിവാദമായി മാറിയിരിക്കുന്നത്. പൊതു റാലികളിലും പരിപാടികളിലും പ്രിയങ്കയെ രാഹുല്‍ ഗാന്ധി ചുംബിക്കാറുണ്ട്. മധ്യപ്രദേശിലെ മറ്റൊരു മന്ത്രിയായ വിജയ് ഷായും ഈ ആരോപണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുവേദികളില്‍ സഹോദരങ്ങള്‍ സ്നേഹം പങ്കു വയ്ക്കുന്നത് നമ്മുടെ സംസ്കാരമല്ല, നമ്മുടെ ആചാരങ്ങളും പാരമ്ബര്യവും അതല്ല നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ പഠിച്ചിട്ടുള്ളത് നിങ്ങളുടെ വീട്ടിലാണ് പ്രാവർത്തികമാക്കേണ്ടത്, അല്ലാതെ പൊതു നിരത്തില്‍ അല്ലയെന്നും അദ്ദേഹം പറഞ്ഞു. വേദിയിലുണ്ടായിരുന്ന എംഎല്‍എ കാഞ്ചൻ തൻവേയും തന്‍റെ യഥാർഥ സഹോദരിയാണെന്നും അതു കൊണ്ട് എനിക്കവളെ പൊതുവേദിയില്‍ വച്ച്‌ ചുംബിക്കാമോ എന്നു ചോദിച്ച വിജയ് ഷാ അത്തരം ശീലങ്ങള്‍ ഇന്ത്യ സംസ്കാരമല്ലെന്നും പറഞ്ഞു.

വ്യാഴാഴ്ച ഷാജപുർ ജില്ലയിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ‌യാണ് വിജയ്‌വർഗീയ വിവാദപരാമർശം നടത്തിയത്. നമ്മുടെ പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ അവരുടെ സഹോദരിമാരെ പൊതുനിരത്തില്‍ വച്ച്‌ ചുംബിക്കുകയാണ്. നമ്മളില്‍ ആരെങ്കിലും ഇളയ സഹോദരിമാരെയോ പെണ്‍മക്കളെയോ പൊതുവേദികളില്‍ വച്ച്‌ ചുംബിക്കാറുണ്ടോ? ഇത് മൂല്യച്യുതിയാണ് എന്നാണ് വിജയ്‌വർഗീയ ആരോപിച്ചത്. എന്നാല്‍ പവിത്രമായ സഹോദരീ-സഹോദര ബന്ധത്തെയും ഇന്ത്യൻ സംസ്കാരത്തെയുമാണ് വിജയ്‌വർഗീയ മോശമായി ചിത്രീകരിക്കുന്നതെന്നും ബിജെപിയുടെ മോശം മാനസികനിലയുടെ തെളിവാണ് അദ്ദേഹത്തിന്‍റെ പ്രസ്ഥാവനയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഈ ആരോപണം കോണ്‍ഗ്രസിനെതിരേയുള്ളതല്ല, പകരം രാജ്യത്തെ എല്ലാ സഹോദരി-സഹോദരന്മാരെയും ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് പറയുന്നു. നവരാത്രിക്കാലത്ത് ദുർഗാ ദേവിയെ ആരാധിക്കുന്ന സമയത്താണ് പവിത്രമായ സഹോദര ബന്ധത്തെ വിജയ്‌വർഗീയ ചോദ്യം ചെയ്തിരിക്കുന്നതെന്നും വസ്ത്രം, സംസാരം, വിദ്യാഭ്യാസം എന്നിവയുടെയെല്ലാം പേരില്‍ സ്ത്രീകളെ അപമാനിക്കുന്നത് വിജയ്‌വർഗീയ പതിവാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജിതു പട്‌വാരി ആരോപിച്ചു. പാർലമെന്‍റില്‍ നിർണായകമായ ചർച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധിപ്രിയങ്കയുടെ കവിളില്‍ പിടിച്ചതും വിവാദമായി മാറിയിരുന്നു

ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു‌. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.നിസാൻ പട്രോൾ വൈ60 കാർ ആണ് പിടിച്ചെടുത്തത്. 

ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിന്റെ രേഖകളടക്കം ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. കഴിഞ്ഞദിവസം ഒരു വാഹനം ദുൽഖറിന്റെ വീട്ടിൽനിന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു."കഴിഞ്ഞദിവസം ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്റേതു കൂടാതെ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. അമിത് ചക്കാലക്കിനെ രണ്ട് തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. മൂവാറ്റുപുഴ സ്വദേശിയുടെ വാഹനവും കസ്റ്റംസ് പിടിച്ചെടുക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.


വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ, വാഹനം വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു."
 
 

ഓൺലൈൻ ‘ടാസ്ക് നൽകി’ തട്ടിപ്പ്; 32 ലക്ഷം തട്ടിയ മടവൂർ സ്വദേശിഅറസ്റ്റിൽ*

കോഴിക്കോട്: ഓൺലൈൻ വഴി പാർട്ട്ടൈം ജോലിക്കെന്ന് വിശ്വസിപ്പിച്ച് വൻതുക തട്ടിയ കേസിൽ മടവൂർ  സ്വദേശി അറസ്റ്റിൽ. മുട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഹി(21)നെയാണ് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. വ്യാജ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ടെലിഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശങ്ങളനുസരിച്ച് ഡെയിലി ടാസ്ക് ചെയ്യുന്നതിനായി പണം നിക്ഷേപിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. പല തവണയായി 32 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് 2023-ൽ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.ആരോഗ്യ ഇൻഷുറൻസ്

ടെലിഗ്രാം അക്കൗണ്ടിൽ നിന്നുള്ള നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരി പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഇതിൽ നിന്ന് 4.5 ലക്ഷത്തോളം രൂപ മുംബൈയിലുള്ള ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തി. അന്നുതന്നെ ആ തുക ഉൾപ്പെടെ 12.5 ലക്ഷത്തോളം രൂപ നാലു ഇടപാടുകളിലായി കുന്ദമംഗലത്തുള്ള സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വന്നു. അതേദിവസം തന്നെ ആ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിച്ചു. ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത‌തായും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അക്കൗണ്ട് ഉടമയിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

ടാസ്‌കുകൾ പൂർത്തിയാക്കിയതിനു ശേഷം വാഗ്ദാനം ചെയ്‌ത തുകയോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ ഓൺലൈൻ വഴി ചതിയിലൂടെ പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. കമ്മീഷണർ ജി. ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.കെ ആഗേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Friday, September 26, 2025

ഹാജ്ജ് തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക് കുറയും

കുറയുന്നത് 18000 രൂപ* 

കൊച്ചിയില്‍ 87000 രൂപയും കണ്ണൂരില്‍ 89000 കരിപ്പൂർ 1,07,000 രൂപയുമാണ്  ടിക്കറ്റ് നിരക്ക് 


 കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം

40,000 രൂപ അധിക വിമാനക്കൂലി നൽകി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാവുകയാണ്. അടുത്ത വർഷത്തെ ഹജ്ജ് സർവീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ പൂർത്തിയാകുമ്പോൾ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം 1,25,000 രുപയാണ് വിമാന ടിക്കറ്റായി ഈടാക്കിയത്. പുതിയ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 18000 രൂപ കുറവാണ്."

എയർ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാൻ കാരണം. ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാർ തെരഞ്ഞെടുത്തിരുന്ന കരിപ്പൂരിലെ യാത്രനിരക്ക് വർധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കൂടുതൽ വിമാനക്കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ച് നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാരും എംപിമാരും ഹജ്ജ് കമ്മിറ്റിയും നടത്തിയ ഇടപെടലിന്റെ വിജയം കൂടിയാണ് പുതിയ തീരുമാനം.

അതേസമയം, പുതിയ നിരക്കും കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളേക്കാള്‍ കൂടുതലാണ്. കൊച്ചിയില്‍ 87000 രൂപയും കണ്ണൂരില്‍ 89000 രൂപയുമാണ് ടിക്കറ്റ് നിരക്ക് 
 
 .

ദർസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി; രണ്ടുമരണം, മൂന്നുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: മലപ്പുറം തലപ്പാറ വലിയ പറമ്പിൽ
വാഹനാപകടത്തില്‍ ദർസ് വിദ്യാർത്ഥി കളായ രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം അരീത്തോട് വലിയ പറമ്പിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം.ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.

പള്ളിയില്‍ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദര്‍സ് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവര്‍ ആണ് മരിച്ചത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് അഞ്ചുപേരും. ഉസ്മാന്‍ സംഭവ സ്ഥലത്തുവെച്ചും ശാഹുല്‍ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച്‌. ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഓമാനിൽ നിന്നും എത്തിയ രണ്ടു പേർ MDMA സഹിതം എക്സൈസ് പിടിയിൽ*

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിൻ്റെ രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ 2025 സെപ്റ്റംബർ മാസം 25-ന് കോഴിക്കോട് താലൂക്കിൽ പൂളക്കോട് വില്ലേജിൽ   ചൂലൂർ ദേശത്ത്  അടിയശ്ലേരി വീട്ടിൽ  മനു എന്നയാളു വീട്ടിൽ വെച്ച്   55 ഗ്രാം മെത്താംഫെറ്റാമിൻ സഹിതം  കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യും പാർട്ടിയും മനുവിനെ പിടികൂടി ഒരു NDPS കേസ്സെടുത്തു. മനുവിൻ്റെ ഒമാനിലുള്ള സുഹൃത്തായ കോഴിക്കോട് മൂഴിക്കൽ കരയിൽ കൊരക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഷമിലിനെ എറണാകളും ലോഡ്ജിൽ വെച്ച് 10 ഗ്രാം MDMA സഹിതവും എക്സൈസ് സംഘംപിടികൂടിയിരുന്നു. മനു രണ്ട് മാസം മുമ്പും ഷമിൽ  രണ്ടാഴ്ച്ച മുമ്പുമാണ് ഒമാനിൽ നിന്നും വന്നത്. ഷമിൽ നൽകിയ MDMA യാണ് മനുവിൽ നിന്നും പിടികൂടിയത്. ഒമാനിൽ നിന്നും മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണോ ഇവരെന്ന് സംശയിക്കുന്നതായി സർക്കിൾ ഇൻസ്പെക്ടർ 
പ്രജിത് എ പറഞ്ഞു. ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ ലാൻ്റ്മാർക്ക് നൽകി MDMA അവിടെ സുരക്ഷിതമായി വെച്ചതിനു ശേഷം വാട്സ്ആപ്പ് മുഖേനെ ഫോട്ടോ അയച്ചു കൊടുത്തും ലോക്കേഷൻ ഷെയർ ചെയ്തുമാണ് വില്പനനടത്താറുള്ളെന്ന്  പ്രതിയായ മനു പറഞ്ഞു. അന്വേഷണം  ഊർജ്ജിതമാക്കുമെന്ന്
കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു പറഞ്ഞു.
പാർട്ടിയിൽ AEI വിജയൻ സി  പ്രിവന്റീവ്  ഓഫീസർ  ഷാജു സിപി , വിപിൻ , സന്ദീപ് NS,  ജിജു 
 സിവിൽ എക്‌സൈസ് ഓഫീസർമാരായ  തോബിയാസ് ടി എ, വൈശാഖ് WCEO ശ്രിജി,  എന്നിവരും പങ്കെടുത്തു.

തുമ്പില്ലാത്ത കേസില്‍ തുമ്പുണ്ടാക്കി തുമ്പ പൊലീസ്

തുമ്പില്ലാതിരുന്ന കേസില്‍ ഒടുവില്‍ തുമ്പുണ്ടാക്കി കേരള പൊലീസ്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി കുളത്തൂര്‍ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രത്യേക തെളിവുകള്‍ ഒന്നുമില്ലാതിരുന്ന കേസില്‍ പഴുതടച്ചുള്ള അന്വേഷണം തുമ്ബ പൊലീസ് ഊര്‍ജിതമാക്കുകയും. ഒടുവില്‍ കര്‍ണാടക സ്വദേശിയായ പ്രകാശ് ഈരപയിലേക്ക് തുമ്പ പൊലീസ് എത്തുകയും ചെയ്തു. തുടര്‍ന്ന് കേരള പൊലീസിന് നേരിടേണ്ടിവന്നത് ഗുണ്ടകളുടെ ഭീഷണിയുള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ്. ഇവയെല്ലാം അതിജീവിച്ച്‌ ഒടുവില്‍ പൊലീസ് പ്രതിയുമായി നാട്ടിലെത്തി. കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പങ്കുവെച്ചത്.

പ്രതിയെ പിടികൂടിയതോടെ പണം നഷ്ടപ്പെട്ടയാള്‍ക്ക് 10 ലക്ഷം ട്രാന്‍ഫര്‍ ചെയ്യാമെന്നും, പൊലീസ് ചോദിക്കുന്നതെന്തും കൊടുക്കാമെന്നും പറഞ്ഞ് പൊലീസ് സംഘത്തെ സ്വാധീനിക്കാനായി പ്രതിയുടെ ശ്രമം. വഴങ്ങാതായതോടെ ഇയാളുടെ കൂട്ടാളികളെത്തി പൊലീസിനോട് ഭീഷണി മുഴക്കാന്‍ തുടങ്ങി. ഒടുവില്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് അശോക് നഗറിലെ ലോക്കല്‍ പൊലീസ് പ്രതിയുമായി സ്റ്റേഷനിലെത്തി. അവിടെ രാഷ്ട്രീയക്കാരും പ്രതിയുടെ ഗുണ്ടകളും കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടത്തെ എസ്.എച്ച്‌.ഒയും കേരള പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പ്രയോജനമില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലെ പൊലീസുകാര്‍ അപ്രത്യക്ഷമായി. എന്തും വരട്ടേയെന്ന് കരുതി കേരള പൊലീസ് പ്രതിയെ വൈദ്യപരിശോധനക്കായി പുറത്തിറക്കി. പുറത്ത് അക്രമിസംഘം വളഞ്ഞപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. ഇതോടെ സ്റ്റേഷനിലെ ജി.ഡി ആള്‍ക്കൂട്ടത്തിന് എന്തോ സിഗ്‌നല്‍ കൊടുത്തരുതോടെ പ്രതിഷേധിച്ചവര്‍ വഴി മാറി. തുടര്‍ന്ന് ഓട്ടോയില്‍ പ്രതിയെ ആശുപത്രിലെത്തിച്ച്‌ മെഡിക്കല്‍ എടുത്ത് കോടതിയിലെത്തിയപ്പോഴേക്കും മജിസ്‌ട്രേറ്റ് പൊയ്ക്കഴിഞ്ഞിരുന്നു.

'
മജിസ്‌ട്രേറ്റിന്റെ ഫോണ്‍ നമ്പർ ചോദിച്ചിട്ട് ആരും നല്‍കിയില്ല. പുറത്തിറങ്ങിയാല്‍ അവിടെ കാത്തുനില്‍ക്കുന്ന പ്രതിയുടെ ഗുണ്ടകള്‍ പ്രതിയെ ബലമായി കൊണ്ടുപോകും എന്നതായിരുന്നു സ്ഥിതി. കോടതി മുറികള്‍ അടച്ചു തുടങ്ങിയതോടെ അന്വേഷണ സംഘം പ്രതിയുമായി സമീപത്തെ ലീഗല്‍ സര്‍വിസ് അതോറിട്ടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന മജിസ്‌ട്രേറ്റ് റാങ്കിലെ ഓഫീസറോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ലീഗല്‍ സര്‍വിസ് അതോറിട്ടിയുടെ മേല്‍നോട്ടത്തില്‍ പ്രതിയുമായി മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി. അപ്പോഴും പ്രതിയുടെ ഗുണ്ടകള്‍ സംഘത്തെ പിന്തുടര്‍ന്നിരുന്നു. മജിസ്‌ട്രേറ്റിനോട് കാര്യങ്ങള്‍ വിവരിച്ചെങ്കിലും അടുത്ത ദിവസം വരാനാണ് ആവശ്യപ്പട്ടത്. ഒടുവില്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നത് മജിസ്ട്രേറ്റിനെ ധരിപ്പിച്ചപ്പോഴാണ് ഉത്തരവിറക്കിയത്. ഇതിനിടെ പുറത്ത് തടിച്ചുകൂടി നിന്ന ഗുണ്ടകള്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ബഹളം വച്ചതോടെ മജിസ്‌ട്രേറ്റ് സുരക്ഷാ ഉദ്യേഗസ്ഥരെ വിളിച്ചു വരുത്തി ഗുണ്ടകളെ തുരത്തി. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി കേരളത്തിലെത്തിയത്.

Thursday, September 25, 2025

ഓപ്പറേഷന്‍ നുംഖോറർ,പറ്റുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണം'; പരിഹസിച്ച്‌ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സംവിധായകനാണ് പ്രവീണ്‍ നാരായണന്‍.


ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസിന്റെ ദൗത്യം 'ഓപ്പറേഷന്‍ നുംഖോറി'ല്‍ ' സംവിധായകന്‍ പ്രവീണ്‍ നാരായണന്‍.

കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന്, സാധിക്കുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണമെന്ന് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. വാഹനം കടത്താന്‍ ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബഹുമതികള്‍ക്ക് ശുപാര്‍ശചെയ്യണമെന്നും പ്രവീണ്‍ കുറിച്ചു.

'ഞാന്‍ എഴുതി സംവിധാനംചെയ്ത, ഇന്ത്യ മുഴുവന്‍ വിവാദവും വാര്‍ത്തയുമായ സിനിമയെപ്പറ്റിയുള്ള ഒരുപോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും ട്രാഫിക് കഴിഞ്ഞദിവസം വണ്ടിവാങ്ങുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ ഉണ്ടായി. ഏകദേശം അഞ്ചുലക്ഷത്തിനുമുകളിലാണ് ടോട്ടല്‍ വ്യൂവര്‍ഷിപ്പ്. കാര്‍ തപ്പിപ്പോയ പോക്കില്‍ ഞാനും ഒന്നുരണ്ടു റീ- രജിസ്റ്റര്‍ഡ് വണ്ടികള്‍ വെറുതെ ഒരു കൗതുകത്തിന് കാണുകയുണ്ടായി. അദര്‍ സ്റ്റേറ്റ് വാഹനങ്ങള്‍ വേണ്ട എന്നുതോന്നിയതുകൊണ്ട് അധികം അങ്ങോട്ട് പോയില്ല. അന്നേരമാണ് ഓപ്പറേഷന്‍ സിന്ദൂറിനുശേഷം 'ഓപ്പറേഷന്‍ നുംഖോര്‍' വരുന്നത്', സംവിധായകന്‍ ആമുഖമായി കുറിച്ചു.

പക്ഷേ, ഒരു സംശയം ഉള്ളത്, 200 കാറുകള്‍ അതിര്‍ത്തി സുരഷാസേനയേയും കസ്റ്റംസിനേയും വെട്ടിച്ച്‌, ഭൂട്ടാന്‍ അതിര്‍ത്തി കടന്ന്, ഇന്ത്യയിലെത്തി അതിനുശേഷം ഒരുസംസ്ഥാനത്തിന്റെ ആര്‍ട്ടിഒയില്‍ രജിസ്റ്റര്‍ചെയ്ത് നിരാക്ഷേപപത്രംവാങ്ങി കേരളത്തില്‍ എത്തിച്ച്‌, ഇന്‍ഷുറന്‍സ്, ടാക്‌സ് അതിന് ജിഎസ്ടി, പുകപരിശോധന എല്ലാംചെയ്ത് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ്, വണ്ടി വാങ്ങിച്ചവരുടെ വീട് റെയ്ഡുചെയ്തു വണ്ടി പിടിച്ചു കൊണ്ട് പോവുക! ശ്വസിക്കുന്ന വായു ഒഴികെ എല്ലാത്തിനും നികുതി അടച്ചു ജീവിക്കുന്ന പൗരന്‍ അവന്റെ അധ്വാനംകൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസവെച്ച്‌ ഒരു സ്വപ്‌നവാഹനം വാങ്ങിയതിന് സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായ തൂക്കുകയര്‍ തന്നെ വാങ്ങി കൊടുക്കണം. കൂടാതെ, തുടക്കം മുതല്‍ ഒടുക്കം വരെ കൈക്കൂലി വാങ്ങി ഇതിന് ഒത്താശ പാടിക്കൊടുത്ത ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക്, സത്യസന്ധമായും നൂറുശതമാനം അര്‍പ്പണ ബോധത്തോടേയും ജോലി ചെയ്തതിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍നിന്നും ഏതെങ്കിലും പരമോന്നത ബഹുമതിയും കൂടാതെ ശമ്പളവും അലവന്‍സും കൂട്ടിക്കൊടുക്കുവാനായി ശുപാര്‍ശയും ചെയ്യണം എന്നാണ് എന്റെ അഭ്യര്‍ഥന', എന്നാണ് പരിഹാസപോസ്റ്റ്.

ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകളിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്.

താമരശ്ശേരി:  അരി കയറ്റി വന്ന ചരക്ക് ലോറിനിയന്ത്രണം വിട്ടു ചുരത്തി ലെ തട്ടുകടകളിലേക്ക് ഇടിച്ചു കയറി ലോറി ഡ്രൈവർക്ക് പരുക്ക്.സഹായി ദിനേശന് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അടിവാരത്തിന് സമീപം ഇരുപത്തി എട്ടാംമൈലിലാണ് അപകടം. അപകടത്തിൽ രണ്ട് തട്ട് കട കൾ തകർന്നു.ലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു, അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും എത്തിയ എസ് ഐ ശ്രീനിവാസൻ്റെ നേതൃത്യത്തിലുള്ള പോലീസ്  പരുക്കേറ്റ ഡ്രൈവറെ പുതുപ്പാടി യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി, പരുക്ക് ഗുരുതരമല്ല.
മൈസൂരിൽ നിന്നും കോട്ടയത്തേക്ക്  അരി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് പുലർച്ചെ രണ്ടോടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.
ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം, കടകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി

ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയില്‍ സുമയ്യയുടെ ശിഷ്‌ടകാലം നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി!! വയര്‍ പുറത്തെടുക്കുന്നത് 'റിസ്ക്',26 കാരിയുടെ ജീവൻ അപകടത്തിൽ

തിരുവനന്തപുരം:ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയില്‍ വെറും 26 വയസ് മാത്രം പ്രായമുളളസുമയ്യയുടെ ശിഷ്‌ടകാലം നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി!! വയര്‍ പുറത്തെടുക്കുന്നത് 'റിസ്ക്', ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാൻ സാധ്യതയുണ്ടെന്ന്മെഡിക്കല്‍ ബോര്‍ഡ്

ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ കുടുങ്ങിയത്.

ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് 'റിസ്‌ക്' ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന മെഡിക്കല്‍ ബോർഡ് വിലയിരുത്തി. അതിനാല്‍ ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടില്‍ സുമയ്യ ഉറച്ചുനിന്നാല്‍ വിദഗ്ധ ഡോക്ടർമാർ കൂടിയാലോചിച്ച്‌ തുടർചികിത്സ നിശ്ചയിക്കുമെന്നും മെഡിക്കല്‍ ബോർഡ് വ്യക്തമാക്കി.2023 മാർച്ച്‌ 22ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. തുടർന്ന് 2025 ഏപ്രിലില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്. ഗൈഡ് വയർ കുടുങ്ങിയ വിവരം അറിഞ്ഞ ജനറല്‍ ആശുപത്രി അധികൃതർ ഏപ്രിലില്‍ സുമയ്യയെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കു റഫർ ചെയ്തിരുന്നു. രണ്ടര വർഷം കഴിഞ്ഞതിനാല്‍ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ശ്രീചിത്രയില്‍ നിന്ന് ലഭിച്ച മറുപടി. ഗൈഡ് വയർ രക്തക്കുഴലുകളില്‍ ഒട്ടിച്ചേർന്നിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

സംഭവത്തില്‍ സുമയ്യ പരാതിയുമായി രംഗത്തെത്തിയതോടെ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിരുന്നു. ഗൈഡ് വയർ കുടുങ്ങിയ വിവരം മനസിലാക്കിയ ഡോക്ടർ അപ്പോള്‍ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ജനറല്‍ ആശുപത്രിയില്‍ വച്ചു തന്നെ അതു പുറത്തെടുക്കാമായിരുന്നെന്ന് ബോർഡ് വിലയിരുത്തിയിരുന്നു.

അതേസമയം, ഗൈഡ് വയർ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവൻ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടർചികിത്സയുടെ ഉള്‍പ്പെടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരൻ സബീർ പറഞ്ഞു.

"കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസ്; കെ.എം ഷാജഹാൻ കസ്റ്റഡിയിൽ"

യൂട്യൂബ് ചാനലിലൂടെ സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചരണം നടത്തിയ കേസിൽ കെ.എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വീഡിയോ ചെയ്തിരുന്നു.

ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും കെ.എം ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റ് ബാങ്കിനെ അടിമുടി പറ്റിച്ച്‌ മലയാളികള്‍, 806 പേര്‍ 270 കോടിയോളം ലോണെടുത്ത് മുങ്ങി, ഭൂരിഭാഗം പേരും കോട്ടയം സ്വദേശികള്‍

ഇവരുടെ പ്രവർത്തി മലയാളി കൾക്ക് കടുത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും 


വീണ്ടും കുവൈറ്റ് ബാങ്കിനെ മലയാളികള്‍  പറ്റിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റർ ചെയ്തു. കുവൈറ്റില്‍ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്.

25 ലക്ഷം മുതല്‍ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. എന്നാല്‍ കേസുകള്‍ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയിതിരിക്കുന്നതെന്നാണ് വിവരം.ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നല്‍കി. 806 മലയാളികള്‍ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്.

നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്. വലിയൊരു തുക മലയാളികള്‍ തട്ടിയെടുത്തുവെന്നാണ് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും പരാതി നല്‍കിയിരുന്നത്.

ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി.

സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. തനിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ പോഷക സംഘടനയാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗം 23-ാം തിയ്യതി കോഴിക്കോട് ചേർന്നപ്പോൾ ചില അംഗങ്ങൾ തനിക്കെതിര പരാതി ഉന്നയിച്ചിരുന്നുവെന്നും പിറ്റേന്ന് തന്നെ താൻ രാജിക്കത്ത് പ്രസിഡൻ്റിന് നൽകിയെന്നും നാസർ ഫൈസി കൂടത്തായി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്നും പ്രസിഡൻ്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Wednesday, September 24, 2025

ഡോക്ടറാവാൻ താത്പര്യമില്ല'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥി തൂങ്ങിമരിച്ചനിലയിൽ

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

നീറ്റ് പരീക്ഷയിൽ 99.99 മാർക്ക് നേടിയ അനുരാഗിന് 1475-ാം റാങ്ക് ആയിരുന്നു. എംബിബിസ് പഠനത്തിനായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് തിരിക്കാനിരിക്കെയാണ് അനുരാഗിന്റെ മരണം. യാത്രക്കായി കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനിടെയാണ് അനുരാഗിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധത്തിന് വഴങ്ങിയാണ് അനുരാഗ് നീറ്റ് പരീക്ഷയെഴുതിയത് എന്നാണ് പുറത്തുവരുന്ന സൂചന. ഇതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്."
 

വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംകാതിക്രമം, കട്ടിപ്പാറ സ്വദേശി അറസ്റ്റിൽ

താമരശ്ശേരി: സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയ കട്ടിപ്പാറ സ്വദേശി അറസ്റ്റിൽ. കൊയിലാണ്ടി ഭാഗത്തു നിന്നുംതാമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്കു നേരെ ലൈഗിക അതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബദുൽ അസീസ് ( 52 ) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്'.ഇന്നലെ രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

വിദ്യാർത്ഥിനി പരിഭ്രവമിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ബസ്സിൽ നിന്നും തച്ചംപൊയിൽ എന്ന സ്ഥലത്തെ സ്റ്റോപ്പിൽ ഇറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു, എന്നാൽ സ്ഥിരം ബസ്സിൽ യാത്ര ചെയ്യുന്ന ഇയാളെ ബസ് ജീവനക്കാർ തിരിച്ചറിഞ്ഞു.

സ്കൂളിൽ എത്തിയ ശേഷം വിദ്യാർത്ഥിനി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയും, വീട്ടുകാരെത്തി പോലീസിൽ പരാതി നൽകി. ഇന്നു രാവിലെ പ്രതിയെ കട്ടിപ്പാറയിലെ വീട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. 

Tuesday, September 23, 2025

കാന്തപുരം ഉസ്താദിന്റെ ജീവചരിത്ര പുസ്തകം; പ്രസാധകര്‍ വഞ്ചിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി

വിവാദം അവസാനിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മര്‍കസ്




കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ജീവചരിത്ര ഗ്രന്ഥം വിവാദത്തില്‍. താന്‍ പകുതിയോളം എഴുതി പൂര്‍ത്തിയാക്കിയ പുസ്തകം ഇപ്പോള്‍ ദുബയിലെ വ്യാപാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതായി ആരോപിച്ച് ആദില ഹുസൈന്‍ എന്ന എഴുത്തുകാരിയാണ് രംഗത്തെത്തിയത്.

ഹാന്റ്മാര്ക്ക് എന്ന പേരില്‍ മര്‍ക്കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനിയിലെ യാസര്‍ അറഫാത്ത്, മുഹ്‌സിന്‍ എന്നിവരാണ് തന്നെ പുസ്തക രചന ഏല്‍പ്പിച്ചതെന്ന് ആദില ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്ക് പുറമേ വേറെയും രണ്ടാളുകള്‍ ചേര്‍ന്നാണ് പുസ്തകം എഴുതി തുടങ്ങിയത്.

ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളര്‍ച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങള്‍, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിലെ വനിതകള്‍ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുള്‍പ്പെടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം താനാണ് എഴുതിയതെന്ന് ആദില പറയുന്നത്.


ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ എം എക്ക് പഠിച്ചിരുന്ന താന്‍ നാട്ടില്‍ നിന്നും മറ്റും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികള്‍ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉള്‍പ്പടെയുള്ള ആര്‍ക്കൈവുകള്‍ ശേഖരിച്ചും മറ്റുമാണ് രചന പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചത്. രചന നടത്തുന്ന സമയത്ത് ഒരിക്കല്‍ ഡല്‍ഹി നിസാമുദ്ധീനില്‍ എ പി ഉസ്താദിന്റെ മകന്‍ ഡോ അബ്ദുല്‍ ഹക്കിം അസ്ഹരി ഉസ്താദ് എത്തിയപ്പോള്‍, യാസര്‍ അറഫാത്തിന്റെ ആഭിമുഖ്യത്തില്‍ താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഹകീം അസ്ഹരി ഉസ്താദ് എന്നെ ആശീര്‍വദിച്ചു പ്രാര്‍ഥിക്കുകയും ചെയ്തുവെന്നും ആദില അവകാശപ്പെടുന്നു."

പുസ്തകം എഴുതിയ വകയില്‍ തനിക്ക് ആകെ പ്രതിഫലമായി ലഭിച്ചത് 10,000 രൂപ മാത്രമാണ്. സ്ഥാപനത്തിന് വേണ്ടി മറ്റു പല ജോലികളും ചെയ്‌തെങ്കിലും പ്രതിഫലം നല്‍കാതെ വഞ്ചിച്ചു. പിന്നീട് പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ SHEIKH ABUBAKR AHMAD COMING FORWARD എന്ന പേരില്‍ ഉടന്‍ പുറത്തിറങ്ങുമെന്നും വലിയ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യുമെന്നും അറിയിച്ചിരുന്നു.


എന്നാല്‍, താന്‍ പകുതിയോളം എഴുതിയ പുസ്തകം ദുബയിലെ ഒരു വ്യാപാരിയുടെ പേരില്‍ One Time One Life എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുന്നതായി ഇപ്പോള്‍ വാര്‍ത്തു പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഈ പുസ്തകമല്ലാതെ ഈ വ്യാപാരിയുടെ പേരില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതായി ഇതുവരെ കണ്ടിട്ടില്ല. തന്നെ സംബന്ധിച്ചിടത്തോളം ദീര്‍ഘ കാലത്തെ ബൗദ്ധികമായ അദ്ധ്വാനം ആണ്, ഇങ്ങിനെ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആദില പറയുന്നു.


വിവാദം അവസാനിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മര്‍കസ്

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥവുമായി ബന്ധപ്പെട്ട് യുവ എഴുത്തുകാരി ആദില ഹുസൈന്‍ ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണവുമായി മര്‍കസ്. മര്‍കസു സക്കാഫാത്തി സുന്നിയ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നല്‍കിയത്.

ജീവചരിത്ര ഗ്രന്ഥ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മര്‍കസ് പറഞ്ഞു. ഗ്രന്ഥം പുറത്തിറക്കുന്നതില്‍ മര്‍കസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ല. പ്രസ്തുത വിഷയത്തില്‍ നീതിപൂര്‍വമായ പരിഹാരം എത്രയും വേഗം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കരുതെന്ന വിയോജിപ്പ് പ്രസാധകരെ അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു."
 

എന്തൊരു വിധിയിത്പ്രതീക്ഷയോടെ യുഎഇയിലെത്തി, വിമാനമിറങ്ങി മൂന്നാം ദിവസം പ്രവാസി യുവാവ് മരണപ്പെട്ടു

ദുബായ് ∙ സ്വന്തം കുടുംബത്തിന് നല്ലൊരു ജീവിതം നൽകുക എന്ന സ്വപ്നവുമായി യുഎഇയിലെത്തിയ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെൽ(31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിപുതിയൊരു ജീവിതം തേടി പ്രവാസഭൂമിയിലെത്തിയ യുവാവിന് പക്ഷേ ആദ്യ ജോലിദിനം തന്നെ  അവസാന ദിവസമായി. അലക്സാണ്ട്രിയയിൽ നിന്നുള്ള അഹമ്മദ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതോടെ ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അയാൾ ആഗ്രഹിച്ചു. അങ്ങനെയാണ് യുഎഇയിൽ നിർമാണ ജോലിക്കായി എത്തുന്നത്.


ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീണു. ചൂടുകാറ്റിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അഹമ്മദിന് ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും സമയം കിട്ടിയില്ലെന്നും ഒരു ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു."
 അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തകർത്തു കളഞ്ഞു. മൂന്ന് വർഷം മുൻപ് ഭാര്യയെ നഷ്ടപ്പെട്ട പിതാവിന്, തന്റെ ഏക മകന്റെ വേർപാട് താങ്ങാനായില്ല. കുഴഞ്ഞുവീഴുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചിരുന്ന അഹമ്മദ്, ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് അയാൾ ഭാര്യയോട് പറഞ്ഞിരുന്നതായി മഹ്‌റൂസ് ഓർക്കുന്നു. എന്നാൽ, വിധി അതിന് സമയം നൽകിയില്ല."
 
 

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് അന്തരിച്ചു

റിയാദ്:സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(82) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ, ജനറല്‍ പ്രസിഡൻസി ഓഫ് സ്‌കോളാർ റിസർച്ച്‌ ആൻഡ് ഇഫ്ത, മുസ്‌ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷംനമസ്‌കാരം നടന്നു. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്. മുതിർന്ന മതപണ്ഡിതനെ നഷ്ടമായയെന്നാണ് രാജ്യം അനുസ്മരിക്കുന്നത്. ഇസ്‌ലാമിക മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

എരഞ്ഞോണ അബ്ദുൽ കരീം വധക്കേസ് :അഡ്വ. കെ.എം രാംദാസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

13 വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്  


താമരശേരി:താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോണ അബ്ദുൽ കരീം കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.എം രാംദാസിനെ നിയമിച്ചുകൊണ്ട് വിജ്ഞാപനമായി. 2013 സെപ്റ്റംബർ 28 ന് ഭാര്യ മൈമൂനയും മക്കളായ മിഥിലാജ്, ഫിർദൗസ് എന്നിവരും ചേർന്ന് സ്വത്ത് നഷ്ടപ്പെടുമെന്ന ഭയപ്പാടിൽ പ്രവാസി വ്യവസായിയായിരുന്ന അബ്ദുൽ കരീമിനെ കൊല ചെയ്യുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ തിരോധാനം സംബന്ധിച്ച് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന് പ്രതികളെ കണ്ടെത്താനോ ദുരൂഹത നീക്കുന്നതിനോ സാധിക്കാതെ വന്ന സാഹചര്യത്തിൽ മാതാവായ ഖദീജ ഉമ്മയുടെ അപേക്ഷ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയും മക്കളും ചേർന്ന് നടത്തിയ ക്രൂരകൃത്യത്തിന്റെ ഉള്ളറകൾ തെളിഞ്ഞുവന്നത്. 
കേസിലെ ഒന്നും രണ്ടും പ്രതികളായ മിഥിലാജ്, ഫിർദൗസ് എന്നിവരുടെ കുറ്റസമ്മത മൊഴി പ്രകാരം അബ്ദുൽ കരീമിന്റെ ശവശരീരം ഒഴുക്കിക്കളഞ്ഞു എന്ന് പറഞ്ഞ കർണാടകയിലെ കബനി കനാലിൽ തെരച്ചിൽ നടത്തുകയും അബ്ദുൽ കരീമിന്റെ ശാരീരിക അളവുകളോട് സാമ്യമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റിൽ ആയത് അബ്ദുൽ കരീമിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
കൊല ചെയ്യുന്നതിന് മുന്നോടിയായി അബ്ദുൽ കരീമിനെ മയക്കാൻ ക്ലോറോഫോം വാങ്ങി നൽകിയ സൈഫുദ്ദീൻ മകൻ റഫീഖ് ഉൾപ്പെടെ 5 പ്രതികളുള്ള കേസിൽ റിമാൻഡിലായിരുന്ന പ്രതികൾക്ക് കുറ്റപത്രം നൽകുന്നത് വൈകിയതിനാൽ വ്യവസ്ഥകളോടെ കോടതി ജാമ്യം നൽകിയിരുന്നു. 
ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് അന്വേഷണം നടത്തുന്ന പ്രസ്തുത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ കോഴിക്കോട് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും. 
പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ. കെ.എം രാംദാസിനെ ഈ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുൽ കരീമിന്റെ മാതാവ് ഖദീജ ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്വ. കെ.എം രാംദാസിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. 
രണ്ട് പതിറ്റാണ്ടിലേറെക്കാലം കുവൈത്തിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവന്ന അബ്ദുൽ കരീമിന്റെ കൊലപാതകം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കും മാധ്യമ വാർത്തകൾക്കും ഇടയാക്കിയിരുന്നു. നീണ്ട 13 വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തിൽ സ്വത്തിന് വേണ്ടി പിതാവിനെ കൊല ചെയ്ത മക്കളുടെയും ഭാര്യയുടെയും ക്രൂരത സംബന്ധിച്ച ചർച്ചകൾക്കാണ് വീണ്ടും തുടക്കമാകുന്നത്.

Monday, September 22, 2025

പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുളിൽ കസ്റ്റംസ് പരിശോധന

കൊച്ചി:ഭൂട്ടാനിൽ നിന്നും വാഹനം കടത്തി എന്ന പരാതിയി നടൻ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തി എന്നാണ് പരാതി.ഇന്ന് രാവിലെ ഒമ്പതിന് ആണ് നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്."
 

കോഴിക്കോട് ബൈപ്പാസ് ടോൾ ;പ്രതിവർഷം200 ട്രിപ്പുകൾ" 3000 രൂപ

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ടോൾ ,പ്രതിവർഷം200 ട്രിപ്പുകൾക്ക" 3000 രൂപ ഫീസ്.
 രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ടോൾപിരിവാണ് ഒക്ടോബർ ആദ്യ വാരം തുടങ്ങുന്നത്.ഡൽഹി ആസ്ഥാനമായുളള റൻജൂർ എന്ന കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഈമാസം 24-നോ 25-നോ ട്രയൽറൺ നടത്തും. ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താനാണ് ട്രയൽ റൺ നടത്തുന്നത്. അത് കഴിഞ്ഞ് പരമാവധി ഒക്ടോബർ ഒന്നിനുതന്നെ ടോൾപിരിവ് തുടങ്ങുമെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു. ഫാസ്റ്റ് ടാഗ് ആക്ടിവേറ്റായിട്ടുണ്ട്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കുള്ള 300 രൂപയുടെ പാസ് ടോൾപ്ലാസയിൽനിന്ന്ലഭിക്കും.ട്രയൽറൺ നടത്തുന്ന ദിവസങ്ങളിലായിരിക്കും പാസ് വിതരണംചെയ്യുക. അതിന് 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരാണെന്നരേഖ സമർപ്പിക്കണം. ഫാസ്റ്റ്ടാഗിന് ഒരുവർഷത്തേക്ക് മൂവായിരം രൂപയാണ്. അതുപയോഗിച്ച് 200 ട്രിപ്പുകൾ നടത്താം.


അഞ്ച് പ്രവേശനമാർഗങ്ങളാണ് പ്ലാസയിലുള്ളത്. തിരക്ക് കുറയ്ക്കാനായി പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ രണ്ടു ഭാഗത്തും ടോൾപ്ലാസ പണിതിട്ടുണ്ട്. രാമനാട്ടുകര മുതൽ വെങ്ങളംവരെ പ്രധാനപാതയുടെ നിർമാണം മുഴുവനായി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തദിവസംതന്നെ കരാറുകാർക്ക് പ്രവൃത്തിപൂർത്തീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകും. സർവീസ് റോഡിന്റെ പ്രവൃത്തിയാണ് പ്രധാനമായും ബാക്കിയുള്ളത്. മലാപ്പറമ്പ് ജങ്ഷൻ മുതൽ പാച്ചാക്കിൽവരെ,നെല്ലിക്കോട് അഴാതൃക്കോവിൽ ക്ഷേത്രത്തിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് സർവീസ് നിർമാണം പൂർത്തിയാക്കാനുള്ളത്. മലാപ്പറമ്പിൽ സോയിൽ നെയിലിങ് മാറ്റിയുള്ള പുതിയ ഡിസൈനിന് അംഗീകാരമായിട്ടുണ്ട്. ഉടൻതന്നെ പ്രവൃത്തിതുടങ്ങും."

ധർമസ്ഥല;കുടക് സ്വദേശിയായ ബി. അയ്യപ്പയുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി

ധർമസ്ഥല:കുടക് പൊന്നമ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരി ഗ്രാമത്തിലുള്ള ഉലുവഗഡ ബി. അയ്യപ്പ(71) എന്നയാളുടെ പഴയ തിരിച്ചറിയൽ കാർഡ് മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തതിനെ തുടർന്ന് മകനും ബന്ധുക്കളും ബെൽത്തങ്ങാടി പൊലീസ്
സ്റ്റേഷനിലെത്തി.ധർമ്മസ്ഥല കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക സംഘം(എസ്ഐടി)മനുഷ്യ ജഡാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുന്നതിനിടെ കുടക് ജില്ലയിലെ യു.ബി അയ്യപ്പയുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരുന്നു . മകൻ ജീവനും ബന്ധുക്കളുമാണ്   പൊലീസ് സ്റ്റേഷനിലെത്തിയത്

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് 2017 ജൂൺ 18 ന് രാവിലെ അയ്യപ്പ വീട്ടിൽ നിന്ന് ഇറങ്ങി. വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചു. അന്ന് രാവിലെ 11.55 ന് ഫോൺ കോളിലൂടെയാണ് അദ്ദേഹം അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താമസിയാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. മകൻ ജീവൻ മൈസൂരു ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.

പിന്നാലെ, പിതാവിനെ കാണാനില്ലെന്ന് ശ്രീമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷേ എട്ട് വർഷത്തോളമായിട്ടും തുമ്പ് കിട്ടിയിരുന്നില്ല. അയ്യപ്പയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് രേഖകൾക്കായി ധർമ്മസ്ഥല അന്വേഷണ ഉദ്യോഗസ്ഥർ ശ്രീമംഗല പൊലീസിനെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ബന്ധുക്കൾ എത്തിയത്.

കുഴിച്ചെടുത്ത ജഡാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിലൂടെ മാത്രമെ അയ്യപ്പയുടേത് ഇതിലുണ്ടോ എന്ന് കണ്ടെത്തി മരണം സംബന്ധിച്ച് തീരുമാനത്തിലെത്തും"
 

ലീഗ് ചൂരൽമല പുനരധിവാസ പദ്ധതി: ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ പഞ്ചായത്ത് നിർദേശം

വയനാട്:മേപ്പാടി മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം. പ്ലോട്ട് തിരിച്ച് നിർമാണം നടത്താൻ അനുമതി ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനെ തുടർന്നാണ് നിർദേശം.


വിഷയം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം നൽകിയത്.
"ലീഗ് നിർമിക്കുന്ന ടൗൺഷിപ്പിൽ 68 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് ഡെവലപ്മെന്റ് പെർമിറ്റ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിന് മുൻപ് പ്രസ്തുത സ്ഥലത്ത് ഏഴ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് എടുത്തെന്നാണ് ചട്ടവിരുദ്ധമായി കണ്ടെത്തിയത്.

ആദ്യം നൽകിയ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും നിർമ്മാണങ്ങൾക്ക് യാതൊരു തടസ്സമില്ലെന്നും പാണക്കാട് സാദിക്കൽ ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും പ്രതിസന്ധികൾ മറികടന്ന് ടൗൺഷിപ്പുമായി മുന്നോട്ടു പോകുമെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു"
 

സ്കൂളിന് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ലോറി പിടിയിൽ

താമരശ്ശേരി :കോരങ്ങാട്ടെ 
വിദ്യാലയങ്ങൾക്ക് മുന്നിൽ ഞായറാഴ്ച  പുലർച്ചെ ശുചി മുറി മാലിന്യം തള്ളിയ ടാങ്കർ ലോറി താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു .താമരശ്ശേരി ഗവ.വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, എച്ച്.ആർ.ഡി കോളേജ്, കോരങ്ങാട് ഗവ. എൽ.പി സ്കൂൾ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം തള്ളിയത്

ഒറ്റനോട്ടത്തിൽ ജന്ധനം കൊണ്ടു പോകുന്ന ലോറിയാണ് എന്ന് തെറ്റ് ധരിപ്പിക്കുന്ന രൂപത്തിൽ പെയ്ൻറു ചെയ്ത ലോറിയുടെ വശങ്ങളിൽ എഴുതിയ നമ്പർ മായ്ച നിലയിലാണ്.


മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തു നാട്ടുകാരായ യുവാക്കളെ മർദ്ദിച്ച ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നെങ്കിലും ലോറിയുടെ പിന്നിലെ നമ്പർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു, തുടർന്ന് ലോറി നമ്പർ സഹിതം നാട്ടുകാർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേരള പോലീസ് കേസെടുത്തിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി എന്ന് കണ്ടെത്തി.തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു, എന്നാൽ ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല.

പിടികൂടിയ ലോറി അടിവാരം പോലീസ് ഔട്ട് പോസ്റ്റ് യാർഡിലേക്ക് മാറ്റി

സഹിക്കുന്ന തിനും പരിതിയുണ്ട്,ഒരുപാട് കാലം വെറുതെ വിട്ടതാണ്, നാട്ടുകാര്‍ എന്നെ നോക്കി ചിരിക്കുന്നു'; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി ഐസക്

പുനലൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് ഭാര്യക്കെതിരേ ആരോപണവുമായി ഫേസ്ബുക്കില്‍ ലൈവ് വന്നത് ഒട്ടും കുറ്റബോധമില്ലാതെ. 'വളരെ വിഷമകരമായ കാര്യമാണ് ഞാന്‍ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു' എന്നു പറഞ്ഞാണ് ഇയാള്‍ വിഡിയോ ലൈവില്‍ വരുന്നത്. തന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതെന്നും എല്ലാം നാട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പറയുമെന്നും അയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്.

ആഡംബര ജീവിതം നയിക്കാനാണ് അവള്‍ക്കിഷ്ടം. ഞാനറിയാതെ വീട്ടില്‍നിന്ന് സ്വര്‍ണമെടുത്ത് പണയംവെച്ചു. പറഞ്ഞാല്‍ കേള്‍ക്കാറില്ല, ഇഷ്ടമുള്ള രീതിയില്‍ വന്നുപോകുന്നു. മൂത്ത കുട്ടിക്ക് കാന്‍സറാണ്. അതിലൊന്നും അവള്‍ക്ക് വിഷമം ഇല്ല. ഉണ്ടാക്കിയ മുതലെല്ലാം നശിപ്പിച്ചു. അമ്മയുടെ വീട്ടിലാണ് ഇപ്പോള്‍ അവള്‍ താമസിക്കുന്നത്. അതിലൊന്നും പ്രശ്‌നമില്ല. എന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തത്. നാട്ടുകാരോട് അന്വേഷിച്ചാല്‍ കാര്യമറിയാം',

ഞാന്‍ വണ്ടി പഠിപ്പിച്ചു, വാങ്ങിക്കൊടുത്തു. അനാവശ്യമായി പോകുന്നതിനാല്‍ ഇനി വണ്ടി ഉപയോഗിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍, എന്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ ഞാനറിയാതെ രണ്ടാമതൊരു വണ്ടി കൂടി വാങ്ങി. ജോലിക്കും പോയി. എനിക്കിഷ്ടമില്ലെന്ന് പറഞ്ഞിട്ടും അവള്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നു. പാര്‍ട്ടിയില്‍ പോകണ്ട എനിക്കിഷ്ടമല്ലെന്ന് പറഞ്ഞതാ. എന്നാല്‍, പാര്‍ട്ടിയില്‍ ഉള്ളവര്‍ പിന്തുണനല്‍കി, എന്തുവന്നാലും ഞങ്ങളുണ്ടെന്ന് പറഞ്ഞു. രാത്രികാലങ്ങളില്‍ വരികയും പോകുകയുമൊക്കെയാണ് ചെയ്യുന്നത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. അതുകേള്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു. മക്കളുടെ കാര്യം എന്താകുമെന്ന് ചിന്തിച്ചിട്ടാണ് ഒരുപാട് കാലം വെറുതെ വിട്ടത്. എന്നാല്‍, നാട്ടുകാര്‍ എന്നെ നോക്കി ചിരിക്കുകയാണ്', വീഡിയോയില്‍ ഐസക് പറയുന്നു. പുനലൂര്‍ സ്വദേശി ഐസക് ആണ് ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനേ തുടര്‍ന്ന് അകന്നു താമസിക്കുന്ന ദമ്പതികളായിരുന്നു ഐസകും ശാലിനിയും. അപ്രതീക്ഷിതമായാണ് ഇയാള്‍ ശാലിനി താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ശാലിനിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ പുനലൂര്‍ പോലിസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങി. ദമ്പതികള്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sunday, September 21, 2025

മിൽമയുടെ പാലുൽപ്പന്നങ്ങളുടെ വില ഇന്ന് മുതൽ കുറയും

മില്‍മയുടെ പാലുത്പന്നങ്ങളുടെ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് ഇന്ന് മുതല്‍ കുറയുക.

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയുന്നതോടെ. നിലവിലെ 720 രൂപയില്‍ നിന്ന് വില 675 ആകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കുറവ് സംഭവിക്കുന്നത്.പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും.

അവിഹിത ബന്ധം; യുവാവിനെ കൊണ്ട് അമ്മായിയെ വിവാഹം കഴിപ്പിച്ചു.

റാം പൂർ(യു.പി):അവിഹിത ബന്ധത്തെ തുടർന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊണ്ട് അമ്മാവന്റെ ഭാര്യ യെ(അമ്മായിയെ) വിവാഹം കഴിപ്പിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപെട്ടു.സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Shantanu_media എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

അനന്തരവൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ അമ്മായി രംഗത്തെത്തിയിരുന്നു. മൂന്ന് വർഷമായി ഇളയ മരുമകനുമായി തനിക്ക് ബന്ധമുണ്ടെന്നും സ്ത്രീ പറഞ്ഞിരുന്നു. മാത്രമല്ല സ്ത്രീ വീട്ടില്‍ തനിച്ചായിരിക്കുമ്ബോള്‍ ഇളയ മരുമകൻ അവരെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അവരുടെ പ്രണയത്തെക്കുറിച്ച്‌ അമ്മാവന് അറിയില്ലായിരുന്നുവെന്നും സ്ത്രീ വ്യക്തമാക്കി.

പിന്നീട് വിവരങ്ങള്‍ എല്ലാം അറിഞ്ഞ അമ്മാവൻ മരുമകനോടൊപ്പം താമസിക്കാൻ സ്ത്രീയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. തുടർന്ന് അമ്മായി പോലീസ് സ്റ്റേഷനില്‍ എത്തി ഇളയ മരുമകനെതിരെ കേസ് ഫയല്‍ ചെയ്തു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മരുമകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം, പോലീസ് ഇടപെട്ടാണ് അനന്തരവനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ വിവാഹം കഴിപ്പിച്ചത്. 

മരണവീട്ടിൽ വനിതാ ഗുണ്ടകളുടെ ആക്രമണം,തൃശൂരിലിനി ഒരു വർഷം കാലുകുത്താനാകില്ല, നാട് കടത്തി പോലിസ്

തൃശൂർ:മരണ വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി പൊലീസ്. നിരവധി കേസുകളിൽ പ്രതികളായ വലപ്പാട് ഇയ്യാനി ഹിമ (25),കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28) എന്നിവരെയാണ്  നാടു കടത്തിയത്.

ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 16 മുതല്‍ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു.ഈ ഉത്തരവ് ലംഘിച്ചാണ് മരണവീട്ടില്‍ കയറി ഇവ‍ർ ആക്രമണം നടത്തിയത്

ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി; യാത്രക്കാരി ക്ക് പരുക്ക്

മഞ്ചേരി: സമയക്രമത്തെ ചൊല്ലി യുള്ള ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റിയ സംഭവത്തിൽ യാത്രക്കാരിക്ക് പരുക്കേറ്റു.പരുക്കേറ്റ യാത്രക്കാരി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി .വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരുകയായിരുന്നു ഇരു സ്വകാര്യ ബസുകളും. സമയക്രമത്തെ ചൊല്ലി റോഡിൽ ഇരു ബസിലെ ജീവനക്കാരും തമ്മിൽ തര്‍ക്കമുണ്ടാവുകയായിരുന്നു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് രണ്ടു ബസുകളും റോഡിൽ സമാന്തരമായി മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നു. ഏറെ ദൂരം ഇത്തരത്തിൽ മത്സരിച്ചോടിയതിന് പിന്നാലെയാണ് മാൻകോ എന്ന സ്വകാര്യ ബസ് മറ്റൊരു ബസിൽ മനപ്പൂര്‍വം ഇടിച്ചത്. സംഭവത്തിൽ മാൻകോ ബസിലെ ഡ്രൈവര്‍ ചോക്കാട് സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസടുത്തത്. 

Saturday, September 20, 2025

GST പരിഷ്കരണം നാളെമുതല്‍; അറിയാം വിലകുറയുന്നവയും കൂടുന്നവയും

ജിഎസ്ടി പരിഷ്കരണം നാളെമുതൽ പ്രാബല്യത്തിൽ വരുന്നതോടെ എന്തെല്ലാം കാര്യങ്ങൾക്കാണ്  വിലകുറയുന്നവയും കൂടുന്നവയും എന്ന് അറിയാം.
നിലവിലുള്ള അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയർന്ന നിരക്കും നടപ്പിലാക്കുകയാണ്.

പുതിയ ഭേദഗതി നടപ്പാക്കുമ്പോൾ ‍ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്ബു, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാർ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച്‌ നല്‍കിയാല്‍ മതിയാകും. ഇലക്‌ട്രോണിക്സ്, കണ്‍സ്യൂമർ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയർന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക.

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർനിർമാണ കമ്പനികൾ‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വില്‍പ്പനയ്ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ലൈഫ്-ആരോഗ്യ-ജനറല്‍ ഇൻഷുറൻസ് പോളിസികള്‍, 33 ജീവൻ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും.

ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യൻ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീർ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയില്‍നിന്ന് ഒൻപതുരൂപയാകും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആർസിടിസി/റെയില്‍വേയുടെ പട്ടികയിലുള്ള മറ്റ് ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമായിരിക്കും.

വില കുറയുന്നവ

വെണ്ണ, നെയ്യ്, പാലുത്പന്നങ്ങള്‍, ഷാമ്ബു, ഹെയർഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കല്‍ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, മാർബിള്‍, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്ര മേഖലയിലും ചെലവില്‍ വലിയ ആശ്വാസമുണ്ടാകും.

വില കൂടുന്നവ

പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാർബണേറ്റ് പാനീയങ്ങള്‍, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്‍.

ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തും വിജ്ഞാപനമായി. 

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും പുരസ്‌കാര കമ്മിറ്റി അറിയിച്ചു. സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. 

അന്ധനായ യാചകന്‍ മാസം 10,000 രൂപ ജീവനാംശം നല്‍കണമെന്ന് ഭാര്യ; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: അന്ധനായ യാചകന്‍ മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സ്ഥിര വരുമാനമില്ലാത്തതിനാല്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന ഭര്‍ത്താവിന് ഈ നിര്‍ദേശം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഭാര്യയുടെ ഹരജി കുടുംബകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭര്‍ത്താവ് യാചകനാണെന്ന് ഭാര്യ തന്നെ സമ്മതിക്കുമ്പോള്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ യാചകന് നിര്‍ദേശം നല്‍കാന്‍ ഒരു കോടതിക്കും കഴിയില്ല. കേരളത്തില്‍ യാചനയെ ജോലിയായി കാണുന്നില്ല. ഉപജീവനത്തിനായി ആരും യാചിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കോടതിയുടെയും ഉത്തരവാദിത്തമാണ്. അത്തരമൊരു വ്യക്തിക്ക് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത്തരമൊരു വ്യക്തിയുടെ നിരാലംബയായ ഭാര്യയെ ഉചിതമായ നടപടികളിലൂടെ സര്‍ക്കാര്‍ സംരക്ഷിക്കണം.''-കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി.

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...