പുതുപ്പാടി : ഈങ്ങാപ്പുഴ എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം, നരിക്കുനി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. തീപിടുത്തത്തിൽ ആര്‍ക്കും പരുക്കില്ല. താമരശ്ശേരിക്ക് സമീപം എലോക്കരയിലാണ് സംഭവം. തീപിടുത്തത്തിൽ പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു.
Wednesday, December 31, 2025
വാഹനത്തില്‍ നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് വ്യാപാരി മരിച്ചു
ഓമശേരി: ഗ്ലാസ് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് വ്യാപാരി മരിച്ചു.
ഓമശേരി കല്‍ പൊലിച്ചാലില്‍ കെജിഎം ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. അപകടം സംഭവിച്ചയുടനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: കെ.സി ആലിഹാജി. മാതാവ്: സൈനബ. സഹോദരങ്ങള്‍: സിറാജ്, നിസാർ, സിനാൻ, സാക്കിറ, നസീറ.
പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന ( 35) നെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി സ്വദേശി യായ യുവാവിനൊപ്പമാണ് കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി 8 മാസത്തോളമായി താമസിച്ചു വരുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെ മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിനു ഉള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ്
ആദിൽ (29)ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചു കയായിരുന്നു . വാതിൽ തകർത്ത് അകത്ത് കടന്നവർ യുവതി യെ മുറിയിൽ തൂങ്ങി മരണപ്പെട്ടതായി കാണുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇവർ രണ്ടുപേരും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരണപ്പെട്ട ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസ്സുള്ള മൂത്ത മകൻ മാത്രമേ ഇപ്പോൾ അസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റു രണ്ടു മക്കളെയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയുന്നു. ആദിലും വിവാഹമോചിതനാണ്.
Tuesday, December 30, 2025
ബീച്ചിൽ തനിച്ചു നിന്ന 16 കാരിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ച സംഭവം: പുതുപ്പാടി സ്വദേശി കളായ രണ്ടു പേർ കൂടി പിടിയിൽ
കോഴിക്കോട്: മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. രണ്ടു പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ് (45),ഷബീർ അലി (41) എന്നിവരെ തിങ്കളാഴ്ച ടൗൺ അസി. കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് നഗരത്തിൽ എത്തുകയായിരുന്നു. ബീച്ചിൽ എത്തിയ കുട്ടിയെ പ്രതികൾ സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.
ബീച്ചിൽ തനിച്ചു കണ്ട പെൺകുട്ടിയെ കാസർകോട് സ്വദേശികളായ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് പറഞ്ഞ് 21 ന് പുലർച്ചെ രണ്ടു മണിയോടെ ജീപ്പിൽ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീർ അലിയുടെയും പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെൺകുട്ടിക്ക് ലഹരി മരുന്നു നൽകി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ പെൺകുട്ടിയെ ഷമീമും റയീസും ജീപ്പിൽ കൊണ്ടു വിട്ടു. 4,000 രൂപയും നൽകി. ബീച്ചിൽ ഡ്യൂട്ടിയിലുള്ള വനിതാ ഹെൽപ് ലൈൻ അംഗങ്ങളാണ് അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് കണ്ടെത്തിയത്. കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്ക് എതിരെ കേസെടുത്തത്.
കേസിലെ മുഖ്യപ്രതികളായ സാലിഹിനെയും ഷബീറിനെയും അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് പുതുപ്പാടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ ഒരാൾക്ക് മുൻപു നടന്ന ഒരു കൊലപാതക കേസിൽ പങ്കുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയാണ്.
അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ..!
ആള്‍കൂട്ടത്തിനിടയിലൂടെ ഓടിനടക്കുന്ന കുട്ടി, പെട്ടെന്ന് അതിവഴിവന്ന ഒരു പൊലീസുകാരൻ അവളുടെ കൈയില്‍ പിടിക്കുന്നു.
എന്നാല്‍ അങ്ങനെയാവട്ടെ എന്ന മട്ടില്‍ യാതൊരു പേടിയുമില്ലാത്തെ കുട്ടി പൊലീസുകാരനൊപ്പം പോവുന്നു.... കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണിത്.
കുട്ടിയുടെ ഈ പ്രവർത്തി കാഴ്ചക്കാരില്‍ ചിരിപടർത്തി. ജാങ്കോ, നീയറിഞ്ഞോ ഞാന് പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പിന്നാലെ എത്തിയ കമന്‍റുകളും ശ്രദ്ധേയമായി.
"അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ" എന്നൊരാള്‍ കമന്‍റു ചെയ്തപ്പോള്‍ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം എന്ന് മറ്റൊരാള്‍ കമന്‍റു ചെയ്തു.
എന്നാ അച്ഛാ ഞാൻ പോയേച്ചും വരാം, അച്ഛൻ സ്റ്റേഷനില്‍ എത്തിയാല്‍ മതി, അച്ഛാ എന്നെ പൊലീസിലെടുത്തു, പള്ളി മുറ്റത്ത് വച്ചു പൊലീസുകാർ ഈ കുട്ടിയോട് ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, le അച്ഛൻ : നിന്നെ ഞങ്ങള്‍ എവിടെ ഒക്കെ അന്വേഷിച്ചു ... നീ എവിടെയായിരുന്നു. കൊച്ച് : പൊലീസ് സ്റ്റേഷനില്‍ നോക്കിയിലല്ലൊ..ഞാൻ അവിടെയായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
ന്യൂ ഇയർ ;താമരശേരി ചുരത്തിൽ കർശന നിയന്ത്രണം
ന്യൂ ഇയർ ആഘോഷങ്ങൾക്കായി ചുരത്തിലേക്ക് ആരും എത്തേണ്ട
താമരശേരി:പുതുവത്സര ആഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ തട്ടുകടകൾ നാളെ വൈകീട്ട് ഏഴുമണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായാണ് താമരശ്ശേരി പോലീസ് നിയന…
ന്യൂ ഇയർ ആഘോഷങ്ങൾക്കായി ആരും താമരശേരി ചുരത്തിലേക്ക് എത്തുരുതെന്നും,നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു
ബാംഗ്ലൂർ ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ബെംഗളൂരു: 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാൽ ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു."
ഹിന്ദു യുവാവിന്റെ സംസ്കാരം നടത്താൻ ആളില്ല; മരണാനന്തര ചടങ്ങുകൾ നടത്തിമുസ്‌ലിം യുവാവും സുഹൃത്തുക്കളും.
ലഖ്നൗ: രോഗബാധിതനായി മരിച്ച
ഹിന്ദു യുവാവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി മുസ്‌ലിം യുവാവും സുഹൃത്തുക്കളും. ഉത്തർപ്രദേശിലെ ദയൂബന്ദിലാണ് സാഹോദര്യത്തിന്റെ മനോഹര പാഠം. വൃക്കരോഗം ബാധിച്ച് മരിച്ച കോഹ്‌ല ബസ്തി സ്വദേശിയായ 40കാരൻ അജയ് കുമാറിന്റെ മൃതദേഹമാണ് മുസ്‌ലിം യുവാവും സുഹൃത്തുക്കളും ചേർന്ന് ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചത്.
മെക്കാനിക്കായ അജയ് കുമാർ കോഹ്‌ല ബസ്തി പ്രദേശത്ത് 20 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഡിസംബർ 27നാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ അന്ത്യകർമങ്ങൾ ചെയ്യാൻ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതോടെ, പ്രദേശത്തെ കോർപറേറ്ററായ ഗുൽഫാം അൻസാരി അന്ത്യകർമങ്ങൾ ചെയ്യാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു."
തുടർന്ന് ഗുൽഫാം അൻസാരിയും കൂട്ടുകാരും ചേർന്ന് ചിത തയാറാക്കുകയും അജയ്‌യുടെ മൃതദേഹം ദയൂബന്ദിലെ ദേവികുണ്ഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയും ആചാരങ്ങളനുസരിച്ച് സംസ്കാരം നടത്തുകയുമായിരുന്നു.
തങ്ങൾക്ക് ഹിന്ദു ആചാരങ്ങൾ അറിയാത്തതിനാൽ ഹിന്ദു സമൂഹത്തിലെ ആളുകളുടെ ഉപദേശപ്രകാരം സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നെന്ന് ഗുൽഫാം പറഞ്ഞു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം ഗുൽഫാമും സുഹൃത്തുക്കളും അജയ്‌യുടെ കുടുംബക്കാർക്കും വീട്ടിലെത്തിയ ആളുകൾക്കും മൂന്ന് ദിവസം ഭക്ഷണം തയാറാക്കി നൽകുകയും ചെയ്തു.
ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി; വാഹനം കൊല്ലത്ത് ഉപേക്ഷിച്ചതായിവിദ്യാര്‍ഥികള്‍
കോഴിക്കോട്: തിരുവനന്തപുരം കല്ലമ്പലത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി.
കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍.
കല്ലമ്ബലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
കല്ലമ്ബലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Monday, December 29, 2025
വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; വേദിക്ക് സമീപത്തെ റെയില്‍വേ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. പരിപാടി നടന്ന സ്ഥലത്തിന് സമീപത്തെ റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.
പൊയിനാച്ചി സ്വദേശി ശിവാനന്ദയാണ് മരിച്ചത്. 19 വയസായിരുന്നു. ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. (young man killed after being hit by train amid vedan's program)
വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം. 11 മണിയോടെ പരിപാടി അവസാനിച്ചു.എട്ട് മണിക്ക് ശേഷം പരിപാടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് അപകടമുണ്ടാക്കിയത്. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണ്. മരങ്ങള്‍ക്ക് മുകളില്‍ ഉള്‍പ്പെടെ കയറി നിന്ന് ആളുകള്‍ പരിപാടി കാണാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
Sunday, December 28, 2025
സൗജന്യ പോസ്റ്റ്‌മോർട്ടം കിറ്റ് ,ഹിന്ദു ഐക്യവേദിയുടെ പരാതി; തൃശൂര്‍ മെഡിക്കല്‍ കോളജിലെ എസ്‌വൈഎസ് സേവനം നിര്‍ത്തിവെപ്പിച്ചു
ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ നല്‍കിവന്നിരുന്ന എസ്‌വൈഎസ് സേവനം അധികൃതർ നിർത്തിവെപ്പിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് എത്തുന്നവർക്ക് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് വിവിധ ഹിന്ദുത്വ സംഘടനകളുടെ എതിർപ്പ് ഭയന്ന് നിർത്തിവെക്കാൻ തീരുമാനമായത്.
മൃതദേഹം പൊതിഞ്ഞുനല്‍കാൻ എസ്‌വൈഎസിന് നല്‍കിയ അനുമതി പിൻവലിക്കണമെന്ന് ഫോറൻസിക് വകുപ്പിനോട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. സനല്‍കുമാർ ആവശ്യപ്പെട്ടു. ഇതോടെയാണ് സേവനം അവസാനിപ്പിക്കാൻ എസ്‌വൈഎസിനോട് ആവശ്യപ്പെട്ടത്.
ഇതോടെ നിർധനരും അഭയമില്ലാത്തവർക്കും ലഭിച്ചിരുന്ന സഹായമാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്ന് നിർത്തലാക്കിയിരിക്കുന്നത്.മൃതദേഹം സംസ്‌കാരത്തിന് സജ്ജമാക്കി കൊണ്ടുപോകാൻ ബന്ധുക്കളെ സഹായിക്കാൻ എസ്‌വൈഎസിന് അനുമതി നല്‍കിയതിനെതിരെ ഹിന്ദു ഐക്യവേദി തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് എസ്‌വൈഎസ് തുടക്കം കുറിച്ചത്.
10 വർഷമായി സാന്ത്വനം വളണ്ടിയർമാർ മെഡിക്കല്‍ കോളജ് മോർച്ചറിയുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ടെന്ന് എസ് വൈഎസ് പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘം എപ്പോഴും മോർച്ചറിയില്‍ സഹായത്തിനുണ്ടാവും. അജ്ഞാത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരത്തിന് ഒരുക്കിനല്‍കാറുണ്ട്. തുണിയടക്കം ആവശ്യമുള്ളവ പൂർണമായും സൗജന്യമായാണ് നല്‍കുന്നത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട നാരായണ്‍ ഭാഗേലിന്റെ മൃതദേഹം പൊതിഞ്ഞുനല്‍കിയതും എസ് വൈഎസ് വളണ്ടിയർമാരായിരുന്നു.
വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളില്‍ ഒരു രാജകുമാരൻ
സൂറത്തിലെ വായുവില്‍ പോലും വജ്രം രാകിമിനുക്കുന്നതിന്റെ മണമാണ്. അവിടെയാണ് ലോകമെമ്ബാടും വജ്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന 'ഹരി കൃഷ്ണ എക്സ്‌പോർട്ട്സ്' എന്ന മഹാസാമ്രാജ്യം സ്ഥിതി ചെയ്യുന്നത്.അതിന്റെ അധിപൻ സാവ്ജി ധോലാകിയ, ലാഭത്തേക്കാള്‍ ഉപരി മനുഷ്യത്വത്തിന് വില നല്‍കുന്ന വ്യക്തിയാണ്. സ്വന്തം ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകളും ഫ്ലാറ്റുകളും നല്‍കി ലോകത്തെ അമ്ബരപ്പിച്ച ഈ വജ്രവ്യാപാരിക്ക് പക്ഷേ ഒരു ആശങ്കയുണ്ടായിരുന്നു—തന്റെ മകൻ ദ്രവ്യയെക്കുറിച്ച്.
അമേരിക്കയിലെ മികച്ച സർവ്വകലാശാലയില്‍ നിന്ന് ബിസിനസ് ബിരുദം നേടി മടങ്ങിയെത്തിയ ദ്രവ്യയുടെ കൈകളില്‍ ആഡംബരത്തിന്റെ തിളക്കമുണ്ടായിരുന്നു. അവന് ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയിലെ ബിരുദമുണ്ട്, പക്ഷേ അവന് 'ജീവിതം' അറിയാമോ? പണമില്ലാത്തവന്റെ വിശപ്പും, വിയർപ്പൊഴുക്കുന്നവന്റെ വേദനയും അറിയാതെ എങ്ങനെയാണ് അവൻ തന്റെ ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കുക? തന്റെ മകൻ വളരുന്നത് ആഡംബരത്തിന്റെ നടുവിലാണെന്നും അവന് പണത്തിന്റെ മൂല്യമോ സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധമോ അറിയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.തന്റെ ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവൻ, അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കൂടി അറിയണമെന്ന് ആ അച്ഛൻ തീരുമാനിച്ചു
2016 ജൂണിലെ ഒരു പകല്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു യുവാവ് വന്നിറങ്ങി. കൈയ്യില്‍ ബ്രാൻഡഡ് വാച്ചുകളോ ലാപ്ടോപ്പോ ഇല്ല. അച്ഛൻ നല്‍കിയ കടുപ്പമേറിയ നിബന്ധനകള്‍ അവന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു:
' നിനക്ക് എന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാഗമാകണമെങ്കില്‍, ഒരു മാസം നീ ഒരു സാധാരണക്കാരനായി ജീവിച്ചു കാണിക്കണം. പക്ഷേ ഒരൊറ്റ നിബന്ധന—നമ്മുടെ കുടുംബപ്പേരോ പണമോ സ്വാധീനമോ നീ ഉപയോഗിക്കാൻ പാടില്ല.സ്വന്തമായി അധ്വാനിച്ചു ജീവിക്കണം!' കൈയ്യില്‍ വെറും മൂന്ന് ജോഡി വസ്ത്രവും അടിയന്തര ആവശ്യത്തിനായി 7000 രൂപയും നല്‍കി സാവ്ജി തന്റെ മകനെ കൊച്ചി നഗരത്തിലേക്ക് അയച്ചു.
അങ്ങനെ സൂറത്തിലെ കൊട്ടാരത്തില്‍ നിന്ന് വന്ന ആ രാജകുമാരൻ കൊച്ചിയിലെ തിരക്കേറിയ തെരുവുകളിലേക്ക് നടന്നിറങ്ങി.
ഭാഷയറിയാത്ത നഗരം, പണമില്ലാത്ത ജീവിതം ഹിന്ദിയും ഇംഗ്ലീഷും മാത്രം അറിയാവുന്ന ദ്രവ്യയ്ക്ക് മലയാളം വലിയൊരു സമസ്യയായിരുന്നു. ആദ്യത്തെ ഏതാനും ദിവസങ്ങള്‍ ജോലി തേടിയുള്ള അലച്ചിലായിരുന്നു. പലയിടത്തുനിന്നും അവൻ ആട്ടിയകറ്റപ്പെട്ടു. വിശപ്പും തളർച്ചയും കൊണ്ട് ശരീരം വിറച്ചു തുടങ്ങിയപ്പോള്‍, അമേരിക്കയില്‍ പഠിച്ച മാർക്കറ്റിംഗ് തന്ത്രങ്ങളൊന്നും ഒരു നേരത്തെ ഭക്ഷണത്തിന് പകരമാകില്ലെന്ന് അവൻ തിരിച്ചറിഞ്ഞു.
ഒടുവില്‍ ചേരാനെല്ലൂരിലെ ഒരു ചെറിയ ബേക്കറിയില്‍ അവന് ജോലി കിട്ടി. അവിടെ പാത്രങ്ങള്‍ കഴുകിയും തറ തുടച്ചും അവൻ തന്റെ ആദ്യത്തെ ശമ്ബളം കൈപ്പറ്റി—വെറും നൂറു രൂപകള്‍! സൂറത്തിലെ വജ്രങ്ങള്‍ക്കിടയില്‍ വിലസിയിരുന്ന ദ്രവ്യ, അന്ന് കൊച്ചിയിലെ ഒരു സാധാരണ ലോഡ്ജിലെ ഇടുങ്ങിയ മുറിയില്‍ അപരിചിതരായ തൊഴിലാളികള്‍ക്കൊപ്പം കിടന്നുറങ്ങി. ദിവസം 200 രൂപയ്ക്കും 300 രൂപയ്ക്കും വേണ്ടി അവൻ വിയർപ്പൊഴുക്കി. ആഡംബര കാറുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ആ കൈകള്‍ ഹോട്ടല്‍ ടേബിളുകള്‍ തുടച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചിരുന്ന അവൻ, പട്ടിണിയായപ്പോള്‍ തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചിയും വിലയും തിരിച്ചറിഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ അവൻ ഒരു ഷൂ ഷോപ്പിലും, ഒരു കോള്‍ സെന്ററിലും, ഒരു മക്ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റിലും ജോലി ചെയ്തു. ഓരോ ദിവസവും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ അവൻ നടത്തിയ പോരാട്ടം അവനെ വിനയം പഠിപ്പിച്ചു. നടുറോഡില്‍ ബസ് കാത്തുനില്‍ക്കുമ്ബോഴും, പൊതിച്ചോറിനായി ക്യൂ നില്‍ക്കുമ്ബോഴും അവൻ കണ്ടത് പണത്തിന് വാങ്ങാൻ കഴിയാത്ത മനുഷ്യബന്ധങ്ങളെയായിരുന്നു. താനൊരു ശതകോടീശ്വരന്റെ മകനാണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ അവർ ചിരിക്കുമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ദ്രവ്യയായിട്ടല്ല, ഒരു സാധാരണ തൊഴിലാളിയായിട്ടാണ് അവിടെ ജീവിച്ചത്.
30 ദിവസങ്ങള്‍ പൂർത്തിയായപ്പോള്‍ മകനെ തിരികെ കൊണ്ടുപോകാൻ സാവ്ജി ധോലാകിയ കൊച്ചിയിലെത്തി. വിയർപ്പില്‍ കുതിർന്ന വസ്ത്രങ്ങളുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ ആ മകന്റെ കണ്ണുകളില്‍ ഒരു പുതിയ തിളക്കമുണ്ടായിരുന്നു—വജ്രത്തേക്കാള്‍ മൂല്യമുള്ള 'തിരിച്ചറിവിന്റെ' തിളക്കം!
ഇന്ന് ദ്രവ്യ ധോലാകിയ ഹരി കൃഷ്ണ എക്സ്‌പോർട്ട്സിന്റെ അമരത്തുണ്ട്. പക്ഷേ പഴയ ആ ആഡംബരപ്രിയനല്ല അവൻ. ഇന്ന് തന്റെ ഓരോ തൊഴിലാളിയെയും അഭിവാദ്യം ചെയ്യുമ്ബോള്‍ അവർ അനുഭവിക്കുന്ന കഷ്ടപ്പാട് ദ്രവ്യയ്ക്ക് അറിയാം. 'കൊച്ചി എനിക്ക് നല്‍കിയത് വെറുമൊരു ബിസിനസ് പാഠമല്ല, ഒരു ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള്ള മനുഷ്യത്വമാണ്' എന്ന് ദ്രവ്യ ഇന്നും അഭിമാനത്തോടെ പറയുന്നു.
എസ്‌ഐആര്‍; ഹിയറിങ്ങിന് സമയത്ത് ഹാജരായില്ലെങ്കില്‍ പണി പാളും;കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍"
എസ്‌ഐആര്‍ ഹിയറിങിന് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിച്ചാല്‍ മാത്രമേ രണ്ടാമത് അവസരം നല്‍കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്.
ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂവെന്നും കമ്മീഷന്‍ ബിഎല്‍ഒമാര്‍ക്ക് നല്‍കിയ കുറിപ്പിലുണ്ട്."
രാത്രി ഏഴിന് സൈറൺ; സ്‌ക്രീനുകൾ അണയും പിന്നെ കുട്ടികൾ പുസ്തകത്തിലേക്ക്...
ബെംഗളൂരു: കർണാടകയിലെ ഈ ഗ്രാമത്തിൽ രാത്രി ഏഴുമണിയാകുമ്പോൾ ഒരു സൈറൺ മുഴങ്ങും. വീടുകളിൽ ടിവിയും മൊബൈൽ ഫോണും ഓഫാകും. കുട്ടികൾ പുസ്തകങ്ങളിലേക്ക് കടക്കും. ശ്രദ്ധതിരിയാനുള്ള സാഹചര്യങ്ങൾ ഒഴിവാകുന്നതോടെ പഠനം അവർക്ക് കൂടുതൽ എളുപ്പമാകും. മുതിർന്നവർ ടിവിയും മൊബൈൽ ഫോണും ഓണാക്കാതെ കുട്ടികൾക്ക് തുണയാകും. രാത്രി ഒൻപതിന് അടുത്ത സൈറൺ മുഴങ്ങുന്നതുവരെ ഇത് തുടരും.
ബെളഗാവി ടൗണിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ഹലഗാ ഗ്രാമത്തിലാണ് നാട്ടുകാർ കുട്ടികളുടെ പഠനത്തിനായി ദിവസവും രണ്ടുമണിക്കൂർ ‘ഡിജിറ്റൽ ഡിറ്റോക്‌സി(മുക്തി)’ലാകുന്നത്. ഗ്രാമത്തിലെ വാർഡ് പ്രതിനിധികൂടിയായ പഞ്ചായത്ത് അധ്യക്ഷ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ജനകീയകൂട്ടായ്മയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമവാസികളുടെ യോഗം വിളിച്ചുചേർത്ത് ചർച്ചനടത്തി ദിവസം രണ്ടുമണിക്കൂർ സ്‌ക്രീനിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനമെടുക്കുകയായിരുന്നെന്ന് ലക്ഷ്മി ‘മാതൃഭൂമി’യോട് പറഞ്ഞു. ഈ മാസം 17-ന് ആദ്യസൈറൺ മുഴങ്ങിയതോടെ തുടക്കംകുറിച്ചു. മുഴുവൻ കുടുംബങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും പഠനത്തിൽ കുട്ടികൾ കൂടുതൽ ആവേശത്തിലായെന്നും അവർ പറഞ്ഞു. മുതിർന്നവർക്ക് കുട്ടികളുടെ പഠനത്തിന് സാഹചര്യമൊരുക്കുന്നതിനൊപ്പം സ്‌ക്രീനുകളിൽനിന്നു കുറച്ചുനേരം വിട്ടുനിന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തുകയും ഈ ഉദ്യമം ലക്ഷ്യമിടുന്നുണ്ട്."രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമത്തിൽ രണ്ട് സ്‌കൂളുകളും 11 അങ്കണവാടികളുമാണുള്ളത്. കുട്ടികളുടെ പഠനനിലവാരം വർധിപ്പിക്കാനുള്ള മാർഗം തേടിയപ്പോഴാണ് ഡിജിറ്റൽ ഡിറ്റോക്‌സ് പദ്ധതിയിലേക്കെത്തിയതെന്ന് ലക്ഷ്മി രാജ പറഞ്ഞു. 2022-ൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ മാതൃക സ്വീകരിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം സൈറൺ യൂണിറ്റ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു. 12,000 പേരാണ് ഹലഗ ഗ്രാമത്തിൽ താമസിക്കുന്നത്. 500 വിദ്യാർഥികളുണ്ട്."
കടപ്പാട് സുനിൽ തിരുവമ്പാടി"മാതൃഭൂമി
കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
താമരശേരി: കിണറിൽ വീണ പോത്തിനെ നാട്ടോകാരുടെ സഹായത്തോടെ അഗ്നി ശമന സേന രക്ഷപ്പെടുത്തി.പളളിപ്പുറം തേറ്റാമ്പുറം മണ്ണൊടിയിൽ ആൾ പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിലാണ് പോത്ത് വീണത്.വിവരമറിഞ്ഞെത്തിയ നരിക്കുനി അഗ്നി ശമന സേന യിലെ സീനിയർ സേഫ്റ്റി ഓഫീസർ ബാലു മഹേന്ദ്ര യുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ രക്ഷപ്പെടുത്തി യത്.
കർണാടകയിലെ ബുൾഡോസർ രാജ്; വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്.പി.കെ കുഞ്ഞാലിക്കുട്ടി
കർണാടകയിലെ ബുൾഡോസർ രാജിൽ. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ. ദലിതരോടും ന്യൂനപക്ഷണങ്ങളോടുമുള്ള സമീപനം ഇതാണോയെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി പറഞ്ഞു. വിഷയത്തിൽ കർണാടക സർക്കാരിനെ ന്യായികരിക്കുന്ന നിലപാടാണ് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.
ബെംഗളൂരു കൊഗിലു ലേഔട്ടിൽ കുടയൊഴിപ്പക്കൽ നടന്ന സ്ഥലം ഡിവൈഎഫ്ഐ പ്രതിനിധി സംഘം ഇന്നലെ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ കണ്ട ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ എഎ റഹിം എംപി പ്രദർശിപ്പിച്ചു. 200ഓളം വീടുകളും ആയിരത്തോളം ഇരകളുമാണ് സംഭവത്തിലുള്ളത്. എങ്ങിനെയാണ് യോഗിയുടെ പ്രതിരൂപമാകാൻ സിദ്ധരാമയ്യക്ക് കഴിയുന്നതെന്നും ബെംഗരുവിൽ കുത്തകകൾ കയ്യേറിയ സ്ഥലത്തേക്ക് സിദ്ധരാമയ്യ ബുൾഡോസർ അയക്കുമോയെന്നും ഡിവൈഎഫ്ഐ ചോദിച്ചു..
Saturday, December 27, 2025
അടിവാരത്ത് വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പുതുപ്പാടി:അടിവാരത്ത് വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്‍ സുഹാന്‍റെ മൃതദേഹം കണ്ടെത്തി.
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്‍ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃദേഹം കണ്ടെത്തിയത്. അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.വീടിന് സമീപത്തെ കുളങ്ങളിലും , പാടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.ടിവി കാണുന്നതുമായി ബന്ധപ്പെട്ടാണ് സഹോദരനുമായി വഴക്കിട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിക്ക് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടി എങ്ങനെയാണ് കുളത്തിന് സമീപമെത്തിയതെന്നും കുളത്തില്‍ വീണത് എങ്ങനെയാണെന്നതടക്കം പരിശോധിക്കുമെന്ന് ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും സ്വമേധയാ അങ്ങോട്ട് പോകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ നടത്തിയിരുന്നു. ചിറ്റൂരിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ CCTV ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.സ്ത്രീകൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ടിൽ നിന്നും 100 മീറ്റർ മാറി കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകൾ അറിയിച്ചിരുന്നു. കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.
കട്ടിപ്പാറ ;സജീന പ്രസിഡൻ്റ് ,പ്രേംജി ജെയിംസുംവൈസ് പ്രസിഡൻ്റ്.
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിസജീന പി (സജീന ടീച്ചർ ) വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീജില ശ്രീ ജിത്തിനെ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സജീന ടീച്ചറുടെ പേര് പ്രേംജി ജെയിംസ് നിർദ്ദേശിക്കുകയും, നസീമ അസീസ് പിന്താങ്ങുകയും ചെയ്തു.ശ്രീജില ശ്രീ ജിത്തിനെ അയൂബ് കാറ്റാടി നിർദ്ദേശിക്കുകയും, കെ.സി ലെനിൻ പിന്താങ്ങുകയും ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽപ്രേംജിജെയിംസും, നിധീഷ് കല്ലുള്ളതോടും തമ്മിൽ നടന്ന മത്സരത്തിൽ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്ക് പ്രേംജി ജെയിംസ് വിജയിച്ചു. പ്രേംജി ജെയിംസിന്റെ പേര് മുഹമ്മദ് ഷാഹിം നിർദ്ദേശിക്കുകയും, സഫിയ അബൂബക്കർ പിൻതാങ്ങുകയും ചെയ്തു. നിധീഷ് കല്ലുള്ളതോടിനെ പി.സിതോമസ് നിർദ്ദേശിക്കുകയും, സൗമ്യ പ്രജീഷ് പിന്താങ്ങുകയും ചെയ്തു.
റിട്ടേണിങ്ങ് ഓഫീസർ,സബ്ബ് രജിസ്ട്രാർ ഓഫീസർ സനിൽ ജോസ്, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൂടിയായ നൗഷാദ് അലി തുടങ്ങിയവർ നിയന്ത്രിച്ചു.
എളേറ്റിൽ സ്വദേശി വീട്ടമ്മ ട്രൈയിൻ തട്ടി മരിച്ചു.
എളേറ്റിൽ: കൊയിലാണ്ടി. നന്തി യിൽ ട്രെയിൻ തട്ടി എളേറ്റിൽ വട്ടോളി ആശാരി തൊടികയിൽ സുലൈഖ (57) മരിച്ചു. റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് 12 മണിയോടെ ട്രൈൻ തട്ടി മരിച്ചത്. നന്തി ദാറുസ്സലാം കോളേജിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ഭർത്താവ്: പരേതനായ ഉസയിൻ.
എസ്ഡിപിഐ പിന്തുണ ; പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു
തൃശൂർ മറ്റത്തൂര്‍ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ നാല് ബി.ജെ.പി അംഗങ്ങളുമായി ചേർന്ന് സ്വതന്ത്ര യെ വിജയിപ്പിച്ചു.എൽ.ഡി.എഫ് തോറ്റു
തിരുവനന്തപുരത്ത് പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു. യുഡിഎഫിന് എസ്ഡിപിഐയുടെ പിന്തുണ വേണ്ടതില്ലായെന്ന നിലപാടിനെ തുടര്‍ന്നാണ് രാജി. പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്.
ഇതിന് പിന്നാലെ എതിര്‍പ്പറിയിച്ച് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എസ്ഡിപിഐ വേണ്ടതില്ലെന്നാണ് ഭൂരിപക്ഷം പ്രാദേശികനേതാക്കളുടെയും അഭിപ്രായം. ഇതേ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെയാണ് എസ്.ഗീത രാജിവെച്ചത്.
എസ്ഡിപിഐയുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമെന്നും അതിന് വിരുദ്ധമായി പ്രവർത്തിച്ച് പാർട്ടിക്ക് ക്ഷീണം വരുത്താതിരിക്കാനാണ് തങ്ങൾ രാജിയെക്കുറിച്ച് ആലോചിച്ചതെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു."
ഇതിനിടയിൽ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തോറ്റു.പത്ത് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ നീക്കം നടത്തിയത്. ഇതോടെ ബിജെപിക്കൊപ്പം ചേർന്ന് മറ്റത്തൂർ പഞ്ചായത്ത് ഭരണം ഇവർ പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചതോടെ സി.പി.എംതോറ്റു
നാരങ്ങ ത്തോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.
കോടഞ്ചേരി :കോടഞ്ചേരി നാരങ്ങ ത്തോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (23) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളായ ആറുപേരാണ് വിനോദ സഞ്ചാരത്തിനായി എത്തിയത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി യിലേക്ക് മാറ്റി.
Friday, December 26, 2025
മറന്ന് പോകണ്ട,വീട്ടിന് പുറത്തിറങ്ങുമ്പോനിര്‍ബന്ധമായും ഫോണ്‍ വൈ - ഫൈ ഓഫാക്കണം
വീട്ടിന് പുറത്തിറങ്ങുമ്ബോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ?
എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ - ഫൈ ഓഫാക്കിയില്ലെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ് എന്നോര്‍ത്ത് നിസാരവത്കരിക്കരുത്. സൈബര്‍ സെക്യൂരിറ്റി ഗവേഷകരാണ് ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇത്തരത്തില്‍ വൈ ഫൈ ഓഫ് ചെയ്യാതെയാണ് നിങ്ങള്‍ ഫോണുമായി വീടിന് പുറത്തേക്ക് പോകുന്നതെങ്കില്‍ ഒരു ഹിഡന്‍ എക്‌സ്‌പോഷര്‍ വിന്‍ഡോ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ വ്യക്തിപരമായ വിവരങ്ങളും ഉണ്ടാകും. ഇവിടെയും തീര്‍ന്നില്ല, നിങ്ങളുടെ ലൊക്കേഷന്‍ അടക്കം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ഫോണിന്റെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന ഈ അവസ്ഥ നിങ്ങളുടെ ഹോം നെറ്റ്‌വര്‍ക്കില്‍ നിന്നും കുറച്ചകലേക്ക് മാറി കഴിയുമ്ബോഴേക്കും സംഭവിച്ചേക്കാമെന്നാണ് പറയുന്നത്.
പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അക്‌സസ് പോയിന്റുകള്‍ നിരന്തരമായി സ്‌കാന്‍ ചെയ്യുന്ന രീതിയാണുള്ളത്. അറിയാവുന്ന നെറ്റ്വര്‍ക്കുകള്‍ക്ക് പ്രോബ് റിക്വസ് നല്‍കുന്നതിന് സമാനമായി ഇവ റിക്വസ്റ്റുകള്‍ അയക്കുകയും ചെയ്യും. ഇത്തരം ഓട്ടോമാറ്റിക് രീതികളാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഡിവൈസിനെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍, കണക്ഷന്‍ ഹിസ്റ്ററി എന്നിവ ഇതിലൂടെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, അറ്റാക്കര്‍മാര്‍ക്ക് മൂവ്‌മെന്റ് പാട്ടേണുകള്‍ ട്രാക്ക് ചെയ്യാനും നമ്മുടെ ഫോണിനെ പ്രശ്‌ന സാധ്യതയുള്ള നെറ്റ്‌വര്‍ക്കുകളുമായി കണക്‌ട് ചെയ്യാം. ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ ബാങ്ക് അക്കൗണ്ടുകള്‍, ചികിത്സാ വിവരങ്ങള്‍, കോര്‍പ്പറേറ്റ് രേഖകള്‍ എന്നിവയെല്ലാം ബന്ധപ്പെട്ട് കിടക്കുകയാണ്. വീട്ടില്‍ നിന്നിറങ്ങുമ്ബോള്‍ വൈ - ഫൈ ഓഫാക്കാന്‍ മറക്കുന്നത് വരുത്തിവയ്ക്കുക ചില്ലറ തലവേദനയല്ലെന്ന് സാരം.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വലിയ ഉപകരണങ്ങളൊന്നും വേണ്ട തട്ടിപ്പുകാര്‍ക്കും വ്യാജന്മാര്‍ക്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അവര്‍ ആശ്രയിക്കുന്നത് നിങ്ങളുടെ ദിനചര്യങ്ങള്‍ തന്നെയായിരിക്കും. പബ്ലിക്ക് വൈ - ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ആഗോള തലത്തില്‍ വലിയൊരു സുരക്ഷ പ്രശ്‌നമായി തന്നെ മാറുന്നുണ്ട്. ഇവ ഉപയോഗിക്കുമ്ബോള്‍ അതുമായി ബന്ധപ്പെട്ട് പല ട്രാക്കിങ് മെക്കാനിസമുകളിമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തേഡ് പാര്‍ട്ടി ട്രാക്കിങ് കുക്കീസ്, ബ്രൗസര്‍ ഫിംഗര്‍ പ്രിന്റിങ് ടെക്‌നിക്ക് എന്നിവ അതില്‍ ചിലതാണ്. നമ്മുടെ അനുവാദം ലഭിക്കുന്നതിന് മുമ്ബ് തന്നെ ഇവ എനേബിള്‍ ആകുന്നുണ്ട് എന്നാണ് പറയുന്നത്.
വിശ്വാസ യോഗ്യമായ ഒരു നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കേണ്ടി വരുമ്ബോള്‍ മാത്രമേ വൈ - ഫൈ ഓണ്‍ ചെയ്യാവു എന്നതാണ് പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത്. മൊബൈല്‍നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനം മാത്രമല്ല, അത്രയും പ്രാധാന്യമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പബ്ലിക്ക് നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം പേഴ്‌സണല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുക. ഓട്ടോമാറ്റിക്ക് നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ ഓഫ് ആക്കിയിടുക, പബ്ലിക്ക് അക്‌സസ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രാഫിക്ക് എന്‍ക്രിപ്റ്റ് ചെയ്യാന്‍ VPN ഉപയോഗിക്കുക. ഷെയേർഡ് നെറ്റ്‌വര്‍ക്കുമായി പാസ്‌വേര്‍ഡോ ബാങ്കിങ് വിവരങ്ങളോ പങ്കുവയ്ക്കാതിരിക്കുക, സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റും സെക്യൂരിറ്റി പാച്ചസും ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു ഉപകരണമാണെന്ന വസ്തുത മറന്നുപോകരുത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്ക്
താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.പരുക്കേറ്റ സ്കൂട്ടർ യാത്രികരായ കളരാന്തിരി സ്വദേശി അഖില (38), ആര്യൻ (7), ആലേഘ് (1) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, കുടുക്കിൽ ഉമ്മരം സ്വദേശി അൻഷൻ (33)നെ താമരശ്ശേരി താമരശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..
ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, മതസൗഹൃദത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തുനിന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.
കരോള്‍ സംഘത്തിലെ കുട്ടികളോട് ഉമ്മ സ്നേഹത്തോടെ സംസാരിക്കുകയും, "നിങ്ങളെ ചീത്ത പറഞ്ഞോ?" എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്നു. കരോള്‍ കുട്ടികള്‍ "ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ…' എന്ന മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലളിതമായ ഈ സംഭാഷണമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.
ഇതേത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കുമരകത്ത് നിന്നുള്ള മറ്റൊരു ദൃശ്യവും വൈറലായിരിക്കുകയാണ്. അവിടെ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്കെത്തിയ കരോള്‍ സംഘത്തെ ഭക്തര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. കരോള്‍ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോള്‍ താളമേളങ്ങളോടെ ഭജന സംഘവും ഒപ്പം ചേരുന്നു.
കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ കരോള്‍ ആസ്വദിക്കുന്നതും, ആഘോഷത്തില്‍ എല്ലാവരും ഒരുമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയരുന്ന കാലത്ത്, മലപ്പുറത്തെയും കുമരകത്തെയും ഈ കാഴ്ചകള്‍ കേരളത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
ചെയർപേഴ്സന്റെ രാഹു കാലം; മുടങ്ങിയത് മുക്കാൽ മണിക്കൂർ
പെരുമ്പാവൂർ:രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് ചെയർപേഴ്സണ്‍ വാശിപിടിച്ചതോടെ മുക്കാല്‍ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും.
പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണ്‍ യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസില്‍ കയറില്ലെന്ന നിലപാടെടുത്തത്. സംഗീതയുടെ സത്യപ്രതിജ്ഞ 11. 15 ഓടെ കഴിഞ്ഞിരുന്നു. പക്ഷേ 12 മണിക്ക് രാഹുകാലം കഴിയാതെ താൻ ഓഫീസിലേക്ക് കയറില്ലെന്ന് സംഗീത കടുംപിടിത്തം പിടിച്ചു. ഇതോടെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മുക്കാല്‍ മണിക്കൂറോളം ചെയർപേഴ്സനെ നഗരസഭാ ഓഫീസില്‍ കാത്തുനിന്നു. 29 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിന് 16 വോട്ടുകളും, എല്‍ഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു
Thursday, December 25, 2025
കൊടുവള്ളി നഗരസഭ ;സഫീന ഷെമീർചെയർപേഴ്സൺ.
കൊടുവള്ളി:കൊടുവള്ളി നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗ് അംഗം സഫീന ഷെമീറിനെ തെരഞ്ഞെടുത്തു. വോട്ടു നില: സഫീന ഷെമീര്‍-26 ഒ പി ഷീബ ഇടതുമുന്നണി -11 കക്ഷിനില- മുസ്ലിംലീഗ്- 18 കോണ്‍ഗ്രസ് - 06 വെല്‍ഫയര്‍ പാര്‍ടി- 01 യുഡിഎഫ് വിമതന്‍ (ലീഗ്)-01 എല്‍ഡിഎഫ്-11
ഏറ്റവും കൂടുതൽകാൻസർ ബാധിതർ കേരളത്തിൽ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കഴിഞ്ഞ10 വർഷത്തിൽ കേരളത്തിൽ കാൻസർ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്, വാർഷിക കണക്ക് പ്രകാരം രോഗികളുടെ എണ്ണം 54% വർദ്ധിച്ചു, 2015ലെ 39,672 കേസുകളിൽ നിന്ന് 2024 ൽ 61,175 ആയി.
ഐസിഎംആർ- നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ പ്രതിശീർഷ കാൻസർ കേസുകൾ - ഒരു ലക്ഷം പേരിൽ 2024 ൽ 173 ആയി ഉയർന്നു. ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് കണക്ക് ലോക്സഭയിൽ അവതരിപ്പിച്ചത്.
2018 ന് ശേഷം കേരളത്തിലെ കാൻസർ കേസുകളുടെ വർദ്ധനവ് പ്രകടമാണ്, 2019 ൽ ഇത് വൻതോതിൽ കൂടുതലായതായി രേഖപ്പെടുത്തി. തുടർന്ന് തുടർന്നുള്ള വർഷങ്ങളിൽ ഏകദേശം 1,000 കേസുകളുടെ സ്ഥിരമായ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ വെളിപ്പെടുത്തി.
ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമുകൾ വിപുലീകരിച്ചതിലൂടെയും ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുന്നതിലൂടെയും രോഗഭാരത്തിലെ യഥാർത്ഥ വർദ്ധനവും മെച്ചപ്പെട്ട കണ്ടെത്തലും കണക്കിലെ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നതായി വിദഗ്ദ്ധർ കരുതുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, തമിഴ്‌നാടും കർണാടകയും ഉയർന്ന വാർഷിക കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും, പ്രതിശീർഷ കാൻസർ സംഭവങ്ങളുടെ കാര്യത്തിൽ അവർ കേരളത്തിന് പിന്നിലാണ്.
ഏകദേശം 3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽ, 2024 ൽ ഒരു ലക്ഷം പേരിൽ 173 കേസുകളാണ്. തമിഴ്‌നാട്ടിൽ ഇത് (137), കർണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. ആരോഗ്യ വിദഗ്ധരും ഇതിൽ മുന്നറിയിപ്പ് നൽകുന്നു, അതിനാൽ പ്രതിരോധവും നേരത്തെയുള്ള കണ്ടെത്തലും പൊതുജനാരോഗ്യത്തെ മെച്ചപ്പെടുത്തും.
അസ്ഥിത്വം തെളിയിക്കാൻ....സംസ്ഥാനത്ത് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
പൗരന്മാരെ ഒഴിവാക്കുന്നത് തടയാൻ നേറ്റിവിറ്റി കാർഡ് അവതരിപ്പിച്ചുകേരളം...
സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഇനി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ്
അസ്തിത്വം തെളിയിക്കാൻ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ വ്യക്തിയുടെ കൈവശമുണ്ടാകണം. അതാണ് നേറ്റിവിറ്റി കാർഡെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് നേറ്റിവിറ്റി കാർഡ് നല്‍കുക.
ഒരു വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാല്‍, അതു നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല തവണ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ട സാഹചര്യമുണ്ട്. കാർഡ് വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. തഹസില്‍ദാർമാർക്കാണ് കാർഡ് വിതരണച്ചുമതല.
ഗര്‍ഭിണിയെ ഉപദ്രവിച്ച സംഭവം: പ്രതി റിമാൻഡില്‍; യാതൊരു കുറ്റബോധവുമില്ലാതെ ചിരിച്ചുകാണിച്ച് ഷാഹിദ്
താമരശ്ശേരി: കോടഞ്ചേരി യിൽ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡില്‍. പ്രതി ഷാഹിദ് റഹ്മാനെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്ബാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.
യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്. മാധ്യമങ്ങളെയും, നാട്ടുകാരേയും നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം.പരാതി.കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു
കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭർത്താവായ ഷാഹിദ് റഹ്മാൻ അറസ്റ്റിലായത്. ഗർഭിണിയായ യുവതിയുടെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും, നാല് ദിവസം വീട്ടില്‍ അടച്ചിടുകയും ചെയ്തെന്നാണ് പരാതി. നിലവില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവമ്പാടി യിൽ കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും"
തിരുവമ്പാടി പഞ്ചായത്തിൽ കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്ല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്.
ഒമ്പത് വീതം സീറ്റുകളില്‍ എൽഡിഎഫും യുഡിഎഫും വിജയിച്ച സാഹചര്യത്തിൽ ഏറെ നിർണായകമായിരുന്ന വിമതൻ, നിലപാട് വ്യക്തമാക്കിയതോടെയാണ് തിരുവമ്പാടി പഞ്ചായത്തില്‍ പ്രശ്നത്തിന് പരിഹാരമായത്.
ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകാനാണ് ധാരണ.
. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. സീറ്റ്നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ച ജിതില്‍ 535 വോട്ടുകള്‍ക്കാണ് ജയിച്ചത്. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 9 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്.
ബിജെപിക്ക് എതിരെ റിപ്പബ്ലിക് ടിവിയുടെ യുദ്ധപ്രഖ്യാപനവുമായി അര്‍ണബ് ഗോസാമി
ടെലിവിഷൻ മാധ്യമരംഗത്തെ ഏറ്റവും വിവാദപുരുഷനും സ്വാധീനശക്തിയുമായ അർണബ് ഗോസാമി തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
വർഷങ്ങളായി ബിജെപിയുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ശക്തനായ വക്താവായി അറിയപ്പെട്ടിരുന്ന അർണബ്, കഴിഞ്ഞ ഏതാനും ആഴ്ചകളായി നരേന്ദ്ര മോദി സർക്കാരിനെതിരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
ടൈംസ് നൗവില്‍ നിന്ന് പുറത്തുവന്ന് റിപ്പബ്ലിക് ടിവി ആരംഭിച്ചതു മുതല്‍ ബിജെപി സർക്കാരിന്റെ നയങ്ങളെ കണ്ണടച്ച് പിന്തുണച്ചിരുന്ന അർണബിന്റെ ഈ മനംമാറ്റം രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്ബരപ്പിച്ചിരിക്കുകയാണ്. വെറുമൊരു വാർത്താ അവതരണം എന്നതിലുപരി സർക്കാരിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള അർണബിന്റെ 'യു-ടേണ്‍' സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
അർണബ് ഗോസാമിയുടെ ഈ മാറ്റത്തിന് പിന്നില്‍ പല കാരണങ്ങളാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. ബിജെപി നേതൃത്വവുമായി അർണബ് അസ്വാരസ്യത്തിലാണെന്നും അതല്ലെങ്കില്‍ തന്റെ ചാനലിന്റെ റേറ്റിംഗ് വർദ്ധിപ്പിക്കാൻ സ്വീകരിക്കുന്ന ഒരു അടവാണിതെന്നുമാണ് പ്രധാന ആരോപണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി താനൊരു നിഷ്പക്ഷ മാധ്യമപ്രവർത്തകനാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമായും ഇതിനെ ചിലർ കാണുന്നു.
Wednesday, December 24, 2025
അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ"
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞക്കെതിരേ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി.
അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞകൾ അസാധുവാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും സുഭാഷ് നൽകിയ പരാതിയിൽ പറയുന്നത്."അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു, ഭരണഘടന, ഭാരതാംബ, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു, വിഎസ് , ഉമ്മൻ ചാണ്ടി തുടങ്ങിയ നാമങ്ങളിലാണ് നിരവധിപേർ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിഷേധം ഉയർന്നതോടെ, പലയിടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച പ്രകാരമുള്ള വാചകം ഏറ്റുപറയിപ്പിച്ച് ഇവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
കൊടുവള്ളിയില്‍ കെ.എം. ഷാജി? തിരക്കിട്ട അണിയറ ചർച്ച കൾ സജീവം
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയംനിയമസഭാതെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫ് നേതൃത്വം.
കോണ്‍ഗ്രസിലേയും ലീഗിലേയും ചില പ്രമുഖര്‍ വിജയസാധ്യത ഉറപ്പിച്ചുള്ള മണ്ഡലമാറ്റത്തിന്റെതയാറെടുപ്പിലാണ്.അണിയറയിൽ തിരക്കിട്ട ചർച്ചകൾ അനൗദ്യോഗിക മായി നടന്നു വരുന്നു.ഇതിനിടയിൽ സീറ്റ് മോഹവുമായി വരുന്ന വരെ അവഗണിക്കാതെയുളള പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താവും സ്ഥാനാർഥി നിർണയം.
ഡോ: എം.കെ മുനീര്‍ മത്സരിക്കുന്നില്ലെങ്കില്‍ കൊടുവള്ളിയിൽ ഷാജിയേയാവും രക. മുനീര്‍ കൊടുവള്ളി വിട്ട് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാനാണ് സാധ്യത. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട കോഴിക്കോട് സൗത്ത് മുനീറിലൂടെ തിരിച്ചുപിടിക്കാമെന്ന് ലീഗ് കണക്കുകൂട്ടുന്നു.
ഷാജി കാസര്‍ഗോട്ടെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനും സാധ്യതയുണ്ട്. മുനീര്‍ പഴയ തട്ടകമായ കോഴിക്കോട് സൗത്തില്‍ രംഗത്തിറങ്ങാനാണ് സാധ്യതയെന്നു ലീഗ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുമ്പ് ലീഗ് സ്‌ഥിരമായി ജയിച്ചതും പിന്നീട് ഇടതിന് വിജയിക്കാവുന്നതുമായി മാറിയ കോഴിക്കോട്ടെ തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലും പുനര്‍ വിചിന്തനം മുണ്ട്. ഈ സീറ്റ് കോണ്‍ഗ്രസിന് നല്‍കി മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സി.പി.എമ്മിലെ ലിന്റോ ജോസഫാണ് ഇപ്പോള്‍ തിരുവമ്ബാടിയുടെ ജനപ്രതിനിധി.
കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ പത്ത് സീറ്റില്‍ വിജയിക്കാനാവും. ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ്. രണ്ടിടത്ത് അയ്യായിരം വോട്ടുകളുടേയും ബേപ്പൂരില്‍ 1500 ല്‍ താഴെ വോട്ടുകളുടേയും മേല്‍ക്കൈ. 2021ല്‍ സി.പി.എം. മുപ്പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച സീറ്റാണ് ബേപ്പൂര്‍. കഴിഞ്ഞ ദിവസം യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമായ പി.വി. അന്‍വറെ സ്വാഗതം ചെയ്‌തുള്ള ബോര്‍ഡുകള്‍ ബേപ്പൂരില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാറിയ കാലാവസ്‌ഥയില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശേരി സീറ്റുകളും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലീഗിന്റെ സീറ്റുകള്‍ ഏറ്റെടുക്കുമ്ബോഴുണ്ടാവുന്ന കുറവ് ഇതിലേതെങ്കിലും നല്‍കി നികത്താനും ആലോചനയുണ്ട്.
കൊണ്ടോട്ടി എം.എല്‍.എ: ടി.വി. ഇബ്രാഹിം വള്ളിക്കുന്നിലേക്ക് മാറാന്‍ സാധ്യതയുള്ളപ്പോള്‍, മഞ്ചേരിയില്‍ യു.എ. ലത്തീഫിന് പകരം യുവനേതാക്കളെയാണ് ലീഗ് പരിഗണിക്കുന്നത്. പി.എം.എ. സലാമിനെ തിരൂരങ്ങാടിയിലോ വള്ളിക്കുന്നിലോ മത്സരിപ്പിച്ചേക്കും. ഇത്തവണ മലപ്പുറം ജില്ലയില്‍ ഒരു വനിതാ നേതാവിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തന്റെ പഴയ തട്ടകമായ മലപ്പുറം മണ്ഡലത്തിലേക്ക് മാറുന്ന കാര്യവും സജീവ പരിഗണനയിലാണ്. മലപ്പുറത്ത് ലഭിക്കാനിടയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തരമൊരു ആലോചനയ്‌ക്കു പിന്നില്‍.
കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരനാണ് ഇതില്‍ പ്രമുഖന്‍. കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവിനുശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു മുരളിയുടെ പ്രവര്‍ത്തനം.
കഴിഞ്ഞ തവണ തൃശൂരിലേക്കാണ് നേതൃത്വം പരിഗണിച്ചത്. തൃശൂരില്‍ മൂന്നാം സ്‌ഥാനത്തായെങ്കിലും മണ്ഡലത്തില്‍ പെട്ട ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ മുരളിക്ക് ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ ശക്‌തമായ സീറ്റായിരുന്നു ഗുരുവായൂര്‍.
ബി.ജെ.പിയുടെ സുരേഷ് ഗോപി തൃശൂരിന്റെ എം.പിയായപ്പോഴും മുരളി ഗുരുവായൂരില്‍ ഭൂരിപക്ഷം നിലനിര്‍ത്തിയതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് ഈ സീറ്റിനായി ചരടുവലിക്കുന്നത്
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാണ് പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള തീരുമാനം. മൂന്ന് തവണ എം.എല്‍.എമാരായ പി. ഉബൈദുള്ള, എന്‍.എ. നെല്ലിക്കുന്ന്, കെ.പി.എ. മജീദ് എന്നിവര്‍ മാറിനില്‍ക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍, മണ്ണാര്‍ക്കാട്ടെ വിജയസാധ്യത പരിഗണിച്ച് എന്‍. ഷംസുദ്ദീന് ഇളവ് നല്‍കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനായി പഴുതടച്ചുള്ള നീക്കങ്ങളാണ് ലീഗ് നേതൃത്വം നടത്തുന്നത്.
തീപിടിച്ച ബസിൽനിന്ന് ആറ് അധ്യാപികമാരെ രക്ഷിച്ച് കോളജ് പ്രഫസർ
രാവിലെ ജോലിക്ക് പോകാനിറങ്ങിയതാണ് അബ്ദുൽ സലാം ഷറാറി എന്ന സൗദി യുവാവ്. കോളജ് പ്രഫസറാണ്. തന്റെ കാറോടിച്ച് ഹൈവേയിലൂടെ പോകുമ്പോൾ പെട്ടെന്നാണ് കുറച്ചകലെ തീയാളിപ്പടരുന്ന ഒരു കാഴ്ച കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ബസിൽനിന്നാണെന്ന് മനസ്സിലായി, ഒരു മിനി ബസ്. കാറിന്റെ വേഗം കൂട്ടി അബ്ദുൽ സലാം അവിടേക്ക് പാഞ്ഞുചെന്നു. ബസിനുള്ളിൽനിന്ന് സ്ത്രീകളുടെ കൂട്ടനിലവിളി ഉയരുന്നു. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ മരണഭയത്താല്‍ നിലവിളിക്കുകയാണ് അവരെല്ലാം."
പിന്നെ ഒന്നും നോക്കിയില്ല ബസിന്റെ ജനാലകള്‍ തകര്‍ത്ത് അബ്ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. മൊത്തം ആറ് പേരാണ് ബസിലുണ്ടായിരുന്നത്. പലർക്കും സാരമായ പൊള്ളലേറ്റിരുന്നു. ഉടൻ പൊലീസെത്തി പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്ദുൽ സലാമിന്റെ കൈകാലുകൾക്കും പൊള്ളലേറ്റു."
യുഎഇയില്‍ വാഹന അപകടത്തില് പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു
യുഎഇയിലെ അല് ഐനിലുണ്ടായ വാഹന അപകടത്തില് പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് മരിച്ചത്.നരിക്കുനി പറശ്ശേരി മുക്ക് ഇബ്രാഹീമിൻ്റെ മകനാണ്.
ചികിത്സയ്ക്കിടെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. അൽ ഐനിൽ കടയിൽജോലി ചെയ്യുകയായിരുന്നു.
ട്രെയിനിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും നഷ്ടമായി
തിരുവനന്തപുരം: സമസ്തി പൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. ട്രെയിൻ യാത്രക്കിടെയാണ് ബാഗ് മോഷണം പോയത്. ബാഗിൽ 40,000 രൂപയും, സ്വർണാഭരണങ്ങളും, മൊബൈൽ ഫോണും മറ്റ് രേഖകളും ഉണ്ടായിരുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടു. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.ഉറങ്ങി എഴുന്നേൽക്കുമ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് പികെ ശ്രീമതി പറഞ്ഞത്. ഉറങ്ങുന്നതിന് മുൻപ് തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. അതേ ബോഗിയിൽ ഉണ്ടായിരുന്ന മറ്റ് ചിലരുടെയും പേഴ്സുകളും നഷ്ടമായി.
ബാഗ് മോഷണം പോയതായി മനസിലാക്കിയ ഉടൻ തന്നെ ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല എന്നാണ് പികെ ശ്രീമതി പ്രതികരിച്ചത്. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും. അദ്ദേഹം വളരെ നിസ്സംഗതയോടെയാണ് പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പ്രതികരിച്ചു.
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു"
കോഴിക്കോട്:സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ ഐപിഎസാണ് ഉത്തരവിട്ടത്.സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സർവീസ് കാലയളവിൽ ഉടനീളം 11 തവണ വകുപ്പുതല അച്ചടക്ക നടപടികൾക്ക് ഉമേഷ് വിധേയനായിട്ടുണ്ടെന്ന് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. മേലുദ്യോഗസ്ഥരെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എട്ട് തവണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു, അച്ചടക്ക ലംഘനത്തിന് വിശദീകരണം ചോദിച്ചപ്പോൾ, മേലുദ്യോഗസ്ഥരെ പരിഹസിക്കുന്ന രീതിയിലുള്ള മറുപടികൾ നൽകുകയും അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും പിരിച്ചുവിടാനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു."
2017 ൽ ഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും കുട പിടിച്ചു കൊടുത്ത പൊലീസുകാരെ പരിഹസിച്ചു, ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ ഫേസ്ബുക്കിലൂടെ വിമർശിച്ചു,പന്തീരാംകാവ് യുഎപിഎ കേസിലെ പ്രതികൾക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, വിവാഹിതനായിരിക്കെ മറ്റൊരു യുവതിയുമായി ലിവിംഗ് ടുഗദർ താമസിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ശിക്ഷിക്കപ്പെട്ടു, 2021 ൽ അനുവാദമില്ലാതെ ചാനൽ അഭിമുഖങ്ങൾ നൽകുകയും പൊലീസ് വകുപ്പിനെ അവഹേളിക്കുകയും ചെയ്തുവെന്നും ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ട ഉത്തരവില്‍ പറയുന്നു.
അതേസമയം, പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും സേനയിലെ ചില കീടങ്ങൾക്കെതിരെയാണ് ശബ്ദിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലായിരുന്നു"
Tuesday, December 23, 2025
‘ഷോ’ വേണ്ടെന്ന് മുന്നറിയിപ്പ്, സംസ്ഥാന ത്ത് വീടുകളിൽ 25 ലക്ഷം കോടിയുടെ സ്വർണം; സ്കൂൾ കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണം.
അവസാനം ഒരു ലക്ഷവും കടന്നു സ്വർണം കുതിച്ചു ചാട്ടം തന്നെ. വില ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഏകദേശം 125 മുതൽ 150 ടൺ വരെയാണ് കേരളത്തിൽ പ്രതിവർഷ സ്വർണ വിൽപന. ഓരോ ദിവസവും ഏതാണ്ട് 250-350 കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ട്."
കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വില ലക്ഷവും കടന്ന് കത്തിക്കയറി നിൽക്കുമ്പോൾ സുരക്ഷാപ്രശ്നവുമാണ് ഉയരുന്നത്. 2,000 ടണ്‍ എന്നാൽ 20 ലക്ഷം കിലോഗ്രാം. ഒരു കിലോ സ്വർണത്തിന് ഇന്നത്തെ വിലപ്രകാരം 1.27 കോടി രൂപവരും. അതായത്, സംസ്ഥാനത്തെ വീടുകളിൽ ‘ഉറങ്ങി കിടക്കുന്നത്’ 25 ലക്ഷം കോടി രൂപ മതിക്കുന്ന സ്വർണം."സ്വർണവില കൂടിയതോടെ സുരക്ഷ സംബന്ധിച്ച ആശങ്കയും കനക്കുകയാണ്. ഈ സാഹചര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? നോക്കാം:
∙ വില ലക്ഷം തൊട്ടതോടെ സ്വർണം ജാഗ്രതയോടെ കൈകാര്യം ചെയ്യണന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
∙ വീടുകളിൽ കൂടുതൽ സ്വർണം സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണം. കഴിയുമെങ്കിൽ സ്വർണം ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുക.
∙ കൈവശം സ്വർണമുണ്ടെന്ന് വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് പരസ്യപ്പെടുത്തരുത്.
∙ സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണം ഈടുവച്ച് വായ്പയെടുക്കുന്നതും നല്ലതാണ്. സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനും ഇതു സഹായിക്കും
∙ ചിട്ടിപോലുള്ള കാര്യങ്ങൾക്ക് ഈടായി സ്വർണം നൽകുന്നതും നല്ലത്.
∙ സ്കൂൾ കുട്ടികൾ കഴിവതും സ്വർണം അണിയുന്നത് ഒഴിവാക്കുക. മുതിർന്ന സ്ത്രീകളും പ്രത്യേകം ശ്രദ്ധിക്കണം. ബൈക്കിലും മറ്റുമെത്തി മാല മോഷ്ടിക്കുന്നവർ ഉപദ്രവിച്ചേക്കാം.
ബഹ്റൈനിൽ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി നിര്യാതനായി
കൊടുവള്ളി: കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂർ (48) ബഹ്റൈനിൽ നിര്യതനായി.
ഭാര്യ: ഷബ്‌ന ആരാമ്പ്രം
മക്കൾ: റിദ ഫാത്തിമ, മുഹമ്മദ് റസിന്, മുഹമ്മദ് റംസാൻ, മുഹമ്മദ് റസദിന്
മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ
ഇരിട്ടി:
മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും നിലവിൽ മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരിയുമായ നിവേദ (46)യും, മകൻ സാത്വിക് (9)യുമാണ് മരിച്ചത്.
നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ, എടയന്നൂർ സ്കൂളിന് സമീപംവച്ചാണ് അപകടം.
കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെ, എതിർദിശയിൽ നിന്ന് വന്ന കാറുമായി സ്‌കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരിയുടെ വിവാഹത്തിയത് ക്ഷണിച്ച് വരുത്തിയത് യാചകരെ
യുപിയില്‍ നിന്നും ഒരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് സഹോദരൻ ക്ഷണിച്ച് വരുത്തിയത് നാട്ടിലെ യാചകരെ. എല്ലാവരെയും ക്ഷണിക്കുക മാത്രമല്ല, അവർക്ക് വയറുനിറച്ചും ഭക്ഷണവും സമ്മാനങ്ങളും അദ്ദേഹം നല്‍കി.
ക്ഷണിച്ച് വരുത്തി ഒപ്പമിരുത്തി
ഉത്തർപ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള സിദ്ധാർത്ഥ് റായ് തന്‍റെ സഹോദരിയുടെ വിവാഹം ശരിക്കും അവിസ്മരണീയമാക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തു. അദ്ദേഹം അതിഥികളുടെ പട്ടിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയില്ല. മറിച്ച് ജില്ലയിലുടനീളമുള്ള യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചു.അങ്ങനെ ക്ഷണിച്ച അതിഥികളെ അദ്ദേഹം വാഹനങ്ങളില്‍ വിവാഹ വേദിയിലേക്ക് ആനയിച്ചു. ഊഷ്മളമായ സ്വീകരണം നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം വിളമ്ബി. സംഗീതവും നൃത്തവുമായി രംഗം കൊഴുപ്പിച്ചു. അവരെയെല്ലാം തങ്ങളിലൊരാള്‍ എന്ന നിലയില്‍ അദ്ദേഹം പരിഗണിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്രയും ബഹുമാനവും സ്വീകാര്യതയും അനുഭവിക്കുന്നത് ഇതാദ്യമാണെന്ന് അതിഥികളില്‍ പലരും നിറകണ്ണുകളോടെ പറഞ്ഞു. "യഥാർത്ഥ അനുഗ്രഹങ്ങള്‍ ഇവിടെ നിന്നാണ് ലഭിക്കുന്നത്" വീഡിയോ പങ്കുവച്ച് കൊണ്ട് സിദ്ധാർത്ഥ് റായ് കുറിച്ചു.
അഭിനന്ദന പ്രവാഹം
Monday, December 22, 2025
എൻ്റെ പൊന്നോ,......പവന് 1,01,600 രൂപ
സ്വർണ വില സർവകാല റെക്കോഡിൽ. വില ഒരു ലക്ഷം കടന്നു. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 12700 രൂപയാണ് ഒരു ഗ്രാം സ്വർണ വില.പവന് 1760 രൂപയും ഗ്രാമിന് 220 രൂപയും കൂടി."
"കേരളത്തിൽ 2000 ടണ്ണിലധികം സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തിൽ ഒരു വർഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിലധികവും. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കു വന്ന സൂചനകളും, ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘർഷങ്ങളും, സ്വർണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണം."
.
നമ്മളും ഭയപ്പെടേണ്ട അവസ്ഥ യിലേക്ക്......?നീ ബംഗ്ലാദേശിയല്ലേ..?
ബംഗ്ലാദേശി എന്നാരോപിച്ചു ഛത്തീസ്ഗഡ് സ്വദേശി ക്രൂരമായി തല്ലി കൊല ചെയ്യപ്പെട്ട സംഭവം കേരളം ചർച്ച ചെയ്യുമ്പോൾ തനിക്ക് അസമിൽ വച്ചുണ്ടായ അനുഭവം പങ്കു വെക്കുകയാണ് എഴുത്തുകാരൻ കൂടിയായ ആദിൽ മഠത്തിൽ
അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
നീയൊരു ബംഗ്ലാദേശിയാണോ ??
നാലുവർഷങ്ങൾക്കു മുമ്പ് ആസാമിലെ നഗോണിൽ പുലരിത്തണുപ്പിൽ ഒരു വഴിയോരക്കടയ്ക്ക് മുന്നിൽ ചായ കാത്തു നിൽക്കവെയാണ് ആ ചോദ്യം എനിക്കു നേരെയെത്തിയത്.
ഒറ്റമുറിക്കടയക്കടകത്ത് റൊട്ടി ചുട്ടുകൊണ്ടു നിന്ന കടക്കാരനോട് പിറുപിറുത്തുകൊണ്ടിരുന്ന ജാക്കറ്റും തൊപ്പിയുമിട്ട ഒരാൾ എന്നെ കണ്ടു പുറത്തിറങ്ങി വന്നു ചോദിച്ചു
"കോൻ ഹേ തു ? തു കഹാ സെ ഹെ ? ഇധർ ക്യാ കർ രഹാ ഹെ ?"
മറുപടിക്കു വേണ്ടി മുറവിളി കൂട്ടുന്ന ചോദ്യങ്ങളോടെ മുന്നിൽ വന്നുനിന്ന അയാളോട് കേരളത്തിൽ നിന്നാണ് ഞാൻ എന്ന് ഇംഗ്ലീഷിൽ പറഞ്ഞു.
ഹിന്ദി അറിയില്ലേ എന്നായി അടുത്ത ചോദ്യം.
നഹി മാലും എന്ന് അറിയാവുന്ന ഹിന്ദിയിൽ അയാളോട് പറഞ്ഞു.
ഥോഡാ.. ഥോഡാ മാലും ? ചിരിച്ചുകൊണ്ട് അയാൾ എന്റെ തോളത്തു കൈവെച്ചതും നഹി മാലും എന്ന് ഞാൻ അയാളുടെ ചോദ്യങ്ങളിൽ നിന്നു മാറി നിന്നു. ചിരിയിൽ നിന്നയാൾ പൊടുന്നനെ കുപിതനായി വിളിച്ചു പറഞ്ഞു.
യൂ ആർ ലയർ. യു ആർ ലയർ തു ബംഗ്ലാദേശി ഹെ !
ജീവിതത്തിൽ ആദ്യമായ് ഒരാൾ മുഖത്തു നോക്കി നുണയൻ എന്നു വിളിച്ചതിന്റെയും പൗരത്വം ചോദ്യം ചെയ്തതിന്റെയും പരിഭ്രമത്തിൽ ഞാൻ നിൽക്കെ
ഐ.ഡി കാണിക്കാൻ അയാൾ കൈനീട്ടി.
റൊട്ടി ചുട്ടുകൊണ്ടിരുന്ന കടക്കാരനും എന്നെ തുറിച്ചു നോക്കാൻ തുടങ്ങി.
ഐഡി ദിഖാവോ .. തു ബംഗ്ലാദേശി ഹെ.. എന്ന് അയാൾ അവർത്തിക്കെ കൈയിലെ ചരടുകൾ കണ്ട് ഞാൻ തിരിച്ചു ചോദിച്ചു
ആപ്പ് പൊലീസ് ഹെ ?
ആ മറുചോദ്യം അയാൾക്ക് സഹിക്കാനായില്ല.
യു ആർ ലയർ ! യൂ ആർ റോങ്ങ് !! റോങ്ങ് .. എനിക്കു നേരെ അയാൾ ആക്രോശിക്കാൻ തുടങ്ങിയതും കടക്കാരൻ പുറത്തിറങ്ങി വന്നു കാര്യം തിരക്കി.
കേരളത്തിൽ നിന്നും ഒരു ലിറ്ററേച്ചർ ഫെസ്റ്റിന് വന്നതാണ്. ഇവിടെയുള്ള ജീബോൺ നാര എന്ന കവിയുടെ വീട്ടിൽ അതിഥിയായി എത്തിയതാണ്. രാവിലെ നടക്കാൻ ഇറങ്ങിയതാണ് എന്നെല്ലാം ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കെട്ടി നെഞ്ചുപിടച്ചു പറഞ്ഞൊപ്പിച്ചു.
എന്നെ പൂർണ്ണ വിശ്വാസത്തിലെടുക്കാൻ മടിച്ച കടക്കാരൻ ജീബോൺ നാരയുടെ വീട് എവിടെ എന്ന് ചോദിച്ചു. ഞാൻ അങ്ങോട്ടുള്ള വഴി ചുണ്ടി കാണിച്ചു എന്നോട് ചോദ്യങ്ങൾ ചോദിച്ചയാൾ അപ്പോഴും ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.
തൂ ഝൂഠ് ബോൽ രഹാ ഹെ എന്ന് ആക്രോശിച്ച് എന്നോട് വീണ്ടും ഐഡി എടുക്കാൻ പറഞ്ഞു.
ഇനി എന്തു ചെയ്യും എന്നറിയാതെ ഞാൻ നിന്നു.
കടക്കാരൻ അയാളെ മാറ്റിനിർത്തി പിറുപിറുക്കവെ ഞാൻ ജീബന്റെ വീട്ടിലേക്ക് നടന്നു തുടങ്ങി.
ബംഗ്ലാദേശി ! യു ആർ ലയർ ! എന്ന് അയാൾ അപ്പോഴും വിളിച്ചു കൂവുന്നുണ്ടായിരുന്നു.
നാലു വർഷങ്ങൾക്കിപ്പുറം ആ ചോദ്യം വീണ്ടും കേട്ടു. വാളയാറിലെ അട്ടക്കുളത്തെ വഴിയോരത്ത് രാം നാരായൺ എന്ന അതിഥി തൊഴിലാളിയെ കള്ളൻ എന്ന് ആരോപിച്ച് പകൽ വെളിച്ചത്തിൽ തല്ലിച്ചതച്ച് കൊല്ലുന്നതിന് ഇടയിലാണ് 'നാട്ടുകാർ' ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടത്.
തുമാരാ ഗാവ് കിദർ ഹെ ? തു ബംഗ്ലാദേശി ??
നാൽപ്പതിലേറെ മുറിവുകളോടെ ആ മനുഷ്യൻ കൊല്ലപ്പെട്ടു. വ്യത്യസ്ത തലക്കെട്ടുകളോടെ ഇപ്പോൾ ആ വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നു.
മദ്യപാനിയായും മനോരോഗിയായും അപകടകാരിയായി തോന്നിക്കുന്നവനായും രാം നാരായണനെ ചിത്രീകരിക്കുന്ന പല വാർത്തകളും കൊലപാതകികൾ ആവർത്തിച്ചു ചോദിച്ച ആ ചോദ്യം മറച്ചുവെക്കുന്നു.
ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ച് ബി.ജെ.പിക്കാരായ ശാഖാപ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തി കേരളത്തിലെ തെരുവോരത്ത് തല്ലിക്കൊന്നു എന്ന യാഥാർത്ഥ്യം പല മുഖ്യധാരാ മാധ്യമങ്ങളും പറയാൻ മടിക്കുന്നു.
ആസാമിലെ തെരുവോരത്ത് നാലു വർഷങ്ങൾക്കു മുമ്പ് എനിക്കുനേരെ വന്ന അപരവിദ്വേഷത്തിന്റെ ആ ചോദ്യം കേരളത്തിൽ എത്തി ഒരു മനുഷ്യനെ തല്ലിക്കൊന്നിരിക്കുന്നു എന്നറിയുമ്പോൾ മേലാകെ മുറിഞ്ഞു നീറുന്നു.
കണ്ണൂരിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക വിലയിരുത്തൽ. രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കലാധരന്റെ അച്ഛൻ വീട്ടിലേക്കെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിച്ചില്ല. ഇവരെ കാണുന്നില്ലെന്നു സമീപത്തുള്ളവരോടും പിന്നീട് പൊലീസിനോടും പറയാനിരിക്കെയാണ് വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരന്റേയും ഉഷയുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കലാധരന്റെ ഭാര്യ അകന്നാണ് താമസം. പൊതുപ്രവർത്തകരടക്കം ഇടപെട്ട് അതു പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് മരണം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാകാം കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് നിഗമനം. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുടുംബാംഗങ്ങൾ പറയുന്നുണ്ട്.
താമരശ്ശേരി അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു.
*താമരശ്ശേരി :* അഖിലഭാരത അയ്യപ്പസേവാ സംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ എഴുപതാമത് അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു.
താമരശ്ശേരി കോട്ടയിൽ ക്ഷേത്രസന്നിധിയിൽ തയ്യാറാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ രാവിലെ
ഗണപതിഹോമം, താഴികക്കുട സമർപ്പണം, അയ്യപ്പപൂജ, മേളം എന്നിവ നടന്നു.
അയ്യപ്പ ഭജനമഠത്തിൽ രാവിലെ ഗണപതിഹോമം ഭഗവതിസേവ അയ്യപ്പ പൂജ എന്നിവ നടന്നു.
ഉച്ചയ്ക്ക് ആനന്ദകുടീരം മഠത്തിൽ വെച്ച് നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
വൈകിട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ചാലപ്പറ്റ ശിവ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ചു . അയ്യപ്പൻറെ തിടമ്പേറ്റിയ ഗജവീരന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് കാരാടി ,താമരശ്ശേരി ടൗൺ,
കോവിലകം റോഡ്, ചുങ്കം വഴി കോട്ടയിൽ ക്ഷേത്ര സന്നിധിയിലെ വിളക്കുത്സവ വേദിയിൽ എത്തിച്ചേർന്നു.
ടീം ഗ്രാമം വയനാട് അവതരിപ്പിച്ച
വീരനടനം കൈകൊട്ടിക്കളി ഘോഷയാത്രയ്ക്ക് മിഴിവേകി.
പാലക്കാമ്പ് എഴുന്നള്ളിപ്പിന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ ശിവദാസൻ, ഗിരീഷ് തേവള്ളി, വി കെ പുഷ്പാംഗദൻ , വി പി രാജീവൻ, സുധീഷ് ശ്രീകല, കെ പി ഷിജിത്ത് , രാധാകൃഷ്ണൻ ഉണ്ണികുളം നീലഞ്ചേരി ബാലകൃഷ്ണൻ നായർ, ശ്രീധരൻ മേലെപാത്ത്
നേതൃത്വം നൽകി.
കട്ടിപ്പാറയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ വാക്കേറ്റവും പ്രതിഷേധവും.
താമരശേരി:കട്ടിപ്പാറ പുതിയ ഭരണസമിതിഅധികാരമേൽക്കുന്നതിന്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്തിൽ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ വാക്കേറ്റവും പ്രതിഷേധവും.തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇരിക്കാൻ കസേര നൽകിയില്ലെന്നും ഹാരമണിയിക്കൽ ചടങ്ങിൽ വിവേചനം കാട്ടിയെന്നും ആരോപിച്ചായിരുന്നു എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ തോൽവി സമ്മതിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ നാടകമാണ് അരങ്ങേറിയതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.
ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കം മുതൽക്കേ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്ന് യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിചെയർമാൻഅബൂബക്കർകുട്ടി എ.കെ പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ്അംഗങ്ങൾസ്ഥലത്തെത്തിയപ്പോൾ അവർക്കായി നീക്കിവെച്ച സീറ്റുകളിൽ ഇരുന്നു. തൊട്ടുപിന്നാലെ എത്തിയ എൽ.ഡി.എഫ് അംഗങ്ങളിൽ അഞ്ചുപേരെ നേരിട്ട് സ്വീകരിച്ച് സീറ്റുകളിൽ ഇരുത്തുകയും ബാക്കി മൂന്ന് പേർക്കുള്ള സീറ്റുകൾ കൂടി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ കസേരയില്ലെന്നാരോപിച്ച് ചടങ്ങ് അലങ്കോലപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു .
സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനപ്രതിനിധികളെഹാരമണിയിക്കുന്ന കാര്യത്തിൽ സിപിഎം നേതാക്കളുമായി മുൻകൂട്ടി സംസാരിച്ച്ധാരണയിലെത്തിയിരുന്നു. എന്നാൽ ചടങ്ങ് തുടങ്ങിയപ്പോൾ മുമ്പ് സമ്മതം മൂളിയ നേതാവ് തന്നെ അണികളെഇളക്കിവിട്ട്പ്രതിഷേധത്തിന് നേതൃത്വം നൽകിയതായി യു.ഡി.എഫ് ആരോപിച്ചു. ചായ വിതരണത്തിന്റെ പേരിലും തർക്കങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും യു.ഡി.എഫ് പ്രവർത്തകർ ആത്മസംയമനം പാലിച്ചതിനാൽ വലിയ സംഘർഷങ്ങൾ ഒഴിവായി.
തിരഞ്ഞെടുപ്പിലെ പരാജയവും ഭരണനഷ്ടവും ഉൾക്കൊള്ളാൻ കഴിയാത്ത ഇടതുപക്ഷ നേതൃത്വം ജനാധിപത്യത്തെഅവഹേളിക്കുകയാണെന്ന്ചെയർമാൻകുറ്റപ്പെടുത്തി.
എന്നാൽകട്ടിപ്പാറഗ്രാമപഞ്ചായത്തിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉണ്ടായ ചില തെറ്റായ പ്രവണതകൾക്കെതിരെഎൽ.ഡി.എഫ് പ്രതിഷേധം ഉയർത്തിയിരുന്നു.
ഈ പ്രതിഷേധങ്ങളെ മുൻനിർത്തി എൽ.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിൽ യു.ഡി.എഫ് വ്യാപകമായി കുപ്രചരണം നടത്തുകയാണ്.സത്യപ്രതിജ്ഞ ചടങ്ങിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നത് പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരമാണ്. 17 വാർഡുകളിൽ നിന്നും വിജയിച്ച് വന്ന പ്രതിനിധികൾക്ക് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടം പ്രസ്തുത സ്ഥലത്ത് ഒരുക്കിയിട്ടുണ്ടായിരുന്നില്ല. പരിപാടിനടക്കുന്ന സ്ഥലത്ത് ആദ്യം എത്തിയയു.ഡി.എഫ്ജനപ്രതിനിധികൾക്ക് ആവശ്യമായ ഇരിപ്പിടം ലഭിക്കുകയും തൊട്ടുപിന്നാലെ വന്ന എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യം ലഭിക്കാതെയും വന്ന സമയത്ത് എൽ.ഡി.എഫ്നേതാക്കൾപ്രതിഷേധം അറിയിച്ചതാണ്. ന്യായമായി ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ ചോദ്യം ചെയ്തതിനെതിരെയാണ്യു.ഡി.എഫ് പച്ചക്കള്ളം പടച്ചു വിടുന്നത്.
വാർഡുകളിൽനിന്ന്തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം യു.ഡി.എഫ്ജനപ്രതിനിധികൾക്കുള്ള ഹാരാർപ്പണം നടക്കുകയുണ്ടായി. ഔദ്യോഗികപരിപാടിയ്ക്ക്പുറമേയുള്ള ഒരു പരിപാടി എന്ന നിലയ്ക്ക് ഈ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അതാത് രാഷ്ട്രീയ പാർട്ടിയുടെ ബന്ധപ്പെട്ട ആളുകളാണ്.എന്നാൽ ഈപരിപാടിയുടെഓരോവാർഡുകളുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് നടത്തിയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്. സർക്കാർ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ യു.ഡി.എഫിന്റെ പഞ്ചായത്ത് സെക്രട്ടറിയുടെ പണിയെടുത്തപ്പോൾ മുൻകാലങ്ങളിലെത് പോലെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ ആളുകൾക്ക് പഞ്ചായത്ത് ചായ ഏർപ്പാടാക്കിയിരുന്നു.എന്നാൽ ഇത് വിതരണം ചെയ്ത സമയത്ത് കാണിച്ച പക്ഷപാതിത്വത്തെ ചോദ്യം ചെയ്തത് പോലും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചർച്ചയാക്കുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഇടത് മുന്നണി കൺവീനർ ടിം വാസു പ്രസ്താവന യിൽ അറിയിച്ചു
യോഗി ആദിത്യനാഥിന്റെ നേരെ പാഞ്ഞടുത്ത് പശു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച് പശു. യോഗി ആദിത്യനാഥ് ഗൊരഖ്പുരില്‍ പാലം ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം ഗൊരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടന വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പശു വാഹനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പശുവിനെ തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.ഉത്തര്‍പ്രദേശിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത്.
ഞായറാഴ്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവിഐപി സുരക്ഷാ പരിധിയില്‍ മൃഗങ്ങള്‍ കടന്നുകൂടുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനാണ് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ തുടര്‍ച്ചയായ വീഴ്ചകള്‍ സംഭവിക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഡിസംബര്‍ 2-ന് വാരണാസിയിലെ നമോ ഘട്ടില്‍ നടന്ന പരിപാടിക്കിടെ മദ്യപിച്ച ഒരാള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് വേദിയിലെത്തിയിരുന്നു.
സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
മടവൂർ: തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.പ്രതിയിൽ നിന്നും 42,000 രൂപയോളം കണ്ടെടുത്തു
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടർന്ന് മഖാം ഭാരവാഹികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Subscribe to:
Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...