രാവിലെ ജോലിക്ക് പോകാനിറങ്ങിയതാണ് അബ്ദുൽ സലാം ഷറാറി എന്ന സൗദി യുവാവ്. കോളജ് പ്രഫസറാണ്. തന്റെ കാറോടിച്ച് ഹൈവേയിലൂടെ പോകുമ്പോൾ പെട്ടെന്നാണ് കുറച്ചകലെ തീയാളിപ്പടരുന്ന ഒരു കാഴ്ച കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ബസിൽനിന്നാണെന്ന് മനസ്സിലായി, ഒരു മിനി ബസ്. കാറിന്റെ വേഗം കൂട്ടി അബ്ദുൽ സലാം അവിടേക്ക് പാഞ്ഞുചെന്നു. ബസിനുള്ളിൽനിന്ന് സ്ത്രീകളുടെ കൂട്ടനിലവിളി ഉയരുന്നു. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ മരണഭയത്താല്‍ നിലവിളിക്കുകയാണ് അവരെല്ലാം."
പിന്നെ ഒന്നും നോക്കിയില്ല ബസിന്റെ ജനാലകള്‍ തകര്‍ത്ത് അബ്ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. മൊത്തം ആറ് പേരാണ് ബസിലുണ്ടായിരുന്നത്. പലർക്കും സാരമായ പൊള്ളലേറ്റിരുന്നു. ഉടൻ പൊലീസെത്തി പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്ദുൽ സലാമിന്റെ കൈകാലുകൾക്കും പൊള്ളലേറ്റു."
No comments:
Post a Comment