Saturday, January 31, 2026

ബജറ്റ്;വേഗറെയിൽ ഇടനാഴിയിൽ കേരളം പുറത്ത്."

സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം പുറത്ത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഒഴിവാക്ക പ്പെട്ടത്.  മുംബൈ - പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി.  ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി പ്രഖ്യാപിച്ചത്"അർബുദ പ്രമേഹം മരുന്നുകളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സ്ഥാപിക്കും. സ്ത്രീശാക്തികരണത്തിന് ഷീ മാർട്ടുകൾ കൊണ്ടുവരും. കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് പ്രത്യേക പദ്ധതി സ്ഥാപിക്കും. വനിതാ സംരംഭകരെ കൂടുതൽ പ്രോത്സാഹിപ്പിക്കും."ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന... നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. 
 

എപ്‌സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് വിദേശകാര്യ മന്ത്രാലയം"

യുഎസ് വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ 2017 ലെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജൽപനം മാത്രമാണിതെന്നും മന്ത്രാലയം പരിഹസിച്ചു."പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന എപ്‌സ്റ്റീൻ ഫയലിലെ ഇ മെയിൽ സന്ദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്ന വസ്തുതയ്ക്കപ്പുറം, ആ ഇ മെയിലിലെ മറ്റെല്ലാം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജൽപനങ്ങൾ മാത്രമാണ്. അവ അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയേണ്ടവയാണ്’’– വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. മോദി തന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചെന്നും ട്രംപിനുവേണ്ടി ഇസ്രയേലിൽ പോയെന്നുമായിരുന്നു എപ്സ്റ്റീന്റെ ഇ മെയിലിലെ പരാമർശം. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ഇതൊരു ‘ദേശീയ അപമാനമാണെന്ന്’ വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു."
 
 യു.എസ് നീത്യന്യായ വകുപ്പ് ഇന്നലെ (ശനി) പുറത്തുവിട്ട ഫയലിലാണ് മോദിക്കെതിരായ വിവരങ്ങളുള്ളത്. എപ്സ്റ്റീൻ ഫയലിൽ മോദി അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന് ഇതിനുമുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

എപ്സ്റ്റീൻ ഫയലിൽ മോദി വിശദീകരണം നൽകണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ജയറാം രമേശ് ഉൾപ്പെടെയുള്ളവരാണ് മോദിക്കെതിരെ വിമർശനം കടുപ്പിച്ചിരിക്കുന്നത്.

എപ്സ്റ്റീൻ ഫയലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ബിൽഗേറ്റ്സ്, പോപ്പ് താരം മൈക്കിൾ ജാക്സൺ, ഓസ്‌കാർ ജേതാവ് കെവിൻ സ്പേസി, സ്റ്റീഫൻ ഹോക്കിങ്തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 19നാണ് ആദ്യത്തെ എപ്സ്റ്റീൻ ഫയൽ പുറത്തുവിട്ടത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയ കേസിൽ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീൻ 2019ൽ ജയിലിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. എക്സ്റ്റീന്റെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം; 26 വാഹനങ്ങൾ കത്തിനശിച്ചു.

മലപ്പുറം:മലപ്പുറം ചെറുമുക്കിലെ ബൈക്ക് വർക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ 26 വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ 'ഫ്‌ളൈ വീൽസ്' എന്ന വർക്ക് ഷോപ്പിലാണ് അപകടം സംഭവിച്ചത്. ആളിപ്പടർന്ന തീ സമീപത്തെ മൃഗാശുപത്രിയിലേക്കും വ്യാപിച്ചു.

തീപിടുത്തത്തിൽ വർക്ക് ഷോപ്പിലുണ്ടായിരുന്ന ബൈക്കുകൾ പൂർണ്ണമായും നശിച്ചതിന് പുറമെ, മൃഗാശുപത്രിയിലെ മരുന്നുകളും ഔദ്യോഗിക രേഖകളും കത്തിയമർന്നു. വിവരമറിഞ്ഞ് തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്."
 

രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചോദിക്കുന്ന ഫണ്ട് കൊടുക്കുക, അല്ലെങ്കില്‍...', ഗുരുതര ആരോപണവുമായി കെ.ജെ.ഷൈൻ ടീച്ചർ.

ഡോ. സിജെ. റോയിയുടെ മരണം നാടിനെ നടുക്കുമ്പോള്‍, ഇതിന് പിന്നില്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ജെ.ഷൈൻ ടീച്ചർ. ബിജെപിയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികള്‍ വഴി തകർക്കുന്ന വൃത്തികെട്ട കളിയുടെ ഇരയാണ് റോയിയെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കേന്ദ്ര ഏജൻസികള്‍ കൊലയാളി സംഘങ്ങളായി അധഃപതിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയാണ് ഷൈൻ ടീച്ചർ. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ആവശ്യമായ ഫണ്ട് നല്‍കുക, അല്ലെങ്കില്‍ ഇ.ഡിയേയോ ആദായനികുതി വകുപ്പിനേയോ ഉപയോഗിച്ച്‌ റെയ്ഡ് നടത്തുക എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് വഴങ്ങാത്ത അഭിമാനിയായ വ്യവസായിയായിരുന്നു റോയി. ബെംഗളൂരുവിലെ ഭൂമി 700 കോടി രൂപയ്ക്ക് വിറ്റ പണം കേരളത്തിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപിക്കാൻ റോയി പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് റെയ്ഡ് നടന്നതെന്നത് ശ്രദ്ധേയമാണ്.

പതിറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം കേന്ദ്ര ഏജൻസികള്‍ ഒരു നിമിഷം കൊണ്ട് തകർക്കുന്നതിന്റെ മാനസികാഘാതത്തിലാണ് അദ്ദേഹം സ്വയം വെടിവെച്ചത്. ഇത് ആത്മഹത്യയല്ല, വേട്ടയാടി കൊന്നതാണ്. വെറുമൊരു ബിസിനസുകാരൻ എന്നതിലുപരി 2018, 2019 പ്രളയകാലത്തും വയനാട് ദുരന്തസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു റോയിയെന്ന് അവർ അനുസ്മരിച്ചു. ഇത്തരം 'വേട്ടനായ്ക്കള്‍ക്ക്' മുന്നില്‍ കീഴടങ്ങേണ്ട ഒരാളായിരുന്നില്ല അദ്ദേഹമെന്നും ഷൈൻ ടീച്ചർ കുറിച്ചു. മൂന്ന് പതിറ്റാണ്ട് മുൻപ് നോർത്ത് ഇന്ത്യൻ ലോബിക്ക് വേണ്ടി കള്ളക്കേസില്‍ കുടുക്കി മരണത്തിലേക്ക് തള്ളപ്പെട്ട ബ്രിട്ടാനിയ രാജൻ പിള്ളയുടെ അവസ്ഥയാണ് ഇപ്പോള്‍ റോയിക്കും ഉണ്ടായതെന്ന് അവർ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്ലാ മലയാളികളും ഒന്നിച്ച്‌ രംഗത്തുവരണമെന്നും അവർ ആഹ്വാനം ചെയ്തു.

ഈ.ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു,കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇ.ഡി. എടുത്തത് 6312 കേസുകള്‍. ശിക്ഷിപ്പെട്ടത് 0.01 ശതമാനം പേര്‍ മാത്രം

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമമാക്കി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി ആരോപണം ശക്തം



കഴിഞ്ഞ 11 വര്‍ഷമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമമാക്കി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നുണ്ട്.

ഇഡിയെ പേടിച്ച്‌ നിരവധി രാഷ്ടീയ നേതാക്കള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് കാലുമാറി.

കേരളത്തില്‍ ഉള്‍പ്പടെ ചെറു രാഷ്ട്രീയ പാർട്ടികള്‍ ബിജെപി നയിക്കുന്ന മുന്നണിയില്‍ ചേർന്നു.

ഇവര്‍ക്കെതിരെ പിന്നീട് ഇ.ഡിയുടെയോ ഐടിയുടെയോ നടപടികള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തത് 6,312 കേസുകളാണ്. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടത് 120 പേര്‍ മാത്രമാണ്.

ആകെ ഫയല്‍ ചെയ്ത കേസുകളുടെ 0.01 ശതമാനം മാത്രമാണിത്.

2019-ലെ ധനകാര്യ (നമ്പര്‍ 2) നിയമം (2019ലെ നമ്പര്‍ 23) പ്രകാരം പിഎംഎല്‍എ ഭേദഗതിക്ക് മുമ്പ് (01.08.2019 ന് മുമ്പ്), കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം നടന്നിട്ടില്ലാത്ത കേസുകള്‍ റീജിയണല്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സ്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ അവസാനിപ്പിച്ചു.

പിഎംഎല്‍എ ആരംഭിച്ചതിനുശേഷം 01.07.2005 മുതല്‍ 31.07.2019 വരെ 1185 കേസുകള്‍ അവസാനിച്ചു.

ഇതേ കാലയളവില്‍ 1,805 പ്രോസിക്യൂഷന്‍ പരാതികളും (പിസി) 568 സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതികളും ഫയല്‍ ചെയ്തു.

പ്രത്യേക പിഎംഎല്‍എ കോടതികള്‍ 120 പ്രതികളെ ശിക്ഷിച്ചു.

201415 ലും 201516 ശിക്ഷിക്കപ്പെട്ടവര്‍ പൂജ്യമായിരുന്നു. 202425 ല്‍ ഇത് 38 ആയി, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 15 എണ്ണം കൂടി.

2019 ന് ശേഷം കേസ് രജിസ്‌ട്രേഷനുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് കാണിക്കുന്നത്.

202021ല്‍ 996 കേസുകളും, 202122ല്‍ 1,116 കേസുകളും, 202223ല്‍ 953 കേസുകളും ഇഡി രജിസ്റ്റര്‍ ചെയ്തു.

പിഎംഎല്‍എ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തിയതും സാമ്പത്തിക കുറ്റകൃത്യ പരിശോധന വര്‍ദ്ധിച്ചതുമാണ് ഈ കുതിപ്പിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്

മുട്ടിൽ ഈട്ടി മരം മുറിച്ച് കടത്ത്;വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ തടികൾ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി. വയനാട് അഡീഷനൽ ജില്ലാ കോടതിയുടേതാണ് നടപടി. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. ജയപ്രമോദാണ് ഹാജരായത്. മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീൽ. മരങ്ങളുടെ ഉടമസ്ഥത അവകാശപ്പെട്ടും പ്രതികൾ നേരത്തെ ഹരജി നൽകിയിരുന്നു.

2020 - 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജിഅഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ കേസിൽ ആകെ 12 പ്രതികളാണുള്ളത്.

1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടാതെ, ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫിസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിലും വ്യക്തമായി. ഇതോടെ ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ കുറ്റപത്രത്തിൽ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകളായി. പൊലീസിനും റവന്യൂ വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്."


Friday, January 30, 2026

സ്വര്‍ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ചു; ട്രെയിനില്‍ നിന്ന് ചാടിയ യുവാവ് പിടിയിൽ

പരപ്പനങ്ങാടി: സ്വര്‍ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമ്മദിനെയാണ് (28) കോഴിക്കോട് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ പ്രതി, ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് പോലിസ് പിടിയിലായത്. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടുന്നതിനിടെയാണ് പ്രതി യാത്രക്കാരിയുടെ മാല കവര്‍ന്നത്. ശേഷം ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരോടും തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മാലയുമായി ചാടിയ പ്രതിക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ പോലിസും ആര്‍പിഎഫും സമീപമുള്ള ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഷഹജാസ് കുടുങ്ങിയത്. പ്രതി കവര്‍ന്നത് മുക്കുപണ്ടമാണെന്ന് പോലിസ് പറഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്നും പോലിസ് വ്യ്കതമാക്കി.

ഇഡി റെയ്‌ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബംഗളൂരു: പ്രമുഖ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനാണ്.സ്വന്തം തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു.

ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ചാണ് സംഭവം. കേന്ദ്ര ഏജന്‍സികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.

അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. സിനിമ നിര്‍മാതാവ് കൂടിയാണ്.

അമ്മയുടെ അവിഹിത ബന്ധം കാരണം ബുദ്ധിമുട്ടുന്നു", പരാതിയുമായി മക്കള്‍

കല്‍പറ്റ: അമ്മയുടെ അവിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.കുട്ടികളുടെ പരാതിയില്‍ മീനങ്ങാടി പൊലീസ് എസ്‌എച്ച്‌ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

അമ്മയില്‍ നിന്നോ അമ്മയുടെ സുഹൃത്തില്‍ നിന്നോ ഭാവിയില്‍ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാല്‍ മീനങ്ങാടി പൊലീസ് എസ്‌എച്ച്‌ഒയെ സമീപിക്കാമെന്ന് കമ്മിഷൻ ജുഡീഷ്യല്‍ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ അമ്മയ്ക്കു താക്കീത് നല്‍കിയതായും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നം കുടുംബ കോടതിയിലൂടെ പരിഹരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും എസ്‌എച്ച്‌ഒ മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടില്‍ പറഞ്ഞു.

Thursday, January 29, 2026

നഷ്ടത്തിൽ;കൺസ്യൂമർ ഫെഡ് താമരശ്ശേരിയിലെ നീതി മെഡിക്കൽ സ്‌റ്റോറിന് താഴ് വീഴുന്നു

താമരശേരി:പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് അടച്ചു പൂട്ടുന്നു.കൺസ്യൂമർ ഫെഡിന്റെ കീഴിൽ താമ രശ്ശേരിയിൽ പ്രവർത്തിക്കുന്ന നീ തി മെഡിക്കൽ സ്റ്റോറാണ് അടച്ചു പൂട്ടുന്നത്.കഴിഞ്ഞ ഒന്നര പതിറ്റാ ണ്ടായി പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് നഷ്ടത്തിലാണെ ന്ന് പറഞ്ഞാണ് ഫെബ്രുവരി 1 മു തൽ പൂട്ടുന്നത്.

സ്‌ഥാപനം അടച്ചു പൂട്ടുന്നതി നുള്ള നിർദേശം കോഴിക്കോട് റീ ജനൽ മാനേജർ കഴിഞ്ഞ ദിവ സം യൂണിറ്റിന് രേഖാമൂലം നൽ കുകയും സ്റ്റോക്ക് എടുപ്പിനു മറ്റുമുള്ള നടപടികൾ സ്വീകരിക്കു കയും ചെയ്തിട്ടുണ്ട്. ഫെബ്രുവ രി 14ന് അകം കെട്ടിടം ഒഴിഞ്ഞു കൊടുത്ത് താക്കോൽ കൈമാറാ നാണ് നിർദേശം.

എന്നാൽ, സംസ്‌ഥാനത്ത് താമ രശ്ശേരി നീതി സ്‌റ്റോറിനെക്കാൾ വരുമാനം കുറഞ്ഞ നീതി ‌സ്റ്റോ റുകൾ നിലവിൽ അടച്ചു പൂട്ടൽ ഭീഷണിയില്ലാതെ പ്രവർത്തിക്കു ന്ന സാഹചര്യത്തിൽ ഇത് അട ച്ചു പൂട്ടുന്നത് വൻ പ്രതിഷേധ ത്തിന് ഇടയാക്കി. ജില്ലയിൽ താമ രശ്ശേരി, കൊടുവള്ളി, പാറോപ്പടി, മുതലക്കുളം എന്നിവിടങ്ങളിലാ ണ് കൺസ്യൂമർ ഫെഡ് നേരിട്ടു നീതി മെഡിക്കൽ സ്‌റ്റോറുകൾ നടത്തി വരുന്നത്.

തണുത്തുറഞ്ഞ യുവാവിന്റെ മൃതദേഹത്തിനരികിൽ നാല് ദിവസം കാവലിരുന്ന് നായ

ഹിമാചൽപ്രദേശിൽ ചമ്പ ജില്ലയിലെ ഭർമൗറിൽ തണുപ്പിൽ മരിച്ച ഉടമയുടെ മൃതദേഹത്തിന് കാവൽനിൽക്കുന്ന നായയുടെ ദൃശ്യം കാഴ്ച ക്കാരോടെ കണ്ണു കൾ ഈറനണിയിച്ചു.ഭർമാനി ക്ഷേത്രത്തിന് സമീപം വിക്ഷിത് റാണ, പീയുഷ് എന്നീ രണ്ട് യുവാക്കളെ കാണാതായിരുന്നു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ ഇവർ മരിച്ചു. തിരച്ചിലിൽ നാലാം ദിവസം ഇരുവരുടെയും മൃതദേഹം കണ്ടെത്തി. പീയുഷിന്റെ മൃതദേഹം മഞ്ഞിൽ മൂടപ്പെട്ട നിലയിലായിരുന്നു. സമീപം ഒരു പിറ്റ്ബുൾ നായയും നിൽക്കുന്നുണ്ടായിരുന്നു. പീയുഷിന്റെ അരുമയാണ്. ജീവനറ്റ ഉടമയുടെ മ‍ൃതദേഹത്തിന് നാലുദിവസം, ഭക്ഷണംപോലും ഇല്ലാതെ കാവൽനിൽക്കുകയാണ് നായ. രക്ഷാപ്രവർത്തകർ പീയുഷിന്റെ മൃതദേഹം മാറ്റാൻ ശ്രമിക്കുന്നതിനിടെ നായ അക്രമാസക്തനായി. പിന്നീട് സഹായത്തിനെത്തിയവരാണെന്ന് മനസ്സിലായതോടെ നായ ശാന്തമായി. വൈകാതെ പീയുഷിന്റെ മൃതദേഹം അവിടെനിന്നും മാറ്റി. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു."
 

Wednesday, January 28, 2026

പെൺകുട്ടി ക്ക് നേരെ നഗ്നതാ പ്രദർശനം, അമ്പായത്തോട് സ്വദേശി അറസ്റ്റിൽ

താമരശ്ശേരി: പെൺകുട്ടി ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ  അമ്പായത്തോട് സ്വദേശി യുവാവ് അറസ്റ്റിൽ.അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ്
താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തത്.കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി 16കാരിയെ നേരിട്ടും മൊബൈൽ ഫോൺവഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചുകൊടുത്തും പെൺകുട്ടി യെ നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചു  എന്നും കാണിച്ച്  16 കാരി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കാറില്‍ ബാരിയര്‍ ബൂം വന്നിടിച്ചത് ചോദ്യം ചെയ്തു, ടോള്‍ബൂത്തില്‍ ഗതാഗതകുരുക്ക്, യുവാവിനെ ബലംപ്രയോഗിച്ച്‌ നീക്കം ചെയ്ത് പോലീസ്

കുമ്പള:ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള് പ്ലാസയില് നാടകീയരംഗങ്ങള്. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം.

കാസര്ഗോഡ് മുളിയാര് സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില് ഉള്ളാള് ദര്ഗ സന്ദര്ശിച്ചുമടങ്ങുകയായിരുന്നു.

കുമ്പള ടോള് പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള് തുക ഈടാക്കിയിരുന്നു. ഇതേത്തുടര്ന്ന് ബാരിയര് ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല് ബാരിയര് ബൂം വീണ്ടും കാറിന്റെ വിന്ഡ് സ്ക്രീനിലേക്ക് വീണു. ശബ്ദംകേട്ട് മുന് സീറ്റില് അമ്മയുടെ മടിയില് ഇരിക്കുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് ഞെട്ടി.

ഇതേത്തുടര്ന്ന് യുവാവ് ടോള് പ്ലാസ ജീവനക്കാരോട് കയര്ത്തു. ജീവനക്കാര് ഹിന്ദിക്കാര് ആയതിനാല് യുവാവ് എന്താണ് പറയുന്നതെന്ന് അവര്ക്ക് മനസിലാകാത്തതിനാല് തര്ക്കം ഏറെനേരം നീണ്ടുനില്ക്കുകയും പ്ലാസയില് ഗതാഗതകുരുക്ക് രൂപപ്പെടുകയും ചെയ്തു. തുടര്ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച്‌ കാറില്നിന്നു വലിച്ചിറക്കി പൊക്കിയെടുത്ത് പോലീസ് വാഹനത്തില് കയറ്റുകയായിരുന്നു.

തടയാന് ശ്രമിച്ച ബന്ധുവായ സ്ത്രീയുടെ കൈ പോലീസുകാര് പിടിച്ചുവലിച്ചതായും മുമ്പ് ശസ്ത്രക്രിയക്കു വിധേയമായ ഇവരുടെ കൈയില് ഇതേത്തുടര്ന്ന് വീക്കം സംഭവിച്ചതായും യുവാവ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു. ഉദ്യോഗസ്ഥര്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി അയച്ചിട്ടുണ്ടെന്നും ഇന്നു കേരള വനിതാ കമ്മീഷനെയും ജില്ലാ പോലീസ് മേധാവിയെയും സമീപിക്കുമെന്നും യുവാവ് പറഞ്ഞു.

ഫ്രഷ് കട്ട്;മന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത്,' എം.ബി രാജേഷിനെതിരെ മുസ്‌ലിം ലീഗ്"

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ആര്‍ക്കും പരാതിയില്ലെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. അമിതമായി മാലിന്യം സംസ്‌കരിക്കുന്നതും ദുര്‍ഗന്ധവും ഉള്‍പ്പെടെ ഫ്രഷ് കട്ട് പ്രവര്‍ത്തനത്തില്‍ പരാതി ഇപ്പോഴുമുണ്ട്. ഇന്നലെയും നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എം.എ റസാഖ് പറഞ്ഞു.

നേരത്തെ, മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ആരോപിച്ചിരുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ഫ്രഷ് കട്ട് ഉടമള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്നും അദ്ദേഹത്തിന്‍റെ ഭാഷ ഫ്രഷ് കട്ട് ഉടമകളുടേത് പോലെയാണെന്നും സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു."
 ഫ്രഷ് കട്ട് സംസ്‌കരണ പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍ നിലവില്‍ 20 ടണ്‍ ആയി പരിമിതപ്പെടുത്തിയെന്നും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കി കാര്യമായ പരാതികള്‍ക്കിടയില്ലാത്ത വിധം പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നുമായിരുന്നു മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നത്. നവീകരണത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കാര്യമായ പുരോഗതിയുണ്ടായതായി സമരസമിതി തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെയും സമരസമിതിയുടെയും പ്രതികരണം."
 

പുട്ടിനെ വിശ്വസിക്കരുത്; ചതിയനാണ്!......

പുട്ടിനെ വിശ്വസിക്കരുത്; ചതിയനാണ്!......! 
പുട്ടിനെ പ്രണയിച്ചവർ നമുക്കു ചുറ്റും ഒരുപാടുണ്ട്. നല്ല ആവി പറക്കുന്ന പുട്ടും പഴവും പുട്ടും പപ്പടവും പുട്ടും കടലയും പുട്ടും ബീഫും പുട്ടും ചിക്കനും...ആ ലിസ്റ്റ് ഇങ്ങനെ നീളുന്നു.

അത് തന്നെയാണ് നമ്മുടെ ഇവിടുത്തെ പ്രശ്നവും. പുട്ടിനെ വിശ്വസിക്കരുത്. പുട്ട് ചതിക്കും!

പുട്ടിനാല്‍ ചതിക്കപ്പെട്ട പഴത്തിന്റെ വേദന പങ്കുവെച്ചുള്ള എഐ വിഡിയോ നിങ്ങള്‍ കണ്ടിരുന്നോ? ബീഫ് റോസ്റ്റ് കണ്ടതോടെ അത്രയും നാള്‍ സ്നേഹിച്ച പഴത്തെ പുട്ട് ഉപേക്ഷിച്ചു. ബീഫിനൊപ്പം പോകുന്ന പുട്ടിനെ നോക്കി ഹൃദയം തകർന്ന് കരയുകയാണ് പഴം. എന്നാല്‍ പുട്ട് പോകുന്നെങ്കില്‍ പോകട്ടെ, നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് പഴത്തിനരികിലേക്ക് വരികയാണ് മറ്റൊരാള്‍, അവില്‍ മില്‍ക്ക്.

പഴത്തിന്റേയും പുട്ടിന്റേയും അവില്‍ മില്‍ക്കിന്റേയും ഈ പ്രണയ കഥ എഐ വിഡിയോയിലൂടെ കൗതുക കാഴ്ചയാവുന്നു. രസകരമായ ഈ എഐ വിഡിയോ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 20 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ജീവിതത്തില്‍ ഒരാള്‍ ഉപേക്ഷിച്ചു പോയാല്‍ സങ്കടപ്പെടരുത്, കാരണം അതിനേക്കാള്‍ മനോഹരമായ ഒന്ന് നിങ്ങള്‍ക്കായി വരാനിരിപ്പുണ്ട് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

പുട്ടിനെ വിശ്വസിക്കരുത് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സ് നിറയെ. "പുട്ട് അല്ലേലും ചതിയനാ ആ കടലക്കറിയെ ചതിച്ചു പഴവുമായി സെറ്റായി ഇപ്പൊ അവന് പഴം വേണ്ട ബീഫ് മതിയെന്ന്..നാളെ അവൻ കോഴിക്കറിയുടെ കൂടെ പോവും അപ്പൊ ബീഫിന് ആ പാവം പൊറോട്ട മാത്രമേ ഉണ്ടാവൂ..പുട്ടിനെ വിശ്വസിക്കരുത്," ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ഒന്ന്.

https://www.instagram.com/reel/DT75YROj-fH/?igsh=eXJyeDdiNWFuZGNj

വിമാനാപകടങ്ങൾ;സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ, രാജ്യത്തിന് നഷ്ടമായവര്‍ ഏറെ

രാജ്യത്തെ ഞെട്ടിച്ച ബാരാമതി വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടതോടെ  വിമാനാപകടങ്ങളും ഹെലികോപ്റ്റര്‍ തകര്‍ച്ചകളും കവര്‍ന്നെടുത്ത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കളുടെ ഓര്‍മ്മകള്‍ വീണ്ടും നോവായി മാറുന്നു.

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ നീളുന്ന ആ പട്ടിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു ശൂന്യതയെയാണ് അടയാളപ്പെടുത്തുന്നത്.

സഞ്ജയ് ഗാന്ധി (1980)

ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണം രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു. 1980 ജൂണ്‍ 23ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തിന് സമീപം വെച്ച്‌ അദ്ദേഹം ഓടിച്ചിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

മാധവറാവു സിന്ധ്യ (2001)

കോണ്‍ഗ്രസിലെ അതികായനായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30നാണ് വിമാനാപകടത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ വെച്ച്‌ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

ജി എം സി ബാലയോഗി (2002)

ലോക്സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി 2002 മാര്‍ച്ച്‌ 3ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. സാങ്കേതിക തകരാറായിരുന്നു അപകടകാരണം.

വൈ എസ് രാജശേഖര റെഡ്ഡി (2009)

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആര്‍ 2009 സെപ്റ്റംബര്‍ 2ന് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ചിറ്റൂരിലേക്കുള്ള യാത്രയ്ക്കിടെ നല്ലമല കാടുകളിലായിരുന്നു അപകടം. 24 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ദോർജി ഖണ്ഡു (2011)

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലില്‍ തവാങ്ങില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം കണ്ടെത്താനായത്.

ജനറല്‍ ബിപിന്‍ റാവത്ത് (2021)

ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വീരമൃത്യു വരിച്ചത്.

അജിത് പവാറിന്റെ വിയോഗത്തോടെ ഈ ദുരന്തപട്ടികയിലേക്ക് ഒരു പേര് കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഏറെ പുരോഗമിച്ചിട്ടും വിമാനയാത്രകളില്‍ പ്രമുഖ നേതാക്കള്‍ ഇന്നും അപകടത്തിനിരയാകുന്നത് വലിയൊരു ആശങ്കയായി തുടരുന്നു.

ഷാജന്‍ സ്‌കറിയ ഒളിവിലെന്ന് പൊലീസ്,അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമർശനം"

കൊച്ചി:ഇത്രയധികം പ്രശ്ന ക്കാരനായ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ കോടതി. കൊച്ചി പൊലീസിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം."
 എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതിയുടെ ചോദ്യം. ഷാജന്‍ സ്‌കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി.







ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും ചോദ്യം. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം."
 

Tuesday, January 27, 2026

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറടക്കം ആറ് പേർ കൊല്ലപ്പെട്ടു"

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് പവറിന് പുറമെ രണ്ട് അംഗരക്ഷകർ, രണ്ട് സഹപ്രവർത്തകർ,പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്."
 ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവർ എത്തിയത്"
 
 

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് കെ- സ്‌റ്റോറുകളായി മാറിയ റേഷൻ കടകൾ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ- സ്‌റ്റോറുകൾ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ ഉൾപ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാർക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാഥമിക ഘട്ടത്തിൽ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്‌റ്റോറുകൾ വഴി അനുവദിക്കുക. ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാൽ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് 2,200ലധികം റേഷൻ കടകൾ കെ-സ്‌റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവിൽ പാസ്‌പോർട്ട് അപേക്ഷകൾ, ആധാർ സേവനങ്ങൾ, ബിൽ അടവ് തുടങ്ങിയ സേവനങ്ങൾ കെ-സ്‌റ്റോർ വഴി ലഭ്യമാണ്. 

വയനാട്ടിൽ വീണ്ടും വിദ്യാർത്ഥി ആക്രമണം;മുള്ളുവേലിയില്‍ കിടത്തി ചവിട്ടി ,കണിയാമ്പറ്റയില്‍ 14കാരന് നേരെ ക്രൂരമര്‍ദ്ദനമെന്ന് പരാതി

കൽപറ്റ:വയനാട്ടിൽ വീണ്ടും വിദ്യാർത്ഥി ആക്രമണം.കണിയാമ്പറ്റയിലാണ് വിദ്യാര്‍ത്ഥിക്ക് നേരെ ഒരു പറ്റം വിദ്യാർഥികളുടെ ക്രൂരമര്‍ദ്ദനം


കണിയാമ്പറ്റ സ്വദേശിയായ 14കാരനെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്തു.

ഇന്നലെയാണ് സംഭവം. വിദ്യാര്‍ത്ഥികളുമായി നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നത് കാരണം കുട്ടി നേരത്തെ കണിയാമ്പറ്റ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി സ്‌കൂളിന്റെ പരിസരത്തുള്ള റോഡില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ആക്രമണത്തില്‍ കുട്ടിയുടെ കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

'വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. നിര്‍ത്താതെ അടിച്ച്‌ തന്നെ കമ്പിവേലിയിലേക്ക് തള്ളിയിട്ടു. വീണ്ടും ചവിട്ടുകയായിരുന്നു. ശരീരത്തിന്റെ പിറകിലാകെ മുറിവായിരുന്നു'. മര്‍ദ്ദനമേറ്റ 14കാരന്‍ പറഞ്ഞു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, കല്‍പ്പറ്റയിലും സമാനമായ രീതിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 16കാരനെ മര്‍ദ്ദിച്ച കേസില്‍ കല്‍പ്പറ്റ സ്വദേശിയായ 18കാരന്‍ നാഫിലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാഫിലും സുഹൃത്തുക്കളും ചേര്‍ന്ന് സഹപാഠിയുടെ മുഖത്തും തലയിലും വടികൊണ്ട് അടിക്കുന്നതും കുട്ടിയെക്കൊണ്ട് കാലുപിടിപ്പിച്ച്‌ മാപ്പ് പറയിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു.

താമരശേരി:കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു.ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്
കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. 

നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്.

ആദ്യം പെൺകുട്ടി തന്നെ പ്രതികരിക്കുകയും, പിന്നീട് മറ്റ് യാത്രക്കാരും പ്രതികരിച്ചു തുടർന്ന് യുവാവിനെ പിടിച്ച് താമരശ്ശേരി പോലീസിന് കൈമാറി. പല തവണ വിട്ടിരിക്കാൻ പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കിയിരുന്നില്ല.സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയിട്ടില്ല

Monday, January 26, 2026

ഉത്തര്‍പ്രദേശില്‍ വിവാഹ ദിവസം വധു പ്രസവിച്ചു

വിവാഹദിനത്തില്‍ വധു കുഞ്ഞിന് ജന്മം നല്‍കി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികള്‍ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവ വേദന അനുഭവപ്പെട്ടത്.ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമനിവാസിയായ യുവാവും യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തില്‍ ചർച്ചയായിരിക്കുയാണ്

വയോധികന്റെ മൃതദേഹം ഖബറടക്കുന്നത് തടഞ്ഞു

രണ്ടു ദിവസം പിന്നിട്ടിട്ടും മൃതദേഹം ഖബറടക്കാനായിട്ടില്ല


രാജസ്ഥാനിലെ ജയ്പൂരിലെ പ്രതാപ്‌നഗറില്‍ വയോധികന്റെ മൃതദേഹം ഖബറടക്കുന്നത് തടഞ്ഞു. 85കാരനായ നസീര്‍ ഖാന്റെ മൃതദേഹം ഖബറടക്കുന്നതാണ് തടഞ്ഞതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിമന്‍ പോളിടെക്‌നിക് കോളജിന് പിന്‍വശത്തുള്ള ഖബര്‍സ്ഥാനില്‍ ഞായറാഴ്ചയാണ് സംഭവം. 1951 മുതലുള്ള ഖബര്‍സ്ഥാനിലാണ് നസീര്‍ ഖാന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുടുംബം എത്തിയത്. കുഴിയെടുക്കുന്നതിനിടെ ചിലര്‍ എത്തി അത് തടയുകയായിരുന്നു. പാര്‍ക്കിനുള്ള സ്ഥലമാണ് ഇതെന്നായിരുന്നു അവരുടെ ആരോപണം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. ആരോപണങ്ങളില്‍ തീരുമാനമാവുന്നതുവരെ മയ്യത്ത് മറവ് ചെയ്യാനാവില്ലെന്ന് പോലിസ് പറഞ്ഞു. ഖബര്‍സ്ഥാന്റെ 1951 മുതലുള്ള രേഖകള്‍ പ്രദേശവാസികളായ മുസ്‌ലിംകള്‍ പോലിസിന് നല്‍കിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് പോലിസ് അറിയിച്ചു. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.

ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കുന്ദമംഗലം: കോഴിക്കോട്  സ്വദേശി ദീപക്ക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയായ വടകര മുട്ടുങ്ങലിലെ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്ന് പോലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദീപക്കുമായി മുന്‍പരിചയം ഇല്ലെന്നും ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്. അതേസമയം ഷിംജിത പ്രചരിപ്പിച്ച വീഡിയോക്കെതിരേ ബസിലെ മറ്റൊരു യാത്രക്കാരി പോലിസിനെ സമീപിച്ചിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പോലിസിനെ സമീപിക്കുകയായിരുന്നു.

ലിന്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവം ഒത്തുതീർന്നു.

തിരുവമ്പാടി:വ്യക്തി അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് എംഎല്‍എ.

തിങ്കളാഴ്ച രാവിലെ അസ്‌ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിച്ചു. തുടര്‍ന്ന് ലിന്റോ സ്റ്റേഷനില്‍ എത്തുകയും അസ്‌ലം ക്ഷമ ചോദിക്കുകയുമായിരുന്നു. ബോഡി ഷെയ്മിങ് ചെയതുകൊണ്ടുള്ള കമന്റാണ് അസ്‌ലം ഫേസ്ബുക്കിലിട്ടത്. സംഭവത്തിൽ അസ്‌ലമിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.



അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്‌ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. പ്രശ്‌നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്‌ലമും പിരിഞ്ഞത്.

തൊപ്പി സുന്നത്തേ ഉള്ളു, ഹെൽമറ്റ് ഫർളാ’; എംവിഡി ഉദ്യോഗസ്ഥന്‍റെ ഉപദേശം വൈറല്‍"

ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച രണ്ടുപേരെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും ഗതാഗതവകുപ്പ് ഉദ്യോസ്ഥരും തടഞ്ഞുനിർത്തിയിടത്താണ് തുടക്കം. എങ്ങോട്ടാ എന്ന ചോദ്യത്തിന് പള്ളിയില്‍ നിസ്കരിക്കാന്‍ പോവുകയാണെന്നെന്ന് മറുപടി. ഹെല്‍മറ്റ് ഇല്ലല്ലോ എന്ന് ഉദ്യോഗസ്ഥന്‍. തലപ്പാവ് ചൂണ്ടിക്കാട്ടി യാത്രക്കാര്‍. അപ്പോഴാണ് ഉദ്യോഗസ്ഥന്‍ നിയമവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒറ്റവരിയില്‍ പറഞ്ഞു. അതോടെ നിയമം ലംഘിച്ചവര്‍ക്ക് മിണ്ടാട്ടം മുട്ടി!"
 തൊപ്പി നമുക്ക് സുന്നത്തേ ഉള്ളു, പക്ഷേ ഹെൽമറ്റ് ഫർളാണ്.’ ഇതായിരുന്നു ആ വാചകം. ഫര്‍ളാ (ഫർള് കിഫായ) എന്നാല്‍ ഓരോ വ്യക്തിയും നിർബന്ധമായും ചെയ്തിരിക്കണമെന്ന് ഇസ്‍ലാം അനുശാസിക്കുന്ന കാര്യങ്ങളാണ്. ഇത് പാലിക്കാതിരിക്കുന്നത് പാപമായി കണക്കാക്കും. സുന്നത്ത് എന്നാല്‍ മതാനുഷ്ഠാനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ്. അവ അനുഷ്ഠിച്ചാല്‍ ആത്മീയമായ സദ്‍ഫലം ഉണ്ടാകും. അനുഷ്ഠിച്ചില്ലെങ്കില്‍ അതിനെ പാപമായി കാണുകയുമില്ല. മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നൽകുന്ന പ്രാധാന്യം, സ്വന്തം ജീവന്‍റെ സുരക്ഷയ്ക്കും നിയമം പാലിക്കുന്നതിനും നൽകണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര കേവലം നിയമലംഘനം മാത്രമല്ല, മറിച്ച് അപകടമുണ്ടായാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യമാണെന്നും. പിഴ അടയ്ക്കുന്നതിനേക്കാൾ ഉപരിയായി, നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഓരോ യാത്രക്കാരും തിരിച്ചറിയണമെന്നും ആ ഉദ്യോഗസ്ഥന്‍റെ സ്നേഹപൂര്‍വ്വമായ ഇടപെടലില്‍ നിന്ന് വ്യക്തം.

വയനാട്ടിൽ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍

സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു 


കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് 16കാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 19കാരനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫി(19)യെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ് ഐ വിമല്‍ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

മര്‍ദ്ദന വീഡിയോ പുറത്ത് വന്ന് പോലീസ് കേസെടുത്തപ്പോള്‍ നാഫിയെ വീട്ടുകാര്‍ മേപ്പാടി വിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് തന്ത്രപൂര്‍വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പിടികൂടുകയുമായിരുന്നു. കേസിലെ മറ്റു പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.

Sunday, January 25, 2026

ലിൻ്റോ ജോസഫ് എംഎല്‍എയ്‌ക്കെതിരായ പോസ്റ്റ്: ഒരാള്‍ കസ്റ്റഡിയില്‍

തിരുവമ്പാടി:ലിൻ്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തില്‍ അവഹേളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്

ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും ഇലക്ഷനില്‍' എന്നായിരുന്നു ലിൻ്റോയ്‌ക്കെതിരായ പരാമർശം.

അതേസമയം, നടന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യമായ പ്രവൃർത്തിയാണെന്നും ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.കെ. കാസിം പ്രതികരിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആള്‍ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന് കണ്ടെത്തിയാല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കി, നിയമത്തിനു മുമ്പില്‍ കൊണ്ടുവരാൻ പാർട്ടി മുൻകയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല''- പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ?'; വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

പത്ഭൂഷണൊക്കെ വല്യ വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല''- എന്നാണ് വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞത്.







അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു ഇന്ന് വെള്ളാപ്പള്ളിയുടെ പ്രതികരണം. അവാർഡിന് ശ്രമം നടത്തിയിട്ടില്ല. ജനങ്ങൾ തന്നതാണ്, അവാർഡ് ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും കിട്ടി. താനും മമ്മൂട്ടിയും ഒരേ മാസത്തിൽ ജനിച്ചവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.









വെള്ളാപ്പള്ളിക്കും നടൻ മമ്മൂട്ടിക്കുമാണ് ഇന്ന് പത്മഭൂഷൺ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, ആർഎസ്എസ് പ്രചാരകനും ജന്മഭൂമി മുൻ മുഖ്യപത്രാധിപരുമായ പി.നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ നൽകിയത്

രക്ഷിക്കണേ, രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച്‌ പറഞ്ഞു; ആ ഡോക്ടര്‍ ഒന്നും ചെയ്തില്ല, ദുരനുഭവം വിവരിച്ച്‌ ബിസ്‌മീറിന്റെ ഭാര്യ ജാസ്മിൻ

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പുലർച്ചെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പലതവണ വിളിച്ചതിന് ശേഷമാണ് ആശുപത്രിയുടെ ഗ്രില്‍ തുറക്കാൻ അധികൃതർ തയ്യാറായത് തിരുവനന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.ഓടിവരൂ എന്ന് പറഞ്ഞ് അലറി വിളിച്ചു അദ്ദേഹം രണ്ട് കൈകളും ഉയർത്തിയാണ് രക്ഷിക്കണേ രണ്ട് മക്കളുണ്ടെന്ന് പറഞ്ഞത് ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണ് അവിടെയുള്ള സെക്യൂരിറ്റി ചേട്ടൻ ഓടിവന്ന് സഹായിച്ചത്. അകത്ത് കൊണ്ടുപോയി കസേരയില്‍ ഇരുത്തി ബിസ്‌മീറിനെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. അല്ലാതെ പരിശോധിക്കാൻ പോലും തയ്യാറായില്ല. ഓക്സിജൻ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തന്നത് അപ്പോഴേ ബിസ്‌മീർ അവശനായി ചുണ്ടുകള്‍ കറുത്ത് വന്നിരുന്നു ജാസ്മിൻ പറഞ്ഞു.

എങ്ങിനെയാണ് വന്നതെന്നാണ് ഡോക്ടർ ചോദിച്ചത് ടൂവീലറിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ വഴക്ക് പറയുകയുണ്ടായി. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുൻപ് തന്നെ ബിസ്മീറിന്റെ ബോധം പോയിരുന്നു. മൂക്കില്‍ നിന്ന് പതയും വരുന്നത് കണ്ടു. ഈ സമയത്ത് സിപിആർ കൊടുക്കാൻ പോലും ഡോക്ടർ തയ്യാറാകാതെ നോക്കി നില്‍ക്കുകയായിരുന്നു. അവർക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യമായിരിക്കും പക്ഷെ നഷ്ടപെട്ടത് എനിക്കും മക്കള്‍ക്കുമാണ്.

നഴ്സും നഴ്സിംഗ് അസിസ്റ്റന്റും ഉണ്ടായിട്ടും ആംബുലൻസില്‍ കയറി ഞങ്ങള്‍ക്കൊപ്പം വരാൻ പോലും ആരും കൂട്ടാക്കിയില്ല വരാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. ആംബുലൻസില്‍ കയറ്റുമ്പോള്‍ തന്നെ ബിസ്‌മീർ തീരെ അവശനായി. സംസാരിച്ചിട്ടില്ല… മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സിപിആർ നല്‍കിയില്ലേ എന്നാണ് അവർ ചോദിച്ചത്. തനിക്കും കുടുംബത്തിനും ഉണ്ടായ അനുഭവം ഇനി വേറെ ആർക്കും ഉണ്ടാകരുതെന്ന് ജാസ്മിൻ പ്രതികരിച്ചു.

Saturday, January 24, 2026

പ്രിയപ്പെട്ട എം എൽ എ ശ്രീ ലിന്റോ ജോസഫിന് എതിരെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്ന പരാമർശം ഉണ്ടായതിനെ അങ്ങേയറ്റം ശക്തമായി അപലപിക്കുന്നു.-സി കെ കാസിം

രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റവും മാന്യമായ ഭാഷയിൽ നടത്തുന്നതാണ് കേരളത്തിന്റെ മഹനീയ പാരമ്പര്യം.
ഇവിടെ സഹോദരൻ, ലിന്റൊക്കെതിരെ ഉണ്ടായായിട്ടുള്ള ബോഡി ഷെയ്മിംഗ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യവുമായ പ്രവർത്തിയാണെന്നും
തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ്കമ്മിറ്റി പ്രസിഡൻ്റ് സി.കെ കാസിം.
ഒരു ലീഗുകാരനാണ് ഇത്തരം പരാമർശം നടത്തിയത് എന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പോസ്റ്റുകളിൽ കണ്ടതിനെ തുടർന്ന് ഞങ്ങൾ പ്രസ്തുത ആളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. വ്യാജമായ പ്രൊഫൈലിൽ നിന്നാണ് പരാമർശം എന്നാണ് മനസിലാക്കുന്നത്. 
ആയതിനാൽ നിയമവിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ബന്ധപ്പെട്ട് ഇതിനായുള്ള ശ്രമം ഞങ്ങൾ തുടരുന്നുണ്ട്.
ഈ ആൾ പാർട്ടിയുമായി  ബന്ധമുള്ള ആളാണന്ന് കണ്ടെത്താനായാൽ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യുന്നതിനും നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനും മുസ്ലിം ലീഗ് തന്നെ മുൻകയ്യെടുക്കും. 

ഗവർമെന്റിന്റെ ഭാഗത്തു നിന്ന്, ഒരു എം എൽ എ ക്കെതിരെ, അതിലുപരി മനുഷ്യത്വത്തിനെതിരെ
ഉണ്ടായിട്ടുള്ള ഈ ഗുരുതരമായ കടന്നാക്രമണത്തിനെതിരെ എത്രയും പെട്ടന്ന് കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതിയെ കണ്ടെത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും  ആവശ്യപ്പെടുകയാണ്.

തെരഞ്ഞെടുപ്പ് കാലങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള ഇത്തരം ഫെയ്ക്ക് കമൻ്റുകളിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സർക്കാറും പോലീസും ശ്രമിക്കാതിരിക്കുന്നതാണ് വ്യാജപ്രചരണങ്ങളുടെ വ്യാപനത്തിനു കാരണം എന്നും ഓർമപ്പെടുതുന്നു

ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി 27-ന്‌

കുന്ദമംഗലം:ദീപക്‌ ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്‌തഫയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്‌ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്‌റ്റക്ല്ാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 27-ലേക്കു മാറ്റി.


പ്രതിക്കു ജാമ്യം നല്‍കുന്നത്‌ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയാക്കുമെന്നു ദീപകിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. കെ.പി. രാജഗോപാല്‍ വാദിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ച്‌, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്‌ സെഷന്‍സ്‌ കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഷിംജിത തന്റെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ മാത്രമാണ്‌ വീഡിയോ പങ്കുവച്ചതെന്നും ദീപക്‌ ആത്മഹത്യ ചെയ്യുമെന്ന ബോധ്യമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു.

ഓട്ടോ റിക്ഷ ക്കാരനെ രക്ഷിക്കാനുളള ശ്രമം;പുതുപ്പാടിയിൽ ലോറി മറിഞ്ഞു.

താമരശ്ശേരി: ഓട്ടോ റിക്ഷ ക്കാരനെ രക്ഷിക്കാനുളള ശ്രമത്തിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തിൽ പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിൻ്റെ ചുറ്റുമതി ലും, ഗേറ്റും തകർന്നു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പഞ്ചായത്ത് കാര്യാലയത്തിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞത്. സമീപ റോഡിലേക്ക് പെട്ടന്ന് കയറിയ ഓട്ടോറിക്ഷയെ രക്ഷപ്പെടുത്താനായി ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് സ്ഥലത്തെത്തി  

ഹണിട്രാപ്പില്‍ കുടുക്കി യുവാവിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ച 17കാരിയടക്കം നാലുപേര്‍ പിടിയില്‍

കണ്ണൂരിൽ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17കാരിയടക്കം നാലുപേർ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശികളായ മൈമുന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ് (28), എ.കെ. അബ്ദുല്‍ കലാം (52) എന്നിവര്‍ക്കൊപ്പം ഒരു 17-കാരിയുമാണ് ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്. കൊയ്യോട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടി സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം.

പെണ്‍കുട്ടി കഴിഞ്ഞ ദിവസം യുവാവിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ മറ്റു പ്രതികള്‍ സംഘടിച്ചെത്തുകയും യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നിര്‍ബന്ധിച്ച് പല രീതിയിലുള്ള ഫോട്ടോകള്‍ എടുപ്പിച്ചു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, സംഭവത്തില്‍ നിന്നും ഒഴിവാകണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കൈയിൽ അത്രയും തുകയില്ലെന്നും നാട്ടിലെത്തിച്ചു തന്നാൽ പണം നൽകാമെന്നും യുവാവ് സംഘത്തെ അറിയിച്ചു. പ്രതികളുമായി യുവാവ് ചക്കരക്കല്ലിലെത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ചക്കരക്കല്ല് പോലീസ് സംഘത്തെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

ഷിംജിതക്കെതിരെ സഹയാത്രിക പോലീസിൽ പരാതി നൽകി

കണ്ണൂർ:ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നൽകി സഹയാത്രിക . വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി പരാതി നൽകിയത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി പ്രതികരിച്ചു. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത അൽ അമീൻ ബസ്സിൽ വെച്ചായിരുന്നു സംഭവം നടന്നത്.

അതേസമയം, ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്. ദീപക്കിന്റെ കുടുബത്തിന്റെ പുതിയ വക്കാലത്തും കോടതിയിൽ ഫയൽ ചെയ്തു. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത്‌ മഞ്ചേരി വനിത സബ്ജയിലേക്ക് മാറ്റിയിരിക്കുകയാണ്.

Friday, January 23, 2026

കുരങ്ങ് കിണറ്റിലെറിഞ്ഞ കുഞ്ഞിൻ്റെ ജീവന് തുണയായത് ധരിച്ചിരുന്ന ഡയപ്പർ

20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷയായത് ധരിച്ചിരുന്ന  ഡയപ്പർ.അമ്മ പാൽ കൊടുക്കുന്നതിനിടെയാണ് ടെറസിൽ നിന്ന് ഇറങ്ങി വന്ന കുരങ്ങൻ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്തത്. തട്ടിയെടുത്ത കുഞ്ഞുമായി കുരങ്ങൻ ആദ്യം വീടിന് മകളിലേക്കാണ് ഓടിയത്. ഛത്തീസ്ഗഢ് ജാൻജ്ഗീർ ചംച ജില്ലയിലെ സേവ്‌നി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സുനിത രാത്തോഡിന്റെ മകൾക്കാണ് ഡയപ്പർ ലൈഫ് ജാക്കറ്റായി മാറിയത്.അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുരങ്ങിനെ പടക്കം പൊട്ടിച്ച് താഴെയിറക്കാൻ ശ്രമിച്ചു. പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായ കുരങ്ങൻ കുഞ്ഞിനെ സമീപത്തെ കിണറ്റിലേക്ക് എറിയുകയായിരുന്നു."കിണറ്റിലേക്ക് വീണ കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളം നനഞ്ഞതോടെ വീർക്കുകയായിരുന്നു. വെള്ളത്തിൽ പൊന്തിക്കിടന്ന കുഞ്ഞിനെ നാട്ടുകാർ ബക്കറ്റിൽ കോരിയെടുത്തു. വെള്ളത്തിൽ നിന്ന് കോരിയെടുത്ത കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. എന്നാൽ, സമീപത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ രാജേശ്വരി രാത്തോഡ് എന്ന നഴ്‌സ് വിവരം അറിഞ്ഞ് എത്തുകയും സിപിആർ നൽകുകകയും ചെയ്തതോടെ കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടി. തുടർന്ന്, ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

. കുരങ്ങുകളെ പ്രദേശത്ത് സ്ഥിരമായി കാണാറുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടാണെന്ന് നാട്ടുകാരും പറയുന്നു. നാട്ടുകാരും നഴ്‌സും കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് തന്റെ കുഞ്ഞിന് രക്ഷയായത് എന്നും നാട്ടുകാരോടും ദൈവത്തിനും നന്ദിയുണ്ടെന്നും കുഞ്ഞിന്റെ പിതാവ് അരവിന്ദ് റാത്തോഡ് പറഞ്ഞു.

 

ഒമ്പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

താമരശേരി:  ഒമ്പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍.

പുതുപ്പാടി പെരുമ്പിള്ളി  സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനി സംഭവം വെളിപ്പെടുത്തിയത്.

ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വയനാട് ഓഫ് റോഡ് സഫാരി , ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം"

മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരുക്ക്.






ഓഫ് റോഡ് സഫാരിക്ക് പോകുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയില്‍ പതിക്കുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ ഇയാളെ കൂടെയുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നേ പറ്റിക്കൂ....... ഞാൻ റെഡി...25000 രൂപ നൽകിയാൽ ആറു മാസത്തിനകം 10 കോടി രൂപ കിട്ടും .വെട്ടിൽ വീണത് നൂറു കണക്കിന് ആൾക്കാർ

കൊച്ചി: "ആദ്യം ആർ.ബി.ഐയുടെ ചാരിറ്റി ഫണ്ടാണെന്നാണ് പറഞ്ഞത്. പിന്നീട് ഇത് റൈസ്‌പുള്ളറിലേക്കും മാറി. ഒടുവിലാണ് ഇറിഡിയത്തിൽ എത്തിയത്. തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത വിധമായിരുന്നു പെരുമാറ്റം. കേന്ദ്രസർക്കാർ ഇറിഡിയം ഇടപാട് നിറുത്തിവച്ചിരിക്കുകയാണെന്നും ഇപ്പോൾ വീണ്ടും അനുമതി നൽകിയെന്നും പറഞ്ഞുപറ്റിച്ചു. ഈ ഇടപാടിലൂടെ കോടികൾ ലഭിക്കുമെന്നും സമ്പത്ത് കുമിഞ്ഞുകൂടുമെന്നും പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
തട്ടിപ്പിനിരയായ
38കാരിയുടെ വാക്കുകൾ ആണ് ഇത്".

 കോടികൾ കിട്ടുമെന്ന റിഞ്ഞാൽ സ്വന്തം കിഡ്നി വിറ്റും നിക്ഷേപം നടത്താൻ തയ്യാറായ ഒരു വിഭാഗമായി മലയാളി സമൂഹം മാറുന്നു.എത്രയെത്ര തട്ടിപ്പ് കഥകൾ നിത്യവും കണ്ടും കേട്ടും അനുഭവിച്ചും വരുന്ന നമ്മളെ മേഹന വാഗ്ദാനങ്ങൾ നൽകിയാൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വിഭാഗം നമ്മുടെ ചുറ്റുപാടും ഉണ്ട് എന്ന് തെളിയിച്ചു എറണാകുളത്ത് ഇറിഡിയം ഇടപാടിന്റെ പേരിൽ ആലപ്പുഴയിലും കോട്ടയത്തും 250ലധികം പേരുടെ പണം ഊറ്റിയ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്.എറണാകുളത്ത് കബളിപ്പിച്ചത് 190ലധികം പേരെ. 20 ലക്ഷം മുതൽ ഒരു കോടി വരെയാണ് പലർക്കും നഷ്ടമായിട്ടുള്ളത്. 23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയിൽ വ്യാഴാഴ്ച കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇതോടെ കേസുകളുടെ എണ്ണം 23ആയി. ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ, ആലപ്പുഴ സ്വദേശിയായ സജി ഔസേപ്പ്, ചെന്നൈ സ്വദേശി നടാഷ, അഹമ്മദ് ഷാ എന്നിവരാണ് രണ്ട് മുതൽ നാലുവരെയുള്ള പ്രതികൾ. ജില്ലയുടെ പല ഭാഗത്തുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. നാണക്കേട് ഓർത്ത് പലരും പരാതി നൽകാൻ മടിക്കുകയാണ്.

2022ൽ സുഹൃത്ത് വഴിയാണ് പരാതിക്കാരി ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിൽ അംഗത്വമെടുക്കുന്നത്. ആർ.ബി.ഐ അംഗീകാരമുള്ള ട്രസ്റ്റാണെന്നും നിശ്ചിത ഫീസടച്ച് അംഗത്വമെടുത്താൽ 10 കോടി രൂപ മൂന്ന് മുതൽ ആറ് മാസത്തിനകം ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. 25000 രൂപയായിരുന്നു അംഗത്വ ഫീസ്. കോട്ടയത്തെ ക്ലാസിൽ പങ്കെടുപ്പിച്ച് വിശ്വാസ്യത നേടിയെടുപ്പിച്ചു. ഇവിടെ ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഏതാനും പേരെ സംഘം എത്തിച്ചിരുന്നതിനാൽ തട്ടിപ്പായിരിക്കില്ലെന്ന് ഉറപ്പാക്കി. പിന്നീട് പലതവണകളായി 23 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു.


തട്ടിപ്പിൽ റിസർവ് പൊലീസിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിക്കും വനിതാ എസ്.ഐയുടെ ഭർത്താവിനും വരെ പണം നഷ്ടമായിരുന്നു. 25 ലക്ഷം രൂപയാണ് ഡിവൈ.എസ്.പിയിൽ നിന്ന് സംഘം തട്ടിയെടുത്തത്. വനിതാ എസ്.ഐയുടെ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയാണ് തട്ടിയത്. സജി ഔസേപ്പാണ് തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് കരുതുന്നത്. പരിചയക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച ശേഷം തട്ടിപ്പിനിരയാക്കുന്നതാണ് ഇയാളുടെ രീതിയെന്നായിരുന്നു ആലപ്പുഴ പൊലീസിന്റെ കണ്ടെത്തൽ.

ഐ.എസ്.ആർ.ഒയിൽ നിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും അതു മറിച്ചുവിറ്റ് കോടികൾ സമ്പാദിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ ഡിസംബറിൽ ഹരിപ്പാട് വെട്ടുവേനി സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായതോടെയാണ് ചാരിറ്റി ട്രസ്റ്റിന്റെ കള്ളക്കളി പുറത്തായത്. ഇറിഡിയം വിറ്റു പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവാവ് പറഞ്ഞ തുക പല തവണയായി അയച്ചുനൽകുകയായിരുന്നു. പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായത്.


Thursday, January 22, 2026

ഫെയ്സ്‌ക്രീമിനെ ചൊല്ലി യുള്ള പ്രശ്നം;മകള്‍ മാതാവിന്റെ വാരിയെല്ല് തല്ലിയൊടിച്ചു

എറണാകുളത്ത് ഫെയ്സ്‌ക്രീമിനെ ചൊല്ലി യുള്ള പ്രശ്നത്തിൽ മകള്‍ മാതാവിന്റെ വാരിയെല്ല് തല്ലിയൊടിച്ചതായി പരാതി. സരസു എന്ന 70 വയസുകാരിയെയാണ് മകള്‍ നിവ്യ(30) ആക്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. ഇതിനുശേഷം ഒളിവില്‍ പോയ യുവതിയെ വയനാട്ടില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. ഫെയ്സ്‌ക്രീം മാറ്റിവച്ചതിനെ തുടര്‍ന്ന് അത് നിവ്യ ചോദ്യം ചെയ്യുകയും പിന്നീട് വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ശേഷം, യുവതി അമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസം സരസു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നിവ്യ. നിരന്തരമായി നിവ്യ വീട്ടില്‍ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നെന്നും പോലിസ് പറയുന്നു.

ടെലിവിഷൻ ചാനലുകളിൽ വിദ്വേഷ പരാമർശങ്ങൾ വർധിച്ചതായി കണക്കുകൾ"

"ദൃശ്യ, ഡിജിറ്റൽ വാർത്ത മാധ്യമങ്ങളിൽ വിദ്വേഷ പരാമർശം നടത്തുന്നത് വലിയ തോതിൽ വർധിച്ചതായി കണക്കുകൾ. ടി.വി ചാനലുകൾക്കും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കുമുള്ള സ്വയം നിയന്ത്രണ സമിതിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി കഴിഞ്ഞ മൂന്ന് വർഷം പുറപ്പെടുവിച്ച ഉത്തരവുകളിൽ 60 ശതമാനവും മതസൗഹാർദം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ച പരിപാടികൾക്കെതിരെയാണ്."

സുപ്രിംകോടതി മുൻ ജഡ്‍ജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ അതോറിറ്റിയിൽ എട്ട് അംഗങ്ങളാണുള്ളത്."ഇവരുടെ ഉത്തരവുളാണ് അവഗണിച്ച് ചാനലുകൾ മുന്നോട്ട് പോകുന്നത് 
2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെ 54 ഉത്തരവുകൾ അതോറിറ്റി പുറപ്പെടുവിച്ചതിൽ 32 എണ്ണം മതസൗഹാർദ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി പിഴ ചുമത്തിയ ഉത്തരവുകളാണ്. ലവ് ജിഹാദും തുപ്പൽ ജിഹാദും മുതൽ പ്രാദേശിക ന്യൂനപക്ഷ സമുദായങ്ങളെ ഉന്നം വെച്ച് ഇസ്രായേൽ-ഹമാസ് സംഘർഷം ഉപയോഗിച്ച സംഭവം വരെ അതോറിറ്റിക്ക് മുമ്പാകെ വന്നിട്ടുണ്ട്. ഭൂമി കൈയേറ്റങ്ങൾ, സ്ത്രീസുരക്ഷ, ഭക്ഷ്യ ശുചിത്വം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരാമർശിക്കുമ്പോൾ ജിഹാദ് പരാമർശങ്ങൾ നിരവധി തവണ ഉപയോഗിച്ചു.ദ്വേഷം അടക്കം വിലക്കുള്ള ഉള്ളടക്കങ്ങൾ ഭാഗികമായോ പൂർണമായോ നീക്കം ചെയ്യിക്കാനും പരമാവധി 25 ലക്ഷം രൂപ പിഴ ചുമത്താനും അതോറിറ്റിക്ക് കഴിയും. എന്നാൽ, അതോറിറ്റി അന്തിമ ഉത്തരവ് നൽകാൻ ശരാശരി 12 മാസം വരെ എടുക്കുന്നതിനാൽ പരാതിക്ക് അടിസ്ഥാനമായ ഉള്ളടക്കം അതേപടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തുടരുകയാണ്.

ഇതുവരെ ഏറ്റവും ഉയർന്ന പിഴയായി ലക്ഷം രൂപയാണ് ചുമത്തിയിട്ടുള്ളത്. മിശ്ര വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ വാസ്തവം പരിശോധിച്ച് തിട്ടപ്പെടുത്താതെ ലവ് ജിഹാദ് എന്ന പദം ഉപയോഗിച്ചതിന് ടൈംസ് നൗ നവഭാരതിനാണ് ഈ പിഴയിട്ടത്.

ജനസംഖ്യാ വർധനയുടെ കണക്കുകൾ വിശ്വസനീയമായ തെളിവില്ലാതെ ഏതെങ്കിലും സമുദായത്തെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 

കെ മൂസകുട്ടി ദിനാചരണം കെ മൂസകുട്ടി അനുസ്മരണം: കുടുംബസംഗമം നടത്തി

താമരശേരി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്ന കെ മൂസകുട്ടിയുടെ പത്താം ചരമവാർഷിക ദിനാചരണ 
 ഭാഗമായി വ്യാഴാഴ്ച പരപ്പൻപൊയിലിൽ  പ്രകടനവും പൊതു സമ്മേളനവും പ്രതിഭകളെ ആദരിക്കലും കലാപരിപാടികളും സംഘടിപ്പിച്ചു.  താമരശേരി പഴയ ബസ്‌ സ്റ്റാൻഡിൽനിന്ന് പ്രകടനം ആരംഭിച്ച് പരപ്പൻപൊയിലിൽ സമാപിച്ചു പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.സ്വാഗതസംഘം ചെയർമാൻ പി സി അബ്ദുൾ അസീസ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ ബാബു, നാസർ കൊളായി,ടി കെ അരവിദ്ധാക്ഷൻ, എൻ കെ സുരേഷ്, കെ ജമീല, കെ ഷറഫുദ്ദീൻ, ഒ പി ഉണ്ണി
തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി വിനയകുമാർ സ്വാഗതവും ടി കെ ബൈജു നന്ദിയും പറഞ്ഞു.

സാമൂഹിക സേവനം സൂഫികളുടെ മാർഗം : ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി>മർകസ് ഗാർഡൻ ഉർസേ അജ്മീറിന് പ്രൗഢമായ തുടക്കം

പൂനൂർ | സാമൂഹിക സേവനവും വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളുമാണ് സൂഫികളുടെ മാർഗമെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഉർസെ അജ്മീറിന്റെ ഉദ്ഘാടന സംഗമം 'ഖൈറുൽ
ബിദായ'
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദീനയിൽ നിന്ന് അജ്മീറിലെത്തിയ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി (റ) സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ പ്രകാശം പരത്തിയ മഹാഗുരുവാണ്. അവരുടെ ശിഷ്യ പരമ്പരയിലൂടെ ആ പ്രകാശം 
രാജ്യത്തിൻറെ എല്ലാ ഭാഗത്തും പരന്നു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജാമിഅ മദീനത്തുന്നൂർ സീനിയർ മുദരിസ് മുഹ്‌യിദ്ധീൻ സഖാഫി തളീക്കര അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ മദനീയം ആത്മീയ മജ്‌ലിസ് നടന്നു. അലി അഹ്സനി എടക്കര, അബൂസ്വാലിഹ് സഖാഫി, സി കെ അസീസ് ഹാജി, ആസഫ് നൂറാനി, മുജ്തബ നൂറാനി എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സഖാഫി കട്ടിപ്പാറ സ്വാഗതവും ശാദിൽ നൂറാനി നന്ദിയും പറഞ്ഞു.

"തസ്വവ്വുഫ് : മതം, മതേതരം, സാഹിത്യം" എന്ന വിഷയത്തിൽ നടന്ന  'പ്രിസം ശരീഅ സെമിനാർ' മുഹ്‌യിദ്ധീൻ സഖാഫി കാവനൂർ
 ഉദ്‌ഘാടനം നിർവഹിച്ചു. വി ബീരാൻകുട്ടി ഫൈസി ഏകരൂൽ അധ്യക്ഷനായി. സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി മോഡറ്റേറായിരുന്നു. വിവിധ വിഷയങ്ങളെ വിശകലനം ചെയ്ത് മുതവക്കിൽ നൂറാനി, നജീബ് നൂറാനി, ബാസിൽ നൂറാനി, യാസീൻ സിദ്ധീഖ് നൂറാനി,മഹ്‌റൂഫ് ഖാദിരി, സലീം നൂറാനി, ആശിഖ്‌ അലി ഖാദിരി നൂറാനി, നിസാർ നൂറാനി, മുബഷിർ നൂറാനി ഖാദിരി, വാസിൽ മുജീബ് നൂറാനി, ശിബ്‌ലി താഹിർ നൂറാനി എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.  ഇന്ന് (വെള്ളി) രാത്രി നടക്കുന്ന പ്രഭാഷണ വേദിയിൽ
അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച രാത്രി നടക്കുന്ന
മിസ്കുൽ ഖിതാം സംഗമത്തോടെ ഉർസെ അജ്മീർ സമാപിക്കും.

എന്‍ഡിഎയില്‍ ചേര്‍ന്നത് ആലോചിച്ച് എടുത്ത തീരുമാനമെന്ന് സാബു ജേക്കബ്

ട്വന്റി ട്വന്റിയെ ഭൂമിയില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫും വെല്‍വെയര്‍ പാര്‍ട്ടിയും പിഡിപിയും എസ്ഡിപിഐയും ശ്രമിച്ചു 







കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നതിന് വിശദീകരണവുമായി സാബു ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ട്വന്റി ട്വന്റിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സാബു പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസാസി ആണ്. രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം തന്നെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നതു കണ്ടാണ് എന്നും സാബു പറഞ്ഞു. ട്വന്റി ട്വന്റിയെ ഭൂമിയില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫും വെല്‍വെയര്‍ പാര്‍ട്ടിയും പിഡിപിയും എസ്ഡിപിഐയും ശ്രമിച്ചെന്നും സാബു കൂട്ടിചേര്‍ത്തു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഔദ്യോഗിക ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഇതും ഒരു സ്ത്രീ തന്നെ,വിൻഡോ സീറ്റ് തരില്ലെങ്കിൽ അനുഭവിച്ചോ’ ഡയപ്പർ ഊരി നിലത്തിട്ടു; വന്ദേഭാരതിലെ ദുരനുഭവം പങ്ക് വെച്ചു യാത്രക്കാരൻ

വന്ദേ ഭാരതിൽ കേരളത്തിൽവെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. സുജിൽ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനാണ് വന്ദേഭാരതിൽ കയറിയതെന്നും ആ സമയത്ത് ഒരു സ്ത്രീയിൽ നിന്ന് നേരിട്ടത് വളരെ മോശം പെരുമാറ്റമായിരുന്നെന്നും അദ്ദേഹം കുറിച്ചു.താൻ ബുക്ക് ചെയ്ത വിൻഡോ സീറ്റ് ആ സ്ത്രീ ആവശ്യപ്പെട്ടുവെന്നും എന്നാൽ അത് നിരസിച്ചതോടെ അവർ പ്രകോപിതയായെന്നും സുജിൽ പറയുന്നു. 'എന്നാൽ പിന്നെ ചേട്ടൻ അനുഭവിച്ചോ' എന്നായി അവരുടെ ഭീഷണി. തങ്ങൾ ആദ്യമായല്ല ട്രെയ്‌നിൽ കയറുന്നതെന്നും കുടുംബമായതുകൊണ്ട് ഒന്നിച്ചിരിക്കണമെന്നും അവർ പറഞ്ഞു. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ സ്ത്രീക്കൊപ്പമുണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നിൽ ആഹാരം വെയ്ക്കുന്ന ട്രേയിൽ കയറി നിന്നു. ഇത് കാര്യമാക്കിയില്ല. എന്നാൽ കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുൻസീറ്റിൽ ഇരുന്നവരുടെ ദേഹത്ത് തെറിപ്പിച്ചു. അവിടെ ഇരുന്നവർ വന്ന് സ്ത്രീയോട് പരാതിപ്പെട്ടു. കുട്ടിയെ ഇറക്കിനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർ അത് ഗൗരവത്തിലെടുത്തില്ല. അവരോട് സോറി പറയാൻപോലും തയ്യാറായില്ല.




കുട്ടി മറ്റ് യാത്രക്കാരെ ശല്ല്യപ്പെടുത്തുന്നത് തുടർന്നപ്പോൾ അവർ മൊബൈൽ ഫോണിൽ റീൽസ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതും വലിയ ശബ്ദത്തിൽ. അൽപനേരം കഴിഞ്ഞപ്പോൾ അവർ കുട്ടിയുടെ പാന്റ്‌സ് അഴിച്ച് ഡയപ്പർ ഊരി ട്രെയിനിൽതന്നെ നിലത്തിട്ടു. സ്ത്രീക്കൊപ്പമുള്ള മറ്റൊരു കുട്ടി ഡയപ്പർ എടുത്തുമാറ്റാമോ എന്ന് അവരോട് ചോദിച്ചപ്പോൾ ക്ലീനിങ് സ്റ്റാഫ് വൃത്തിയാക്കിക്കോളും എന്നായിരുന്നു അവരുടെ മറുപടി. കൊല്ലത്ത് എത്തിയപ്പോഴേക്കും ഞാൻ വിൻഡോ സീറ്റ് ഉപേക്ഷിച്ചു. സീറ്റിൽ നിന്നിറങ്ങുന്ന നേരത്തും അവർ മോശമായ പെരുമാറ്റം തുടർന്നു.' -സുജിൽ കുറിപ്പിൽ പറയുന്നു.

റെയിൽവേക്ക് പരാതി നൽകാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോൾ അൽപം കൂടി മാന്യമായി പെരുമാറാൻ ആളുകൾ ശ്രദ്ധിക്കണമെന്നും സുജിൽ വ്യക്തമാക്കുന്നു. ഒട്ടേറെപ്പേരാണ് കുറിപ്പിന് താഴെ സമാനമായ അനുഭവം പങ്കുവെച്ചത്.

"
 
 

ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ചുപട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച, കഷ്ടപ്പെട്ടത് വെറുതെ ആയി, കിട്ടിയത് ഡമ്മി മാല.

കൊച്ചി∙ ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ചുപട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘം കഷ്ടപ്പെട്ടത് വെറുതെ ആയി, കിട്ടിയത് ഡമ്മി മാല.
ഹഹഹസംഭവത്തില്‍ സഹോദരങ്ങൾ പിടിയിലായത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ടതോടെ. ഇവർ മോഷ്ടിച്ച മാലയാകട്ടെ അലമാരയിൽ ഡമ്മിയായി പ്രദര്‍ശിപ്പിച്ചിരുന്ന വെറും 8000 രൂപയുടേതും. ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലമ്പൂർ സ്വദേശി തോമസ് (30), സഹോദരൻ മാത്യു (27) എന്നിവരാണു പിടിയിലായത്."
 ഇടപ്പള്ളി ടോളിലുള്ള സാറ ഗോൾഡ് ജ്വല്ലറിയിലായിരുന്നു സംഭവം. ആവശ്യാനുസരണം ആഭരണങ്ങൾ നിർമിച്ചു നല്‍കുന്ന ജ്വല്ലറിയായതിനാൽ റോൾഡ് ഗോൾഡ് മാതൃകകളാണ് ഇവിടെ പ്രദർശനത്തിനു വച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മോഷണം. ഈ സമയം കടയുടമ സന്തോഷിന്റെ ഭാര്യ ബിന്ദു മാത്രമേ ജ്വല്ലറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് ഹെൽമെറ്റ് ധരിച്ച ഒരാൾ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചത്. ബിന്ദു ഇത് തട്ടിമാറ്റാൻ ശ്രമിക്കുമ്പോഴേക്കും ഷോകേസിൽ വച്ചിരുന്ന ഒരു മാലയും വലിച്ചെടുത്ത് കള്ളൻ പുറത്തേക്കു പോയി. പിന്നാലെ ബഹളം വച്ച് ബിന്ദുവും. ഇത്രയും കാര്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്."

എന്നാൽ അതിനുശേഷം പുറത്തുണ്ടായത് മറ്റു ചില കാര്യങ്ങളാണ്. മോഷണമുതലുമായി കടന്നുകളയാൻ മോഷ്ടാവും കൂടെയുണ്ടായിരുന്ന ആളും ശ്രമിക്കുന്നതിനിടെ, ഇവരുടെ ബൈക്ക് മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ചു. ഇതിന്റെ പേരിൽ തർക്കം നടക്കുമ്പോഴാണ് ബിന്ദുവിന്റെ കരച്ചിലും ഒച്ചപ്പാടും നാട്ടുകാർ കേള്‍ക്കുന്നത്. ഇതോടെ ഓടാന്‍ ശ്രമിച്ച തോമസിനെ തോമസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിനെ ഏൽപിച്ചു. മാത്യു രക്ഷപെട്ടു. ചൊവ്വാഴ്ച ഇയാളെ ജാമ്യത്തിലിറക്കാനായി മാത്യു സ്റ്റേഷനിൽ എത്തിയപ്പോഴാണ് തലേന്ന് കൂടെയുണ്ടായിരുന്നത് ഇയാൾ ആണോ എന്ന് പൊലീസിനു സംശയം തോന്നുന്നതും പിന്നീടുള്ള പരിശോധനയിൽ ഇതു തെളിയുന്നതും. തോമസ് പുറത്തു കാത്തു നിൽക്കുമ്പോൾ മാത്യുവാണ് ജ്വല്ലറിക്കുള്ളിൽ കടന്ന് മാല മോഷ്ടിച്ചത്."
 

എന്നാലും ഭാര്യേ,,,,,,കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ രണ്ടു തവണ പശുവിനെ അറുത്ത കേസില്‍ കുടുക്കി; യുവതിയുടെ കള്ളം പൊളിച്ച്‌ പൊലീസ്

ലഖ്നൗ:കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ രണ്ടു വട്ടം കള്ള കേസില്‍ കുടുക്കാൻ ശ്രമിച്ച യുവതിയുടെ പദ്ധതി പൊളിച്ച്‌ പൊലീസ്.


ലഖ്‌നൗ സ്വദേശിനിയായ യുവതിയാണ് ഭോപ്പാല്‍ സ്വദേശിയായ കാമുകനൊപ്പം ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഒന്നിച്ച്‌ ജീവിക്കാൻ തീരുമാനിക്കുകയും ഭർത്താവ് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ഇയാളെ കള്ളക്കേസില്‍ കുടുക്കാൻ പദ്ധതിയിടുകയുമായിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹ മോചനത്തിന് കേസ് കൊടുക്കാനും യുവതി പദ്ധതിയിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആദ്യ ശ്രമം. ഭർത്താവിന്റെ വാഹനത്തില്‍ യുവതിയുടെ കാമുകൻ രണ്ട് കിലോ ഇറച്ചി ഒളിപ്പിച്ചു വെച്ചു. തുടർന്ന് ഹിന്ദു സംഘടനകളെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ ഇറച്ചി കണ്ടെത്തുകയും പേപ്പർ വ്യവസായ ബിസിനസുകാരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിന് ശേഷം അദ്ദേഹം ജാമ്യത്തിലിറങ്ങി.

ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ജനുവരി 14-ന് രണ്ടാമത്തെ പ്ലാൻ നടപ്പിലാക്കി. ഇത്തവണ ഭർത്താവിന്റെ ഫോണ്‍ രഹസ്യമായി കൈക്കലാക്കി ഒരു ഓണ്‍ലൈൻ ഇ-റിക്ഷ ബുക്ക് ചെയ്ത് അതില്‍ പത്തു കിലോ ഇറച്ചി പാക്ക് ചെയ്ത് കടത്തി. ഭർത്താവിന്റെ ഫാക്ടറിക്ക് സമീപം ഇറച്ചി എത്തിച്ച്‌ അവിടെ വെച്ച്‌ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാനായിരുന്നു ശ്രമം.

ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭർത്താവ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഈ വിവരം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് യുവതി ഭർത്താവിന്റെ ഫോണ്‍ മോഷ്ടിക്കുന്നതും കാമുകനുമായി സംസാരിക്കുന്നതും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകൻ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതി പരിസരത്ത് ഈ കേസുമായി ബന്ധപ്പെട്ട് വലിയ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതി വളപ്പില്‍ എത്തിയത് അഭിഭാഷകരുടെ പ്രതിഷേധത്തിന് കാരണമായി. ഈ ബഹളത്തിനിടയില്‍ യുവതി അവിടെ നിന്നും രക്ഷപ്പെട്ടു. നിലവില്‍ യുവതി ഒളിവിലാണ്, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയെ സഹായിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീക്കും കാമുകനുമെതിരെ ഗോവധ നിയമപ്രകാരവും ബിഎൻഎസ് ഗൂഢാലോചന വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി ശ്രീവാസ്തവ പറഞ്ഞു. ഭർത്താവിനെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Wednesday, January 21, 2026

സ്കൂള്‍ വാര്‍ഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായിഎത്തിയ വിദ്യാർത്ഥി ജീവനൊടുക്കി

പത്തനംതിട്ട:സ്കൂള്‍ വാര്‍ഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായി വിദ്യാര്‍ഥി ക്ലാസിലെത്തി, അധ്യാപകര്‍ രക്ഷിതാവിനെ വിളിച്ച ശേഷം വിദ്യാര്‍ഥിയെ വീട്ടിലേക്കയച്ചു, പിന്നാലെ പ്ലസ് ‌ടു വിദ്യാര്‍ഥി യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
 തെള്ളിയൂരിലാണ് പ്ലസ് ടു വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തടിയൂർ എൻഎസ്‌എസ് സ്‌കൂള്‍ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാർഷിക ദിനമായ ഇന്നലെ മദ്യക്കുപ്പിയുമായി എത്തിയ വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടിയിരുന്നു.

തുടർന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നാലെ കുട്ടി ജീവനൊടുക്കുകയായിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്തു.

മാറിപ്പോയി , ക്ഷമിക്കണം,വീടുമാറി കൂടോത്രം ചെയ്‌ത യുവാവ് പിടിയിൽ

താമരശേരി: ആള് മാറി ഗൾഫുകാരൻ്റെ വീട്ടിൽ കൂടോ ത്രം ചെയ്തയാളെ നാട്ടുകാർ പി ടികൂടി പൊലീസിൽ ഏൽപിച്ചു. താമരശ്ശേരി ചുങ്കം ചെക്ക് പോ സ്‌റ്റിനു സമീപത്തെ വീടിൻ്റെ മുറ്റ ത്താണ് ഇന്നലെ വൈകിട്ടു കൂ ടോത്രം ചെയ്ത വസ്‌തുക്കൾ നി ക്ഷേപിച്ചത്. ശബ്ദം കേട്ട് വീട്ടു കാർ പുറത്ത് ഇറങ്ങി വരുമ്പോ ഴേക്കും ഇയാൾ സ്‌ഥലം വിട്ടു. വീ ട്ടുകാർ സ്‌കൂട്ടറിൽ പിന്തുടർന്ന് ചെക്പോസ്‌റ്റിനു സമീപത്തുനി ന്ന് ആളെ കണ്ടെത്തി.

തുടർന്നു നാട്ടുകാരെ വിളിച്ചുവ
രുത്തി തടഞ്ഞു പൊലീസിൽ ഏൽപിച്ചു. ഈങ്ങാപ്പുഴ കരികു ളം സ്വദേശിയാണ് നാട്ടുകാരുടെ പിടിയിലായത്.
ഈങ്ങാപ്പുഴയിൽ നിന്ന് ഒരാൾ  കൊടുത്തുവിട്ടതാണെന്നും വീട് മാറി വച്ചതാണന്നും ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. കൂടോത്ര സാധനങ്ങൾ നിക്ഷേ പിച്ച വീടിൻ്റെ ഉടമസ്‌ഥൻ വിദേശ ത്താണ്. ഭാര്യയും മക്കളുമാണു വീട്ടിലുണ്ടായിരുന്നത്

നാളെയും, മറ്റന്നാളും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത്, മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും, ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച റോഡിലെ അറ്റകുറ്റപ്പണി ഏഴാം വളവ് മുതൽ ലക്കിടി വരെ  വ്യാഴം , വെള്ളി ദിവസങ്ങളിൽ നടക്കുന്നതിനാലും ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

 ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര പുനഃക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളൂം താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് നാടുകാണി ചുരം വഴിയോ, അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. മൾട്ടി ആക്സിൽ /  ഭാരവാഹനങ്ങൾ ചുരം വഴി കടന്നു വന്നാൽ ഗതാഗത കുരുക്ക് മൂലം പ്രവൃത്തി നടത്തുന്നതിനും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് എന്നും അതിനാൽ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും  പോലീസും, ദേശീയപാത അധികൃതരും അറിയിച്ചു.

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...