Sunday, November 30, 2025

കിഫ്ബി മ​സാ​ല ബോ​ണ്ട്​,മുഖ്യമന്ത്രിക്കൂം തോമസ് ഐസകിനുംഇ.ഡി നോട്ടീസ്

തിരുവനന്തപുരം: കി​ഫ്ബി മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ്.

ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്."നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം."വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് ത​ദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.
 
 .

രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എആർ ക്യാമ്ബിലേക്ക് എത്തിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതക്കെതിരെ നിരന്തരമായി ആരോപണങ്ങളുന്നയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയും അതിജീവിതയെ ആക്ഷേപിക്കുകയും ചെയ്യുന്ന തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ തെളിവുകളും വിശദമായ പരിശോധിച്ചതിന് ശേഷം പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യത്തിലാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് അല്‍പസമയങ്ങള്‍ക്ക് മുമ്ബാണ് രാഹുലിനെ തിരുവനന്തപുരത്തെ എ.ആര്‍ ക്യാമ്ബില്‍ എത്തിച്ചത്. വൈകാതെ ചോദ്യം ചെയ്യും. സൈബർ എസിപിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യല്‍.

വീട്ടിലെ എസി മോഷ്ടിക്കുന്നത് ദുബായിലിരുന്ന് വീട്ടുടമ സിസിടിവിയില്‍ ലൈവായി കാണ്ടത് നാടോടി സ്ത്രീ കൾ അറിഞ്ഞത് പോലീസ് പിടികൂടി യപ്പോൾ

കാസർകോട്:വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകള്‍ കടത്തിക്കൊണ്ടുപോവുന്നത് ദുബായിലിരുന്നു വീട്ടുടമ കാണുന്നത് മോഷണം നടത്തിയ സ്ത്രീ കൾ അറിഞ്ഞത് പോലീസ് പിടികൂടി യപ്പോൾ.കടത്തികൊണ്ടുപോയ എസിആക്രിക്കടയില്‍ വിറ്റു. ദുബായിയില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയില്‍ കണ്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസി കടത്തിയ സ്ത്രീകളെ പോലിസ് കണ്ടെത്തുകയായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകള്‍ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്പിളിറ്റ് എസി വാങ്ങിയപ്പോള്‍ പഴയത് ഊരിവെച്ചതാണ് സ്ത്രീകള്‍ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ട് പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വില്‍പ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നല്‍കാതിരുന്നതിനാല്‍, നാടോടി സ്ത്രീകളെ പോലിസ് താക്കീത് നല്‍കി വിട്ടയച്ചു.

Saturday, November 29, 2025

എസ്.ഐ.ആർ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.ഫോമുകൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം

ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്



തിരുവനന്തപുരം: എസ്.ഐ.ആറിന്റെ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഇതോടെ എനുമറേഷൻ ഫോമുകൾ ഡിസംബർ 11നുള്ളിൽ നൽകിയാൽ മതിയാകും. ഡിസംബർ 16നാവും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 14ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കേരളമടക്കം 12 സ്ഥലങ്ങളിലാണ് എസ്.ഐ.ആറിന്റെ സമയപരിധി നീട്ടിയത്.കേരളത്തിൽ ബി.ജെ.പി ഒഴികെയുള്ള പാർട്ടികളെല്ലാം എസ്.ഐ.ആർ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആർ വിവരശേഖരണം നടത്താനാവില്ലെന്നായിരുന്നു പാർട്ടികളുടെ നിലപാട്. കേരളത്തിൽ ഡിസംബർ ഒമ്പത്, 11 തീയതികളിൽ രണ്ട് ഘട്ടമായിട്ടാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 13നാണ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നത്.കേരളത്തിൽ എസ്.ഐ.ആറിന്റെ ഭാഗമായി വിതരണം ചെയ്ത ഫോമുകളിൽ 42 ലക്ഷം എണ്ണമാണ് ഇനി തിരികെ ലഭിക്കാനുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ​ വിതരണം ചെയ്തെന്നാണ്​ കമീഷന്‍റെ കണക്ക്​. ഇതിൽ 85 ശതമാനമായ 2.34 കോടി ഫോമുകളാണ്​ തിരികെ എത്തിയത്.

2.34 കോടി ഫോമുകളിൽ 75 ശതമാനവും ഡിജിറ്റൈസ്​ ചെയ്​തെന്നാണ്​ കമീഷന്റെ നിഗമനം​.​ അപ്​ലോഡ്​ ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1.75 കോടി വരും. കിട്ടിയിട്ടും ഡിജിറ്റൈസ്​ ചെയ്യാൻ അവശേഷിക്കുന്നത്​ 59 ലക്ഷം ഫോമുകളാണ്​. ഡിജിറ്റൈസ്​ ചെയ്തതിൽ 91 ശതമാനത്തിലും മാപ്പിങ്​ പൂർത്തിയാക്കാനായി. 2002ലെ പട്ടികയിൽ പേരുള്ളവരോ രക്ഷിതാക്കൾ പട്ടികയിൽ ഉൾപ്പെട്ടവരോ ആണ്​ ഈ 91 ശതമാനമായ 1.59 കോടി പേർ. ഇവർ തിരിച്ചറിയിൽ രേഖകൾ സമർപ്പി​ക്കേണ്ടിവരില്ല. ​ശേഷിക്കുന്ന ഒമ്പത്​ ശതമാനമായ 16 ലക്ഷം പേർ രേഖകൾ സമർപ്പിക്കണം​. ഡിജിറ്റൈസേഷൻ 71 ശതമാനം പിന്നിട്ടപ്പോൾതന്നെ കണ്ടെത്താനാകാത്തവരുടെ എണ്ണം 7.61 ലക്ഷം കവിഞ്ഞു. ഇതിൽ 3.41 ലക്ഷം മരിച്ചവരാണ്​. 88,945 പേരെ കണ്ടെത്താനായിട്ടില്ല. 2.79 ലക്ഷംപേർ സ്ഥിരമായി താമസം മാറിയവരാണ്"

സോഷ്യൽ മീഡിയയിലും പിടിമുറുക്കി,വാട്‌സാപ്പും ടെലഗ്രാമുമെല്ലാം ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം - കടുത്ത നിലപാടുമായി കേന്ദ്രം

ന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയവ ഉപയോക്താക്കളുടെ സജീവമായിരിക്കുന്ന സിംകാർഡുമായി ബന്ധിപ്പിക്കണമെന്നതുസംബന്ധിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം കർശന നിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശപ്രകാരം ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുള്ള സിംകാർഡ് ഫോണിൽ ആക്ടീവല്ലെങ്കിൽ ആപ്പുകൾ പ്രവർത്തിപ്പിക്കാനാകില്ല.

ആപ്ലിക്കേഷനുകൾ നിർദേശം 90 ദിവസത്തിനകം നടപ്പാക്കണം. 120 ദിവസത്തിനകം മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. നിലവിൽ ഫോണിൽ സിംകാർഡില്ലാതെയും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകുമെന്നത് സൈബർലോകത്ത് സുരക്ഷാഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചട്ടങ്ങൾ പാലിക്കാതിരുന്നാൽ ടെലികമ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. മെസേജിങ് ആപ്പുകളുടെ വെബ് വേർഷനുകൾക്കും കർശനനിയന്ത്രണമുണ്ടാകും. വെബ് വേർഷനുകൾ ആറുമണിക്കൂറിൽ ഒരിക്കൽ സ്വമേധയാ ലോഗ് ഔട്ടാകും.

കാനത്തില്‍ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍: അയ്റീജ് റഹ്‌മാന്‍, അനൂജ."
 

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന്; ''ആത്മീയ യൂട്യൂബര്‍'' അറസ്റ്റില്‍

നിലമ്പൂർ:ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് കൊളത്തൂര്‍ പോലിസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി. പലതരം ആഭിചാര ക്രിയകള്‍ നടത്തുന്നയാളാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് യുവതി എത്തുന്നത്. കുട്ടിയില്ലാത്ത യുവതി കുട്ടിയെ വേണമെന്നാണ് ആവശ്യപ്പെട്ടത്. ദിവ്യഗര്‍ഭം ഉണ്ടാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് യുവതിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീടാണ് യുവതി പോലിസില്‍ പരാതി നല്‍കി. പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നതിനിടയിലും കഴിഞ്ഞ ദിവസവും ഇയാളുടെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈർപ്പോണയിൽ തീപാറും മൽസരം;കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റും, മണ്ഡലം ജനറൽ സെക്രട്ടറിയും നേർക്കുനേർ

താമരശേരി: ത്രിതല തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റും, മണ്ഡലം ജനറൽ സെക്രട്ടറിയും നേർക്കുനേർ അങ്കത്തിന് . താമരശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലാണ് യു.ഡി.യ
എഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണക്കെതി മണ്ഡലം  ജനറൽ സെക്രട്ടറി വി.കെ.എ കബീർ വിമത സ്ഥാനാർത്ഥിയായി  ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്നത്.   സ്ഥാനാർത്ഥി നിർണയത്തിൽ ഫ്രഷ്ക്കട്ട് കമ്പനി ഉടമകൾ സ്വാധീനം ചെലുത്തുന്നുണ്ട്എന്നആരോപണവുമായി കബീർ പരസ്യമായി രംഗത്ത് വന്നിരുന്നു. 
നവാസ് നാലാം തവണയും, കബീർ രണ്ടാം തവണയുമാണ് മത്സരിക്കുന്നത്.നവാസ് ഈർപ്പോണ താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പദവി അലങ്കരിച്ച വ്യക്തി യാണ്.ജില്ലയിൽ തന്നെ കോൺഗ്രസിന്റെ ഏറെ സ്വാധീനമുള്ള വാർഡിലാണ് റിബൽ രംഗത്ത് വന്നത് എന്നത് ഏറെ ചർച്ചകൾക്ക് കാരണമായി.യു.ഡി.എഫിൽ കബീറിനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ യാണുളളത്.അത്കൊണ്ട് തന്നെ ഇവിടെ മൽസരം ഏറെ കടുത്തതാവും .കെ.എം ബാബു വാണ് ഇടതുമുന്നണി സ്ഥാനാർഥി. ബിജെ.പി യുടെ കരുണിച്ചാൽഗോപാലനും,എസ്.ഡി.പി.ഐ യുടെ അഷ്റഫ് ക്ണ്ണ്യരുപ്പുമാണ് മൽസര രംഗത്തു ളളത്.ഇവിടെ കബീറിൻ്റെ സ്ഥാനാർഥിത്വം ഇടത് മുന്നണി യേക്കാൾ ഗുണം ചെയ്യുക എസ്.ഡി.പി.ഐക്കാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

"ഒതായി മനാഫ് വധക്കേസ്; പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവ്"

നിലമ്പൂർ ഒതായി മനാഫ് വധക്കേസ് ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ചുമത്തി. പിഴത്തുക കൊല്ലപ്പെട്ട മനാഫിന്‍റെ സഹോദരി ഫാത്തിമക്ക് നൽകണമെന്നും കോടതി വിധിച്ചു."

കേസില്‍ പ്രതികളായിരുന്ന മറ്റ് മൂന്ന് പേരെ കോടതി വെറുതെ വിട്ടിരുന്നു. മുന്‍ എംഎല്‍എ പി.വി അന്‍വറിന്‍റെ സഹോദരി പുത്രനാണ് ഷെഫീഖ്.ഒന്നാംപ്രതി മാലങ്ങാടന്‍ ഷെഫീഖിനെതിരെ കൊലക്കുറ്റത്തിനു കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തി. കൂട്ടുപ്രതികളായ മാലങ്ങാടന്‍ ശരീഫ്, മുനീബ്, കബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാന സാക്ഷി കൂറുമാറിയതോടെ കേസില്‍ പി.വി അന്‍വര്‍ ഉള്‍പ്പെടെ 21 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
"1995 ഏപ്രില്‍ 13നാണ് എടവണ്ണ ഒതായി അങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകനായ മനാഫ് പിതാവിന്‍റെ മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്"
 
 

Friday, November 28, 2025

ഫ്രഷ് കട്ട്;എന്തുകൊണ്ട് പുതിയ പ്ലാന്റുകൾ അനുവദിക്കുന്നില്ല?'; കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്"

മലപ്പുറം ജില്ലയിൽ 14 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്നു


"ഫ്രഷ് കട്ട് വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്."
 കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഫ്രഷ് കട്ട് വിഷയത്തിൽ നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചല്ല ഫ്രഷ് കട്ട് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് ഇത്രവലിയ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികൾ തുടക്കം മുതൽ പറയുന്നത്.

മലപ്പുറം ജില്ലയിൽ 14 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് അവിടെ മാലിന്യപ്രശ്‌നങ്ങളില്ല. കോഴിക്കോട് ജില്ലയിലെ മൊത്തം മാലിന്യങ്ങളും ഫ്രഷ് കട്ടിലാണ് എത്തുന്നത്. മറ്റു കമ്പനികൾക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുന്നില്ല. ഇത് അധികൃതരും ഫ്രഷ് കട്ട് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് എന്നാണ് ഹരജിക്കാരുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചിരിക്കുന്നത്."
 

മോദി ഭരണത്തിൽ ബീഫ് കയറ്റുമതി കുതിച്ചുയർന്നു -ദയാനന്ദ സ്വാമി"

ബംഗളുരു:നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി. നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഡുപ്പി സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉഡുപ്പിയിലെത്തിയ ദയാനന്ദ സ്വാമി.

‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കുന്നതിൽ അന്നത്തെ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെ പരസ്യമായി വിമർശിച്ച മോദി മൂന്ന് തവണ പ്രധാനമന്ത്രിയായി. നിലവിൽ ബീഫ് കയറ്റുമതിയിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പശുക്കളെയും കിടാക്കളെയും കാളകളെയും എരുമകളെയും ദിവസവും കൊല്ലുകയും അവയുടെ മാംസവും തോലും അന്താരാഷ്ട്ര തലത്തിൽ കയറ്റുമതി നടത്തുകയും ചെയ്യുന്നത് ആശങ്കാജനകമാണ്’ -അദ്ദേഹം പറഞ്ഞു."
 ഗോവധ നിരോധനത്തിനായി സംഘപരിവാർ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രചാരണം നടത്തിയിരുന്നു. ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന സർക്കാർ ഇതുവരെ അത്തരമൊരു കേന്ദ്ര നിയമം നടപ്പിലാക്കിയില്ല. ഈ നിർണായക വിഷയത്തിൽ ആർ‌എസ്‌എസ് പോലും മൗനം പാലിക്കുന്നു. കർണാടക ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമ്പൂർണ ഗോവധ നിരോധനം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സന്ദർഭം കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്നുവരെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്’ -ദയാനന്ദ സ്വാമി പറഞ്ഞു.

‘ഭഗവാൻ കൃഷ്ണന്റെ നാട്’ എന്ന് ആദരിക്കപ്പെടുന്ന ഉഡുപ്പി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി എത്തുമ്പോൾ രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു."
 

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

മനുഷ്യശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മി 


50 ലക്ഷം രൂപയുടെ വൻ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്ലാസ്റ്റിക് ഡമ്മി ഉപയോഗിച്ച്‌ വ്യാജ ശവദാഹം നടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാപുരില്‍ ഗർമുക്തേശ്വർ ഗംഗാഘട്ടിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സാധാരണ ആചാരങ്ങള്‍ ഒട്ടും പാലിക്കാതെ തിരക്കിട്ട് ചിതക്ക് തീ കൊളുത്താൻ ശ്രമിച്ച സംഘത്തെ സംശയം തോന്നിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി കൈലാഷ്പുരി സ്വദേശി കമല്‍ സൊമാനി, സുഹൃത്ത് ഉത്തം നഗർ സ്വദേശിയായ ആശിഷ് ഖുരാന എന്നിവരാണ് അറസ്റ്റിലായത്. ഗംഗാഘട്ടില്‍ മൃതദേഹം വഹിച്ചുകൊണ്ട് വന്ന സംഘം ശേഷം പതിവ് ചടങ്ങുകളൊന്നും പാലിക്കാതെ പെട്ടെന്ന് തന്നെ ചിതക്ക് തീ കൊളുത്താൻ ഒരുങ്ങുകയായിരുന്നു. ഈ അസ്വാഭാവിക നീക്കമാണ് നാട്ടുകാരില്‍ സംശയമുണ്ടാക്കിയത്.

സംഘം ചടങ്ങുകള്‍ ഒഴിവാക്കി തിടുക്കത്തില്‍ തീ കൊളുത്താൻ ശ്രമിക്കുന്നത് കണ്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ വിശാല്‍ എന്നയാള്‍ പറയുന്നു. തുടർന്ന് പുതപ്പ് നീക്കി പരിശോധിച്ചപ്പോള്‍ കണ്ടത് മനുഷ്യശരീരത്തിന് പകരം തുണിയില്‍ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മി മാത്രം ആണ് ഉണ്ടായിരുന്നത്. ഇതൊരു വൻ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെക്കുകയും പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹത്തിന് പകരം ഡമ്മി മാറി നല്‍കിയതാണെന്നാണ് പൊലിസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം പ്രതികള്‍ പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമായതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. "50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്ന കമല്‍ സൊമാനിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്," ഗർഹ് സർക്കിള്‍ ഓഫീസർ സ്തുതി സിംഗ് അറിയിച്ചു.

ഒരു വർഷം മുമ്ബ് തൻ്റെ മുൻ ജീവനക്കാരനായ അൻഷുല്‍ കുമാറിൻ്റെ ആധാർ, പാൻ കാർഡുകള്‍ ഉപയോഗിച്ച്‌ വ്യാജമായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി കമല്‍ സൊമാനി എടുത്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലിസ് അൻഷുല്‍ കുമാറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. അൻഷുല്‍ കുമാർ പ്രയാഗ്രാജിലെ വീട്ടില്‍ ജീവനോടെയും ആരോഗ്യവാനായി ഇരിക്കുന്നതായി പൊലിസിനെ അറിയിച്ചു. മാത്രമല്ല, തൻ്റെ പേരില്‍ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച്‌ യാതൊരു അറിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

ബിഹാർ തെരഞ്ഞെടുപ്പ് രാജ്യം കണ്ട വലിയ അഴിമതിയായി മാറിയതെങ്ങനെ?

ബിഹാർ തെരഞ്ഞെടുപ്പെന്ന വൻ അഴിമതി" തെളിവുകൾ അക്കമിട്ട് നിരത്ത് ധ്രുവ് റാഠി"
 
തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാറിന് വേണ്ടി മാത്രമാണെന്ന് 

"ബിഹാർ തെരഞ്ഞെടുപ്പ് രാജ്യം കണ്ട വലിയ അഴിമതിയായി മാറിയതെങ്ങനെയെന്ന് തെളിവുകൾ സഹിതം അക്കമിട്ട് നിരത്തുകയാണ് ധ്രുവ് റാഠിയുടെ പുതിയ വിഡിയോ. രാഹുൽ ഗാന്ധി അവതരിപ്പിച്ച 'വോട്ട് ചോരി' എന്ന ആരോപണം അപ്രസക്തമായിയെന്നായിരുന്നു തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് നേരിട്ട വലിയ ആരോപണം. എന്നാൽ 'വോട്ട് ചോരി' എന്നത് ഒരു ആരോപണം മാത്രമായിരുന്നില്ല എന്നും നഗ്നമായ യാഥാർഥ്യം മാത്രമായിരുന്നു എന്നും കണക്കുകളും തെളിവുകളും നിരത്തി സമർഥിക്കുകയാണ് ധ്രുവ്.

ബിഹാർ തെരഞ്ഞെടുപ്പിൽ തനിക്ക് ഒരു വ്യക്തിപരമായ താൽപര്യങ്ങളുമില്ല എന്ന് ധ്രുവ് പറയുന്നുണ്ട്. പ്രശാന്ത് കിഷോറിന്‍റെ പുതിയ പാർട്ടിയായ ജൻസുരാജ് പാർട്ടിയോട് പുതിയ പാർട്ടിയെന്ന രീതിയിൽ ചെറിയ താൽപര്യം ഉണ്ടായിരുന്നു എന്ന് മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.

താൻ നിരത്തുന്ന ആറ് തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെയും മോദി സർക്കാറിനെയും ധ്രുവ് റാഠി വെല്ലുവിളിക്കുന്നുണ്ട്.



1. പണം നൽകി വോട്ട് : ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് ആറു ദിവസം മുൻപും രണ്ടാം ഘട്ടത്തിന് നാല് ദിവസം മുൻപും സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിൽ 10,000 രൂപയാണ് സർക്കാർ നിക്ഷേപിച്ചത്. വോട്ടർമാരെ സ്വാധീനിക്കാനുള്ള നിയമപരമായ കൈക്കൂലിയായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. 1.25 ലക്ഷം സ്ത്രീകൾക്കാണ് ഇത്തരത്തിൽ കൈക്കൂലി നൽകിയത്. ഇതിനെല്ലാം പുറമെ ആറ് മാസങ്ങൾക്ക് ശേഷം രണ്ട് ലക്ഷം രൂപ നൽകുമെന്നുമുള്ള വാഗ്ദാനമാണ് സർക്കാർ വോട്ടർമാർക്ക് നൽകുന്നത്. ജീവിക സെൽഫ് ഹെൽപ് ഗ്രൂപുകളിൽ ജോയിൻ ചെയ്ത വനിതകൾക്കാണ് സഹായം ലഭിച്ചത്. ഇതിലെ അംഗങ്ങളെ ജീവിക ദീദി എന്നാണ് വിളിക്കുക. ചെറിയ ബിസിനസ് തുടങ്ങാനുള്ള ധനസഹായമാണിത്. എന്നാൽ ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. നവംബർ ആറിന് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനുശേഷം എങ്ങനെയാണ് ഈ പണം നൽകാൻ കഴിയുക എന്നതാണ് ചോദ്യം. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടിയോ എന്ന സംശയമാണ് റാത്തി ഉന്നയിക്കുന്നത്.

2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാറും 2024ൽ ആന്ധ്രപ്രദേശ് സർക്കാറും 2023ൽ തെലങ്കാന സർക്കാറും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. ഇതു വ്യക്തമായും കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി.

2. വ്യാജ വോട്ടർമാർ. മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു. നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതിന്‍റെയെല്ലാം ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമീഷനോട് ഉന്നയിച്ച ചോദ്യങ്ങളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ധ്രുവ് പറഞ്ഞു.


3. സ്പെഷ്യൽ ട്രെയിനുകൾ- ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിലാണ് വ്യാജ വോട്ടർമാരെ കൊണ്ടുവന്നത്. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് കപിൽ സിബൽ വാർത്താസമ്മേളനം നടത്തി ഇക്കാര്യം നേരത്തേ ഉന്നയിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രക്കുള്ള എല്ലാ ചെലവുകളും ബി.ജെ.പിയോ മോദി സർക്കാറോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചിട്ടില്ല.

4. സി.സി.ടി.വി നിയമങ്ങൾ - തെരഞ്ഞെടുപ്പ് അട്ടിമറി പരാതികളിൽ പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടേയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നാണോ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. തെരഞ്ഞെടുപ്പ് കമീഷൻ വിവരങ്ങൾ മറച്ചുവെക്കുകയാണ് ഇതിലൂടെ എന്നതാണ് ഇതേക്കുറിച്ച് ഉയരുന്ന ആരോപണം.

5. വോട്ടർമാരെ മായ്ച്ചുകളയൽ - 74.2 കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും 47 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ മായ്ച്ചുകളഞ്ഞിരിക്കുന്നു. എസ്.ഐ.ആറിന്‍റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ചെയ്തത്. പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് ഇത്തരത്തിലുള്ള മായ്ച്ചുകളയൽ പ്രക്രിയ കൂടുതലായും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാറിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. മായ്ച്ചു കളഞ്ഞ വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത് വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. ചിലർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ വോട്ടുകൾ മറ്റാരോ ചെയ്തുകഴിഞ്ഞിട്ടുണ്ടായിരുന്നു.

6. തെരഞ്ഞെടുപ്പ് കമീഷന്‍റെ പക്ഷപാതപരമായ പെരുമാറ്റം - തെരഞ്ഞെടുപ്പ് കമീഷൻ എങ്ങനെയല്ലാമാണ് ബി.ജെ.പിയെ സഹായിക്കുന്നത് എന്ന് നോക്കുക. ബി.ജെ.പിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് നോക്കുക. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് പശ്ചിമ ബംഗാളിൽ മാത്രം മോദിക്കും അമിത് ഷാക്കും ശ്രദ്ധ നൽകാൻ തക്ക വിധത്തിലാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ക്രമകരിച്ചിരിക്കുന്നത് എന്ന് കാണാം. ബി.ജെ.പി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കലും തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ടിട്ടില്ല.

തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാറിന് വേണ്ടി മാത്രമാണ് എന്ന് മനസിലാക്കാൻ നിരവധി ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്ന് ധ്രുവ് റാഠി വിഡിയോയിൽ പറയുന്നു.

രാഹുല്ലിനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ ; 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങ ൾ

ലൈംഗിക പീഡന പരാതിയില്‍  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തി യത് ഗുരുതര വകുപ്പുകൾ.നിർബന്ധിത ഗർഭച്ഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകള്‍

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023

64(2)(എഫ്)- അധികാര സ്ഥാനം ഉപയോഗിച്ച്‌ ബലാത്സംഗം ചെയ്യുക

64(2)(എച്ച്‌)- ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക

64(2)(എം)- തുടര്‍ച്ചയായ ബലാത്സംഗം

89- നിര്‍ബന്ധിത ഭ്രൂണഹത്യ

115(2)- കഠിനമായ ദേഹോപദ്രവം

351(3)- അതിക്രമം

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000

66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക / പ്രസിദ്ധീകരിക്കുക

ഗർഭച്ഛിദ്രം നടത്താൻ രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു.സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

എന്നെ അഹങ്കാരിയെന്ന് വിളിച്ചവര്‍ പോലും എനിക്കായി പ്രാര്‍ഥിച്ചു, നന്ദിയറിയിച്ച്‌ മമ്മൂട്ടി

തനിക്ക് രോഗാവസ്ഥയുണ്ടായപ്പോള്‍ പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയറിയിച്ച്‌ മമ്മൂട്ടി.മലയാള മനോരമ ഹോര്‍ത്തൂസ് വേദിയിലാണ് മഹാനടൻ നന്ദി പറഞ്ഞത്.

എന്നെ പറ്റി പല ആരോപണങ്ങളുണ്ട്. അഹങ്കാരിയെന്നും തലക്കനമുള്ളയാളെന്നും അങ്ങനെ പലതും. പലരും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്.

എന്നാല്‍ എനിക്കൊരു രോഗാവസ്ഥയുണ്ടായപ്പോള്‍ എനിക്കായി പ്രാര്‍ഥിച്ചവരില്‍ അവരുമുണ്ടായിരുന്നു. അതാണ് ജീവിതത്തിന്റെ നന്മ. ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു.
ഹോര്‍ത്തൂസിന് ദീപം കൊളുത്തി തുടക്കമിട്ട മമ്മൂട്ടി സിനിമയ്ക്കപ്പുറമുള്ള സൗഹൃദത്തിന്റെ നിറം പിടിപ്പിച്ച ചില നിമിഷങ്ങളും വേദിയില്‍ സമ്മാനിച്ചു. തനിക്ക് മമ്മൂട്ടി എന്ന പേര് ആദ്യമായി നല്‍കിയ ചങ്ങാതിയെ സദസ്സിന് മുന്‍പില്‍ പരിചയപ്പെടുത്തിയ മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്റെ സുഹൃത്ത്, എടവനക്കാട് ശശിധരനാണ്. ആ പേര് സമ്മാനിച്ചത്. വലിയൊരു സദസ്സിന് മുന്നില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തണമെന്നുണ്ടായിരുന്നു. മമ്മൂട്ടി പറഞ്ഞു.

യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധം: പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ കുറ്റക്കാരൻ

മഞ്ചേരി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. മൂന്ന് പ്രതികളെ വെറുതെവിട്ടു. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയും ചെയ്തു.

കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് ഇപ്പോൾ വിചാരണ നേരിട്ടത്. പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് എന്നിവരും 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുമാണ് വിചാരണ നേരിട്ടത്. ഇവരിൽ ഷെരീഫ്, മുനീബ്, കബീർ എന്നിവരെ കോടതി​ വെറുതെ വിട്ടു."
 "1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11.30ഓടെ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫിനെ (29) അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മനാഫിനെ പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് കൊന്നത്

Thursday, November 27, 2025

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതി;ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ഇഡി

കൊച്ചി: എംഇഎസ് പ്രസിഡന്റ്റ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്തു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്ത ഫസൽ ഗഫൂറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷപകരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇദ്ദേഹവും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്ട്രോലിയയിലേക്ക് പോകാനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

താമരശ്ശേരി :പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത് 

അല്‍-നദ്‌വ ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഷെറീന. മക്കൾ: ഷാന ഷെറിൻ, ഷാനിദ് ഫർഹാൻ. മരുമകൻ: ഷാഫി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുളള  നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച്‌ ഥാര്‍ ഉടമ

മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ.പി സിങിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ഒരു ഥാർ വാഹന ഉടമ.

ഗുരുഗ്രാമില്‍ നിന്നുള്ള ഥാർ ഉടമ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിജിപി പൊതുസമക്ഷത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. സാർവേ മിത്തർ എന്നയാളാണ് ഡിജിപി മാപ്പ് എഴുതി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

നവംബർ എട്ടിന് നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ഭ്രാന്താണെന്ന് ഡിജിപി അഭിപ്രായപ്പെട്ടത്. വ്യക്തിയുടെ പെരുമാറ്റത്തെ വാഹനങ്ങളുടെ തിരഞ്ഞെടുപ്പുമായി, പ്രത്യേകിച്ച്‌ ഥാർ എസ്‌യുവികളുമായും ബുള്ളറ്റ് മോട്ടോർസൈക്കിളുകളുമായും ബന്ധപ്പെടുത്തി അസാധാരണമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ഗുരുഗ്രാമില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പോലീസിന് എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി നിർത്താൻ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ അവഗണിക്കാൻ കഴിയില്ലെന്ന് സിംഗ് പറഞ്ഞു. ഡിജിപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.

"താർ ആണെങ്കില്‍, നമുക്ക് എങ്ങനെ അത് ഉപേക്ഷിക്കാൻ കഴിയും? അല്ലെങ്കില്‍ ബുള്ളറ്റ് മോട്ടോർസൈക്കിളാണെങ്കില്‍… എല്ലാ തെമ്മാടികളും ഇവ രണ്ടും ഉപയോഗിക്കുന്നു. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. താർ ഓടിക്കുന്ന ആളുകള്‍ റോഡില്‍ സ്റ്റണ്ട് ചെയ്യുന്നു. ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ താർ ഓടിക്കുന്നതിനിടെ ഒരാളുടെ മേല്‍ ഇടിച്ചു. അയാള്‍ തന്റെ മകനെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു, കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അത് അദ്ദേഹത്തിന്റെ പേരിലാണ്, അതിനാല്‍ അദ്ദേഹം തെമ്മാടിയാണ്," എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

2023 ജനുവരിയില്‍ 30 ലക്ഷം മുടക്കിയാണ് താൻ ഥാർ സ്വന്തമാക്കിയതെന്ന് പരാതിക്കാരൻ പറയുന്നു. നിർമാണ ഗുണനിലവാരം, സുരക്ഷ ഫീച്ചറുകള്‍, മികച്ച പ്രകടനം ഇവയെല്ലാം നോക്കിയാണ് വാഹനം വാങ്ങിയത്. എന്നാല്‍ ഡിജിപിയുടെ പ്രസ്താവന അപഹാസ്യവും അധിക്ഷേപം നിറഞ്ഞതുമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം, ദേശീയ പാതയുടെ ഗുരുഗ്രാം എക്സിറ്റില്‍ ഒരു ഥാർ കാർ ഡിവൈഡറില്‍ ഇടിച്ചുകയറി അതിലെ ആറ് പേരില്‍ അഞ്ച് പേർ മരിച്ചു. ഇവരെല്ലാം പബ്ബില്‍ നിന്ന് പാർട്ടി കഴിഞ്ഞ് വന്നവരാണെന്ന് ആയിരുന്നു കണ്ടെത്തല്‍.

പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി

കോഴിക്കോട് : പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി.ചെറിയൊരു അശ്രദ്ധ യിൽ  അപരൻ കൊടുത്ത പണിയാണ് കോഴിക്കോട് കോർപ്പറേഷൻ പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുല്‍ ജബ്ബാറിനെ വെട്ടിലാക്കി യത്.

പോസ്റ്ററടിച്ച്‌ നാടു മുഴുവൻ പതിച്ച്‌ പ്രചാരണം തുടങ്ങിയശേഷം ഒട്ടിച്ച പോസ്റ്ററും ഇറക്കിയ വീഡിയോയുമൊക്കെ മാറ്റേണ്ട സ്ഥിതിയിലായിരിക്കുകയാണ് അബ്ദുല്‍ ജബ്ബാർ.

ജബ്ബാർ വെള്ളിമാടുകുന്ന് എന്നാ പേരിലായിരുന്നു മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറുമെല്ലാം ഇറക്കിയത്. അത് വാർഡില്‍ എല്ലായിടത്തും പതിക്കുകയും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചപ്പോള്‍ അപരനാണ് ജബ്ബാർ വെള്ളിമാടുകുന്നായി മാറിയത്. ഒറിജിനല്‍ സ്ഥാനാർത്ഥി വെറും അബ്ദുല്‍ ജബ്ബാറുമായി. നാമനിർദേശപത്രിക നല്‍കിയപ്പോള്‍ ബാലറ്റില്‍ ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ചേർക്കാനുള്ള കത്ത് കൊടുക്കാൻ വിട്ടുപോയതാണ് അബ്ദുല്‍ ജബ്ബാറിന് വിനയായത്.

ഇത് മനസ്സിലാക്കിയ എല്‍ഡിഎഫ് കരുവിശ്ശേരിക്കാരനായ ജബ്ബാറിനെക്കൊണ്ട് അപരനായി പത്രിക നല്‍കിച്ചു. ജബ്ബാർ വെള്ളിമാടുകുന്ന് എന്ന് ബാലറ്റില്‍ വരാൻ കത്തും നല്‍കുകയും അത് തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായിരിക്കുകയാണ് പൂളക്കടവ് വാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി അബ്ദുല്‍ ജബ്ബാർ. മുൻപ് നടന്ന തെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥി ജബ്ബാർ വെള്ളിമാടുകുന്ന് എന്ന പേരിലാണ് മത്സരിച്ചിരുന്നതെന്നും താൻ അങ്ങനെയാണ് അറിയപ്പെടുന്നതെന്നുമാണ് അബ്ദുല്‍ ജബ്ബാർ പറയുന്നത്.എന്തു ചെയ്യാനാണ് എന്ന ആശങ്കയിലാണ് ജബ്ബാറും പാർട്ടി ക്കാരും,പഴയ ആൾക്കാരൊക്കെ ജബ്ബാർ വെളളിമാട് കുന്ന് എന്ന പേരിൽ വോട്ട് ചെയ്യുക അപരനായിപോവുമോ എന്ന ബേജാറ് റിസൽട്ട് വരുന്നത് വരെ ഉള്ളിൽ തീ ആയി നീറി ക്കൊണ്ടിരിക്കും....

Wednesday, November 26, 2025

ഫുഡ് വ്ലോഗർമാർ സൂക്ഷിക്കുക; വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകും, ഫുഡ് വ്ലോഗർ അറസ്റ്റിൽ

ന്യുയോർക്ക്:വില കൂടിയ വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ക്യാമറയുമായി റസ്റ്റോറൻ്റിൽ കയറി വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകുന്നത് പതിവാക്കിയ ഫുഡ് വ്ലോഗർ അവസാനം അറസ്റ്റിലായി.ഇഷ്ടം പോലെ ഫുഡ് വ്ലോഗർമാരുള്ള കാലമാണിത്. അതുപോലെ റെസ്റ്റോറന്റുകളുടെ ഇഷ്ടം പോലെ വീഡിയോകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി നാം കണ്ടുവരുന്നു.
എന്നാൽ വയറ് നിറച്ച് പൈസ കൊടുക്കാതെ പോവുന്ന വരും വിരളമല്ല.ഇത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.ഒരുമാസത്തിനുള്ളില്‍ തന്നെ കുറഞ്ഞത് ഏഴ് തവണയെങ്കിലും 35 -കാരിയായ പെയ് ചുങ്ങിനെ അറസ്റ്റ് ചെയ്യുകയും റെസ്റ്റോറന്റുകളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

ഫുഡ് ഇൻഫ്ലുവൻസർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ ഏതാനും ആഴ്ചകള്‍ കൊണ്ടാണ് ആളുകളുടെ ശ്രദ്ധ നേടിയത്. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്‌, ഹൈ റെസല്യൂഷൻ ക്യാമറയും ലൈറ്റിംഗ് എക്വിപ്മെന്റ്സും ഒക്കെയായിട്ടാണ് അവർ റെസ്റ്റോറന്റുകളില്‍ എത്തിയിരുന്നത്. അതിനാല്‍ തന്നെ 'ഡൈൻ-ആൻഡ്-ഡാഷ് ദിവ' എന്നാണ് പെയ് ചുങ്ങിനെ വിളിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി റസ്റ്റോറന്റ് ജീവനക്കാർ സോഷ്യല്‍ മീഡിയയിലും പ്രാദേശിക വാർത്തകളിലും എല്ലാം അവളുടെ വിചിത്രമായ പെരുമാറ്റങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തുന്നുണ്ട്. പ്രശസ്തമായ പീറ്റർ ലൂഗർ സ്റ്റീക്ക് ഹൗസിലെ ഒരു ജീവനക്കാരൻ എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞത്, ബില്ലടക്കാൻ പറഞ്ഞപ്പോള്‍‌ അവള്‍ തന്റെ ഹാൻഡ്ബാഗ് തുറന്ന് കത്രിക ഉള്‍പ്പടെയുള്ള സാധനങ്ങളെടുത്ത് ജീവനക്കാർക്ക് നല്‍കി എന്നാണ്.

റെസ്റ്റോറന്റുകളിലെത്തുന്ന പെയ് ചുങ് വില കൂടിയ ഭക്ഷണം ഓർഡർ ചെയ്യുകയും മണിക്കൂറുകളോളം റെസ്റ്റോറന്റില്‍ സമയം ചെലവഴിക്കുകയും ചെയ്യുമത്രെ. എന്നാല്‍, നല്ല റിവ്യൂവും നല്‍കാൻ അവർ മറക്കാറില്ല. പണം തന്നാല്‍ നല്ല റിവ്യൂവും ചിത്രങ്ങളും പോസ്റ്റ് ചെയ്യാമെന്ന് അവർ വാഗ്‍ദ്ധാനം നല്‍കിയിരുന്നതായി പല റെസ്റ്റോറന്റുകളും പറയുന്നു. എന്തായാലും, ബില്ലടയ്ക്കാതെ ഇറങ്ങിപ്പോകുന്ന ഈ ഫുഡ് വ്ലോഗറെ കൊണ്ട് പൊറുതിമുട്ടിയാണ് ഒടുവില്‍ റെസ്റ്റോറന്റുകള്‍ പരാതി നല്‍കിയത്. വിവിധ കുറ്റങ്ങള്‍ ഇവർക്ക് മേല്‍ ചാർത്തിയിട്ടുണ്ടത്രെ. ചൊവ്വാഴ്ച വരെ, അവർ റൈക്കേഴ്സ് ഐലൻഡ് ജയിലിലായിരുന്നു, ഈ ആഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 4,500 ഡോളർ (4,02,220 രൂപ) ക്യാഷ് ജാമ്യത്തിലാണ് അവർ തടവില്‍ കഴിയുന്നത്.

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോൾ മരം മുറിച്ചു കൊണ്ടിരിക്കുന്നത്. മരം മുറിയുടെ ഭാഗമായി ചുരത്തിൽ ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ചൗദരി കൺസ്ട്രക്ഷൻ കമ്പനി ആണ് കരാർ ഏറ്റടുത്തു പണി നടത്തുന്നത്.റൺവളവുകളിൽ റോഡ് വീതി കൂട്ടാൻ തടസമായി നിൽക്കുന്ന മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. മരങ്ങൾ മുറിച്ച് മാറ്റുന്നതോടെ ഈ ഭാഗത്ത് റോഡ് വീതി കൂട്ടാൻ കഴിയും.ഇത്തരം സ്ഥലങ്ങളിൽ ആണ് നിത്യേന വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നത്.

Tuesday, November 25, 2025

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സംഭവം ശ്രദ്ധയിൽ പെട്ടഭക്തരെ ഞെട്ടിച്ചു കളഞ്ഞു.
ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് സംഭവം. പുറത്തുവന്ന ചിത്രങ്ങളില്‍, പരമ്ബരാഗതമായി കറുപ്പ് അല്ലെങ്കില്‍ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്‍റ് അടിച്ച്‌, സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച നിലയിലാണ്. വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും അതിനുമുകളില്‍ ഒരു സ്വർണ്ണ കുരിശ് വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, ദേവി ഒരു കുഞ്ഞിന്‍റെ രൂപം കൈയില്‍ പിടിച്ചിരുന്നു, ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു.

ശ്രീകോവിലിന്‍റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വർണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്. ഇരുവശത്തും അലങ്കാര ലൈറ്റുകളും വെച്ചിരുന്നു. വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഭക്തർ ചോദിച്ചപ്പോള്‍, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി, മാതാവിന്‍റെ രൂപത്തില്‍ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിവരം ലഭിച്ച ഉടൻ പൊലീസ് നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്നങ്ങള്‍ തടയുന്നതിനായി, പൊലീസിന്‍റെ സാന്നിധ്യത്തില്‍ കാളീവിഗ്രഹം അതിന്‍റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽഎം വിദ്യാർഥികളായ അനുപ്രിയ കൃഷ്ണ, അഷ്റിൻ കളക്കാട്ട്, അശ്വതി ദാസ് എന്നിവരാണ് സിപിഎം സ്ഥാനാർഥികളായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിയമബിരുദം പൂർത്തിയാക്കിയ ഇവർ അഭിഭാഷക ജോലിക്കൊപ്പം ഉപരിപഠനവും നടത്തിവരികയാണ്. ഇതിനിടെയാണ് മൂവരും ഒരുമിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്കുമിറങ്ങിയത്."
 .കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആലക്കോട് ടൗണിലാണ് അനുപ്രിയ കൃഷ്ണ മത്സരിക്കുന്നത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രവർത്തകയായ അനുപ്രിയ റിട്ട. എസ്ഐ: എം.ജി. രാധാകൃഷ്ണന്റെയും പ്രിയയുടേയും മകളാണ്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലെ പതിനൊന്നാം വാർഡിലാണ് അഷ്റിൻ കളക്കാട്ട് മത്സരിക്കുന്നത്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെയും ഫൗഷത്ത് ബീവിയുടേയും മകളാണ്. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയും തൃശൂർ ഗവ. ലോ കോളജ് ചെയർപഴ്സനുമായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡിലാണ് അശ്വതി ദാസ് മത്സരിക്കുന്നത്. സിപിഎം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ എ. ദേവീദാസിന്റെയും പ്രിയകലയുേടയും മകളാണ്. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിെല എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന അശ്വതി ഇപ്പോൾ പേരൂർക്കട ഏരിയ വൈസ് പ്രസിഡന്റുമാണ്."പഠന സൗകര്യാർഥം മൂന്നു പേരും പാലയാട് ക്യാംപസിനടുത്തുള്ള വീട്ടിലെ ഒരു മുറിയിലാണ് താമസിക്കുന്നത്. പഠനവും ക്യംപസ് രാഷ്ട്രീയവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ ദൗത്യം ഇവർക്ക് വന്നുചേർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മൂവരും."
 
 

ബാബു കുടുക്കില്‍ മുസ്‍ലിം ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥി

താമരശേരി: ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കില്‍ താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് . ബാബു കുടുക്കിലിനോട്മൽസരിക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു എന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പ്രസിഡൻ്റ പ്രതികരണം.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് അതത്പഞ്ചായത്തുകളാണ്.ജനകീയ സമരത്തിന് നേതൃത്വം നല്‍കി എന്നാണ് ബാബുവിനെതിരെയുള്ള ആരോപണം.അല്ലാതെ മറ്റ് ആരോപണങ്ങളൊന്നുമില്ല. പഞ്ചായത്ത് കമ്മിറ്റിയും യു.ഡി.എഫും ഐക്യകണ്ഠേനയും അദ്ദേഹത്തെ തീരുമാനിച്ചു.അദ്ദേഹം നാട്ടില്‍ വന്നോ പോയോ എന്നതെനിക്ക് അറിയില്ല. കേസുണ്ടെങ്കിലും നോമിനേഷന്‍ നല്‍കുന്നതിന് പ്രശ്നമില്ല'. എം.എ റസാഖ് പറഞ്ഞു.

ലുക്ക്ഔട്ട്നോട്ടീസ്പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻബാബുകുടുക്കിലനാട്ടിലെത്തിയിരുന്നു.ഫ്രഷ്കട്ട്സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലമത്സരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയുംചെയ്തു.നാമനിദ്ദേശ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ്ലഭിക്കേണ്ടതുണ്ട്. അതിന്സ്ഥാനാർഥിനേരിട്ട്ഹാജരാവണം.ഈസാഹചര്യത്തിലാണ് ബാബു കുടുക്കില്‍ നാട്ടിലെത്തിയത്.

.സ്ഥാനാർഥിയുടെ അഭാവത്തിൽ വാർഡിൽ പ്രചരണം നാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.വാർഡിന് പുറത്തു നിന്നും ഉളള സ്ത്രീ കളും കുട്ടി കളുമടക്കം സമരസമിതി ചെയർമാന്റെ വിജയത്തിനായി സജീവമായി തന്നെ രംഗത്ത് ഉണ്ട്.

സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക ചലിച്ചതോടെ ജനം ചിതറി ഓടി

ബാങ്കോങ്: സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക  ചലിച്ചതോടെ ജനം ചിതറി ഓടി .രണ്ടു ദിവസമായി ‘മരിച്ചു’ കിടന്ന 65 വയസ്സുള്ള സ്ത്രീയാണ് ശവസംസ്കാരത്തിനു തൊട്ടുമുമ്പ് ശവപ്പെട്ടിക്കുള്ളിൽ ചലിക്കാൻ തുടങ്ങിയത് .ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്തബുരിയിലെ വാട്ട് റാറ്റ് പ്രഖോങ് താമിലാണ് സംഭവം.

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരത്തിനായി ക്ഷേ​ത്ര പരിസരത്ത് വാഹനത്തിൽ എത്തിച്ചതായിരുന്നു. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു പിക്ക്-അപ്പ് ട്രക്കിന്റെ പിന്നിൽ വെളുത്ത ശവപ്പെട്ടിയിൽ കിടക്കുന്ന സ്ത്രീയെ കാണാം"
 "രണ്ടു വർഷമായി ഇവർ അവർ കിടപ്പിലായിരുന്നു. ഈ ആഴ്ച ആദ്യത്തിൽ അവരുടെ ശ്വാസം നിലച്ചു​തായി കുടുംബം മനസ്സിലാക്കി. ചലനത്തിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ മരിച്ചുവെന്ന് അനുമാനിച്ചു. അവയവങ്ങൾ ദാനം ചെയ്യാനുള്ള അവരുടെ ആഗ്രഹം സഫലമാക്കാൻ സഹോദരൻ ആദ്യം ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി നിരസിച്ചു. തുടർന്ന് സൗജന്യ ശവസംസ്കാരത്തിനായി അദ്ദേഹം ക്ഷേത്രത്തെ സമീപിച്ചു. പക്ഷേ, മരിച്ചതിന്റെ രേഖകൾ ആവശ്യമാണെന്ന് അവിടെനിന്ന് പറഞ്ഞു."
 ഇതിനുള്ള സംസാരം നടക്കവെ പെട്ടെ് ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടു. ‘ഞങ്ങൾ മൂടി തുറന്നപ്പോൾ അവർ പതുക്കെ കണ്ണുകൾ തുറന്ന് ഒരു വശത്ത് കൈകൊണ്ട് തട്ടിക്കൊണ്ടിരുന്നു’ എന്ന് ക്ഷേത്ര ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികയുടെ ചികിത്സാ ചെലവുകൾ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി അറിയിച്ചതായി കുടുംബം പറഞ്ഞു."
 

കൊടുവള്ളിയിൽ പിതാവും മകളും മത്സരരംഗത്ത്

കൊടുവള്ളി :കൊടുവള്ളിയിൽ  പിതാവും മകളും മത്സരരംഗത്ത്.നഗരസഭയിൽ പിതാവും മകളുമാണ് യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുന്നത്.  കോൺഗ്രസ്‌ പ്രാദേശികനേതാവായ കെ. അബ്ദുൽ അസീസ് നഗരസഭയിലെ പ്രാവിൽ 20-ാം ഡിവിഷനിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മകൾ ഐഷ ഷഹനിത ചുണ്ടപ്പുറം 15-ാം ഡിവിഷനിൽനിന്നാണ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ പ്രാവിൽ ഡിവിഷനിൽനിന്ന് മത്സരിച്ച് ജയിച്ച ഐഷ ഷഹനിത നിലവിൽ കൊടുവള്ളി നഗരസഭാ കൗൺസിലറാണ്. അബ്ദുൽ അസീസ് നേരത്തേ ആറങ്ങോട് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല.അബ്ദുൽ അസീസ് നിലവിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹിയും, ഐഷ ഷഹനിത യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹിയുമാണ്. മുൻ ഡിവിഷൻ കൗൺസിലറായിരുന്ന എം.പി. ഷംസുദ്ദീനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഐഷ ഷഹനിത മത്സരിക്കുന്ന ചുണ്ടപ്പുറം ഡിവിഷനിൽ കഴിഞ്ഞതവണ വിജയിച്ചത് ഫൈസൽ കാരാട്ടായിരുന്നു. മുസ്‌ലിംലീഗിന്റെ കുത്തകസീറ്റായിരുന്ന ചുണ്ടപ്പുറം ഫൈസൽ കാരാട്ട് പിടിച്ചെടുക്കുകയായിരുന്നു.

മുസ്‌ലിംലീഗിന്റെ കരുത്തനായ കെ.കെ.എ. ഖാദറിനെയായിരുന്നു ഫൈസൽ കാരാട്ട് തോൽപ്പിച്ചത്. എന്നാൽ, ഇത്തവണ ചുണ്ടപ്പുറം സീറ്റ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഷ ഷഹനിതയെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ റസിയാ ഇബ്രാഹിമാണ് ഐഷ ഷഹനിതയുടെ എതിരാളി.

ജില്ലാപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും റസിയ ഇബ്രാഹിം മത്സരിച്ച് ജയിച്ചിട്ടുണ്ട്. നേരത്തേ യുഡിഎഫ് പക്ഷത്തായിരുന്ന റസിയ ഇബ്രാഹിം പിന്നീട് എൽഡിഎഫ് പക്ഷത്തേക്ക് മാറുകയായിരുന്നു.

Monday, November 24, 2025

കൂട്വിട്ടു"കൂടുമാറുംകാലം,എല്‍ഡിഎഫ് വിട്ട് ലീഗിലെത്തി, ലീഗ് സീറ്റ് കൊടുത്തില്ല; ഒടുവില്‍ ഷനുബിയ വിമതയായി"

ഫറോക്ക്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സേവിക്കാനുളള മോഹത്തിൻ കൂടു വിട്ടു കൂടുമാറ്റം ഇന്ന് വലിയ വാർത്ത അല്ലാതായിട്ടുണ്ടെങ്കിലും ചിലർ അവിടെ യും കടത്തി വെട്ടുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത്.ഇതിന് ഒരു ഉദാഹരണമാണ് കോഴിക്കോട് ഫറോക്ക് നഗരസഭയിലെ സ്ഥാനാർഥി.എല്‍ഡിഎഫില്‍നിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷന്‍ കൗണ്‍സിലര്‍ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയില്‍ വിമതയായി രംഗത്ത്. കഴിഞ്ഞവര്‍ഷമാണ് ഫറോക്ക് നഗരസഭയിലെ ആര്‍ജെഡി അംഗം രാജിവെച്ച് മുസ്ലിംലീഗിലെത്തിയത്. സീറ്റ് വീതംവെക്കലില്‍ ഷനുബിയയെ തഴഞ്ഞതോടെ സ്വതന്ത്രയായി മത്സരിക്കുകയാണ്."

കഴിഞ്ഞ തവണ കുന്നത്തുമൊട്ട വാര്‍ഡില്‍ നിന്നായിരുന്നു ഷനുബിയ കൗണ്‍സിലറായത്. ഇത്തവണ വാഴപ്പൊറ്റത്തറ വാര്‍ഡില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ മുസ്ലീം ലീഗിന്റെ ദിവ്യ ഗീരീഷാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. കെ.മുബീന മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
ആര്‍.ജെ.ഡി. വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്ന ഷനൂബിയക്കെതിരേ കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ അത്രിക്രമം നടത്തിയിരുന്നു. കൗണ്‍സില്‍യോഗത്തിനിടെഷനൂബിയ നിയാസിനെ ചെരിപ്പുമാല അണിയിക്കാനാണ് എല്‍.ഡി.എഫ്. അംഗങ്ങള്‍ ശ്രമിച്ചത്. ഇതോടെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. വനിതാകൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കൈയാങ്കളിവരെയെത്തി.

രാവിലെ 10.30-ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു എല്‍.ഡി.എഫ്. അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങള്‍ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ച് ചുറ്റും വലയംതീര്‍ത്തു. ഇതിനിടെ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഒരു കവറില്‍നിന്ന് ചെരിപ്പുമാല പുറത്തെടുത്തു. മാലയണിയിക്കാനും തടുക്കാനുമായി പിടിവലികൂടുന്നതിനിടെ ചില കൗണ്‍സിലര്‍മാര്‍ നിലത്തുവീണു. പലര്‍ക്കും നിസ്സാരപരിക്കേറ്റു."

 

ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചു, സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു

വഞ്ചിയൂർ:ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചതിൽ സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു.പിതാവിന്റെ അടിയേറ്റ വഞ്ചിയൂർ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗർണമിയില്‍ ഹൃദ്ദിക്ക്(28) ആണ് മരിച്ചത്.

ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തില്‍ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച്‌ ആക്രമിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് കേസ്. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.

വിനയാനന്ദ് (52) പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഹൃദ്ദിക്ക് അച്‌ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. നിർബന്ധത്തെത്തുടർന്ന് അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കള്‍ വായ്പയെടുത്ത് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബർ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കണമെന്ന് വാശി പിടിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.

ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ച്‌ ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിന് നല്‍കിയ മൊഴി. പിന്നാലെ തലയ്ക്ക് കമ്ബിപ്പാര കൊണ്ട് പിതാവ് അടിക്കുകയും ഹൃദ്ദിക്ക് ബോധരഹിതനാവുകയുമായിരുന്നു. ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ മദേർസ് ഫൊറോനാ പ്രസിഡന്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്ന
ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്
57 നിര്യാതയായി.
അടിവാരം വള്ളിയാട് ചേലക്കൽ കുടുംബാംഗമാണ്.
ഭർത്താവ്: ജെയിംസ് കഴുകനോലിക്കൽ.
മക്കൾ:
അനു ജെയിംസ്,
ആൽബിൻ ജെയിംസ് എഞ്ചിനീയർ മർച്ചൻ്റ്നേവി .
മരുമകൻ: ടെൻസൺ വേങ്ങാപ്പള്ളി തോട്ടുമുക്കം.
പിതാവ്: പരേതനായ തോമസ് ' 
മാതാവ്: :
ഏലിക്കുട്ടി
സഹോദരങ്ങൾ:
ഫാദർ ജോർജ് തോമസ് ചേലക്കൽ
യു കെ ,
ലില്ലികുട്ടി തോമസ് റിട്ടയേർഡ് ഹെഡ്നെഴ്സ്മെഡിക്കൽ കോളേജ് കോഴിക്കോട്,
ജോയി തോമസ്
 എം ജെ ഇലക്ട്രിക്കൽസ് താമരശ്ശേരി, ജോജി തോമസ് മ്യുസിക്ക് ഇലക്ട്രിക്കൽസ് അടിവാരം,
ബിനോയി തോമസ് യു കെ.
 സംസ്കാര സൃഷൂഷ 27.11.25 വ്യാഴം രാവിലെ 9.30ന്
ചമൽ സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ

മാമി എവിടെ?300 കോടിയുടെ വമ്പൻ റിയല്‍ എസ്റ്റേറ്റ് ഇടപാട് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ഇടനിലക്കാരനായ മാമിയെ കാണാതായി. 20 കോടി കമ്മീഷൻ കിട്ടുമെന്ന് വീട്ടില്‍ വിളിച്ചറിയച്ചതിന് പിന്നാലെ ആരോ തട്ടിക്കൊണ്ടുപോയി.

രണ്ടര വര്‍ഷമായിട്ടും ഒരു തുമ്ബും കണ്ടെത്താനാവാതെ പോലീസ്. അന്വേഷണത്തില്‍ പോലീസിന് വൻവീഴ്ചകള്‍. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമെടുക്കാതെ ഉഴപ്പിയത് ആര്‍ക്കുവേണ്ടി


പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചകള്‍ ഓരോന്നായി പുറത്തേക്ക്.

കോഴിക്കോട് നടക്കാവ് പോലീസിനാണ് ഗുരുതര വീഴ്ചകളുണ്ടായത്. മാമിയെ കാണാതായ ദിവസം സിസിടിവ് ക്യാമറ പോലും പരിശോധിച്ചില്ല. നടക്കാവ് എസ്.എച്ച്‌.ഒയായിരുന്ന ജിജീഷ് അടക്കം നാല് പോലീസുകാർക്കെതിരേ നടപടിക്കാണ് ശുപാ‌ർശ.

കേരളാ പോലീസിനാകെ നാണക്കേടുണ്ടാക്കുന്ന വീഴ്ചകളാണ് മാമിക്കേസ് അന്വേഷണത്തിലുണ്ടായത്. കോഴിക്കോട്ടെ വൻകിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്നു മാമി. 300 കോടിയുടെ വമ്ബൻ റിയല്‍ എസ്റ്റേറ്റിടപാടിനിടെയാണ് 2023 ഓഗസ്റ്റില്‍ മാമിയെ കാണാതായത്.

തനിക്ക് ഇരുപതുകോടി കമ്മിഷൻ കിട്ടുമെന്നും രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണെന്നും കുടുംബത്തോട് മാമി പറഞ്ഞിരുന്നു. മാമിയെ കാണാതായതിന് പിന്നാലെ രജിസ്ട്രേഷൻ നടന്നു.

സിസിടിവി ക്യാമറകളേറെയുള്ള പ്രദേശമായ അരയിടത്തുപാലത്തെ ഓഫീസില്‍ നിന്ന് വൈകിട്ട് ആറിന് പള്ളിയിലേക്ക് പോയതാണ് മാമി. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. റിയല്‍എസ്റ്റേറ്റിടപാടുകാർ തട്ടിക്കൊണ്ടുപോയതാണെന്നാണ് സംശയം. കർണാടകത്തിലും ദുബായിലും മാമിക്ക് ഇടപാടുകളുണ്ടായിരുന്നു.

കാണാതായതിന് രണ്ടാഴ്ച മുൻപ് ദുബായിലെത്തി ഇടപാടുകള്‍ നടത്തിയിരുന്നു. കോഴിക്കോട് ബൈപ്പാസിലെ പ്രോജക്ടിലാണ് ഒടുവില്‍ ഇടനിലക്കാരനായത്. റിയല്‍ എസ്റ്റേറ്റിലും വ്യാപാരസമുച്ചയങ്ങളിലും നിക്ഷേപമുണ്ടായിരുന്ന മാമിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണിപ്പോള്‍.

അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ കോടികളുടെ ഇടപാടുകള്‍ പിന്തുടർന്നുവേണം കേസിന് തുമ്ബുണ്ടാക്കാൻ. മാമിയെ വകവരുത്താൻ 10 ലക്ഷത്തിന്റെ ക്വട്ടേഷനുണ്ടായെന്ന വിവരംകിട്ടിയെങ്കിലും തെളിവില്ലെന്നായിരുന്നു പൊലീസ്‌നിലപാട്.

അന്വേഷണത്തില്‍ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഇടപെട്ടെന്നായിരുന്നു മകള്‍ അദീബ ആരോപിച്ചത്. പി.വി.അൻവറും ആരോപണമുന്നയിച്ചു.

ഇതിനിടയിലാണ് പോലീസിന്റെ വീഴ്ചകള്‍ ഓരോന്നായി പുറത്തുവരുന്നത്. മാമിയെ കാണാതായ അരയിടത്തു പാലം സി ഡി ടവറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി.

ഏറെ വൈകിയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാൻ ശ്രമിച്ചത്. ടവർ ലൊക്കേഷനെടുക്കുന്നതിലും പിഴവുണ്ടായി. ഇതെല്ലാം കേസന്വേഷണത്തെ ഗുരുതരമായി ബാധിച്ചു. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.നടക്കാവ് സി.ഐയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമൊക്കെ അന്വേഷിച്ചെങ്കിലും മാമി എവിടേക്കോ ഓടിപ്പോയെന്നാണ് നിഗമനം. പൊലീസ് പരാജയപ്പെട്ടതിനാല്‍ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിടുമെന്നുറപ്പായതോടെ തിടുക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.

മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം

മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ച മുസ്തഫല്‍ ഫൈസിയെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറിയുമായ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി സ്വീകരിച്ചു. മര്‍കസില്‍ അദ്ധ്യാപനം നടത്താനും കാന്തപുരം വിഭാഗം മുസ്തഫല്‍ ഫൈസിയെ ക്ഷണിച്ചിട്ടുണ്ട്.സമസ്ത 
കഴിഞ്ഞ ദിവസം കേന്ദ്ര മുശാവറയില്‍ പുതുതായി ആറ് പേരെ ഉള്‍പ്പെടുത്തിയിരുന്നു. അതിൽ  മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കാത്തതില്‍ ലീഗിന് വലിയ അസംതൃപ്തിയുണ്ടായിരുന്നു. അതിനിടയിലാണ് മുസ്തഫല്‍ ഫൈസി കാന്തപുരം സമസ്തയോട് അടുക്കുന്നത്.


സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങളെ വിമര്‍ശിച്ചുവെന്ന് പറഞ്ഞാണ് മുസ്‌ലിം ലീഗ് അനുകൂലിയായ മുസ്തഫല്‍ ഫൈസിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സസ്‌പെന്‍ഡ് ചെയ്തത്. ലീഗ് നേതൃത്വവുമായി നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇദ്ദേത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുശാവറയിലേക്ക് തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കേണ്ടതായിരുന്നുവെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

Sunday, November 23, 2025

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ കൊടും ക്രിമിനലാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.'സംഘർഷത്തിൽ പൊലീസിന് പരിക്കുണ്ട്.ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.സമരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട് സാധാരണക്കാരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പൊലീസുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഞാനും ആ സമരത്തിന്‍റെ ഭാഗമായിരുന്നു. പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.അതിനെ നിയമപരമായിനേരിടും.ഞാനിപ്പോഴും ഒളിവിലാണ്..' ടി.മഹ്റൂഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
  ഫ്രഷ് കട്ട് കമ്പനി പുഴയോരത്തുനിന്ന് മാറ്റി സ്ഥാപിക്കുകയാണ് പരിഹാരമെന്നും മഹ്‌റൂഫ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ടി.മഹറൂഫ്, ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്."കഴിഞ്ഞ ദിവസം കുടുക്കിൽ ബാബു വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു,ഇതിൻ്റെ ഭാഗമായി തെരഞ്ഞെടുപ്പ് നോമിനേഷൻ ആവശ്യത്തിന് അദ്ദേഹത്തെ സഹായിച്ച ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംഭവവുമായീ ഇതുവരെ അറസ്റ്റിലായ 23പേരും വളരെ സാധാരണക്കാരാണ്.നേതൃത്വത്തിലുളള ഒരാളെപ്പോലും പോലീസ് പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ചർച്ചകൾക്ക് ഇടയാക്കുന്നു.കഴിഞ്ഞ ഒക്ടോബർ 21നാണ് ഫ്രഷ് കട്ട് സമരക്കാരും പോലീസും ഏറ്റുമുട്ടൽ നടന്നത്.
 

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തിന് സഹായം നൽകി ആശുപത്രിയിൽ നിന്ന്  ഇറങ്ങുമ്പോൾ കൂട്ടുകാരി മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചികിത്സയിലിരുന്ന സുഹൃത്തും മരിച്ചു. ഓർമകൾക്ക് മരണമില്ലാത്തതിനാലാണ് രോഗക്കിടക്കയിലായ ശ്യാമളയെ സഹായിക്കാൻ ഖദീജാകുട്ടി എത്തിയത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം ഇരുവരെയും തട്ടിയെടുത്തു . ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സഹായവുമായി എത്തിയ കൃഷ്ണപുരം കാവിന്റെ വടക്കതിൽ ഖദീജാകുട്ടി (49), ചികിത്സയിൽ കഴിഞ്ഞ കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ ശ്യാമള (50) എന്നിവരാണ് ഇന്നലെ മരിച്ചത്. ഒരു മാസമായി കാൻസർ ചികിത്സയുമായി ആശുപത്രിയിലായിരുന്നു ശ്യാമള. കായംകുളം എംഎസ്എം കോളജിലെ 1990–92 കാലത്ത് പ്രീഡിഗ്രി വിദ്യാർഥികൾ ചേർന്ന് രൂപം നൽകിയ സ്നേഹതീരം കൂട്ടായ്മയാണ് ഇതിൽ അംഗമായ ശ്യാമളയ്ക്ക് 42500 രൂപ ധനസഹായമായി സ്വരൂപിച്ചത്. കൂട്ടായ്മ അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ എത്തി ശ്യാമളയ്ക്ക് തുക കൈമാറിയിരുന്നു.ഇതിന് ശേഷം വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്സ്റേ എടുക്കാനായി കൊണ്ടുപോകുമ്പാഴാണ് ഖദീജ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.

ചുരത്തിൽ കാർ ഓവുചാലിൽ ചാടി.യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

താമരശേരി:ചുരം ഏഴാം വളവിന് താഴെ ഇന്നോവ കാർ ഓവുചാലിൽ ചാടി  അപകടത്തിൽ ആർക്കും പരിക്കില്ല അവധി ദിവസമായതിനാൽ ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്,
ലക്കിടി മുതൽ രണ്ടാം വളവിന് താഴെ വരെ ഗതാഗത തിരക്ക് നേരിടുന്നുണ്ട്

വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ല

തിരുവനന്തപുരം: ഇന്ത്യൻ പൗരത്വമുള്ളവരുടെ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച മക്കൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. സി റ്റിസൺഷിപ്പ് ആക്ടിലെ സെക്ഷൻ നാല് പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വരിൽ ഇന്ത്യയിൽ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേ പോലെ 1992ന് ശേഷം ജനിച്ചവരിൽ മാതാവിനും പിതാവിനും ഇന്ത്യയിൽ പൗരത്വമുണ്ടെങ്കിലും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്.

ഇത്തരക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോഴാണ് പ്രശ്‌നമുള്ളത്. ഫോം 6എ പ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനിച്ച സ്ഥലത്തിൻ്റെ കോളത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നൽകാൻ മാ ത്രമാണ് ഇപ്പോൾ സാധിക്കു ന്നത്. ഇതുമൂലം ഇത്തരക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത സാഹചര്യമുള്ള കാര്യം ഇന്നലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുസ്ല‌ിം ലീഗ് പ്രതിനി ധി അഡ്വ.മുഹമ്മദ് ഷായാണ്
മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മിഷനെ വിവരം
അറിയിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ വുമായി ബന്ധപ്പെട്ട് നിർദേശങ്ങളും ബോധവത്കരണ പരിപാടികളും ലഭിക്കാത്തത് ഇവരെ ഏറെ ആശങ്കയിൽ ആഴ്‌തുന്നതായി യോഗത്തിൽ മുഹമ്മദ്ഷാ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നോർക്കയ്ക്ക് വീണ്ടും കത്തു നൽകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ യോഗത്തെ അറിയിച്ചു.

Saturday, November 22, 2025

ഫ്രഷ് കട്ട് സമരം: സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

താമരശ്ശേരി : ഫ്രഷ് കട്ട് സമരത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയ സമരസമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശ്ശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് കുടുക്കില്‍ ബാബുവിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

പത്രിക തയ്യാറാക്കാന്‍ സഹായിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ബാബു വിദേശത്താണ്. ബാബു എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തത് . സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

എളേറ്റിൽ നിയന്ത്രണം വിട്ട കാർ തൊട്ടിലേക്ക് വീണു:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

എളേറ്റിൽ: വിവാഹ സൽകാരത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു യാത്ര ക്കാർ അൽഭുത കരമായിരക്ഷപ്പെട്ടു. പരപ്പൻപൊയിൽ പുന്നശ്ശേരി റോഡിൽ എളേറ്റിൽ വട്ടോളി -  കുളിരാന്തിരിയിലാണ് അപകടം 

ഇന്ന് വൈകുന്നേരം സെറായി റിസോർട്ടിന് അടുത്താണ് സംഭവം. റിസോർട്ടിലെ കല്യാണപരിപാടിയിൽ പങ്കെടുക്കാൻ വന്നവർ കാർ പാർക്കിങ്ങിൽ നിന്നും റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക് വീഴുകയായിരുന്നു.

കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം: ഫുഡ് സേഫ്ടി അതോറിറ്റി തീരുമാനമെടുക്കണമെന്ന് ഹൈകോടതി

കൊച്ചി:കുടിക്കാനുള്ള കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം കലർന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഏറെ സുരക്ഷിതമെന്ന് കരുതി ജനങ്ങൾ കുടിക്കുന്ന കുപ്പിവെള്ളത്തിൽ മൈക്രോ, നാനോ പ്ലാസ്റ്റിക് അംശങ്ങൾ കലർന്നിട്ടുള്ളതായി ദേശീയ, അന്തർദേശീയ തലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ നൽകിയ ഹരജിയിലാണ് നിർദേശം.   ഇതുസംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐക്ക് നൽകിയ നിവേദനത്തിൽ നടപടിയെടുക്കാനാണ് നിർദേശം.പ്ലാസ്റ്റിക് ബോട്ടിലിൽനിന്നുതന്നെ വിവിധ പ്രക്രിയകൾക്കിടെ പല ഘട്ടങ്ങളിലായി പ്ലാസ്റ്റിക്ക് വെള്ളത്തിൽ കലരുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. തുടർച്ചയായി ഈ വെള്ളം ഉപയോഗിക്കുന്നത് തലച്ചോറിനെയും കരളിനെയും വൃക്കകളെയും ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുപ്പിയുടെ പുറത്ത് മുന്നറിയിപ്പ് രേഖപ്പെടുത്താൻ നിർദേശിക്കാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഈ വെള്ളം തുടർച്ചയായി കുടിക്കാൻ അനുവദിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനുള്ള പൗരന്‍റെ ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അപകടകരമായ സ്ഥിതി ഉപഭോക്താക്കളെ അറിയിക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാതാക്കാൻ നടപടിയെടുക്കാനും എഫ്.എസ്.എസ്.എ.ഐക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് നൽകിയ നിവേദനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്  

തിരക്ക് ഉണ്ടാക്കി പോക്കറ്റടി,വയോധികന്റെ പോക്കറ്റ് മുറിച്ച് 3.5 ലക്ഷം കവർന്നു: കൂടത്തായ് സ്വദേശി പിടിയിൽ

മഞ്ചേരി: മഞ്ചേരി എസ്എച്ച്ബിടി ബസ്‌സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ തിരക്കുണ്ടാക്കി കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചെടുത്ത് 25,000 രൂപയും 14,000 യുഎഇ ദിർഹവും (3,50,000 രൂപ) കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഓമശ്ശേരി കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കറിനെ (35)യാണ് മഞ്ചേരി എസ്ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

നേരത്തേ ഈ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകണ്ടി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ്‌ലി (45) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞ ഒക്ടോബർ 23ന്നാലോടെയായിരുന്നു സംഭവം. പിടിയിലായ അർജുൻ ശങ്കർ മുമ്പും സമാനകേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

മൈസൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് റോഡരികിൽ വാഹനങ്ങൾ നിർത്തിയാലും മൃഗങ്ങളുടെ ഫോട്ടോയെടുത്താലും ഇനി ഇവന്റെ കണ്ണിൽപ്പെടും, നിയമ ലംഘകർക്കെതിരെ കർശന നടപടി

മൈസൂർ: നാം എല്ലാവരും മൈസൂർ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും, പലരും സ്ഥിരമായി പോവുന്നവരുമാണല്ലോ,എന്നാൽ ഇനി പോകുന്ന സമയം ഏറെ ജാഗ്രതയോടെ യാണ് യാത്ര ചെയ്യേണ്ട തെന്ന് ഓർമ്മ നല്ലതാണ്.കാരണം ബന്ദിപ്പൂർ വനമേഖലയിൽ നമ്മെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് എന്ന് തന്നെ....

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ വനം വകുപ്പ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനും, വന്യമൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് അവരുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതും ഒഴിവാക്കാനാണ് ഈ നീക്കം.ക്യാമറകൾ ബന്ദിപ്പൂർ മുതൽ കെക്കനഹല്ല ചെക്ക്‌പോസ്റ്റ് വരെയുള്ള ഹൈവേയിലെ 10 സ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സൗരോർജയിൽ പ്രവർത്തിക്കുന്ന ഇവ, നിയമലംഘനങ്ങൾ നടന്നാൽ ദൃശ്യങ്ങൾ രേഖപ്പെടുത്തും. വാഹനങ്ങൾ ദേശീയപാതയിൽ നിർത്തുകയോ, വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ക്യാമറകളിൽ പകർപ്പെടും. ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും ഇതെല്ലാം നിരീക്ഷിക്കും. നെറ്റ്‌വർക്ക് തകരാറിലായാലും, സംഭരിച്ച ദൃശ്യങ്ങൾ പിന്നീട് പരിശോധിക്കും, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരൻ പറഞ്ഞു.

മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചില വാഹനമോടിക്കുന്നവർ അനിവാര്യ മുന്നറിയിപ്പ് അവഗണിച്ച് റോഡരികിൽ നിർത്തുന്നത് തുടരുകയാണ്. ഇതുമൂലം മൃഗങ്ങൾ പ്രകോപിതരായി മനുഷ്യ-മൃഗ സംഘർഷങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൃത്യമായ നിയമ-പ്രവർത്തനം ഉറപ്പാക്കാൻ ക്യാമറകൾ സ്ഥാപിച്ചതായി അദ്ദേഹം വിശദീകരിച്ചു.

Friday, November 21, 2025

കാക്കിയേ പറയിപ്പിക്കാൻ:സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കും'; എസ്ഐ പണം തട്ടിയത് സിപിഒയിൽ നിന്നും

കാക്കിക്കുള്ളിലെ ക്രിമിനലുകൾ ഇപ്പോഴും സജീവമാണെന്ന് തെളിയിച്ചു എറണാകുളത്ത് സിപിഒയെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത് എസ്ഐ. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരേ കേസെടുത്തു. സിപിഒ സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്നു പറഞ്ഞാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിലെത്തി മാല മോഷ്ടിച്ചുവെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പു നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിപിഒ സ്പായില്‍ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയെന്നു പറഞ്ഞ് സിപിഒയെ ഫോണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചുവെന്നു കാണിച്ച് സിപിഒയ്‌ക്കെതിരേ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്‌ഐ ബിജു ഇടപെടുന്നത്. പണം നല്‍കണമെന്നും വീട്ടിലറിഞ്ഞാല്‍ വിഷയമാകുമെന്നും എസ്‌ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാലു ലക്ഷം രൂപ തട്ടുകയായിരുന്നു. കബളിക്കപ്പെട്ടതായി സംശയം തോന്നിയതിനെ തുടര്‍ന്ന് സിപിഒ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വസ്തുതയുണ്ടെന്ന് പോലിസ് കണ്ടെത്തി. പിന്നാലെ എസ്‌ഐയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്നുപേര്‍ പ്രതികളാണ്. ബിജുവിനെതിരേ വകുപ്പു തല നടപടിയുണ്ടാകും.

ലൈസൻസും നമ്പറും വേണ്ട, വിദ്യാര്‍ഥികളുടെ അഭ്യാസം ഇപ്പോള്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ : നിസഹയരായിപോലീസും,എം.വിഡിയും

അപകടം വരുത്തുന്നതിൽ മുൻപന്തിയിൽ 


രജിസ്ട്രേഷനും ഓടിക്കുന്നവർക്ക് ലൈസൻസും ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്കൂട്ടറുകള്‍ വ്യാപകമായതോടെ റോഡില്‍ അപകടം കൂടിയതായി മോട്ടോർ വാഹനവകുപ്പും പോലീസും.

ചെറുപ്രായത്തിലുള്ള വിദ്യാർഥികളാണ് യാത്രികർ. വിദ്യാലയ പരിസരങ്ങള്‍, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം കറക്കം സാധാരണ കാഴ്ചയാകുകയാണ്. ലൈസന്സ വേണ്ടാത്ത വാഹനങ്ങളാണെന്നതിനാല് പരിശോധനയ്ക്കും പരിമിതികളേറെ. പലപ്പോഴും തിരക്കേറിയ സമയങ്ങളിലാണ് റോഡിലൂടെയുള്ള ഈ പറപറക്കല്.

ഒരാള്‍ക്ക് മാത്രം ഓടിക്കാവുന്ന 25 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന ഇരുചക്രവാഹനമാണ് റോഡില് നിറയുന്നത്. ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും കുട്ടികള്‍ കയറി അമിത വേഗത്തിലാണ് യാത്ര. കുട്ടികളുടെ ഇത്തരം യാത്രനോക്കി നില്‍ക്കാനേ പോലീസിന് കഴിയുന്നുള്ളൂ. മുന്നില്‍ അഭ്യാസം കളിച്ചാലും ഒരുനടപടിയും സ്വീകരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പോലീസ്.

ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിനെക്കറുച്ച്‌ മോട്ടോർവാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു പരാമർശവും ഇതുവരെയുണ്ടായിട്ടില്ല. പ്രവൃത്തിനടക്കുന്ന ദേശീയപാതയിലൂടെയും ഇത്തരം ഇരുചക്രവാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നുണ്ട്.

പ്രധാന റോഡുകളിലും തിരക്കേറിയ റോഡുകളിലും ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും യാത്രികരുമായി പോകുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശമുണ്ടായാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ. 250 വാട്ട്സില്‍ താഴെയുള്ള ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ മോട്ടോർ വാഹനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് നടപടിയെടുക്കുന്നതിനുള്ള തടസ്സം. ഈ പഴുത് ഉപയോഗിച്ചാണ് ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായത്.

തെരുവ് നായക്ക് എന്ത് തെരഞ്ഞെടുപ്പ് പ്രചരണം,സ്ഥാനാർഥിയെ തെരുവുനായ്​ കടിച്ചു

പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വി. ജലജയെ തെരുവുനായ്​ കടിച്ചു. കാലിനാണ് കടിയേറ്റത്. പട്ടിയുടെ രണ്ട് പല്ലുകൾ കൊണ്ട് ആഴത്തിൽ മുറിവുണ്ടായി.

നാമനിർദേശ പത്രിക സമർപ്പിച്ചശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നോടെ വോട്ട് അഭ്യർഥിക്കുമ്പോൾ പുത്തൻപീടിക ഹോമിയോ ആശുപത്രി ജങ്​ഷനിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ്​ നടത്തി.

വാർഡ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായ്​ക്കളെ ഇല്ലാതാക്കുമെന്ന് ജലജ പറഞ്ഞു."
 

ഓടിയെത്തി ആശ്വസിപ്പിച്ചവരില്‍ ഒരാള്‍''; കെഎസ്‍യു നേതാവിന് കെട്ടിവെക്കാനുള്ള പണം നല്‍കി താമരശ്ശേരിയിലെ ഷഹബാസിന്റെ പിതാവ്

താമരശേരി:കെഎസ്‍യു നേതാവ് മിവാ ജോളിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ച ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ 


എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എടത്തല ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവാ ജോളി.

ഷഹബാസിന്റെ മരണ സമയത്ത് ജില്ലയോ ദൂരമോ നോക്കാതെ ഓടിയെത്തി കുടുംബത്തെ ആശ്വസിപ്പിച്ചവരില്‍ മിവയും ഉണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ പറയുന്നു. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. അതുകൊണ്ട് അന്ന് തന്നെ ഇവിടെ വരണം എന്ന് തീരുമാനിച്ചിരുന്നു. വന്ന് തന്നാല്‍ കഴിയുന്നത്ര സഹായം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതാണ്.ഇത്രയും നല്ല ഒരു സാരഥിയെ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള മനസ്സാണ് മിവാ ജോളിയെ വ്യത്യസ്തയാക്കുന്നത് എന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍. കെഎസ്‍യുവിന്റെ സമരങ്ങളിലൂടെ ശ്രദ്ധ പിടിച്ച്‌ പറ്റിയ നേതാവാണ് മിവാ ജോളി.

കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, യു.പി സ്വദേശി കളായ രണ്ട് പേർ അറസ്റ്റിൽ

ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പ്രധാന പ്രതിയായ രോഹിത് എം/എസ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി ചെയ്യുന്ന ഇൻസുലേറ്ററാണ്. മുമ്പ് നാവിക കപ്പലുകൾ നിർമ്മിക്കുന്ന കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. 

കേരളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് നാവികസേനയുമായി ബന്ധപ്പെട്ട കപ്പലുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളുടെപട്ടിക രോഹിത് വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി പങ്കുവെച്ചതായും നിയമവിരുദ്ധ ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഉഡുപ്പി എസ്പി ഹരിറാം ശങ്കർ പറഞ്ഞു.  മാൽപെ കപ്പൽശാല യൂണിറ്റിൽ ചേർന്നതിനുശേഷം, കൊച്ചിയിലെ സുഹൃത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്തു.

ൺപരാതിയുടെ അടിസ്ഥാനത്തിൽ മാൽപെ പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കാർക്കള സബ്‌ഡിവിഷൻ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ് പ്രതികൾ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. ഡിസംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദുബൈ എയർഷോക്കിടെ ഇന്ത്യൻ യുദ്ധവിമാനം ദുബൈയിൽ തകർന്നുവീണു; പൈലറ്റ് മരിച്ചു"

ദുബൈ: ദുബൈ എയർഷോക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു.  പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വെച്ചു.
വ്യോമാഭ്യാസത്തനിടെ യാണ് ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമായ തേജസ് തകർന്നു വീണത്. എച്ച്എഎൽ ആണ് തേജസ് യുദ്ധവിമാനം നിർമ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയിൽ ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്."
 
 

Thursday, November 20, 2025

കോഴി മുട്ട വിലയും മുകളിലേക്ക്

കോയമ്പത്തൂര്‍: ഉൽപാദനം കുറഞ്ഞതുംഡിമാന്റും കോഴി മുട്ട വിലയിൽ വൻ വർധനവ്.അഞ്ച് വർഷത്തെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുളളത്.ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ വില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്പോള്‍ 7.50 രൂപയാവും.കോഡിനേഷന്‍ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടര്‍ന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15ന് 5.90 രൂപയായി. 17ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വര്‍ധിച്ച് 6.05 രൂപയായി. 2021ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022ല്‍ 5.35, 2023ല്‍ 5.50, 2024ല്‍ 5.65 എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെവില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്. ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും വര്‍ധിക്കും.

"പി.വി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

നിലമ്പൂർ:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്.ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്."
 അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം."കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു. കെ.എഫ്‌.സി വായ്പയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സ് കേസ്.
 

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...