താമരശേരി: ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കില്‍ താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് . ബാബു കുടുക്കിലിനോട്മൽസരിക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു എന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പ്രസിഡൻ്റ പ്രതികരണം.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് അതത്പഞ്ചായത്തുകളാണ്.ജനകീയ സമരത്തിന് നേതൃത്വം നല്‍കി എന്നാണ് ബാബുവിനെതിരെയുള്ള ആരോപണം.അല്ലാതെ മറ്റ് ആരോപണങ്ങളൊന്നുമില്ല. പഞ്ചായത്ത് കമ്മിറ്റിയും യു.ഡി.എഫും ഐക്യകണ്ഠേനയും അദ്ദേഹത്തെ തീരുമാനിച്ചു.അദ്ദേഹം നാട്ടില്‍ വന്നോ പോയോ എന്നതെനിക്ക് അറിയില്ല. കേസുണ്ടെങ്കിലും നോമിനേഷന്‍ നല്‍കുന്നതിന് പ്രശ്നമില്ല'. എം.എ റസാഖ് പറഞ്ഞു.
ലുക്ക്ഔട്ട്നോട്ടീസ്പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻബാബുകുടുക്കിലനാട്ടിലെത്തിയിരുന്നു.ഫ്രഷ്കട്ട്സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലമത്സരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയുംചെയ്തു.നാമനിദ്ദേശ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ്ലഭിക്കേണ്ടതുണ്ട്. അതിന്സ്ഥാനാർഥിനേരിട്ട്ഹാജരാവണം.ഈസാഹചര്യത്തിലാണ് ബാബു കുടുക്കില്‍ നാട്ടിലെത്തിയത്.
.സ്ഥാനാർഥിയുടെ അഭാവത്തിൽ വാർഡിൽ പ്രചരണം നാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.വാർഡിന് പുറത്തു നിന്നും ഉളള സ്ത്രീ കളും കുട്ടി കളുമടക്കം സമരസമിതി ചെയർമാന്റെ വിജയത്തിനായി സജീവമായി തന്നെ രംഗത്ത് ഉണ്ട്.
No comments:
Post a Comment