LATEST

6/recent/ticker-posts

ഇന്ധനവിലവര്‍ധിപ്പിച്ചുഎണ്ണക്കമ്പനികൾ.പ്രീമിയത്തിന് ലിറ്ററിന് രണ്ടു രൂപ യിലധികമാണ് വർധന

ന്യൂഡല്‍ഹി:പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജവിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിൽ  പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ എന്നിവയ്ക്കാണ് 2.35 രൂപ വരെ വര്‍ധിപ്പിച്ചത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിട്ടില്ല.



വില വര്‍ധനവ് ഇന്ന് നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്ത് കടുത്ത എല്‍പിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് പ്രീമിയം പെട്രോളിന്റെ വിലവര്‍ധന.





യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഫലമായി അസംസ്‌കൃത എണ്ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. ബാരലിന് 65 ഡോളര്‍ വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 110 ഡോളറാണ്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വില കൂടുമെന്ന് സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെടുന്നു