ആസ്ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ് സര്‍വകലാശാല ശാസ്ത്ര ജ്ഞന്മാരുടെ മുന്നറിയിപ്പു സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
പലരും അശ്രദ്ധ യോടെയോ,അവഗണനയോടയോ മാത്രം കാണുന്ന കാര്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ടോയ്ലറ്റ് ഉപയോഗത്തിന് ശേഷം ഫ്‌ലഷ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ അടപ്പ് നിര്‍ബന്ധമായും അടച്ചിരിക്കണമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഫ്‌ലഷ് ചെയ്യുമ്പോള്‍ വായുവിലേക്ക് ഉയര്‍ന്നുവരുന്ന രോഗാണുക്കള്‍ നിറഞ്ഞ കുഞ്ഞുകണികകള്‍ മുതിര്‍ന്ന ഒരാളുടെ ശ്വസനപരിധി വരെ എത്തിച്ചേരുമെന്നും ഇവ വായുവില്‍ തങ്ങിനില്‍ക്കുമെന്നും ആസ്ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ് സര്‍വകലാശാല നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.
ഫ്‌ലഷ് ചെയ്യുമ്പോള്‍ ഉയര്‍ന്ന വേഗതയില്‍ വെള്ളം പതിക്കുമ്പോഴുണ്ടാകുന്ന വായുചലനമാണ് സൂക്ഷ്മകണികകളെ പുറത്തേക്ക് തള്ളുന്നത്. ഇവ നിലത്തുനിന്ന് ഏകദേശം 5.3 അടിയോളം (163 സെന്റിമീറ്റര്‍) ഉയരത്തിലേക്കും 4.9 അടിയോളം ചുറ്റളവിലും പടരുന്നു. ഫ്‌ലഷ് ചെയ്ത ശേഷവും കുറഞ്ഞത് 20 സെക്കന്‍ഡുകളോളം ഇവ വായുവില്‍ തന്നെ നിലനില്‍ക്കുമെന്നും 'സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വയോണ്‍മെന്റ്' മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇത്തരം അണുകണികകളില്‍ ഇ.കോളി , സാല്‍മൊണല്ല, ക്ലോസ്ട്രിഡിയം ഡിഫിസൈല്‍ തുടങ്ങിയ മാരകമായ വയറിളക്കത്തിനും ദഹനസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലിറ അദിയാനി വ്യക്തമാക്കി. ഫ്‌ലഷ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കൂടുന്തോറും വായുവിലേക്ക് പടരുന്ന സൂക്ഷ്മകണികകളുടെ അളവും വര്‍ദ്ധിക്കും.
ടോയ്ലറ്റുകളില്‍ അടപ്പുകള്‍ ലഭ്യമാണെങ്കില്‍ ഫ്‌ലഷ് ചെയ്യുന്നതിന് മുന്‍പ് അത് പൂര്‍ണ്ണമായും അടയ്ക്കുന്നത് വഴി രോഗാണുക്കള്‍ ശ്വസനവായുവിലേക്ക് പടരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും. ശുചിമുറികളിലെ ഇത്തരം അണുബാധകളെ ചെറുക്കാന്‍ വ്യക്തിശുചിത്വത്തോടൊപ്പം ഇത്തരം ചെറിയ മുന്‍കരുതലുകള്‍ ഏറെ അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
0 Comments