LATEST

6/recent/ticker-posts

കോണ്‍ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍

വി.ഡി. സതീശൻ മന്ത്രി സഭയിൽ  കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരും സ്പീക്കർമാരും,ലീഗിന് അഞ്ച് മന്ത്രിമാരും,ഏക അംഗമുള്ള കക്ഷികള്‍ക്ക് ഫുള്‍ ടേം നല്‍കാനും ധാരണയായി. ആർക്കെക്കെയാണ് മന്ത്രി മാരാവുമെന്ന് പിന്നീട് അറിയാം. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടില്‍ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോണ്‍ഗ്രിലെ മുൻനിര നേതാക്കള്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി.ടി. ബല്‍റാം, ഐ.സി. ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.

മൂന്ന് തവണ എംഎല്‍എ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയില്‍ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാല്‍ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്. മറ്റു ജില്ലകള്‍ക്കും പരിഗണന നല്‍കണം എന്നതിനാല്‍ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎല്‍എമാരില്‍ ഒരാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കല്‍ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരില്‍ ആര് വേണമെന്നതില്‍ തർക്കമുണ്ട്.







ഏഴ് സീറ്റുകളില്‍ ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഒരെണ്ണം മാത്രമേ നല്‍കൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സിപി ജോണ്‍, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉള്‍ക്കൊള്ളും എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതില്‍ ആശയക്കുഴപ്പമുണ്ട്. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച്‌ ഉഭയകക്ഷി ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.