സംഘർഷത്തിൽ ഗൂഢാലോചന; സമഗ്രാന്വേഷണം വേണമെന്നും ആവശ്യം
താമരശേരി: താമരശേരിയിലെ ഫ്രഷ്‌കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സമഗ്രമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും സംഭവത്തെക്കുറിച്ച്സമഗ്രാന്വേഷണം നടത്തണമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട്ഡി.ഐ.ജി നടത്തിയപ്രസ്താവനകൾഫ്രഷ്‌കട്ടിന്റെ മുതലാളിയുടെ ഭാഷയിലാണ്. പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു വാക്ക് പോലുംപറയാൻഅദ്ദേഹംതയ്യാറായില്ല. സമരക്കാരെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പേരിൽ ചാപ്പ കുത്താനാണ് ഡി.ഐ.ജി ശ്രമിക്കുന്നത്.ഫ്രഷ്‌കട്ട്കമ്പനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും എം.എൽ.എ പ്രസ്താവനയിൽ വ്യക്തമാക്കി.
ഫ്രഷ്‌കട്ട് മാനേജർ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി ഇന്നലെ കണ്ണൂരിൽകൂടിക്കാഴ്ചനടത്തിയിട്ടുണ്ട്. ഫ്രഷ് കട്ട് മാനേജരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സി.പി.എം നേതാവിനെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജനകീയ സമരം അടിച്ചൊതുക്കാനുള്ള ഗൂഢാലോചനക്ക് അന്തിമരൂപം നൽകിയത് കണ്ണൂരിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ നിന്നാണ്.
ഫ്രഷ് കട്ടിൽ സമരം ചെയ്തവർക്ക് നേരെ ഉണ്ടായ അതിക്രമം സർക്കാരിന്റെ അറിവോടെ പൊലീസ് നടത്തിയതാണ്. സമരക്കാർക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പൊലീസ് എന്തിനാണ് ധൃതി കാണിച്ചതെന്ന് പരിശോധിക്കണം. സമരക്കാർക്കിടയിലേക്ക് വാഹനം കടത്തിവിടാൻ പോലീസ് ബലമായി ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇത് തടയാൻ ശ്രമിച്ചവർക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ടിയർ ഗ്യാസും ലാത്തിച്ചാർജ്ജും നടത്തിയത്.
ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസാണ് സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. സമരക്കാരുടെ ഭാഗത്ത് നിന്ന് അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽഅംഗീകരിക്കില്ല. എന്നാൽ, ഇവിടെ പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്
ഫ്രഷ്‌കട്ട് സ്ഥാപനത്തിനകത്ത് നടന്ന അക്രമസംഭവങ്ങൾഅപലപനീയമാണ്. പൊലീസ് കാവലിലായിരുന്ന കമ്പനിക്കുള്ളിലേക്ക് സമരക്കാർ പ്രവേശിച്ചു എന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. കമ്പനിക്കകത്ത് ആരാണ് അക്രമം നടത്തിയതെന്ന് പരിശോധിക്കണം. കള്ളക്കേസ് ചുമത്തി സമരക്കാരെ വേട്ടയാടാൻ അനുവദിക്കില്ല. സമരത്തിൽ പങ്കെടുത്ത പ്രദേശവാസികളുടെ വീടുകളിലെത്തിഭീഷണിപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും ഡോ. എം.കെ. മുനീർ വ്യക്തമാക്കി.
No comments:
Post a Comment