പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന പറഞ്ഞു വിളിച്ചു വരുത്തിയ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ഭാര്യയുടെ കഴുത്തറുത്ത ഇയാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിൻ്റെ ജനനേന്ദ്രിയത്തിന് പരുക്കേൽപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലെ മൽഹത് ഗ്രാമത്തിലാണ് സംഭവം. ജരാദ ഗ്രാമത്തിലെ താമസക്കാരനായ മനോജ് കുമാർ മൊഹന്തിയാണ് വേർപിരിഞ്ഞ ഭാര്യയെയും അവളുടെ നിലവിലെ പങ്കാളിയായ പ്രശാന്ത് നാഥിനെയും ആക്രമിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ്.
ഒരു വർഷം മുൻപാണ് യുവതി ഭർത്താവുമായി പിരിഞ്ഞ് പ്രശാന്തിനൊപ്പം താമസിക്കാൻ തുടങ്ങിയത്. ഭർത്താവിൻ്റെ വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് താൻ വീടുവിട്ടതെന്നാണ് യുവതി പറയുന്നത്. ഭർത്താവിൻ്റെ വീട്ടിൽ നിന്നും വാക്കാലും ശാരീരികവുമായ പീഡനമുണ്ടായി. ആദ്യ ഭർത്താവിന്റെ വീട്ടുകാരാണ് ആക്രമണത്തിന് പിന്നിലെന്നും യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴിയിലുണ്ട്. അമ്മായിയപ്പൻ്റെ നേതൃത്വത്തിൽ നിരന്തരം ശല്യപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഇതിൽ മടുത്താണ് ഞാൻ ഒരു വർഷം മുൻപ് ഒളിച്ചോടിയതെന്നും യുവതി പറഞ്ഞു
പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന മനോജ് കുമാർ പ്രശാന്തിനെയും യുവതിയെയും കനാൽ കരയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മനോജിന്റെ അളിയനും ഭർത്താവിൻ്റെ മരുമകനും ചേർന്ന് ഇരുവരെയും കെട്ടിയിട്ടു. പിന്നീട് കഴുത്തറുക്കുകയും ജനനേന്ദ്രിയം തകർക്കുകയും ചെയ്ത ശേഷം അറുത്ത ശേഷം കനാലിലേക്ക് തള്ളുകയാണെന്നും പൊലീസ് വ്യക്തമാക്കി. നാട്ടുകാരാണ് പരിക്കേറ്റ ഇരുവരെയും ആദ്യം കണ്ടത്. നേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment