താമരശ്ശേരി: മാരകലഹരി മരുന്നായ 52.45 ഗ്രാം എം.ഡി.എം. എ യുമായി താമരശ്ശേരി സ്വദേശി യെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ. ബൈജു ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി . താമരശ്ശേരി കോരങ്ങാട്, നടുപുത്തലത്ത്, വിഷ്ണു(30) (മാട്ടായി വിഷ്ണു)വി നെയാണ് താമരശ്ശേരി ,ചുങ്കം ജംഗ്ഷനിൽ വെച്ച് റൂറൽ സ്പെഷ്യൽ സ്ക്വാഡും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് ,വയനാട്, ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ മുഖ്യകണ്ണി യാണ് ഇയാൾ .കർണ്ണാടകയിലെയും, ചെന്നൈയിലെയും പ്രധാന ലഹരിമാഫിയയുമായും ഇയാൾക്ക് നേരിട്ട് ബന്ധമുണ്ട് .ഒരു മാസം മുൻപ് ഖത്തറിൽ നിന്നും നാട്ടിൽ വന്നതാണ്. ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വിദേശത്തേക്കും ലഹരിമരുന്നുകൾ എത്തിക്കാറുണ്ട്. വയനാട്ടിൽ റിസോർട്ടുകൾ വാടകക്ക് എടുത്തും ലഹരി കച്ചവടം നടത്താറുണ്ട്.
ആദ്യമായാണ് ഇയാൾ പോലീസിൻ്റെ പിടിയിലാവുന്നത്. കർണ്ണാടക യിലെയും ചെന്നൈ യിലെയും ലഹരി നിർമ്മാണ സംഘങ്ങളുമായി നേരിട്ടുള്ള ബന്ധമാണ് ഇയാൾക്ക്. കോഴിക്കോട്,വയനാട് ജില്ലകളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമാണ്. യുവാക്കളെ ലഹരി നൽകി പിന്നീട് വില്പനക്കാരാക്കിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. പിടികൂടിയ ലഹരിമരുന്നിന് ഒന്നര ലക്ഷം രൂപ വരും. നാർകോട്ടിക്ക് സെൽ ഡി വൈ എസ് പി .പ്രകാശൻ പടന്നയിൽ താമരശ്ശേരി ഡി.വൈ. എസ് .പി .കെ. സുശീർ , താമരശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാർ എന്നിവരുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രജീവ് ബാബു,സീനിയർ സി.പി.ഒ മാരായ എൻ.എം. ജയരാജൻ , പി.പി. ജിനീഷ്. താമരശ്ശേരി എസ്.ഐ.മാരായ എം.അബ്ദു, എൻ.കെ. അബ്ദുൽ റഷീദ്, സീനിയർ സി. പി.ഒ. മാരായ വി.സുധീഷ്, എം.നാൻസിത്, എം. മുജീബ്, ബിബിൻ രാജ്, ഹോം ഗാർഡ് ജയപ്രകാശ്,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു .
No comments:
Post a Comment