തിരുവനന്തപുരം:മെയ് 4ന്   രാവിലെ എട്ട് മണിക്ക് തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങുമെന്നും,ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എന്നുമെന്നും. ഇ.വി.എമ്മിലെ വോട്ടുകളും ബൂത്തിൽ പോൾ ചെയ്ത വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടാൽ പ്രസ്തുത ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി 





 സംസ്ഥാനത്താകെ 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്.






ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എണ്ണും. ഇ.വി.എമ്മിലെ വോട്ടുകളും ബൂത്തിൽ പോൾ ചെയ്ത വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടാൽ പ്രസ്തുത ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തും.







വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടത്തുന്നതിനായി ആകെ 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അഡീഷണൽ എ.ആർ.ഒ-മാർ, 4208 സൂക്ഷ്മനീരീക്ഷകർ, 4208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്."