12 വർഷമായിദമ്മാമില്‍ കഴിയുന്നകൊല്ലം സ്വദേശിയായ യുവാവ് യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58)യാണ് മരിച്ചത്.
വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്ബത് വർഷമായി താമസരേഖയും മെഡിക്കല്‍ ഇൻഷൂറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്‌റഫ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ചികിത്സ സൗകര്യങ്ങള്‍ നല്‍കി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനല്‍ എക്‌സിറ്റും നേടി. ഒടുവില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്.പന്ത്രണ്ട് വർഷം മുമ്ബ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചിരുന്നു. തുടർന്നാണ് നാട്ടിലേക്കുള്ള പോക്കുവരവുകള്‍ നിന്നത്.
No comments:
Post a Comment