LATEST

6/recent/ticker-posts

അരാംകോ റിഫൈനറിക്ക് നേരെ ഹൂതി ആക്രമണം, തീപിടുത്തം.

റിയാദ്:സഊദി യിലെ ജിസാനിലുള്ള സഊദി അറാംകോ റിഫൈനറിക്ക് നേരെ ഹൂതി ആക്രമണം,ഇതിനെ തുടർന്ന് കോംപ്ലക്സിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തം അഗ്നിശമന സേന പൂർണ്ണമായും അണച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം,എന്നാൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.







അതേസമയം, സഊദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള ഒരു എണ്ണ കേന്ദ്രത്തിൽ ഉണ്ടായ തീ അണച്ചതായി സഊദി അറേബ്യ അറിയിച്ചതിന് പിന്നാലെ അരാംകൊക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ പറഞ്ഞു.

ജിസാനിലെ അരാംകോ റിഫൈനറി ഡ്രോൺ ഉപയോഗിച്ച്  ആക്രമിക്കുന്നതിൽ വിജയിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു.”ഡ്രോൺ ഉപയോഗിച്ച് വിജയിച്ചു, ആക്രമണം കൃത്യമായിരുന്നു” എന്ന് ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്‌യ സരി പറഞ്ഞു, വടക്കുപടിഞ്ഞാറൻ യെമനിലേക്കുള്ള സഊദി കടന്നുകയറ്റത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്നും ഹൂതികൾ കൂട്ടിച്ചേർത്തു.







യെമൻ അതിർത്തിക്ക് സമീപം ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ജിസാനിലെ സഊദി എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യെമനിലെ ഹൂതി വിമതരും, ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളും നേരത്തെയും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിദിനം 4,00,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള ജിസാൻ റിഫൈനറിക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ പ്ലാന്റിന്റെ ഐ.ജി.സി.സി കോംപ്ലക്സിനും ടാങ്ക് ഫാം ഏരിയയ്ക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ജൂലൈ 27 മുതൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്ന് ഐ.ഐ.ആർ കൺസൾട്ടൻസി സ്ഥാപനത്തിന്റെ വിവരങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

Post a Comment

0 Comments