കൊച്ചി: എറണാകുളം സൗത്ത് ബസ്‍സ്റ്റാൻഡിൽ ഭർത്താവും സഹോദരീ പുത്രനും ഉപേക്ഷിച്ച വയോധികയെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിക്കാണ് പൊലീസ് തുണയായത്.
ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ ബന്ധുക്കൾ വീട്ടിൽനിന്ന് കൊണ്ടുവന്നത്. തുടർന്ന് ബസ്‍സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. എറണാകുളം വനിത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് സംരക്ഷണം ഏറെറടുത്തത്.
വയോധികക്ക് ഓർമക്കുറവുള്ളതായി പൊലീസ് പറഞ്ഞു. ബസ്‍സ്‍റ്റാൻഡിലെ സി.സി.ടി.വി പരിശോധിച്ച ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും