താമരശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവതിയെ താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വി എസ് ആതിര എന്ന ചിന്നു (26)വാണ് പിടിയിലായത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി (63)യുടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തുവെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന പുഷ്പവല്ലിയുടെ പിറകിലൂടെ എത്തിയ പ്രതി മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു
സിറ്റൗട്ടിൽ മുളകുപൊടിവിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു.
കഴുത്തിലെ സ്വർണമാല കവരാൻശ്രമിക്കവെ പുഷ്പവല്ലി ബഹളംവെച്ചതുകേട്ട് സമീപവാസിയായ മറ്റൊരുയുവതി അവിടേക്ക് ഓടിയെത്തി. അതോടെ പുഷ്പവല്ലിയുടെ കഴുത്തിലെ സ്വർണമാല വലിച്ചുപൊട്ടിച്ച് നല്ലൊരുഭാഗം കൈക്കലാക്കിയശേഷം പ്രതി വീടിനകത്തേക്കുകയറി അടുക്കളവാതിൽവഴി പുറത്തേക്കോടുകയായിരുന്നു.കവർച്ചശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്‌പവല്ലി പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പോലീസ് ആതിരയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.
No comments:
Post a Comment