Saturday, November 1, 2025

അയൽ വാസികളെ കുടുക്കാനുള്ള ലക്ഷ്യം,ക്ഷേത്രമതിലുകളില്‍ 'ഐ ലവ് മുഹമ്മദ്' ചുമരെഴുത്ത്, കുടുങ്ങിയത്അക്ഷരത്തെറ്റില്‍

അലിഗഢ്:ഉത്തർപ്രദേശിലെ അലിഗഢിൽ വലിയൊരു വർഗീയ കാലാപത്തിൽ നിന്നും രക്ഷിച്ചു പോലീസ് ഇടപെടൽ.ക്ഷേത്രങ്ങളുടെ ചുമരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ സംഭവത്തിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിശാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സർസ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുല്‍ നിലവില്‍ ഒളിവിലാണ്. മനഃപൂർവം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 25നാണ് ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൃത്യമായ ഇടപെടല്‍ വർഗീയ കലാപം ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു. അയല്‍ക്കാരായ ഇതരമതവിഭാഗങ്ങളെ കേസില്‍പ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മൗലവി മുസ്തഖീം, ഗുല്‍ മുഹമ്മദ്, മറ്റ് നിരവധിപേരുടെ പേരില്‍ പ്രതികള്‍ പരാതി നല്‍കി

ചുമരെഴുത്തിലെ അക്ഷരത്തെറ്റാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് അലിഗഡ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്പി) നീരജ് കുമാർ ജാദൗണ്‍ പറഞ്ഞു. മുഹമ്മദ് എന്ന് ഇംഗ്ലീഷില്‍ തെറ്റായാണ് എഴുതിയിരുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ ബാനറുകളില്‍ കണ്ട രീതിയിലായിരുന്നില്ല എഴുത്തെന്നത് പൊലീസിന് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്. പ്രതികളിലൊരാള്‍ക്ക് അയല്‍വാസിയുമായുള്ള ഭൂമി സംബന്ധമായതുമായ തർക്കങ്ങളും പ്രശ്നത്തിന് കാരണമാണെന്ന് കണ്ടെത്തി. അറസ്റ്റിലായവരില്‍ ഒരാളായ ജിശാന്ത് കുമാറിന് മുസ്തകീം എന്നയാളുമായി വഴക്കും വിവിധ കേസുകളും ഉണ്ടായിരുന്നു. കൂടാതെ, ഒളിവില്‍ കഴിയുന്ന പ്രതി രാഹുല്‍, മറ്റൊരു മുസ്ലീം കുടുംബാംഗമായ ഗുല്‍ മുഹമ്മദുമായി സ്വത്ത് തർക്കത്തിലാണ്. ഇവരെ കേസില്‍പ്പെടുത്തുക എന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നു. അതോടൊപ്പം വർഗീയ സംഘർഷം സൃഷ്ടിക്കുക എന്നതും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് പൊലീസ് പറഞ്ഞു. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...